” അങ്ങനൊന്നുമില്ലെടാ നിനക്കു കൂടി അറിയാവുന്ന കാര്യമല്ലേ ഇത്. പിന്നെന്താ ഈ കാര്യത്തിൽ എനിക്ക് നിന്നോട് മറച്ചുവെക്കാനുള്ളത് ”
” നുണ പറയുകയാണ് അലി….. ആരുടേയും ശല്യമില്ലാതെ തനിച്ച് സംസാരിക്കാനായി തന്നെ വിളിച്ചു വരുത്തിയതാണ്.” മായ ഇടയിൽ കയറി പറഞ്ഞു.
“അത് ശരി എന്നിട്ട് നുണ പറയുകയാണല്ലേ…”
” നിന്നോടെന്തിനാ അലി ഞാൻ നുണ പറയുന്നത്.ഇവൾ എന്റെ മുറപ്പെണ്ണാണെന്നും ഞങ്ങളുടെ നിശ്ചയം മൂന്ന് ദിവസം മുമ്പ് കഴിഞ്ഞതാണെന്നും നിനക്കറിയാവുന്നതല്ലേ …. പിന്നെ നീ പോയി കഴിഞ്ഞപ്പോൾ എനിക്കൊന്ന് മിണിയും പറഞ്ഞുമിരിക്കാൻ ഞാനിവളെ വിളിച്ചു വരുത്തിയെന്നേയുള്ളു. “മായയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.
“നുണ പറയുകയാണ് അലി ഇന്ന് എട്ടു മണിക്ക് കാണാമെന്ന് ഞങ്ങൾ ഇന്നലെ തീരുമാനിച്ചിരുന്നു”. അർജുനനെ ശ്രദ്ധിക്കാതെ മായ പറഞ്ഞു
” ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട കഴിഞ്ഞത് കഴിഞ്ഞു. ഞാനൊരു തമാശക്ക് ചോദിച്ചെന്നേയുള്ളു. ” ഒരു കുസൃതിച്ചിരിയോടെ അലി പറഞ്ഞു.
“അല്ല… നീ പോയ കാര്യമെന്തായി”
“ടൗണിലൊക്കെ ഒന്ന് കറങ്ങി. നേരം വൈകുമെന്ന് തോന്നിയപ്പോൾ വേഗം തിരിച്ചു പോന്നു.”
” ഇത്ര പെട്ടന്ന് തിരിച്ച് വരേണ്ട ആവശ്യമില്ലായിരുന്നു.” അർജുൻ പറഞ്ഞു.
“അതേയതെ “മായ അതേറ്റു പിടിച്ചു.
”സോറി, ഞാനില്ല നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ” അലി ഓഫീസിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
അർജുനും മായയും തൊട്ടപ്പുറത്ത് ഉങ്ങിനു ചുറ്റും പടുത്തുയർത്തിയ തറയിലേക്കിരുന്നു. ചുറ്റുപാടുള്ളതൊന്നും ശ്രദ്ധിക്കാതെയുള്ള അവരുടെ സംസാരത്തിനിടയിൽ പൊട്ടിച്ചിരികൾ ഉയരുമ്പോൾ അലി അവിടേക്കൊന്ന് എ|ത്തി നോക്കി. അത് കണ്ട് കൊണ്ടിരുന്നപ്പോൾ അവന്റെ കാഴ്ചകളെ മങ്ങലേൽപിച്ച് കൊണ്ട് ഒരു തുള്ളി കണ്ണുനീർ മിഴികളിൽ നിന്നുതിർന്ന് അവന്റെ കവിളിൽ പതിച്ചു.
ഷഹാനയും സുമയ്യയും കോളേജിന്റെ ഗേറ്റ് കടന്ന് അകത്തെത്തി. അത് വരെയും അവരന്വേഷിച്ച് നടന്ന തമിഴ് സംസാരിക്കുന്ന ആ മനുഷ്യനെ അവർക്ക് കാണാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ചെറിയൊരു ടെൻഷനോടെ ഷഹാന ചോദിച്ചു. “അവനെന്താടീ ഇന്ന് വരാതിരുന്നത് ”
“ആ…. എനിക്കെങ്ങനെ അറിയാം.”
“വല്ല അസുഖവുമായിരിക്കുമോ?”
