സലാം ഹാജിയും കുടുംബവും – 1 5

നേരിന് നേരിട്ടു അവളോട് കൊമ്പ് കോർക്കാൻ ആ വീട്ടിലോ നാട്ടിലോ ആരും ഉണ്ടായിരുന്നില്ല അത്രക് പേടിയാണ് അവളെ, ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണ് പുലി. മുബാരിസിനും ജിഷാനകും ഒരു കുഞ്, സുന്ദരിയായ ഫമീന(വയസ് 3) പ്രതേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ട് ചൂണ്ടു വിരലും വായിലിട്ട് നഫീസ ബീവിയുടെ പുറകെ നടക്കൽ ആണ് കുഞ് ഫമീനയുടെ പണി… വീട്ടിലെ പോനൊമന..

 

ഇനി സലാം ഹാജിയുടെ മൂന്നാമത്തെ മകൻ മുബഷിർ (വയസ് 31), ഉപ്പാക്കും സഹോദരങ്ങൾക്കും കോടികളുടെ ബിസിനസ്‌ ഉണ്ടായിട്ടും അതിൽ സഹായിക്കാതെ സ്വന്തമായി ജോലി എടുത്ത് ജീവിക്കുന്ന ഒരുത്തൻ. സലാം ഹാജിയുടെ ഏറ്റവും ഇളയ മോൻ, നഫീസ ബീവിയുടെ പൊന്നു മോൻ, ഒരു പക്ഷെ ഇളയതായത് കൊണ്ട് ഒരു പാട് തലോലിച്ചു വളർത്തിയതിന്റെ ആയിരിക്കും പെട്ടെന്ന് പിണങ്ങുന്ന സ്വഭാവകാരൻ,

ചില നേരത്തെ അവന്റെ പ്രവർത്തികൾ കണ്ടാൽ ഈ കുടുംബത്തിൽ ഉള്ളവർ ഒന്നും അവന്റെ ആരും അല്ല എന്ന് തോന്നിപ്പോകും, ദുബായിൽ ഒരു കൂട്ടുകാരന്റെ കൂടെ അവന്റെ വാപ്പയുടെ ഒരു കട നോക്കി നടത്തുന്നു,അതുകൊണ്ട് തന്നെ മറ്റുള്ള രണ്ട് പേരെയും പോലെ മാസം തോറും മുബഷിർ നാട്ടിലേക് വരാറ് ഇല്ലായിരുന്നു വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ട് വർഷത്തിൽ ഒരിക്കൽ.മുബഷിറിന്റെ ഭാര്യ റംല(വയസ് 28) പൂച്ചക്കുട്ടി എന്നൊക്കെ പറയില്ലേ അതുപോലെ ഉള്ളയൊരു പെണ്ണ്,

വായിൽ വിരൽ ഇട്ടാൽ കടിക്കില്ല അത്രയും പാവം, ഒരുപക്ഷെ വീട്ടിലെ ഏറ്റവും ഇളയ മകന്റെ ഭാര്യ എന്ന ഇൻസെകുരിറ്റി ഉള്ളത് കൊണ്ടായിരിക്കാം അവളുടെ ഒച്ച ആ വീട്ടിലെ ചുമരുകൾ പോലും കെട്ടിട്ടുണ്ടാവില്ല അത്രക്കും മിണ്ടാപൂച്ച.. രണ്ടു പേരും കല്യാണം കഴിജ് 4 വർഷം ആവുന്നത്തെ ഉള്ളു അതുകൊണ്ട് ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല.

ഇപ്പോൾ സലാം ഹാജിയുടെ കുടുംബത്തെ കുറിച് ഏകദേശം ഒരു ധാരണ എല്ലാവർക്കും കിട്ടി എന്ന് വിചാരിക്കുന്നു..

ഇനി കഥയിലെ വരാം, മഴ വരുമ്പോൾ കോലായിപള്ളിയിലെ ജനങളുടെ നെഞ്ചിടിപ് കൂട്ടുന്ന ഒരു പുഴ. കർണാടകയിൽ നിന്നും ഉത്ഭവിച് കാസറഗോഡ് വഴി ചെന്ന് അറബി കടലിൽ പോയി ചേരുന്ന “ചാവടക്കി” പുഴ, അതേ പുഴയുടെ പേര് ചവടക്കി എന്ന് തന്നെയാണ്, നാട്ടുകാർ ആ പേരിടാൻ ഒരു കാരണം ഉണ്ട്, എത്രയൊക്കെ സൂക്ഷിച്ചാലും ശ്രദ്ധിച്ചാലും മഴ കാലമായാൽ ഒരാളെയെങ്കിലും കൊല്ലാതെ ചവടക്കി പുഴ അടങ്ങില്ല,

കർണാട്ടകയിലെ ഹോസ്ബിനള്ളി എന്ന കുന്നും പ്രദേശത്തുനിന്നും ആണ് ഈ പുഴയുടെ ഉത്ഭവം എന്ന് ജനങ്ങൾക്ക് വിശ്വസിച്ചുവരുന്നു പണ്ടു കാലത്ത് ഈ മല നിരകളിലെ കൊടുക്കാടുകളിൽ ആയിരുന്നു മാറാ വ്യാധി വന്നു ചാത്തവരുടെ ശവങ്ങൾ കൊണ്ടുപോയി ഉപേക്ഷിച്ചിരുന്നത് അവിടെ നിന്ന് ഉത്ഭവിക്കുന്ന പുഴ ആയത്കൊണ്ടാവാം “ചാവടക്കി” പുഴ എന്ന് നാമത്തിൽ ഈ നദി അറിയപ്പെടുന്നത്.

എന്നിരുന്നാലും പറയുന്നതിലൊക്കെ ചില സത്യമുള്ളതുപോലെ എലാ മഴ കാലത്തും കര കവിഞ് ഒഴുകി ഈ പുഴ ആരെങ്കിലും കൊല്ലാറുണ്ട്, പിന്നെ പെറുക്കിയെടുക്കാൻ ശവം പോലും കിട്ടില്ല, അറബികടലിൽ ഓളിയിട്ട് തപ്പിയിട്ടും കേരള പോലീസ് മാനം നോക്കി ഇരുന്നതല്ലാതെ ശവം അവർക്ക് കിട്ടിയിട്ടില്ല.

ഇനി സലാം ഹാജിയുടെ വീടിന് മുന്നിൽ തടിച്ചു കൂടിയവരുടെ കാര്യത്തിലേക് വരാം, അതേ ചവടക്കി പുഴ തന്നെ ആണ് അവരുടെ പ്രശ്നം. മഴ ശക്തമായത്തോടെ ചവടക്കി അതിന്റെ തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയിരിക്കുന്നു, ഈ പ്രാവിശ്യം നോട്ടം ഇട്ടിരിക്കുന്നത് പുഴയുടെ കുറച്ച് മുകളിൽ ആയി താമസിക്കുന്ന കോല്ലൻ കേളനെയും കുടുംബത്തെയും ആണ്. അരക് കീഴ്പോട്ട് തളർന്ന കേളനെയും രണ്ട് മക്കളെയും പോറ്റാൻ കേളന്റെ ഭാര്യ ജാനകി ചില്ലറയൊന്നും അല്ല കഷ്ട്ടപെടുന്നത്, അവരെ കുടുംബത്തോടെ ഉന്മൂലനം ചെയ്യാൻ ആണ് ചവടകിയുടെ ലക്ഷ്യം അതിനൊരു പരിഹാരം കാണാൻ ആണ് ആ നാട്ടുകാർ മുഴുവനും ഹലാല വീടിനു മുനിൽ തടിച്ചു കൂടിയിരിക്കുന്നത്..

നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് 8:30 ആവുമ്പളേക്കും സലാം ഹാജി പുറത്തേക് വന്നു, സലാം ഹാജിയെ കണ്ടതും ബഹുമാനം കൊണ്ട് കുത്തിയിരുന്ന് ചായ കുടിച്ചോണ്ടിരുന്നവർ ഒക്കെ എണിച്ചു നിന്നും,നാട്ടുകാരുടെ മുഖഭാവത് നിന്നും തന്നെ സലാം ഹാജിക് ഏറെ കുറെ കാര്യങ്ങൾ പിടികിട്ടി, പഞ്ചായത്ത്‌ മെമ്പർ ആയ സാജൻ സലാം ഹാജിയോട് കാര്യങ്ങൾ പറയാൻ വന്നതും ആകാശം പൊട്ടി പിള്ളരുന്നതുപോലെയുള്ള ഒച്ചതിൽ ഒരു ഇടിയും കൂടെ ഒരു മിന്നലും

Leave a Reply

Your email address will not be published. Required fields are marked *