മലയാളം കമ്പികഥ – സാനോജിന്റെ യാത്ര
എല്ലാ പുതുവർഷത്തിലും കേരളത്തിനു പുറത്തേക്കൊരു യാത്ര സനോജിന് നിർബന്ധമാണ്. ഊട്ടിയിലെ തണുത്തുവിറക്കുന്ന പുതുവർഷപ്പുലരിയിൽ ഒരു കമ്പിളിപ്പുതപ്പും പുതച്ച് റിസോർട്ടിൽ നിന്നും നടക്കാനിറങ്ങിയതാണ് സനോജ്. സാധാരണ ഒരു സുഹൃത്തെങ്കിലും കൂടെ ഉണ്ടാവാറുണ്ട്. ഇത്തവണ പക്ഷേ സനോജ് തനിച്ചാണ്. അയാൾ തണുത്തുവിറച്ച് കൊണ്ട് തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഊട്ടിയിലെ എമറാൾഡ് ലേകിനു സമീപത്തുകൂടെ നടന്നു നീങ്ങി.
സനോജ് തന്റെ പോക്കറ്റിൽ നിന്നും ഒരു കിംഗ്സ് സിഗററ്റ് പുറത്തെടുത്തു തിരി കൊളുത്തി. അടുത്തെവിടെയെങ്കിലും ഒരു നാടൻ ചായക്കട കിട്ടിയിരുന്നെങ്കിലെന്ന് മനസ്സാലാശിച്ചു. അയാൾ മുന്നോട്ട് നടന്നു നീങ്ങി. മഞ്ഞുമൂടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളേയും ഊട്ടിയിലെ മഞ്ഞപ്പൂക്കളേയും കണ്ടാസ്വധിച്ചുകൊണ്ട് അയാൾ നടത്തം തുടർന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ മടുപ്പിക്കുന്ന ജോലിത്തിരക്കുകളിൽ നിന്നുമുള്ള ഒരു രക്ഷപ്പെടലാണ് സനോജിന് അയാളുടെ യാത്രകൾ.
അല്പം ദൂരെ ഒരു ചായക്കടയെന്ന് തോന്നിപ്പിക്കുന്ന വിധം ഒരു സ്ഥലത്ത് ചെറിയ റാന്തൽ വെട്ടവും പുകയും മഞ്ഞിലാണെങ്കിലും സനോജിന് കാണാനായി. അയാൾ അങ്ങോട്ടേക്ക് നീങ്ങി. സ്ത്രീകളും പുരുഷന്മാരുമടക്കം ഒരുപാടാളുകൾ അവിടെയിരുന്ന് ചായകുടിക്കുന്നുണ്ടായിരുന്നു.
സനോജ് ഒരു കടുപ്പം കൂടിയ ചായ പറഞ്ഞു പ്രകൃതി ഭംഗിയും നോക്കിയിരുപ്പായി. പെട്ടെന്ന് കടയിലേക്ക് വരുന്ന സുന്ദരിയായൊരു യുവതിയുടെ മുഖത്തേക്ക് സനോജിന്റെ കണ്ണുകൾ ചെന്നെത്തി. കാഴ്ചയിൽ ഒരു മലയാളി ലുക്കുണ്ട്. കൂടെ ഒരു മുന്നോ നാലോ വയസ്സു പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുമുണ്ട്. മഞ്ഞ് മൂടിക്കിടക്കുന്ന വഴിയിലൂടെ കുട്ടിയുടെ കൈയ്യും പിടിച്ചു നടന്നു വരുന്ന അവരെ സനോജിന് ആദ്യനോട്ടത്തിൽ തന്നെ ഇഷ്ടമായി. ഒരു അയഞ്ഞ ജോഗിംങ്ങ് പാന്റും ഒരു ടീഷർട്ടുമാണ് വേശം. അവരുടെ നല്ല ഉയരവും ആവശ്യത്തിന് തടിയും തുറിച്ചുനിൽക്കുന്ന മാറിടങ്ങളുമൊക്കെ സനോജ് ശ്രദ്ധിച്ചു. കടയിലെത്തിയ സ്ത്രീ ഒരു കാപ്പിയും കുട്ടിക്ക് ഒരു ഹോർലിക്സും ഓർഡർ ചെയ്തു.
