“ഓ ഓക്കേ….. But എനിക്ക് എന്തോ ഈ ഫോട്ടോകളിൽ തന്നെയുള്ള ആരുടെയോ അല്ലങ്കിൽ ആരോ ആണ് ഇത് ചെയ്തതെന്ന് തന്നെയാണ് തോന്നുന്നത്. എന്തായാലും കുറച്ചുകൂടി ഡീറ്റൈൽ ആയി നമുക്ക് ഒന്ന് അന്നെഷിക്കണം. പിന്നെ ഇപ്പോൾ ഈ പറഞ്ഞ പയ്യനില്ലേ അവൻ കിടക്കുന്ന ഹോസ്പിറ്റലിലും അതുപോലെ അവനുമായി അത്രക്ക് അടുപ്പമുള്ള ആരേലും ഇനിയുണ്ടോ എന്നൊക്കെ കൂടി ഒന്ന് അന്വേഷിക്കണം കേട്ടോ ”
സെൽവരാജിന്റെ വാക്കുകൾക്ക് ഐസക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു. എങ്ങനെയും ഇത് ചെയ്തവരെ കണ്ടെത്തണം എന്നൊരു ത്വര അവർ ഇരുവരിലും നിറഞ്ഞിരുന്നു. അതിലൂടെ ചിലപ്പോൾ കൊടും ക്രിമിനലുകൾ ആയ ആ സഹോദരന്മാരെ എന്നെന്നേക്കുമായി ജയിലിൽ അടക്കാൻ കഴിയുമെന്നും അവർ വിശ്വസിച്ചു.
————————————————
“ജോണിനെയും ജോർജിനെയും കാണാതായിട്ട് ഇപ്പോൾ മൂന്ന് ദിവസങ്ങൾ കഴിയുന്നു എന്നിട്ടും നിനക്കൊന്നും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലേ 😡”
തന്റെ അനിയന്മാരെ ഇതുവരെ കണ്ടുപിടിക്കാൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ തന്നെ മാർക്കോ തനിക്ക് മുന്നിൽ നിൽക്കുന്നവരോടായി ചോദിച്ചു.
അയാളുടെ ചോദ്യത്തിനുള്ള മറുപടി ആരുടേയും കൈവശമില്ലാത്തത് കൊണ്ടാവും അവിടമാകെ ഒരു നിശബ്ദത മാത്രം നിഴലിച്ചു നിന്നത്.
ആർക്ക് വേണ്ടിയാണോ താൻ ജീവിക്കുന്നത് ഈ കാണുന്നതെല്ലാം വെട്ടി പിടിച്ചത് അവർ ഇന്ന് എവിടെയാണ് എന്ന് പോലും അറിയാൻ കഴിയാത്തതിന്റെ ദേഷ്യത്തിലായിരിക്കണം മാർകോയുടെ കണ്ണുകൾ ചോരപോലെ ചുവന്നു തുടുത്തിരുന്നു.
“ഇവിടെ വന്ന ആ പെണ്ണ് ആരാണ് എന്നെങ്കിലും എന്തേലും വിവരം കിട്ടിയോ ”
അയാൾ വീണ്ടും കൂട്ടാളികളെ നോക്കി ചോദിച്ചു.
“ഇല്ല ”
മുൻപിൽ കൂടിനിന്നവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അയാളോട് പറഞ്ഞു.
“പിന്നെ നീയൊക്കെ ഈ മൂന്ന് ദിവസം ആരുടെ ഊമ്പാൻ പോയേക്കുവായിരുന്നെടാ മൈരുകളെ 😡”
ദേഷ്യത്തിൽ വിറച്ചുകൊണ്ട് തന്നെ അയാൾ അവരോട് അത് ചോദിച്ചു.
