എന്താ.. നമ്മുടെ മണിയര കാവിനകത്തൊരുക്കാനാണോ ഭാവം.” ‘എന്നാൽ അങ്ങിനെത്തന്നെ എന്ന് കൂട്ടിക്കോളൂ.” ‘ആതിരേ.. നമുക്കു പോകാം.. ഞാനൊന്നു മുകളിൽ കയറി നോക്കട്ടെ.., ആരെങ്കിലുമുണ്ടോന്ന്.”
ഞാൻ പാറക്കിടയിൽ നിന്നും മുകളിൽ കയറി, ചുറ്റുപാടും സൂക്ഷിച്ചു നോക്കി, കേതും ദൂരത്തൊന്നും ആരുമില്ല. താഴേക്കിറങ്ങി.
‘ആതിരെ . ആരുമില്ല പെട്ടെന്ന് തമ്പുരാട്ടി എന്റെ അടുത്തു വന്ന് കവിളിൽ ഉമ്മവെച്ചു. മുകളീലേക്കു കയറാനായി ഒരുങ്ങി. ഞാൻ കയ്യിൽ പിടിച്ചുവലിച്ച് മാറോടടുപ്പിച്ച് അവളുടെ നെറുകിൽ ചുംബിച്ചു തമ്പുരാട്ടിക്കു സന്തോഷമായി. തമ്പുരാട്ടി പൊക്കം കയറി കോവിലകം ലക്ഷ്യമാക്കി നടന്നു. കേതും ദൂരം വരെ എന്റെ കണ്ണുകൾ അവളെ പിന്തുടർന്നു.
സാധാരണത്തെപ്പോലേ അന്നും സന്ധ്യാ പൂജ കഴിഞ്ഞു വീട്ടിലെത്തി. കുളത്തിൽ പൊയി നല്ലതു പോലെ ഒന്നു കുളിച്ചു വീട്ടിലെത്തി. മനസ്സിൽ മുഴുവനും തമ്പുരാട്ടിയായിരുന്നു. നിമിഷങ്ങൾക്കു ദൈർഘ്യം കൂടി ഒച്ചിനേപ്പോലെ ഈഞ്ഞു നീങ്ങി. വീട്ടിലെല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു ചോറുവിളമ്പിയ പാത്രത്തിൽ കയ്യിട്ടു കുഴക്കുകയല്ലാതെ ചോറുണ്ണാൻ കഴിഞ്ഞില്ല.
“എന്താ ദേവാ ഒരാലോചന, മോനൊക്കെ വിഷമമായി അല്ലേ. ഇല്ലെത്തെ ചിലവും, നിന്റെ പഠിത്തോം ഒക്കെക്കുടി” എന്നെ നോക്കി അമ്മയുടെ ദീഘനിശ്വാസം വിട്ടുള്ള ചോദ്യം
“എങ്ങന്യാ വിഷമല്ല്യാണ്ടിരിക്കു്യാ. ഈ ചെറുപ്രായത്തിലേ ല്ലാ പ്രാരാബ്ദവും തലേലായില്ലേ?.. സുഹൃതക്ഷയം, അല്ലാണെന്തോ പറയ്യാ…, നെന്റെ കൂട്ടീനെ മാഹാദേവൻ തന്നെ കാക്കണം”
അച്ഛൻ കിടപ്പു മുറിയിൽ നിന്നും ദീനസ്വരത്തിൽ പറഞ്ഞു, ഞാൻ രണ്ടുമൂന്നുറുള്ള ചോറുമുട്ടി തിന്നിട്ട് വരാന്തയിൽ ചെന്നിരുന്നു. അമ്മ പിന്നാലെ വന്ന് കിടക്ക കൊണ്ടിട്ടു മുൻ വാതിൽ അടച്ചു. ഞാൻ കിടക്കയെല്ലാം വിരിച്ചു കിടന്നു. മാനത്ത് ചന്ദ്രൻ നീങ്ങിമറയുന്നതു കാണാൻ നല്ല ഭംഗി. അങ്ങിനെ കുറേ നേരം മാനത്തു നോക്കി തമ്പുരാട്ടിയെ സ്വപ്നം കണ്ടു കിടന്നു. ക്ലോക്കിൽ ഓമ്പതുമണിക്കുള്ള മണി മുഴങ്ങിയപ്പോളാണ് ചിന്തകളിൽ നിന്നും തിരിച്ചു വന്നത്. എഴുനേറ്റ് മുണ്ടെല്ലാം ശെരിക്കുടുത്തു. ഷർട്ടെടുത്തിട്ടു തലയണക്കടിയിൽ വെച്ച പെൻ ടോർച്ചെടുത്തു ഇറങ്ങാനായി ഭാവിച്ചപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത്. വീണ്ടും നേരെ വരാന്തയിലേക്കുകയറി മുണ്ടു പൊക്കി ഷെഡ്ഡി അഴിച്ച് തലയണക്കുകീഴേ വെച്ചു. കോവിലകത്തേക്കായി നടന്നു. (തുടരും)