“അതൊന്നുമാവില്ലെടീ”
” പിന്നെന്താ അയാളെ കാണാത്തത് ” അയാളെ സുമയ്യക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്ത ഈർഷ്യയോടെ അവൾ പറഞ്ഞു
“അല്ല പറഞ്ഞ് പറഞ്ഞ് നീ ആ അണ്ണാച്ചിയെ പ്രേമിക്കാൻ തുടങ്ങിയോ?”
” ഞാനോ, ആ അണ്ണാച്ചിയെയോ നല്ല കഥയായി ”
“പിന്നെന്തിനാ അവന്റെ കാര്യത്തിൽ നിനക്കിത്ര ശുഷ്കാന്തി. അവൻ നിനക്ക് വല്ല കൈമടക്കും തന്നോ?”
“അങ്ങനെയൊന്നുമില്ല. പക്ഷേ, … അയാളൊരു നല്ല വ വ്യക്തിയാണെന്ന് എനിക്ക് ഫീൽ ചെയ്യുന്നു”
“ഓ…. നിന്റെയൊരു ഫീലിങ്ങ് ” സുമയ്യ പുച്ഛഭാവത്തിൽ ചുണ്ടുകൾ കോട്ടി
“നീയെന്നെ വല്ലാണ്ട് പുച്ഛിക്കുകയൊന്നും വേണ്ട. നീ തന്നെയല്ലെ അയാൾക്ക് എന്നോട് ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞത്.?”
“അതെന്റെ ഒരുഹമല്ലേ,…. ഞാൻ പറഞ്ഞത് അയാളിനിയും നിന്റെ പുറകെ വരുകയാണെങ്കിൽ നിന്നോട് ഇഷ്ടമാണെന്നല്ലേ.”
” അതേ…. പക്ഷേ എന്റെ മനസ് പറയുന്നു അയാൾക്ക് എന്നോട് ഇഷ്ടമുണ്ടായിട്ടാണ് മാറി നടക്കുന്നതെന്ന്.”
” നിന്നോട് ഇഷ്ടമുണ്ടായിട്ടാണ് അയാൾ മാറി നാടക്കുന്നതെങ്കിൽ ഇപ്പോൾ നിന്റെ പിന്നാലെ നടക്കുന്ന മണു കൂസൻമാരെകാൾ മാന്യനാണ് ”
“അങ്ങനെ തന്നെയാണ് എനിക്കും ഫീൽ ചെയ്തത് ”
“അയാൾക്ക് നിന്നോട് ഇഷ്ടമുണ്ടെങ്കിൽ അയാൾ ഇനിയും നീ കാണാതെ നിന്റെ വഴിയിലൂടെ വരും… നിന്നെ കാണാനായി മാത്രം “
ഇനി അയാളെന്നെ കാണാൻ വേണ്ടി ശ്രമിക്കുമോ?
അയാളുടെയുള്ളിൽ നിന്നോട് യഥാർത്ഥ ഇഷ്ടമുണ്ടെങ്കിൽ അയാളിനിയും നിന്നെ കാണാൻ ശ്രമിക്കും
അതെന്താ അങ്ങനെ
അതാണ് മോളെ യഥാർത്ഥ പ്രണയം. അതറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം. അല്ലാതെ പ്രണയം ശരിയല്ലണം പറഞ്ഞ് നടക്കുന്നവർക്ക് അത് മനസ്സിലാവില്ല.
അല്ല യഥാർത്ഥ പ്രണയം അവിടെ നിൽക്കട്ടെ. നിനക്കെങനെ അറിയാം യഥാർത്ഥ പ്രണയത്തെ കുറിച്ച്.നിനക്ക് വല്ല പ്രണയവുമുണ്ടോ? നെറ്റി ചുളിച്ചു കൊണ്ട് ഷഹാനസുമയ്യയോട് ചോദിച്ചു.
എനിക്കങ്ങനെയൊന്നുമില്ല പറഞ്ഞ് കേട്ടതാണ് പരുങ്ങലോടുകൂടി അവൾ പറഞ്ഞു
നീയങ്ങനെ ഉരുണ്ടു കളിക്കണ്ട ഞാനായിട്ട് ആരോടും പറയാൻ പോകുന്നില്ല.സത്യം എന്നോട് പറ സുമയ്യയുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ഷഹാനപറഞ്ഞു.