അതെ സമയം തന്റെ കാർ പോർച്ചിലേക്ക് ഒരു വണ്ടി വരുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട് നോക്കി. നേരത്തെ പോയ തന്റെ കൂട്ടാളികൾ തന്നെയായിരുന്നു അത്. ആ കൂട്ടത്തിലെ തലവൻ എന്ന് തോന്നിക്കുന്നയാൾ മാർകോയുടെ അടുത്തേക്ക് വന്ന ശേഷം പറയാൻ തുടങ്ങി.
“സാർ ആന്റണി സാർ വിളിച്ചിരുന്നു അവർക്ക് ഏതോ ഒരു പെണ്ണിന്റെ ഫോട്ടോ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. കാണാതായ ദിവസം ജോൺ സാറിന്റെ കൂടെ ഒരു കോഫി ഷോപ്പിൽ ആ പെണ്ണിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു ”
അയാൾ പറയുന്നത് കേട്ട് മാർക്കോയിൽ എവിടെയൊക്കെയോ ഒരു പ്രതീക്ഷ തെളിഞ്ഞു തുടങ്ങിയിരുന്നു. അയാൾ ഉടനെ തന്നെ ഫോൺ എടുത്തു ആന്റണിയെ വിളിച്ചു.
📲
“ആന്റണി മാർകോയാണ് ഏതൊരു പെണ്ണിനെ കുറിച്ച് വിവരങ്ങൾ കിട്ടി എന്ന് അറിഞ്ഞു ”
അയാൾ ആന്റണിയോട് ചോദിച്ചു.
“സാർ കാണാതായ ദിവസം ജോണും ഒരു പെണ്ണുമായി ഒരു കോഫി ഷോപ്പിൽ വെച്ചു മീറ്റ് ചെയ്തിരുന്നു. നിങ്ങളുടെ സെക്യൂരിറ്റി ഓഫീസർസ് പറഞ്ഞത് പ്രകാരം അന്ന് ആ ദിവസം അവരുടെ കൂടെ വീട്ടിൽ ഉണ്ടായിരുന്നത് ആ പെൺകുട്ടി ആവാൻ ആണ് സാധ്യത.”
മാർക്കോയോട് ആന്റണി പറഞ്ഞു.
“അവൾ ആരാണ് എന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ ”
എന്തെങ്കിലും അറിയാനുള്ള കച്ചി തുരുമ്പ് കിട്ടിയ ഒരു ആവേശത്തോടെ അയാൾ ആന്റണിയോട് ചോദിച്ചു.
“ആരാണ് എന്ന് അന്വേഷിച്ചു വരുന്നേയുള്ളൂ സാർ. ക്രൈം ലിസ്റ്റിൽ ഒന്നും ഉള്ളതല്ല, പിന്നെ ആധാർ വഴി ഡീറ്റെയിൽസ് കിട്ടുവോ എന്ന് നോക്കാൻ ആളെ വിട്ടിട്ടുണ്ട്.”
“ഓക്കേ എന്തായാലും താൻ ആ പെണ്ണിന്റെ ഫോട്ടോ എനിക്ക് ഒന്ന് അയക്കണം. ഇപ്പോൾ തന്നെ, കണ്ടുപിടിക്കാൻ പറ്റുവോ എന്ന് ഞങ്ങളും ഒന്ന് നോക്കാം ”
പോലീസിനെ മാത്രം വിശ്വസിച്ചത്കൊണ്ട് കാര്യമില്ലന്ന് അറിയാവുന്ന മാർക്കോ അന്റണിയോടായി പറഞ്ഞു.
“ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവാരുന്നു. ഫോട്ടോ ഞാൻ ഇപ്പോൾ തന്നെ മെയിൽ ചെയ്യാം നിങ്ങളുടേതായ രീതിക്ക് കൂടി ഒന്ന് അന്വേക്ഷിക്കുന്നത് നല്ലതായിരിക്കും ”
മാർകോയുടെ ആ ചോദ്യം കാത്തുനിന്നതുപോലെ ആന്റണി അത് പറഞ്ഞു.
“ശെരി ഇപ്പോൾ തന്നെ അയക്ക് ”
അത് കൂടി പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു.