തിളങ്ങുന്ന കണ്ണുകളും ത്രെഡ് ചെയ്തു ഭംഗിയിൽ സൂക്ഷിക്കുന്ന പുരികവും അവളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടെന്ന കാര്യം സനോജ് മനസ്സിലാക്കി. വെണ്ണയിൽ കടഞ്ഞെടുത്ത പോലത്തെ ശരീരം. അതീവ സുന്ദരിതന്നെയെന്ന് സനോജ് മനസ്സിൽ മന്ത്രിച്ചു. നോട്ടം ഓവറാക്കി അവളുടെ മുന്നിൽ ഒരു വായ്നോക്കിയാവാൻ താല്പര്യമില്ലാത്തതുകൊണ്ട് സനോജ് നോട്ടം പിൻവലിച്ചു. തന്റെ ചായയും കൊണ്ട് സനോജ് അല്പം മാറിനിന്നു. തണുത്തു വിറയ്ക്കുമ്പോൾ ചുടുചായ കുടിക്കുമ്പോൾ കിട്ടുന്ന ആനന്ദമാസ്വദിച്ച് സനോജ് വായിൽ നിന്നും പുകയൂതിക്കളിച്ചു.
പ്രകൃതിഭംഗിയും ആളുകളേയുമൊക്കെ നോക്കി ആസ്വദിച്ചു സനോജ് പതിയ ചായകുടിച്ചു തീർത്തു. ക്യാഷുകൊടുക്കാനായി കടയുടെ അകത്തേക്ക് കയറിയപ്പോഴാണ് നേരത്തെ കണ്ട സുന്ദരിക്ക് ഒരബദ്ധം പറ്റിയിരിക്കുന്ന കാര്യം സനോജ് മനസ്സിലാക്കിയത്. അവർ പേഴ്സെടുക്കാൽ മറന്നിരിക്കുകയാണത്രേ. കടക്കാരനോട് അഞ്ച് മിനുട്ടുകൊണ്ട് കൊണ്ടുതരാം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സനോജിന് കാര്യം മനസ്സിലായത്. പിന്നീട് വരുമ്പോൾ തന്നാ മതിയെന്ന് പറഞ്ഞ് ചായക്കടക്കാരൻ തിരിച്ചുപറയുന്നതും കേട്ടു. അവർ മലയാളിയാണെന്ന് മനസ്സിലാക്കിയ സനോജ് അവരുടെ കാഷുകൂടി എടുത്തോളാൻ പറഞ്ഞു. അയ്യോ വേണ്ട, ഞാൻ പിന്നീട് കൊടുത്തോളാം എന്ന് പറഞ്ഞ് അവർ സനോജിനെ തടഞ്ഞെങ്കിലും സനോജിന്റെ നിർബന്ധത്തിനു വഴങ്ങി അവർക്ക് സമ്മതിക്കേണ്ടി വന്നു. അവൾ സനോജിനോട് ഔപചാരികമായി താങ്ക്സ് പറഞ്ഞു.
അവർ കടയിൽ നിന്നും പുറത്തിറങ്ങി. കടയിൽ നിന്നുള്ള നേരിയ പരിചയത്തിന്റെ പുറത്ത് സനോജ് അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. തൃശ്ശൂർക്കാരിയാണ്. ബംഗളൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ഐ.ടി തൊഴിലാളിയാണെന്നും അവൾ പറഞ്ഞു. സനോജും ഒരു ഐ.ടി ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ അവർക്കിടയിലെ ഒരു ഗ്യാപ്പ് ഇല്ലാതായി. രാധിക എന്നാണ് അവളുടെ പേര്. സനോജിനെപ്പോലെ തന്നെ ജോലിത്തിരക്കുകൾക്കിടയിൽ കിട്ടിയ അവസരത്തിൽ ഒന്നു ഊട്ടി ആസ്വദിക്കാൻ ഇറങ്ങിയതാണ്. രണ്ടു ദിവസമായി രാധിക ഊട്ടിയിലുണ്ട്. രാധികയും താമസിക്കുന്നത് സനോജ് താമസിക്കുന്ന റിസോർട്ടിൽ തന്നെയാണെന്ന് മനസ്സിലായതോടെ അവർക്കിടയിൽ ഒരു ചെറിയ പരിചയം രൂപപ്പെട്ടു.
