സാറയുടെ മകന്‍ 2

സാറ അയല്‍ക്കാരിയും കൂട്ടുകാരിയുമായ മീരയോട്‌ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പുറത്ത്, ഗാര്‍ഡനോട്‌ ചേര്‍ന്നുള്ള ബുള്‍ഫിസ് പുള്‍ അപ് ബാറില്‍ എക്സര്‍സൈസ് ചെയ്യുകയായിരുന്നു ബെന്നി.

“നിന്‍റെ ഡിവോഴ്സ് കഴിഞ്ഞിട്ട് ഇപ്പം കൊല്ലം എത്രയായെടീ?”

ജനാലയിലൂടെ ബെന്നിയെ നോക്കി മീര ചോദിച്ചു.

“ഏഴ്,”

അനിഷ്ട്ടത്തോടെ സാറ പറഞ്ഞു.

“തിരിഞ്ഞു നോക്കുമ്പോ നെനക്ക് അത് നന്നായി എന്ന് തോന്നുന്നുണ്ടോ സാറാ?”

മീര വീണ്ടും ചോദിച്ചു.

“പിന്നല്ലാതെ!”

ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സാറ പറഞ്ഞു.

“ഞാന്‍ ഹാപ്പിയാടീ, എനിക്കെന്നാ കൊറവ്? ഡിവോഴ്സ് സെറ്റില്‍മെന്റ്, പിന്നെ ജോലിയുണ്ട്, മിടുക്കന്‍ ഒരു മോനുണ്ട്….പിന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ പാടാണെങ്കിലും നിന്നെപ്പോലെ ഒരു കൂട്ടുകാരിയുണ്ട്…”

അത് പറഞ്ഞ് സാറ ഉറക്കെ ചിരിച്ചു.

“ആങ്ങ്‌ഹാ…മേടിക്കുവേ…”

മീര അവളുടെ നേര്‍ക്ക് കൈയ്യോങ്ങി. അത് നേരുതന്നെയായിരുന്നു. സര്‍ക്കാര്‍ കോളേജ് ലൈബ്രേറിയനാണ് സാറ. വലിയ ഭംഗിയുള്ള വീട്. ദുശീലങ്ങലോ ചീത്തക്കൂട്ടുകെട്ടുളോ ഒന്നുമില്ലാത്ത മകന്‍. അനുസരണ ശീലമുള്ളവന്‍. സാറയ്ക്ക് ജീവിതത്തില്‍ അങ്ങനെ എങ്ങനെ കുറവുകള്‍ ഉണ്ടെന്ന് ഒരിക്കലും തോന്നുകയില്ല.

“ബെന്നിയ്ക്ക് ഇപ്പം എന്നാ ഏജാടി?”

ജനാലയിലൂടെ അവന്‍റെ കരുത്തുറ്റ നെഞ്ചിലേക്കും കൈകളുടെ മസിലുകളിലെക്കും നോക്കി മീര ചോദിച്ചു.

“ദീപക്കിനേക്കാള്‍ ചിലപ്പോള്‍ മാസങ്ങളുടെ മൂപ്പ് കാണും,”

മിക്സി ഓണ്‍ ചെയ്തുകൊണ്ട് സാറാ പറഞ്ഞു. മീരയുടെ മകനാണ് ദീപക്.

“അടുത്ത മാര്‍ച്ച് നാലിന് ഇരുപത് കമ്പ്ലീറ്റ് ആകും മോന്‍,”

ബി എസ് സി ഫിസിക്സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണവന്‍. സാറ നോക്കുമ്പോള്‍ മീരയുടെ കണ്ണുകള്‍ ബെന്നിയിലാണ്.

“എന്നാടി?”

സാറ ചോദിച്ചു.

“എന്നാ ക്യൂട്ടാ ബെന്നിയെ കാണാന്‍!”

അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“ദീപക്ക് എന്നാ മോശമാണോ?”

സാറ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അത് നാച്ചുറല്‍ ആയി എനിക്ക് അങ്ങനെയേ തോന്നൂ…എന്‍റെ മോനല്ലേ അവന്‍!”

“ബെന്നിയ്ക്ക് ആറടി പൊക്കം ഉണ്ടല്ലേ?”

ബെന്നിയില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ മീര ചോദിച്ചു.

“ആറടീം കഴിഞ്ഞ് ഇച്ചിരികൂടി ഉണ്ട്…”

സാറ പറഞ്ഞു.

“ദീപക്കും മോനും പൊക്കത്തിന്റെ കാര്യത്തില്‍ ഏതാണ്ട് സെയിമല്ലേ?”
“ബെന്നീടെ അത്രേം ഇല്ലെടീ…അല്‍പ്പം കൊറവാ…”

“അതിനിപ്പം എന്നാ?”

സാറ മീരയോട്‌ ചോദിച്ചു.

“ബെന്നിയ്ക്ക് ഗേള്‍ഫ്രണ്ട് ഉണ്ടോടീ? നിന്നോട് വല്ലതും പറഞ്ഞോ?”

മീര പുഞ്ചിരിയോടെ ചോദിച്ചു.

സാറ അല്‍പ്പം നാണത്തോടെ മീരയെ നോക്കി.

“ഞാന്‍ നെനക്ക് ബോയ്‌ ഫ്രണ്ട് ഉണ്ടോന്നല്ല ചോദിച്ചേ, ഇങ്ങനെ നാണിക്കാന്‍…”

മീര ചിരിച്ചു.

“നിന്‍റെ മോന് ഗേള്‍ ഫ്രണ്ട് ഉണ്ടോന്നാ…”

“ഇല്ലാന്നാ തോന്നുന്നേ മീരാ…എന്നോട് പറഞ്ഞിട്ടില്ല…കോളേജില്‍ എന്തേലും ഉണ്ടേല്‍ എന്നോട് എപ്പഴും പറയുന്നതാ…ഗേള്‍ ഫ്രണ്ട് ഉണ്ടേല്‍ അത് പറയേണ്ടതല്ലേ?”

“എന്ന് നിര്‍ബന്ധം ഒന്നും ഇല്ലടീ,”

മീര പറഞ്ഞു.

“പിള്ളേര് ചെലപ്പം ആ കാര്യം മാത്രം ഒളിച്ചുവെക്കും. ആണായാലും പെണ്ണായാലും… അതിപ്പം നമ്മള് അമ്മമാര് പിള്ളേരോട് എന്തോരെ കമ്പനി ആണെന്ന് പറഞ്ഞാലും ഇക്കാര്യം വരുമ്പം അവമ്മാര് പിമ്പോട്ടു പോകും…”

“പ്രശ്നം ഒന്നും ഇല്ല…”

സാറാ പറഞ്ഞു.

“ബോയ് ഫ്രണ്ടും ഗേള്‍ ഫ്രണ്ടും ഒക്കെ കോളേജില്‍ പഠിക്കുമ്പം ഒന്നും അത്ര വലിയ കാര്യമൊന്നും അല്ലല്ലോ …സീരിയസ് ആകാതിരുന്നാ മതി..ഇനി സീരിയസ് ആയ റിലേഷന്‍ വല്ലതും ആണേല്‍ , കൊള്ളാവുന്ന, നല്ല നേച്ചര്‍ ഉള്ള ഒരു കുട്ടിയായാ മതിയാരുന്നു…”

സാറ ഒന്ന് നിശ്വസിച്ചു. ഹോസ്റ്റലിലാണ് ബെന്നിയും ദീപക്കും. മധ്യവേനലവധിക്കാലത്ത് എപ്പോഴും വീട്ടിലായിരിക്കും ഇരുവരും. ആ സമയമൊക്കെ സാറയും മീരയും എപ്പോഴും മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ അതിരില്ലാത്ത കൃത്യതയും ശുഷ്ക്കന്തിയും കാണിച്ചിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കുക. ചെറുതും വലുതുമായ ഇഷ്ടങ്ങള്‍ അറിഞ്ഞു സാധിച്ചുകൊടുക്കുക. അതിലൊന്നും അവരിരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *