“മരണം വരുമൊരു നാൾ ഓർക്കുക മർത്ത്യാ….
സൽകൃത്യങ്ങൾ ചെയ്യുക നാം..”
ഒപ്പം മരണവീട്ടിലെ പാട്ടും കാതിൽ മുഴങ്ങുന്നു….!
കള്ളടിച്ച് പൂസായി സെമിത്തേരിയിൽ കല്ലറയുടെ സ്ളാബിന് മീതേ കിടന്ന് ഉറങ്ങിയിട്ടുള്ള ഭൂതപ്രേതപിശാചാദികളിൽ വിശ്വാസമോ ഭയമോ ഇല്ലാത്ത ഈ വറീച്ചനാണ് ഇരുന്ന് കിടുകിട വിറയ്കുന്നത്….!
ശ്രീക്കുട്ടനെ വിളിയ്കാനായി എടുത്ത റിസീവർ ഞാൻ തിരികെ വച്ചു!
വയനാട്ടിൽ റേഞ്ചുണ്ടോ എന്നറിയില്ല!
തന്നെയുമല്ല ഇന്ന്…. അവന്റെ ആദ്യരാത്രിയിൽ……!
ലൈറ്റണച്ച് കിടന്ന ഞാൻ പെട്ടന്ന് വീണ്ടും ചാടി എണീറ്റു!
ആദ്യം നല്ല ഉറക്കത്തിൽ ആയിരുന്നേൽ ഇത്തവണ നല്ല വ്യക്തമായി ആ പാട്ട് കാതുകളിൽ മുഴങ്ങി….!
അത് ലീഡ് ചെയ്യുന്നതോ പള്ളി ചുമതലകളിൽ നിന്നും ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന പറങ്ങോട്ടച്ചന്റെ ശബ്ദവും!
ഒരു വിധത്തിൽ ലൈറ്റ് അണയ്കാതെ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ നേരം വെളുത്തതും പെട്ടന്ന് കുളിച്ച് റെഡിയായി എന്റെ ബുള്ളറ്റും എടുത്ത് പുറത്തേയ്ക് പാഞ്ഞു!
ഇതൊക്കെയായാലും അത് പറഞ്ഞില്ലല്ലോ!
ജോലി കിട്ടിയതും ഞാൻ ആദ്യം ചെയ്തത് ചടാക്ക് ലാംബി കളഞ്ഞിട്ട് ബുള്ളറ്റ് വാങ്ങുക എന്നത് ആയിരുന്നു!
ഇപ്പോൾ കോട്ടയം യാത്രകൾ ഒക്കെ ബുള്ളറ്റിൽ ആണ്…!
ഞാൻ നേരേ പാഞ്ഞ് ചെന്നത് ബിഷപ്പ് ഹൌസിനോട് ചേർന്നുള്ള വൃദ്ധവൈദികർ താമസിയ്കുന്ന കെട്ടിടസമുച്ചയത്തിന് നേരെയാണ്….!
പറങ്ങോട്ടച്ചനു മുന്നിൽ ഇടറിയ ശബ്ദത്തിൽ ഞാൻ ഈ കാര്യം
പറഞ്ഞപ്പോൾ അച്ചൻ പുഞ്ചിരിച്ചു:
“അതു ശരിയാ! ഞാനുണ്ടേൽ ഇവിടാണെങ്കിലും പള്ളീ വേറെ അച്ചനുണ്ടെങ്കിലും നിന്നെ യാത്രയാക്കാൻ ആ പാട്ട് പാടുക ഞാൻ തന്നായിരിക്കും!
പക്ഷേ എന്നെ യാത്രയാക്കാനുള്ള ചുമതല കർത്താവു നിന്നെ ഏൽപ്പിച്ചപ്പോൾ അതെങ്ങനെ ശരിയാകും?”
അച്ചൻ വിശുദ്ധജലം എന്റെ മേൽ തളിച്ചിട്ട് എന്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു.
അറിവായതിൽ പിന്നെ മനസ്സിൽ കോമഡി എന്ന വിചാരത്തിൽ അല്ലാതെ ആദ്യമായി ആത്മാർത്ഥമായി കണ്ണുകൾ അടച്ച് അച്ചന് മുന്നിൽ തൊഴുകൈകളോടെ ഞാനും…!!!!
“കർത്താവിൽ നിന്നങ്ങ് വല്ലാതകന്ന് പോകുമ്പോൾ കർത്താവു നേർവഴി കാട്ടാനായി കാട്ടുന്ന കാഴ്ചകൾ എന്നു കരുതിയാ മതി!
നീ പള്ളീലോട്ടു പോയി കുർബാനയ്ക് കൂടെ ഞായറാഴ്ച എന്നത് നോക്കാതെ പറ്റുമ്പോൾ എല്ലാം പള്ളിയിൽ പോക്…”
പറങ്ങോട്ടച്ചൻ ഉപദേശിച്ച് തിരിച്ചയച്ചപ്പോൾ സമാധാനം കിട്ടിയത് അച്ചന് മാത്രമാണ് എനിയ്കല്ല!
എന്റെ മനസ്സ് ആ പോയ പടി തന്നെ!
എന്തായാലും ഞാൻ മുറിയിൽ രാത്രി ലൈറ്റ് അണയ്കാതായി!
പറങ്ങോട്ടച്ചൻ പോയപ്പോൾ പൂർണ്ണമായും നിലച്ച പള്ളിയിൽ പോക്ക് വീണ്ടും തുടങ്ങി!
ശ്രീക്കുട്ടൻ തിരികെ എത്തിയതും വൈകിട്ട് മില്ലിൽ വച്ച് ഞാൻ അവന്റെ മുന്നിൽ വിങ്ങിപ്പൊട്ടി!
“മരണഭയം…! അതും മഹാനായ വറീച്ചനോ!!!
നൂറ്റൊന്നു പെണ്ണുങ്ങട കൂടെ കെടന്നോളാവന്നുള്ള നിന്റെ നേർച്ച മൊടക്കല്ലേടാ..!”
ആ നാറി ഉറക്കെ ചിരിച്ച് കളിയാക്കി. എന്തായാലും അവനുമായുള്ള സംസാരത്തിൽ ഞാൻ ഒരുപാട് ആശ്വസിച്ചു!
“നിന്റെ ചെയ്തികൾ നിന്നെ കുത്തി നോവിയ്കാൻ തുടങ്ങിയതാ!
സാരമില്ല ഇനിയീ കുത്തഴിഞ്ഞ ജീവിതമവസാനിപ്പിച്ച് മാനംമര്യാദയ്ക് ജീവിയ്ക്….!”
അവന്റെ ആ ഉപദേശം ഞാൻ നൂറ് ശതമാനവും ഉൾക്കൊണ്ടു!
രജനിയാന്റിയ്ക് ശേഷം പുതിയ ഒരു പേര് എന്റെ കണക്കിൽ ചേർക്കപ്പെട്ടില്ല!
“കോട്ടയം അച്ചായൻ മഹാനായ വറീച്ചൻ” വെറും ഓർമ്മയായി! ഞാൻ വെറും ലിജോ ആയി!
അപ്പോഴും രാത്രികളെ ഞാൻ ഭയന്നു….!
ഇതിനിടയിൽ ശാലിനിയുടെ വീടിനോട് ചേർന്ന് കിടന്ന പത്ത് സെന്റ് ലതിക ലതീഷിന്റെ പേരിൽ വാങ്ങി….
ശാലിനി ലതികയ്ക് കല്യാണാലോചനകളും തുടങ്ങി… എന്നിലെ മാറ്റങ്ങൾ അമ്പരപ്പോടൊപ്പം ശാലിനിയിലും ലതികയിലും സന്തോഷവും ഉളവാക്കി…
വർഷങ്ങളുടെ പൂക്കൾ പെട്ടന്ന് പെട്ടന്ന് കൊഴിഞ്ഞ് വീണ് കൊണ്ടിരുന്നു!
കല്യാണം കല്യാണം എന്നും പറഞ്ഞ് വീട്ടിൽ എനിയ്ക് സ്വൈര്യം തരാതായി!