അവർ പരസ്പരം സംസാരിച്ചുകൊണ്ട് നടന്നു. രാധികയുടെ ഓരേയൊരു മോനാണ് കൂടെയുള്ളത്. പേര് അമൽ. രാധിക ഒരു വർഷമായി വിവാഹമോചിതയാണ്. വിവാഹമോചനത്തിന്റേതായ സങ്കടം രാധികയുള്ളതുപോലെ സനോജിന് തോന്നി.
സനോജ് രാധികയുടെ സ്വന്തം അമലിനെ പരിചയപ്പെട്ടു. അയാൾ അവനെ എടുത്ത് തോളിലേറ്റി നടന്നു. തണുത്ത കാറ്റിൽ പറന്നെത്തിയ കോടമഞ്ഞ് അവരെ പുതഞ്ഞു. രാധിക കൈകൾ കൂട്ടിയുരസി. സനോജ് അമലിന്റെ കൂടെ ഓരോ കുസൃതികൾ കാണിച്ച് കളിച്ചുകൊണ്ടിരുന്നു.
അവർ റിസോർട്ടിലെത്തി. പിന്നീട് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു. ബൈ പറഞ്ഞു പിരിയുമ്പോൾ അമലിന് പ്രത്യേകം റ്റാറ്റ കൊടുക്കാൻ സനോജ് മറന്നില്ല. റൂമിലെത്തിയ സനോജ് ഒരു സിഗററ്റിന് തിരികൊളുത്തിക്കൊണ്ട് രാധികയെപ്പറ്റി വെറുതെ സ്വപ്നം കണ്ടു. അത്രയും നല്ല സുന്ദരിയായൊരു പെണ്ണിനെ ഡിവോഴ്സ് ചെയ്ത മണ്ടനെക്കുറിച്ചോർത്ത് സനോജിന് ചിരിവന്നു.
അന്നത്തെ ദിവസം കഴിഞ്ഞു പോയി. അന്നു രാവിലെ മുതൽ ഓരോ സ്ഥലങ്ങൾ ചുറ്റിക്കാണാനായി പുറത്തിറങ്ങിയ സനോജ് തിരിച്ചെത്തിയത് രാത്രിയായിരുന്നത് കൊണ്ട് തന്നെ സനോജിന് രാധികയേയും മോനേയും കാണാനായില്ല.
രണ്ടാം ദിവസവം. സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ ഉണർന്ന സനോജ് കമ്പിളിപ്പുതപ്പും ചുറ്റി നടക്കാനിറങ്ങി. നല്ല തണുപ്പുണ്ട്. സനോജിന്റെ ചുണ്ടുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അയാൾ റിസോർട്ടിന് ചുറ്റുമുള്ള റിസോർട്ടിന്റെ തന്നെ ഭാഗമായ തേയിലക്കാടുകളിലൂടെ നടന്നു നീങ്ങി. കോടമഞ്ഞ് കാരണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. നടന്ന് നടന്ന് ഒരു കുന്നിൻ മുകളിലെത്തിയ സനോജ് അവിടെയിരുന്നു. കോടമഞ്ഞിനെ തള്ളീനീക്കിക്കൊണ്ട് തണുത്ത കാറ്റ് കുന്നിൻ മുകളിലൂടെ പറന്നുനീങ്ങുന്നുണ്ടായിരുന്നു. സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ള തണുപ്പാണെങ്കിലും കോടമഞ്ഞിൽ മുങ്ങിക്കിടക്കുന്ന മലമുകളിൽ നിന്നും സനോജിന് തിരിച്ചിറങ്ങാൻ തോന്നുന്നുണ്ടായിരുന്നില്ല.
സനോജ് അവിടെയിരുന്ന് സിഗററ്റിന് തീ കൊളുത്തി പുകയൂതിക്കൊണ്ടിരുന്നു. കോട മഞ്ഞ് പുതഞ്ഞ് കിടക്കുന്ന പുൽപരപ്പിൽ തലവെച്ച് സനോജ് ആകാശം നോക്കി കിടന്നു. തണുത്ത കാറ്റിന്റെ തലോടലേറ്റുകൊണ്ട് സനോജ് ചെറുതായൊന്ന് മയങ്ങി.