സുഹൃത്തിന്റെ മകൾ ജ്വാല – 1

സുഹൃത്തിന്റെ മകൾ ജ്വാല – 1

Suhruthinte Makal Jwala | Author : Sojan

 


 

( ഈ കഥയിൽ വാഡ്‌സനെ ഹോംസ് ഒഴിവാക്കി, ഹോംസ് തന്നെ കഥ പറയുകയാണ്.
സംഭവം നടന്നിട്ട് ഏതാണ്ട് 12 വർഷം ആയിക്കാണെണം. ആ കാലത്ത് കുറെനാൾ ഞാൻ ബാഗ്ലൂരിൽ ജോലി നോക്കിയിരുന്നു. )

 

എനിക്ക് താമസിക്കാൻ ഒരു റൂം തരപ്പെട്ടു കിട്ടി. നമ്മുടെ നാട്ടിലെ പോലൊന്നുമല്ല, ഒരു വീടിന്റെ മുകളിലെ ഒറ്റമുറിയാണ്, നല്ല ചൂടും, എ. സി ഒന്നും ഇല്ല. ബാഗ്ലൂരിൽ അതിന്റെ ആവശ്യം ഇല്ലെങ്കിലും ആ വീടിന്റെ ടെറസ് തുറന്നു കിടക്കുന്നത് വെയിൽ റിഫ്‌ളെക്റ്റ് ചെയ്ത് അടിക്കുന്നതിനാൽ പകൽ സമയത്ത് പലപ്പോഴും അസഹ്യമായിരുന്നു.

 

എന്റെ ഒരു സുഹൃത്ത്  മകൾ അവിടെ എന്തോ കോഴ്‌സ് പഠിക്കുന്ന സമയമായിരുന്നു അന്ന്. അവളുടെ പേര് ജ്വാല.

ബാഗ്ലൂർ വരുന്നതിന് മുൻപേ എന്നെ അന്വേഷിച്ച് പിടിച്ച് എല്ലാ കാര്യങ്ങളും അവർ ചോദിച്ച് മനസിലാക്കിയതിനാൽ അവർക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

അധികം ഒന്നും പറയാനില്ലാത്ത ഒരു കുട്ടി. കാണാൻ തരക്കേടില്ല, ബാഗ്ലൂരിലെ പീതവർണ്ണമോഹനാംഗികളെ തട്ടിച്ച് നോക്കിയാൽ ജ്വാല എന്ന പേരിനോട് ഒട്ടും ചേരുന്നതല്ല അവളുടെ രൂപം.

അധികം ഫാഷനും മറ്റും ഇല്ലാത്ത എന്നാൽ അത്യാവശ്യത്തിന് ശരീരം ഉള്ള ഒരു മലയാളി പെൺകുട്ടി. കണ്ണെഴുതുകയോ മറ്റ് മേക്കപ്പുകളോ ഇല്ല.

ജ്വാല പഠിക്കുന്നത് ഇ-കൊമേഴ്‌സ് പോലെ എന്തോ ആയിരുന്നു. താമസം അടുത്ത് ഒരിടത്ത് പേയിഗ് ഗെസ്റ്റായി.

ഇടയ്ക്ക് സതീശൻ വിളിക്കും, ജ്വാലയെ പോയി കണ്ടോ എന്നും മറ്റും ചോദിക്കും? ഇന്നത്തെ പോലെ മെട്രോ ഒന്നും ഇല്ലാത്തതിനാൽ ആ വഴിക്ക് പോകാറില്ലായിരുന്നു. ആദ്യത്തെ ഒന്നുരണ്ട് ആഴ്ച്ച ജ്വാലയെ ഫോൺ ചെയ്തു. പിന്നെ ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാത്തതിനാൽ ഞാൻ വിളിക്കുന്നത് നിർത്തുകയും ചെയ്തു.

അവനോട് എന്തൊക്കെയോ ഒഴിവു കഴിവ് പറയുകയും, അടുത്ത ദിവസം പോയി കാണാം എന്ന് അറിയിക്കുകയും ചെയ്തു.

ഒരു ദിവസം പോയി; അന്ന് ജ്വാലയെ കണ്ട് ഞെട്ടിപ്പോയി. മാസങ്ങൾക്കുള്ളിൽ പക്കാ നാട്ടിൻ പുറത്തുകാരി ബാഗ്ലൂർവാല ആയി മാറിയിരിക്കുന്നു. കൂടെയുള്ള വിളഞ്ഞ കൂട്ടുകാരി തന്നെ കാരണം.
ജീൻസ് ആണ് വേഷം, ഒരു ടൈറ്റ് ടീ ഷർട്ടും.. അതും സ്ലീവ്‌ലെസ്, ഹൈഹീൽഡ് ചെരിപ്പ്, ലിപ്‌സ്റ്റിക്ക് എന്നു വേണ്ട സവ്വാഗം മാറ്റം പ്രകടമാണ്.

