രാവണചരിതം

മറൈൻ ഡ്രൈവിലൂടെ ഒരല്പം വേഗത്തിൽ നടക്കുന്ന മൈഥിലിയുടെ പിറകെ അജയ് ചരിഞ്ഞു ചരിഞ്ഞു അവളെ കൺവിൻസ്‌ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു.

“മൈഥിലീ… പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്. അന്ന് ബാങ്കിൽ വെച്ച് നിന്റെ അച്ഛൻ ആണെന്ന് അറിയാതെ ഞാൻ മോശമായി സംസാരിച്ചു പോയി, You Know, അത് എന്റെ തെറ്റാണ്! ഞാൻ അച്ഛനെ കണ്ടു സംസാരിക്കാം…”

“വേണ്ട! അജയ്. അന്നത് അച്ഛൻ എന്നോട് പറയുമ്പോ ഞാനൊരിക്കലും വിശ്വസിച്ചില്ല, അതെന്റെ അജയ് ആകുമെന്ന്, എന്നാലും നീയെങനെ അത്രയും പ്രായമുള്ള ആൾക്ക് ഒരു ഹെല്പ് ചെയ്യാമായിരുന്നില്ലേ?!! നിന്നോടെനിക്കുള്ള
ഇഷ്ടംകൊണ്ട് ഞാൻ ചിലപ്പോ ക്ഷമിക്കും, പക്ഷെ…”

“മൈഥിലീ, അതൊക്കെ കഴിഞ്ഞതല്ലേ… നമുക്ക് മറക്കാം മൈഥിലി, എനിക്ക് നീ മാത്രമല്ലെ ഉള്ളൂ, വിവേകാനന്ദ, ഇല്ലത്തിൽ അനാഥനായി ജനിച്ചു വളർന്നവനാണ് ഞാൻ, പക്ഷെ നീ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ ദിവസം മുതലാണ്, എന്റെ ജീവിതത്തിനു അർഥമുണ്ടായത് തന്നെ! നീയും കൂടെ…എന്നെ….ഞാൻ ജീവിച്ചിരിക്കില്ല! മൈഥിലി…”

“എന്താ അജയ്, നിനക്ക് സ്വന്തമായി കാർ ഉണ്ട്! ബാങ്കിൽ ജോലിയുണ്ട്! കാണാനും ക്യൂട് ആണ്. കേവലം എന്നെ പോലെ ഒരു ക്ലാർക്ക് ജോലിയുള്ള പെണ്ണിന്റെ പിറകെ നടന്നു സമയം കളയാൻ നിക്കല്ലേ…”

“മൈഥിലി. നിക്ക്!!”

“ഉം പറ!” മൈഥിലി അജയന്റെ കണ്ണിലേക്ക് തന്നെ നോക്കി. അവന്റെ മുഖം വല്ലാതെ ടെൻഷൻ അടിച്ചിരുന്നു. വിറയ്ക്കുന്ന കൈകളോടെ അവൻ പറഞ്ഞു.

“അപ്പൊ ഫൈനൽ ആയിട്ട് നീയെന്താണ് പറയുന്നേ!”

“എനിക്കിച്ചിരി ടൈം വേണം. അച്ഛനെ കൺവിൻസ്‌ ചെയ്യാൻ. വീടിന്റെ പേരിൽ ഉള്ള ആ ലോണും ബാധ്യതയും തീർക്കാൻ! അത്രയേ ഞാൻ ചോദിക്കുന്നുള്ളു….
ഞാൻ നിനക്കായി കാത്തിരിക്കാം പോരെ…”

“ശെരി, പക്ഷെ….”

“ഒരു പക്ഷെയുമില്ല, അജയ് ഇപ്പൊ ചെല്ല്, കാർ അവിടെ പാർക്ക് ചെയ്തേക്കുവല്ലേ. പൊയ്ക്കോ….”

12-September-2017 7:30AM
Maidhili’s Residence, Fort Kochi

“എപ്പോഴാണ് ബോഡി എത്തിക്കുന്നത്?!”

“ഇന്ന് ഉച്ചയാകുമെന്നാണ് പറഞ്ഞത്”

“മാധുരിക്ക്‌ സ്‌കൂളിൽ പഠിക്കുമ്പോ ഒന്നു രണ്ടു തവണ ശ്വാസം മുട്ടൽ വന്നിരുന്നതായി പറഞ്ഞിട്ടുണ്ട്….ഇതിപ്പോ ഉറങ്ങികിടക്കുമ്പോ….എന്താല്ലേ!”

“മൈഥിലി ജനിക്കുമ്പോഴാണ്, അയ്യർ അങ്കിളിന്റെ ഭാര്യ രുക്മിണി, വിട്ടുപോയത്.”

“അയ്യർ അങ്കിളിന്റെ അവസ്‌ഥ ആലോചിക്കുമ്പോ സങ്കടം വരുന്നുണ്ട്!”

“എനിക്കുമതെ, പക്ഷേ പാവം മഹേഷ്, അവനോ….രണ്ടു വയസുള്ള തെന്നലിനെയും കൊണ്ടെങ്ങനെ ഡൽഹിയിൽ തനിച്ചു കഴിയും….”

മാധുരിയുടെ മരണവാർത്ത അറിഞ്ഞ കുടുംബക്കാരും വീട്ടുകാരും ആ കായലോരത്തുള്ള ഉള്ള ചെറിയ വീടിന് മുന്നിൽ തടിച്ചു കൂടി. അവർ തമ്മിൽത്തമ്മിൽ സംസാരിക്കുമ്പോ ഉമ്മറപ്പടിയിൽ നരച്ച കുറ്റി താടിയും, വെച്ചുകൊണ്ട് വെള്ള ബനിയനും വെള്ള മുണ്ടും ഉടുത്തുകൊണ്ട്, സുബ്രമണ്യം അയ്യർ എന്ന വയോധികൻ ജീവച്ഛവം പോലെയിരുന്നു”

5-February-2040 10:45PM
Maidhili’s Residence, Bangalore.

“അതെന്തായാലും കൊള്ളാം, അമ്മെ!”

“പിന്നല്ലാതെ, നീ കേട്ടോ കിരൺ!”

“ആഹ് അമ്മെ.”

“അച്ഛൻ ഉണ്ടായിരുന്ന കാലത്തു, ഞാനിവിടെ വന്നിട്ടുണ്ട്, പക്ഷെ അന്നൊന്നും ഇവിടെ ഇത്ര വിലയൊന്നുമില്ല. ഫ്ളാറ്റുകൾക്ക്, അച്ഛൻ കുറെയധികം ഫ്ലാറ്റ് ലോൺ എടുത്തിട്ട് അത് രേന്റ്റ് നു കൊടുക്കുമായിരുന്നു. അങ്ങനെയാണ് ഞാനുമിതൊക്കെ പഠിച്ചത്.
അതുകൊണ്ടെന്താ, നമുക്കിപ്പോ കുറെയധികം ഫ്ലാറ്റുകൾ ഇവിടെയുണ്ട്.”

“അടിപൊളി”

“അമ്മെ, ദേ തെന്നൽ വിളിക്കുന്നു….” ട്രാൻസ്‍പരന്റ് ഗ്ലാസ് പോലെ തോന്നിക്കുന്ന ഗ്ലാസ് പാനലിൽ മുടി നീല കളർ ചെയ്ത മലയാളി പെൺകുട്ടിയുടെ മുഖം തെളിഞ്ഞു. മൈഥിലി വീൽ ചെയറിൽ നിന്നും പതിയെ നീങ്ങി സോഫയിലിരിക്കുന്ന കിരണിന്റെ അടുത്തേക്ക് വന്നപ്പോൾ. മൈഥിലിയോട് തെന്നൽ ഹായ് പറഞ്ഞു.

“അമ്മാ …എന്റെ റിസേർച്ചിനു യൂണിവേഴ്സിറ്റി ന്ന് സ്കോളർഷിപ് കിട്ടി.”

“എടി, നീ ചോറ് വെക്കാൻ പഠിച്ചോ ?”

“എന്തോന്നാ ???”

“അല്ലെടി, നീ ഇങ്ങോട്ടേക്ക് വേഗം വാ, നിന്നെ കെട്ടിക്കണം എനിക്ക്….എങ്കിലേ”

“എന്താമ്മേ ഇങ്ങനെ….”

“ഹിഹി ചുമ്മാ പറഞ്ഞതാണ്, മോളെ. എവിടെ നിന്റെ അഡ്രിയാന?”

“അവൾ കുളിക്കുവാ!”

“അമ്മെ, ഞാൻ അവളുമായുള്ള റിലേഷൻ അടുത്ത ലെവെലിലേക്ക് കൊണ്ട് പോയല്ലോന്നു ആലോചിക്കുന്നുണ്ട്…”

“നിന്റെയിഷ്ടം!!”

“അമ്മെ അതൊന്നും സമ്മതിച്ചുകൊടുക്കല്ലേ അമ്മെ!!” കിരൺ അത് പറഞ്ഞതും അവന്റെ ചെവിയിൽ മൈഥിലി പിടിച്ചു ഞെരിച്ചു.

“അമ്മെ, അച്ഛന്റെ പേരിലുള്ള നോയിഡയിലെ അപാർട്മെന്റ് എല്ലാം, ഞാൻ കഴിഞ്ഞ ദിവസം വിറ്റു, എനിക്ക് കുറച്ചു കാശിനു ആവശ്യമുണ്ടിവിടെ….”

“ആഹ് അത് നീയെന്തെന്നു വെച്ചാൽ ചെയ്തോ….”

“അച്ഛന്റെ ആണ്ടുബലിയിടാൻ നീ വരില്ലേ തെന്നൽ?!”

“വരാം അമ്മെ!!!” അങ്ങേത്തലക്കൽ പല്ലിറുമ്മിക്കൊണ്ട് തെന്നലത് പറയുമ്പോൾ മൈഥിലി അത് ശ്രദ്ധിക്കാതെ ഫോൺ കിരണിനു കൊടുത്തു. അവനെന്തോ
ക്‌ളൗഡ്‌ മെമ്മറി ഡിവൈസ് വാങ്ങിക്കാൻ വേണ്ടി തെന്നലിനോട് പറയാൻ തുടങ്ങുകയായിരുന്നു.

23-June-2018 1:30PM
Lulu Mall, Edappally.

“മഹിയെട്ടാ…”

“മൈഥിലി…”

“തെന്നലിനിതു ചേരില്ലേ?”

“മഞ്ഞ നിറമല്ലേ, ഇത് തന്നെയാണ് മാധുരിയുടെയും ഇഷ്ടം”

“എങ്കിലിത് തന്നെ പാക്ക് ചെയ്തോളു…” കൗണ്ടറിൽ പൈസ കൊടുത്തു ഡ്രസ്സ് വാങ്ങിച്ചശേഷം അവർ ഫസ്റ് ക്രയ് നിന്നും പുറത്തേക്കിറങ്ങി. കുറെ നാളായി അവർ നാട്ടിലേക്ക് വന്നിട്ട്, മൂന്നു മാസത്തെ നിറവയറുമായി, മൈഥിലി തെന്നലിനെയും ഒക്കത്തു ഇരുത്തി മഹേഷിന്റെയൊപ്പം, മാളിൽ നിന്നും കാർ പറക്കിങ്ങിലേക്ക് നടന്നു.

“അജയ്!!!!!”

ബേസ്മെന്റ് പാർക്കിംഗ് ലു വെച്ച് അജയനെ കണ്ടതും മൈഥിലി അവന്റെ കാറിന്റെ അടുത്തേക്ക് നടന്നു. “മൈഥിലി നിൽക്ക്…” എന്ന് മഹേഷ് വിളിക്കുമ്പോഴും അവളത് കേള്കുന്നുണ്ടായിരുന്നില്ല.

അജയ് മൈഥിലിയെ കണ്ടമാത്രയിൽ കൺകോണിൽ നനവ് പടർന്നു.

“സുഖമാണോ…”

പക്ഷെ ആ ചോദ്യം അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുന്നതിനു പകരമായി, അവളുടെ ഉണ്ണി വയറിൽ നോക്കിയാണ് ചോദിച്ചത് എങ്കിൽ അതിന്റെ ആവശ്യം വരില്ലെന്ന് അജയ് ഓർത്തു.

“സുഖം…!! ആഹ് സുഖം..” യാദൃശ്ചികമായി അജയന്റെ നോട്ടം മഹേഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാം നഷ്ടപെട്ടവന്റെ മുഖം കണ്ടു മഹേഷ് അവന്റെ തല കുനിച്ച മുഖത്തേക്ക് തന്നെ നോക്കി നിന്നു. അജയ്‌ക്ക് ഒരു നിമിഷം ഭ്രാന്ത് പിടിച്ചപോലെ അവനു തോന്നി. 6 മാസത്തോളമായി മൈഥിലിയെ അവൻ നേരിട്ട് കണ്ടു സംസാരിച്ചിട്ട്, ഡൽഹിയിലാണ് എന്ന് മാത്രമാവൻ കേട്ടിരിന്നു. കാത്തിരിക്കും!!!!! എന്നുറപ്പുതന്നവളാണിപ്പോ ചേച്ചിയുടെ ഭർത്താവിന്റെ കുഞ്ഞിനേയും വയറ്റിലിട്ടു കൊണ്ട് തന്റെ മുന്നിൽ നില്കന്നത്, അജയ് തല താഴ്ത്തി കണ്ണടച്ചതും മഹേഷും മൈഥിലിയും തമ്മിൽ കിടപ്പറയിൽ മൃഗങ്ങളെ പോലെ കടിച്ചു പിടയുന്നത് മനസിലേക്ക് വന്നു. ഒപ്പം മൈഥിലിയുടെ കാമ ചൂടിന്റെ സീൽക്കാരങ്ങളും!!!

Leave a Reply

Your email address will not be published. Required fields are marked *