അൽപ സമയം കഴിഞ്ഞപ്പോൾ അയാളുടെ ഫോണിൽ ആന്റണി പറഞ്ഞതുപോലെ തന്നെ ആ പെണ്ണിന്റെ ഫോട്ടോ മെയിലിൽ വന്നിരുന്നു.
ഫോട്ടോ ലോഡ് ആവുന്നത് നോക്കി നിന്ന മാർക്കോ ഫോട്ടോ കണ്ട് ഒന്ന് കണ്ണ് മിഴിച്ചു പോയി.
“ജൂലി 😳? ഇവൾ ഇവളെങ്ങനെ അവന്റെയൊപ്പം എത്തി ”
ഫോട്ടോയിൽ കണ്ട ആ പെണ്ണിന്റെ മുഖം കണ്ട മാർക്കോ സ്വയം പറഞ്ഞു. കാരണം എല്പിച്ച ജോലി കൃത്യമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഇനിയുള്ള കാലം പുറം രാജ്യത്ത് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു വിട്ട അവൾ എന്തിനു വീണ്ടും തിരികെയെത്തി എന്നൊരു ചോദ്യം അയാളുടെ മനസ്സിലാകെ നിറഞ്ഞിരുന്നു.
ഒരുപാട് ആലോചിച്ചു സമയം കളയാതെ തന്നെ അയാൾ ഫോൺ എടുത്ത് ജിബിന്റെ നമ്പറിലേക്ക് വിളിച്ചു.
📲
“ഹലോ ജിബിൻ നീ ഇപ്പോൾ എവിടയാണ്? “
മറുതലക്കൽ ഫോൺ ആൻസർ ആയ ഉടനെ തന്നെ മാർക്കോ ചോദിച്ചു.
“ഞാൻ സിറ്റിയിൽ തന്നെയുണ്ട് എന്താണ് സാർ ”
മാർകോയുടെ പതിവില്ലാത്ത വിളി വന്നത് കണ്ട് ജിബിൻ അയാളോട് പറഞ്ഞു.
“ജൂലി നാട്ടിൽ വന്നിരുന്നോ? ”
അവനോട് അടുത്ത ചോദ്യമായി മാർക്കോ ചോദിച്ചു.
“വന്നിരുന്നല്ലോ ഒരാഴ്ചയായി കാണും. പുതിയ ഏതോ അസ്സിഗ്ന്മെന്റ് ഉണ്ട് എന്ന് പറഞ്ഞു ജോൺ സാർ ആണ് വരുത്തിയത്.”
അവന് അറിയാവുന്ന കാര്യങ്ങൾ അവൻ മാർക്കോയോടും പറഞ്ഞു.
“എന്ന് ആര് പറഞ്ഞു ജോൺ പറഞ്ഞോ? ”
മാർകോയുടെ ആ ചോദ്യത്തിൽ ജിബിനു എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ടാവും അവൻ അയാളോട് പറഞ്ഞു.
“ഇല്ല ജോൺ സാർ എന്തേലും പണി ഉള്ളപ്പോഴേ വിളിക്കാറുള്ളു ഇത് ജൂലി പറഞ്ഞതാണ്. എന്താ സാർ എന്തേലും പ്രശ്നം ഉണ്ടോ? ”
“എടാ മൈരേ അവൾ വന്നത് തന്നെ ജോണിനെയും ജോർജിനെയും കുടുക്കാൻ ആണ്. മൂന്ന് ദിവസമായി അവർ രണ്ടും മിസ്സിംഗ് ആയിട്ട്. അവസാനം അവരെ കണ്ടത് അവളാണ് അവൾക്ക് അറിയാം എന്താ സംഭവിച്ചേ എന്ന് അവൾക്കേ അറിയൂ. നീ എത്രയും വേഗം അവളെ ലൊക്കേറ്റ് ചെയ്യ് ”
അല്പം കടുത്ത ശബ്ദത്തിൽ തന്നെ മാർക്കോ ജിബിനോട് പറഞ്ഞു.