സലാം ഹാജിയും കുടുംബവും – 1 5

ഒക്കെ ആലോചിച്ചോണ്ട് സലാം ഹാജി അവിടെ ഇരുന്നു ശേഷം നാട്ടുകാരുടെ മുഴുവൻ പ്രശ്നം തീർക്കുന്ന തനിക് സ്വന്തം മകന്റെയും ഭാര്യയുടെയും കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ആലോചിച് തല കുമ്പിട്ടു പോയി..

ആ പകൽ അങ്ങനെ കഴിഞ്ഞു പോയി, രാത്രി എലാവരും അത്താഴം കഴിച്ചു കിടക്കാൻ പോയി. സമയം ഒരു 12:00,12:30 ആയി കാണും മുകളിലത്തെ വരാന്തയിലെ ജനാലകൾ കാറ്റത് കൊട്ടിയടയുന്ന ശബ്ദം കേട്ടാണ് സലാം ഹാജി ഉറക്കം എണീറ്റത്, തൊട്ടടുത്ത നോക്കിയപ്പോൾ ഭൂമി കുലുങ്ങിയാലും എണ്ണിക്കില്ല എന്ന മട്ടിൽ ബീവി നഫീസ കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു…

ഇത്രെയും പേര് ഈ വീട്ടിൽ ഉണ്ടായിട്ടും ജനാലക് ലോക്ക് ഇടാൻ ഒരുത്തനും ഓർമയില്ല എന്ന് പിറു പിറുത് കൊണ്ട് ഹാജി മെല്ലെ എണീച്ചു മുകളിലേക്കു പോയി, പുറത്ത് അതി ശക്തമായ മഴ, കാറ്റ്‌ ഏകദേശം കൊടുക്കാറ്റിന്റെ സ്വരൂപം സ്വീകരിച്ചിരിക്കുന്നു, ജാനാലകൾ അടച്ചു കുളത്തിട്ടശേഷം സലാം ഹാജി പടിഞ്ഞാറേക് ഒന്ന് നോക്കി “ചാവടക്കി ” ആർത്തലമ്പി ഒഴുകുന്നു,

കുറച് നേരം അതിലേക് തന്നെ നോക്കിയിരുന്നപ്പോൾ കുറേ കറുത്ത മനുഷ്യർ ആ പുഴയുടെ മുകളിലൂടെ നടക്കുന്നതായി ഹാജിക് തോന്നി, ഹാജി പെട്ടെന്ന് തല വെട്ടിച്ചു, വീണ്ടും നോക്കി… ഇല്ല ആരും ഇല്ല…. ഹാജി മനസ്സിൽ പറഞ്ഞു “ഇത് വല്ലാത്തൊരു ശയിത്താന്റെ പുഴ തന്നെ എന്റെ റബേ “…

തിരിച് റൂമിലേക്കു പോവാനായി കോണി പടിയിൽ എത്തിയ ഹാജി വെറുതെ ഒന്ന് ടെറസിലേക് നോക്കിയപ്പോൾ അവിടെ ഒരു ആൾ രൂപം ഇരിക്കുന്നു, ഒരു നിമിഷത്തേക് ധീരനായ ഹാജിയുടെ ജീവൻ അങ്ങ് ആകാശം വരെ പോയി തിരിച്ചു വന്നു, ഇരിക്കുന്നത് മനുഷ്യൻ ആണോ മൃഗം ആണോ എന്ന് ഹാജിക് മനസിലായില്ല, ഹാജി പകച്ചു നിന്നും പോയി..

നല്ല പ്രായത്തിൽ ജഗ ജില്ലി ആയിരുന്ന ഹാജി പേടി ഉള്ളിൽ ഒതുക്കി ശംബ്ധമുണ്ടാകാതെ കോണി പടി ലക്ഷ്യം ആക്കി നടന്നു, ആ രൂപത്തിന്റെ അടുത്ത് എത്തി… ഏകദേശം മനുഷ്യനെ പോലെ തന്നെ ഉണ്ട്, മുകളിലത്തെ മുറികളിൽ തന്റെ മരുമക്കൾ ആണ് കുടക്കാർ അവർ ആരെങ്കിലും ആയിരിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഹാജി പതിഞ്ഞ സ്വരത്തിൽ വിളിച്ചു “മോളെ”….