അവരോടൊപ്പം ഒരു ഐസ്‌ക്രീം കഴിക്കുകയും, ഞാൻ ബേക്കറിയിൽ നിന്നും വാങ്ങിയ പലഹാരങ്ങൾ കൊടുക്കുകയും ചെയ്തു.

അധികം അവളെ ചുഴിഞ്ഞ് നോക്കാൻ എന്റെ മനസനുവദിച്ചില്ല, എന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ്, പോരാത്തതിന് അന്യനാടും, ഞാനാണ് ലോക്കൽ ഗാർഡിയൻ എന്ന് സതീശൻ എഴുതിക്കൊടുത്തിരിക്കുന്നത്. വേലി തന്നെ വിളവു തിന്നുകയോ? ലജ്ജാവഹം.
അങ്ങിനെ ആ വിഷയം വിട്ടു.

ഇടയ്‌ക്കെല്ലാം ജ്വാല എന്നെ വിളിക്കുകയും, ഞാൻ തിരിച്ചു വിളിക്കുകയും ചെയ്തു.
പഴയ ഫോൺ മാറ്റി പുതിയത് വാങ്ങുക, പ്രൊജറ്റുകൾക്ക് പ്രിന്റ് എടുത്ത് കൊടുക്കാൻ എന്റെ ഓഫീസിൽ നിന്നും സഹായിക്കുക എന്നിങ്ങിനെ ചില്ലറ ജോലികൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ഒരു ദിവസം ജ്വാല എന്നെ അത്യാവശ്യമായി കാണെണം എന്നു പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചിട്ട് അത് പറയുന്നില്ല.

‘അങ്കിളിന് പറ്റുമെങ്കിൽ ഇവിടം വരെ ഒന്ന് വരുമോ, അച്ഛനെ വിളിക്കുകയൊന്നും വേണ്ട, എനിക്ക് ചിലത് പറയുവാനുണ്ട്..’ എന്നെല്ലാമാണ് പറഞ്ഞത്.

ഞാൻ ചെന്ന് കാണുമ്പോൾ ഒരു കാപ്പിക്കടയിൽ കൂട്ടുകാരിയോടൊപ്പം നിൽപ്പുണ്ട്.
തെല്ല് പരിഭ്രമിച്ചിരുന്ന ഞാൻ സ്വൽപ്പം ഗൗരവത്തിൽ തന്നെ എന്താണ് കാര്യം എന്നന്വേഷിച്ചു.
കൂട്ടുകാരിയും ജ്വാലയും കൂടി എന്നെ അറിയിച്ച കാര്യങ്ങൾ ഇപ്രകാരമായിരുന്നു.
ജ്വാലയുടെ ഒരു ഫോൺ കളഞ്ഞു പോയി. അച്ചനെ അറിയിക്കാൻ വയ്യ, അതിനാൽ അവൾ കൈയ്യിലുണ്ടായിരുന്ന തീരെ ചെറിയ ഒരു മോതിരം പണയം വച്ച് പുതിയ ഫോൺ വാങ്ങിച്ചു.

 

പിന്നീട് എപ്പോഴോ മോതിരം എടുക്കാനായി പേയിഗ് ഗസ്റ്റായി കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീയോട് പണം കടം വാങ്ങി. അപ്പോഴേക്കും തുക എണ്ണായിരം അടുത്തത്തി. ആ കൂട്ടുകാരി ഈ മാസം അവസാനം ജോലി അവസാനിപ്പിച്ച് ഫോറിന് പോകുകയാണ്, അവൾക്ക് കല്യാണവുമാണ്. പണം പിന്നാലെ മതി എന്ന് അവർ പറയുന്നുണ്ട്, എന്നാൽ അത് മര്യാദയല്ലല്ലോ? മോതിരം ഇനി പണയം വച്ചാൽ അത്രയും പണം കിട്ടില്ല.
അച്ഛനോട് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നു. അങ്കിൾ ഈ മോതിരം പണയം വച്ച് , ബാക്കി കൂടി ചേർത്ത് തരണം.

 

ഏതാണ്ട് ഇതാണ് രക്‌നച്ചുരുക്കം.
ഞാൻ അവളെ നോക്കി, ഒരാളോട് കടം ചോദിക്കുന്ന ചമ്മലൊന്നും മുഖത്തില്ല, മറിച്ച് സ്വന്തം ഒരാളോടെന്ന പോലാണ്.

‘അങ്കിളിത് അച്ഛനോട് പറയുകയും ചെയ്യരുത്’ എന്ന് ആദ്യം തന്നെ ജ്വാല പറഞ്ഞിരുന്നു.
ഹും – ജ്വാലയെ മാറ്റി നിർത്തിയാലും കൂടെയുള്ള ആറ്റൻ പീസിനെ വളയ്ക്കാൻ ഈ സാഹചര്യം മുതലാക്കാം എന്ന് എനിക്ക് തോന്നി.

ഞാൻ ആ മോതിരം വാങ്ങിച്ചു. വേണമെങ്കിൽ അത് വാങ്ങാതെ തന്നെ പണം കൊടുക്കാമായിരുന്നെങ്കിലും അങ്ങിനൊരു പിടിയുള്ളതാണ് നല്ലത് എന്ന് തോന്നി.

‘മോൾ ഇവിടെ തന്നെ ഇരുന്നോ ; വേണമെങ്കിൽ ഒരു കാപ്പി കൂടി കുടിച്ചോ ; ഞാനിപ്പോൾ വരാം.’ എന്നും പറഞ്ഞ് ഇറങ്ങി , അടുത്ത് ഉള്ള എ.ടി.എം ൽ കയറി 8500 രൂപ എടുത്ത് അവൾക്ക് കൊടുത്തു.
എണ്ണിയപ്പോൾ 500 രൂപ കൂടുതൽ.

‘അയ്യോ ഇത് 500 രൂപ കൂടുതലുണ്ടല്ലോ?’
‘8500 അല്ലേ?’
‘എനിക്ക് 8000 ആണ് വേണ്ടത്.’

‘500 രൂപ അങ്കിളിന്റെ വക, കൈയ്യിലെ കാശെല്ലാം പൊടിച്ചിട്ടിരിക്കുകയായിരിക്കുമല്ലോ?’
അതു പറഞ്ഞ് ഞാൻ സാധാരണയിൽ നിന്ന് വിഭിന്നമായി അവളുടെ മോഡേൺ ഡ്രെസുകളിലേയ്ക്കും , കൈയ്യിൽ ഇരുന്ന ഫോണിലേയ്ക്കും അർത്ഥഗർഭ്ഭമായൊന്നു നോക്കി.

ആ നോട്ടത്തിൽ സ്വൽപ്പം വഷളത്തരം ദർശിച്ചതിനാലായിരിക്കാം അവൾ ഒന്ന് ചൂളുകയും, കാലുകൾ മേശക്കടിയിലേയ്ക്ക് തിരുകി കയറ്റി, ശരീരം ചെറുതായി വളച്ച് മറയ്ക്കുന്ന പോലെ കാണിക്കുകയും ചെയ്തു.

അതിമനോഹരമായിരുന്നു ആ ഭാവം അപ്പോൾ. ഒരു നാണം ആ മുഖത്ത് മിന്നിത്തിളങ്ങി.
അവളുടെ ഡ്രെസും, കാതിലെ വലിയ റിങ്ങും, കൈയ്യിലെ ബാഗും എല്ലാം സതീശന്റെ പണം നന്നായി പൊടിയുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

കൈ കഴുകാൻ വാഴ്‌ബേസിനിൽ നിൽക്കുമ്പോൾ ഞാൻ ജ്വാലയോട് പറഞ്ഞു.
‘പൈസായുടെ കാര്യമോർത്ത് മോള് ടെൻഷൻ അടിക്കേണ്ട, ഇനി വേണമെങ്കിലും പറഞ്ഞാൽ മതി. സതീശൻ അറിയേണ്ട.’

‘ഞാൻ എല്ലാ മാസവും 1000 രൂപ വച്ച് തന്ന് തീർത്തോളാം.’
‘അത് നല്ലതാണ് 1000 രൂപ പോക്കറ്റ് മണിയിൽ നിന്നും കുറഞ്ഞാൽ ശരീരത്തിലും അതിന്റെ കുറവ് കാണാൻ പറ്റും.’ എനിക്ക് പെട്ടെന്ന് അങ്ങിനെ പറയാനാണ് തോന്നിയത്. അന്നത്തെ തണുപ്പ് മാറ്റാൻ കഴിച്ച വോഡ്കയായിരിക്കും എന്നെ കൊണ്ട് അത് പറയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *