റഹീനയുടെ ചുവന്നപൂവ് – 1

തുണ്ട് കഥകള്‍  – റഹീനയുടെ ചുവന്നപൂവ് – 1

അബുദാബി എയർപോർട്ടിനടുത്ത് ടാക്സ്സിയിൽ വന്നിറങ്ങിയ റഹീം പെട്ടികളെല്ലാമെടുത്ത് പ്രേടാളിയിൽ വെച്ചു മുന്നോട്ടു നീങ്ങി.എയർപോർട്ടിനകത്തേക്ക് കാലെടുത്ത് വയ്ക്കുന്നതിനു മുൻപ് ഒരു നിമിഷമവൻ തിരിഞ്ഞൊന്നു നോക്കി. ഇല്ല. ഇനിയൊരിക്കലും ഇങ്ങോട്ടില്ല. പട്ടിണി കിടക്കേണ്ടി വന്നാൽ പോലും ഇനിയീ നശിച്ച നാട്ടിലേക്കില്ല. അവൻ ഉറച്ച കാൽവെപ്പുകളോടെ ഉള്ളിലേക്ക് നടന്നു. ബോഡിംഗ് പാസ് കിട്ടി ഫ്ലൈറ്റിനു കാത്തിരിക്കുമ്പോൾ എന്തോ ഒരു ഭാരം തലയിൽ നിന്നും ഇറക്കിവെച്ച പ്രതീതിയായിരുന്നു അവന് ഒരു പൊട്ടിത്തരിപ്പ ശരീരത്തിലേക്കാകമാനം പടർന്ന് കയറുന്നു. ഏതാനും മണിക്കൂറുകൾക്കകം താൻ നാട്ടിലെത്തും. വീട്ടിലെത്തും.

നീണ്ട ഏഴു വർഷങ്ങളാണ് തനിക്കീ മരുഭൂമിയിൽ നഷ്ടപ്പെട്ടത്. മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്ഥാദിന്റെ മകനായി ജനിച്ചതിൽ കൂട്ടിപ്രായത്തിൽ അഭിമാനം തോന്നിയിരുന്നു. കുറച്ചുകൂടി വലുതായപ്പോഴാണ് ഉപ്പയുടെ തുച്ഛമായ വരുമാനം മൂന്നു നേരത്തെ ആഹാരത്തിനു തന്നെ തികയുന്നില്ല എന്നു മനസ്സിലായത്. ഉപ്പാക്ക് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു. ഉപ്പാക്ക് എന്നും കുശാലായിരുന്നു. ഓരോ ദിവസവും ഓരോ വിദ്യാർഥികളുടെ വീട്ടിലായിരുന്നു ഉപ്പാക്ക് ചിലവ്. എന്നും ബിരിയാണിയും നെയ്ച്ചോറും. അതെല്ലാം കഴിച്ച് സ്വന്തം വീട്ടിൽ വന്ന് കിടക്കുമ്പോൾ മക്കള അരപ്പട്ടിണിയിലാണെന്ന കാര്യം അദ്ദേഹം മനഃപൂർവ്വം ഓർക്കാതിരുന്നതാവാം.

പത്താം ക്ലാസ്സ് കഴിഞ്ഞതും കൂലിപ്പണിക്കിറങ്ങി. അതോടെ വീട്ടിലെ ദുരിതങ്ങൾക്ക് എന്നെന്നേക്കുമായി അറുതിയായി. ഉമ്മാന്റെ മുഖത്ത് തെളിച്ചും വന്ന നാളുകൾ. പക്ഷെ, മൂത്തപെങ്ങൾ റജലക്ക് വിവാഹ പ്രായമെത്തിയതും ഉമ്മാന്റെ മുഖത്തെ തെളിച്ചം കെട്ടു. അതോടെ പത്തൊൻപതാമത്തെ വയസ്സിൽ തന്നെ വീടിന്റെ മുഴുവൻ ഭാരവും പേറി, വീടിന്റെ ആധാരം പണയപ്പെടുത്തി തനിക്ക് ഗൾഫിലേക്ക് പറക്കേണ്ടി വന്നു.
ഏറ്റവും അടുത്ത ജൂലായ് മാസത്തിലായിരുന്നു അബുദാബിയിൽ കാലുകുത്തിയത് പണിയാണെങ്കിലോ ബക്കാലയിൽ നിന്ന് സൈക്കിളിൽ ഹോം ഡെലിവറിയുംll, ദിവസവും പതിനാറു മണിക്കൂറിലധികം ജോലി തളർന്നുറങ്ങുമ്പോൾ “ഹിമാർ വാഹദ്’ എന്ന അലർച്ച സ്വപ്നത്തിൽ പോലും കടന്നുവന്ന് ഞെട്ടിയുണരുന്ന രാവുകൾ, കടം കൊടുത്തില്ലെങ്കിൽ ‘ഉമ്മാന്റെ പൂറ് ( കുസ്സ്ഉമ്മക്ക്) എന്ന്‍ പച്ചക്ക് വിളിക്കുന്ന പെൺപിളേളർ!. അതു കേട്ട ചിരിക്കുന്ന അവരുടെ തള്ളമാർ. കേട്ട അറബിവാക്കിന്റെ അർത്ഥമറിയില്ല എന്ന മുഖഭാവത്തോടെ തിരിച്ച സൈക്കിളോടിച്ചു പോരുന്ന താൻ. എന്നും കുറച്ചു ക്ലീനക്സ് പാൻറിന്റെ പോക്കറ്റിൽ കരുതുമായിരുന്നു.

“എപ്പോഴാണു മുഖത്തേക്ക് തുപ്പലു വരുന്നതെന്നറിയില്ലല്ലോ..?”

മൂത്തവളുടെ നിക്കാഹ് നല്ല രീതിയിൽ തന്നെ നടത്തി. അതിന്റെ കടം തീർന്നതും ഇളയവൾ റഹീനയെ കെട്ടിക്കാൻ സമയമായി ഒരിക്കൽ പോലും നാട്ടിലേക്ക് പോകാതെ തുടർച്ചയായി നിൽക്കേണ്ടി വന്നു തലയിൽ നിന്നും പ്രാരാബ്ദങ്ങൾ ഒഴിവാക്കാൻ. മൂത്തവൾക്ക് രണ്ടു മക്കളുണ്ട്. ഇളയവൾക്ക് ഒരു വയസ്സുള്ള കുഞ്ഞും. എല്ലാവരും സന്തോഷമായി ജീവിക്കുന്നു. ഇനി തൽക്കാലം ഒരു ഓട്ടോറിക്ഷ എടുത്ത് നാട്ടിൽ തന്നെ കൂടണം.

ഫ്ലൈറ്റിൽ അനൗൺസ്മെൻറ് നടക്കുന്നു. പുറപ്പെടാൻ നിമിഷങ്ങൾ മാത്രം. യാത്രക്കാരുടെ മനസ്സിൽ നാട്ടിലെത്താൻ തിടുക്കം. കുളിരാർന്ന മനസ്സോടെ റഹീമും സീറ്റബെൽറ്റ് മുറുക്കി.
പുലർച്ചെ നാലു മണിയോടെ കരിപ്പുറിലെത്തി. എയർപോർട്ടിനുള്ളിലേക്ക് കടന്നപ്പോൾ ചെറിയൊരു ഭയം ഇല്ലാതിരുന്നില്ല, ഇവിടെ ആണല്ലോ വെടിവെയ്ക്കപ്പ് നടന്നതും ഒരാൾ കൊല്ലപ്പെട്ടതുംl. ലഗേജെല്ലാം കിട്ടിയപ്പോൾ ഒരുപാട് സമയമായി പുറത്ത് അളിയനും കുട്ടികളും കാത്ത് നിൽപ്പുണ്ടായിരുന്നു. റജലയുടെ പുതിയാപ്ലയും കുട്ടികളും. അളിയൻ കശണ്ടിയൊക്കെ കയറി ഒരുപാട് പ്രായം തോന്നിച്ചു. രണ്ടാമത്തവള്‍ റഹീനയെ കെട്ടിയവൻ നല്ല ചുള്ളൻ ചെക്കനാണ് കെട്ട് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതും അവൻ
സൗദിയിലേക്ക് കയറി കുട്ടിക്ക് ഒരു വയസ്സായിട്ടും അവനു ലീവ് കിട്ടിയിട്ടില്ല.

യാത്രക്കിടയിൽ ഇരു വശങ്ങളിലും നോക്കിയിരുന്നു. ഏഴു വർഷത്തിനിടയിൽ നാട്ടിലെ മാറ്റങ്ങൾ അൽഭുതപ്പെടുത്തി എല്ലായിടവും സൂപ്പർമാർക്കറ്റുകളും ഫ്ലാറ്റുകളും നിറഞ്ഞിരിക്കുന്നു നാടിന്റെ സംസ്കാരവും അതിവേഗം മാറുന്നു എന്ന് ദിവസേനയുള്ള പ്രതവാർത്തകളിൽ നിന്നും മനസ്സിലാകാറുണ്ട്. മുൻപ് റോഡുകളെല്ലാം കുണ്ടും കുഴിയുമായിരുന്നു. ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു. തണുത്ത കാറ്റ് മുഖത്തേക്കടിച്ചതും അവൻ സുഖമായിട്ടൊന്ന് മയങ്ങി

കണ്ണു തുറന്നപ്പോഴേക്കും ജീപ്പ് വീട്ടിലേക്ക് തിരിയുന്ന നാൽക്കവലയിൽ എത്തിയിരുന്നു. തിയേറ്ററിന്റെ അടുത്തെത്തിയതും ആക്രാന്തത്തോടെ തല പുറത്തേക്കിട്ടു നോക്കി തിയേറ്ററിൽ പുതിയ സിനിമകള്‍ ഓടുന്നു. ഉമ്മയറിയാതെ സെക്കൻറഷോക്ക് പോയിരുന്ന ആ കാലം ചലച്ചിത്രത്തിലെന്നപോലെ ഉള്ളിലൂടെ ഓടി മറഞ്ഞു. റഹീമിന് വീടു കണ്ടിട്ട് പെട്ടെന്ന് മനസ്സിലായില്ല.
പഴയ വീടിന്റെ ഇടിഞ്ഞു വീഴാറായ ഭാഗങ്ങൾ പൊളിച്ച് പണിയാൻ പണമയച്ചിരുന്നു. മാത്രമല്ല പെയിന്റൊക്കെ ചെയ്ത് വ്യത്തിയാക്കിയിരിക്കുന്നു വണ്ടി വന്ന് നിന്നതും വരാന്തയിൽ കാത്തുനിന്നിരുന്ന ഉമ്മ ഓടി വന്നതും ഒരുമിച്ചായിരുന്നു.

“എന്റെ മോനെ, എത്ര നാളായടാ നിന്നെ ഒന്ന് കണ്ടിട്ട് കെട്ടിപ്പിടിച്ച ഉമ്മയുടെ കണ്ണിൽ നിന്നും തന്റെ നെഞ്ചിലേക്ക് നനവ് പടരുന്നത് അവൻ അറിഞ്ഞു. ഉമ്മാന്റെ പിന്നിലതാ മറ്റ് രണ്ടുപേർ കൂടി കണ്ണീർ തൂകുന്നു. ഏഴു വർഷത്തെ പീഢനങ്ങൾ മുഴുവൻ മറക്കാൻ ആ ഒറ്റ നിമിഷം അവനു മതിയായിരുന്നു

റജലയെ പെട്ടെന്ന് മനസ്സിലായി. റഹീനയെ മനസ്സിലാക്കാൻ പാടുപെട്ടു താൻ പോകുമ്പോൾ മെല്ലിച്ച് ഇല്ലിക്കോലു പോലിരുന്ന ഏഴാം ക്ലാസ്സുകാരി. കാലം അവളുടെ മേനിയിൽ കാണിച്ച കരവിരുത് ചില്ലറയല്ല എന്നു തോന്നിപ്പോയി! വെളുത്ത് തുടുത്ത് സുന്ദരിയായിരിക്കുന്നു. ഉമ്മയും അൽപം തടിച്ചിട്ടുണ്ട്.

ബാഗും പെട്ടിയുമെല്ലാ മെടുത്ത് വച്ച് ഉമ്മയിൽ നിന്നും രൂപ വാങ്ങി ടാക്സിക്കാരന് കൊടുത്തു. അളിയനെക്കൊണ്ട് കൊടുക്കാൻ സമ്മതിച്ചില്ല.
അവൻ ഉമ്മയുടെ കയ്യും പിടിച്ച അകത്തേക്ക് നടന്നു. കസേരയിലിരുന്നു

“മോനിരിക്കു , ഉമ്മ ചായ എടുക്കാം’

“വരട്ടെ ഉമ്മാ.. എനിക്കൊന്നു കുളിക്കണം. ജീപ്പിലല്ലേ വന്നത്, ദേഹത്ത് മൊത്തം പൊടിയാണ്.”

” എന്നാ ചൂട് വെള്ളത്തില് കുളിച്ചാ മതി. ക്ഷീണവും മാറും. നീ ഈ വേഷോന്ന് മാറ്. ഞാനിത്തിരി വെള്ളം ചൂടാക്കാം.”
അപ്പൊഴേക്കും റഹീന അവന്റെ ബാഗെടുത്ത് മുറിയിൽ വെച്ചിരുന്നു. കുഞ്ഞിന്റെ കരച്ചിലു കേട്ടതും അവൾ പെട്ടെന്ന് പോയി തന്റെ മുറിയാകെ വൃത്തിയാക്കിയിരിക്കുന്നു. പണ്ട് പൊളിഞ്ഞ് തുടങ്ങിയിരുന്ന ചെങ്കള്ളൂ ചുവരുകൾ കാണാനില്ല. സിമൻറിട്ട് പെയിൻറടിച്ചിരിക്കുന്നു. താൻ ഗൾഫിലെ ചൂടിൽ കിടന്നനുഭവിച്ചതിന്റെ ഫലം, തനിക്കുള്ള ലുങ്കിയും തോർത്തും കട്ടിലിൽ വച്ചിരുന്നു. റഹീം ഷർട്ടും പാൻറും ഊരി ലുങ്കിയുടുത്തു. തോർത്തെടുത്ത് തോളിലിട്ടു.

Leave a Reply

Your email address will not be published. Required fields are marked *