ഞാനെങ്ങനെ യത് നിന്നോടു പറയും
നീയൊന്ന് പറ ഞാനത് കേൾക്കട്ടെ
ശരിക്കാൻ പറയാം. പക്ഷേ നീയായിട്ട് ആരോടുമത് പറയരുതേ അവൾ ഒരു വട്ടം കൂടി അപേക്ഷിച്ചു.
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങൾക്ക് നന്ദി ശലഭം 4 -ാം പാർട്ടിലേക്ക് കടക്കുകയാണ്.
ബെൽ മുഴങ്ങിയപ്പോൾ കുട്ടികൾ ഓരോരുത്തരായി ക്ലാസുകളിലേക്ക് മടങ്ങി
* * *
ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് അലി ഉറക്കമുണർന്നത്. അവൻ ആരാണെന്ന് പോലും നോക്കാതെ വേഗം കോൾ അറ്റന്റ് ചെയ്തു.ഹലോ
അലി ഞാൻ അർജുനാണ് സംസാരിക്കുന്നത്.
എന്താണ് സാർ കാര്യം
നീ എത്രയും പെട്ടന്ന് തന്നെ ഓഫീസിലേക്കെത്തണം
സാർ .. കാര്യം.. അലി പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കോൾ ഡിസ്കണക്റ്റ് ആയി. ഒന്നുകൂടി ട്രൈ ചെയ്തെങ്കിലും കോൾ കണക്റ്റ് ആയില്ല. പിന്നെ അലി സമയം കളഞ്ഞില്ല. വേഗം റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു.
എട്ട് മണിയോട് അടുത്തപ്പോൾ തന്നെ അലി ഓഫിസിലെത്തി. അവിടെ അവനെ കാത്ത് ഷായും അർജുനനും നിൽക്കുന്നുണ്ടായിരുന്നു. ഷായാണ് തന്നെ വിളിച്ചതെന്ന് തോന്നിയപ്പോർഅലിയുടെ നെഞ്ചിടിപ്പ് കൂടി. എന്തെന്നറിയാത്ത ഒരു ഭയം അവനെ ഗ്രസിച്ചു.
അലിയെ ഇങ്ങോട്ട് വിളിച്ചതെന്തിനാണെന്നറിയാമോ ചോദ്യം ഷായുടെ വകയായിരുന്നു.
ഇല്ലിക്കാ
ഒരു പ്രധാന കാര്യം ഏൽപിക്കാനാണ് അലിയെ വെളുപ്പിന് തന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്.
ഇക്കാ സസ്പെൻസില്ലാതെ കാര്യം പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.
അലി ടെൻഷനടിച്ചല്ലേ സോറി ടെൻഷനടിക്കാറൊന്നമില്ല.അർജുൻ മൂന്ന് ദിവസം കഴിഞ്ഞാൽ ഗൾഫിലേക്ക് പോവുകയാണ്. അപ്പോൾഅവന് പകരം എന്റെ കൂടെ നിനക്ക് നിൽകാൻ കഴിയുമോ എന്നറിയാനാണ് നിന്നെ വിളിപ്പിച്ചത്.
അതിന് അർജുനന്റെ ജോലി എനിക്ക് വലിയ പരിചയമില്ലല്ലോ
അത് ശരി അപ്പോൾ നീ ഇവിടെ എത്തിയ ശേഷം ചെയ്തതെല്ലാം നിനക്ക് പരിചയമുള്ള ജോലിയാണോ?
സോറി അതല്ല ഇക്കാ ഞാൻ പറഞ്ഞത്.
നിനക്ക് പരിചയമില്ലെന്ന് എനിക്കറിയാം
ജോലി എന്താണെന്ന് പോലും അറിയാതെ..
ഒകേ ഞാൻ ജോലിയെ കുറിച്ച് പറയാം
ശരി
രാവിലെ സാധാരണ ഓഫീസിലെത്തുന്ന പോലെ തന്നെ ഓഫീസിലെത്തണം. ഇവിടെ നീ പ്രത്യേഗിച്ച് ജോലിയൊന്നും എടുക്കേണ്ട അത് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് നീ എന്റെ വീട്ടിലെത്തണം