വിളി കേട്ടതും ആ രൂപം തിരിഞ്ഞു നോക്കി പെട്ടെന്ന് എണീറ്റു നിന്നും… ഹാജി ഒന്ന് വിറച്ചെങ്കിലും ധൈര്യം സംഹരിച്ചു അവിടെ തന്നെ നിന്നും.. ആ രൂപം ഹാജിയുടെ അടുത്തേക് വന്നു.. തൊട്ടടുത്തെത്തിയപ്പോൾ ഹാജിയോട് ചോദിച്ചു

“ഉപ്പ, ഉറങ്ങിയില്ലേ ”

അപ്പളാണ് ഹാജി ആ മുഖം കണ്ടത് തന്റെ ഇളയ മരുമകൾ “റംല”..

ഒരു നെടു വിശ്വാസത്തോടെ ഹാജി ചോദിച്ചു…

ഹാജി : മോൾ എന്തെ ഉറങ്ങിയില്ലേ?? മോൾ എന്തിനാ ഇവിടെ വന്നിരിക്കുന്നു അതും ആ ശവം തീനി പുഴയെ നോക്കി

റംല : കിടന്നിട്ട് ഉറക്കം വന്നില്ല ഉപ്പ, അതുകൊണ്ട് ഇവിടെ വന്ന് ഇരുന്നതാ..

ഹാജി : അപ്പോ, ജനാലകൾ കൊട്ടിയടയുന്ന ശബ്ദം മോൾ കേട്ടില്ലേ ??

റംല : ഇല്ല ഉപ്പ ഞാൻ ശ്രദ്ധിച്ചില്ല…

ഹാജി ഒന്ന് അമ്പരന്നു താഴെ കിടന്ന ഞാൻ പോലും കേട്ടു, ഇവിടെയുണ്ടായിരുന്ന ഈ കുട്ടി കേട്ടില്ല.. റംലയുടെ മുഖം കണ്ടപ്പോ ഹാജിക് മനസിലായി ആൾ എന്തൊക്കെയോ ചിന്ദിച്ചിരുപായിരുന്നു എന്ന്..

ഹാജി : എന്ന മോൾ പോയി കിടന്നോ, ഈ മഴയത് ഇവിടെ ഇരിക്കണ്ട പോരാത്തതിന് നല്ല ഇടിയും മിന്നലും ഉണ്ട്..

റംല : ഉപ്പ പൊയ്ക്കോ, ഞാൻ പോയി കിടന്നോള്ളാം…

പോവാൻ തിരിഞ്ഞു നിന്ന സലാം ഹാജി ഒരു നിമിഷം ഒന്ന് ആലോചിച്ചു… റംലക് നേരെ തിരിഞ്ഞു…

ഹാജി : മോളെ??

റംല : എന്താ ഉപ്പ??

ഹാജി : ഉപ്പാക് ചോദിക്കാനുള്ള അവകാശം ഉണ്ടോ എന്ന് അറിയില്ല എന്നാലും മോളുടെ മുഖം കണ്ടാൽ ചോദിക്കാതിരിക്കാൻ പറ്റില്ല, മോളുടെ മനസ്സിൽ എന്തെങ്കിലും സങ്കടം ഉണ്ടോ?? എന്തുണ്ടെങ്കിലും സ്വന്തം ഉപ്പയോടെ പറയുന്നപോലെ എന്നോട് പറഞ്ഞോ, പരിഹാരം കാണാൻ പറ്റിയാൽ ഞാൻ കാണും..

റംല ഒന്നും മിണ്ടാതെ ചവടക്കിയിലേക് നോക്കി നിന്നും…

 

ഹാജി : മോളെ??

ഹാജിയുടെ രണ്ടാമത്തെ മോളെ വിളി കേട്ടതും, റംല ഉള്ളിൽ ഒതുക്കിയ സങ്കടങ്ങൾ അണ പൊട്ടി, അവൾ ഹാജിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *