സുജയുടെ കഥ – 2 1

എന്തെങ്കിലും ചെയ്തില്ലെങ്കിൽ പയ്യന്റെ ഭാവി പോകും. നിങ്ങൾ എത്രയും പെട്ടെന്ന് ഒരു വക്കീലിനെ ഏർപ്പാടാക്കണം, പോലീസിനെയും കാണണം. മലയാളി പ്രിൻസിപ്പൽ പറഞ്ഞു. കോളേജിന് ഇതിൽ നേരിട്ടിടപെടാൻ ബുദ്ധിമുട്ടാണ്. കഞ്ചാവ് കേസാണ്. കോളേജിന്റെ ഇമേജിനെ അത് ബാധിക്കും. എന്നാലാവുന്ന സഹായം ഞാൻ ചെയ്യാം, അയാൾ സുജയുടെ നിസ്സഹായാവസ്ഥ കണ്ടു പറഞ്ഞു. പിന്നെ മലയാളി സംഘടാകളെ അയാൾ വഴി ചെന്ന് കണ്ടു. അറിയാൻ കഴിഞ്ഞത്, കേസ് പോലീസ് ഫ്രെയിം ചെയ്തിട്ടുണ്ട് , കേസ് കോടതിയിൽ വരുമ്പോൾ ജാമ്യം കിട്ടാൻ വേണ്ടി നല്ല വക്കീൽ വേണ്ടി വരും നല്ല കാശാക്കും, പോലീസുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, കുറഞ്ഞത് നാലഞ്ചു വർഷമെങ്കിലും ജയിലിൽ കിടക്കാനുള്ള വകുപ്പുണ്ട്, കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിൽം കൊടുത്താൽ കേസ് വളരെ സീരിയസ് ആകാതെ നോക്കാം. പ്രോസിക്യൂട്ടർക്കും ഒരു ലക്ഷം വേണ്ടി വരും, അങ്ങനെയെങ്കിൽ,കേസ് വരുമ്പോൾ, അയാൾ ഉഴപ്പും, ജാമ്യം കിട്ടും. സുജയ്ക്കു തല കറങ്ങുന്ന പോലെ തോന്നി . ഇപ്പോൾ തന്നെ ആറേഴു ലക്ഷം രൂപയ്ക്കു കടമുണ്ട്. ഇനി ഇതെവിടുന്നാ. പോലീസ് സ്റ്റേഷനിൽ നിന്നപ്പോൾ പോലീസുകാർ തന്റെ ശരീരം കൊട്ടിപ്പറിക്കും പോലെയാണ് അവൾക്കു തോന്നിയത്. കേസൊതുക്കാൻ വേറെയും വഴിയുണ്ടെന്നു ആ വിടനായ ഇൻസ്‌പെക്ടർ ദ്വയാര്ഥച്ചുവയോടെ പറഞ്ഞപ്പോൾ, താൻ ഉരുകിയൊലിച്ചതു അവൾ അറിഞ്ഞു. പിന്നെ കന്നടയിൽ അവർ പരസ്പരം പറഞ്ഞു ചിരിച്ചതൊന്നും അവൾക്കു മനസ്സിലായില്ല. പക്ഷെ കൂടെ വന്ന മലയാളി സമാജങ്കാര് വല്ലാതാകുന്നതിൽ നിന്ന് കേൾക്കാൻ കൊള്ളാത്തതാണ് അവർ പറഞ്ഞെന്നുറപ്പാണ്. പിന്നെ ശരീരം ഇവന്മാർക്ക് കൊടുക്കുകയാണെങ്കിൽ, ആ സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, പ്രോസിക്യൂട്ടർക്കും,പിന്നെ താനറിയാത്ത പലർക്കും കൊടുക്കേണ്ടി വരും. ശ്യാം രക്ഷപ്പെടുമെന്ന് പറയാനും പറ്റില്ല. പിന്നെ ഈ വൃത്തികെട്ടവന്മാർ മേഞ്ഞ ശരീരവും കൊണ്ട് നാട്ടിൽ പോകുന്നതിനേക്കാളും ഒരു വേശ്യയായി ബാംഗ്ലൂരിലോ , മുംബായിലോ ജീവിക്കേണ്ടി വരും. സംഗീതയെ കുറിച്ചോർത്തവൾ വിങ്ങിപ്പൊട്ടി. ‘പെങ്ങളെ ഇത് ശരിയാവില്ല,
പെങ്ങള് നാട്ടിൽ ചെന്ന് കുറച്ചു പൈസ ഒപ്പിച്ചു, ഒരു നല്ല വക്കീലിനെ വയ്ക്കു. അതാ നല്ലതു’. കൂടെ വന്ന മലയാളികൾ പറഞ്ഞു. സുജയ്ക്കും അത് ബോധ്യമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ നാട്ടിലേയ്ക്ക് തിരിച്ചു .

മാത്യു സാറും നോബിളും കഥയെല്ലാം അറിഞ്ഞിരുന്നു. “സുജ, നിനക്ക് നോബിളിനെ അറിയില്ലേ . ഇവിടെ വന്നിട്ടുണ്ട്. ആള് ഒരു വക്കീലാണ്, നമുക്ക് അയാളോടൊന്നു സംസാരിക്കാം.” സുജ അടുത്ത ദിവസം ഓഫീസിൽ വന്നപ്പോൾ മാത്യു പറഞ്ഞു. വക്കീലിന്റെ അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിട്ടുണ്ട്, ഇന്ന് വൈകിട്ട് അയാൾ കാണാമെന്നു പറഞ്ഞിട്ടുണ്ട്. നമുക്ക് അയാളുടെ അടുക്കൽ പോകാം. എന്നിട്ടു വേണ്ടത് ചെയ്യാം. നീ പേടിക്കാതെ, നമ്മളൊക്കെയില്ലേ ഇവിടെ.” അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മാത്യുവിന്റെ മനസ്സിൽ അപ്പോൾഒരു പഞ്ചാരിമേളം കൊട്ടുകയായിരുന്നു. “കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ നമ്മളെ തേടി വരുന്നല്ലോ,” അയാൾ വിചാരിച്ചു. മാത്യുവിന്റെ പരന്നൊഴുകുന്ന ശീതീകരിച്ച സ്‌കോഡയിൽ വക്കീലിനെ കാണാൻ പോകുമ്പോൾ, മാന്യനായ മാത്യു, മുൻ സീറ്റ് എടുത്തതു അവളെ ആശ്വാസം കൊള്ളിച്ചു. അവർ നേരെ പോയത് നോബിളിന്റെ ഫാം ഹൗസിലേക്കാണ്. ഏക്കർ കണക്കിന് റബര് തോട്ടത്തിനിടയിൽ ഒരു ഒറ്റ നില ഹർമ്യം . ആ പരിസരത്തെങ്ങും ആരും കാണില്ല. വണ്ടി മെയിൻ റെക്കോഡിൽ നിന്ന് തിരിഞ്ഞപ്പോഴേ സുജ ചോദിച്ചു, സാറെ, നമ്മൾ, ഓഫീസിലേയ്ക്കല്ലേ പോകുന്നത്?” അല്ല സുജ, ഇന്നയാൾ ഓഫീസിൽ ഇല്ലാ, എസ്റ്റേറ്റിൽ ഉണ്ടാകും എന്ന് പറഞ്ഞു. നീ പേടിക്കണ്ട ഞാനില്ലേ കൂടെ.” മാത്യു തന്ത്ര പൂർവം പറഞ്ഞു.

വളരെ വിശാലമായ ഒരു വീടായിരുന്നു അത്. പോർച്ചിൽ വണ്ടി നിർത്തിയപ്പോൾ, പൂമുഖത്തു തന്നെ നിറഞ്ഞ ചിരിയുമായി നോബിൾ ഉണ്ടായിരുന്നു. അയാൾ രണ്ടു പേരെയും ആനയിച്ചു ഹാളിൽ ഇരുത്തി. വിശാലമായ ഒരു ഹാൾ. വലിയ ഒരു ടി വി, നാല്പതു അമ്പതു ഇഞ്ചു കാണും, വില കൂടിയ സോഫകൾ , രണ്ടു വശത്തും നീളം കൂടിയ സ്‌പീക്കറുകൾ. സാമാന്യം വലുപ്പമുള്ള ടീ പൊയിൽ കുറച്ചു പുസ്‌തകങ്ങൾ ചിതറി കിടക്കുന്നു. ചുവരലമാരയിലെ വല്യ ഷെൽഫിൽ വില കൂടിയ മദ്യക്കുപ്പികൾ ചില്ലിട്ടടച്ചു നിരത്തി വച്ചിരിക്കുന്നു. വക്കീലിന്റെ ഓഫീസിലുള്ളത് പോലുള്ള തടിച്ച നിയമ പുസ്തകങ്ങളൊന്നും തന്നെ സുജയുടെ കണ്ണിൽ പെട്ടില്ല. ദാ വരുന്നു എന്നും പറഞ്ഞോണ്ട് അകത്തു പോയ വക്കീൽ ഒരഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ജ്യൂസുമായി വന്നു. ജ്യുസ് കുടിക്കാനുള്ള മൂഡില്ലെങ്കിലും ആ മധുരമൂറുന്ന തണുത്ത പാനീയം അവൾ മൊത്തി മൊത്തി കുടിച്ചു കൊണ്ടിരുന്നു. മുഖവുരയില്ലാതെ നോബിൾ വക്കീൽ വിഷയത്തിലോട്ടു വന്നു. ” ഇത്തിരി സീരിയസ് കേസാണ്.” FIR കോപ്പിയും മറ്റും പരിശോദിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *