❤️സഖി ❤️ – 4

പതിയെ എഴുന്നേറ്റ് തലയും തിരുമിക്കൊണ്ട് ഞാൻ പോയി വാതിൽ തുറന്നു.

വാതിൽ തുറന്ന ഞാൻ ശെരിക്കും ഞെട്ടി കുറെ നാളുകൾ ആയി ആരിൽനിന്നൊക്കെ ആണോ ഞാൻ ഒഴിഞ്ഞു മാറി നടന്നത് അവർ തന്നെ.

ആഷിക്കും ഹബീബും.

ദേഷ്യത്തോടെയുള്ള അവരുടെ നോട്ടം നേരിടാൻ ഉള്ള ത്രാണി എനിക്കില്ലായിരുന്നു.

വാതിൽ തുറന്ന ശേഷം ഞാൻ അകത്തേക്ക് തന്നെ തിരിച്ചു നടന്നു.

 

ആഷിക് : ഡാ എന്താ നിന്റെ ഉദ്ദേശം? 😡

 

ഞാൻ : എന്ത് ഉദ്ദേശം?

 

ആഷിക് : ഇങ്ങനെ നശിക്കാൻ ആണോ പ്ലാൻ എന്ന്?

 

ഞാൻ : ഞാൻ എന്തായാലും നിനക്കൊക്കെ എന്താ 😡 എനിക്കറിയാം എന്റെ കാര്യം നോക്കാൻ

 

ഹബീബ് : ഒരൊറ്റ കീറു വെച്ചുതരും മൈരേ അവന്റെ മറ്റെടുത്ത ഡയലോഗ് 😡

 

ഞാൻ : ദേ ഈ ആവേശം ഒന്നും രണ്ട് വർഷം മുൻപ് കണ്ടില്ലലോ 😡 അന്ന് ഇല്ലാത്ത കരുതലൊന്നും ഇന്നും വേണ്ട.

 

ഹബീബ് : 😔

 

ഞാൻ : പിന്നെ എന്റെ ജീവിതം ഇനി എങ്ങനെ ജീവിക്കണം എന്ന് എനിക്കറിയാം.

വല്ലവന്റേം വാക്ക് കേട്ട് ഊമ്പിക്കാൻ നടക്കുന്നവന്മാർ ഒന്നും ഇടപെടാൻ വരുകയും വേണ്ട.

 

ആഷിക് : ഡാ അന്ന് എല്ലാവരും അങ്ങനെ പറഞ്ഞപ്പോൾ….. പറ്റിപ്പോയി…

 

ഞാൻ : പറ്റിയല്ലോ? അപ്പോൾ ഇനി നിനക്കൊന്നും എന്റെ ലൈഫിൽ സ്ഥാനമില്ല.

ഉണ്ടായിരുന്നു മറ്റാരേക്കാളും കൂടുതൽ പക്ഷെ ഇനി ഇല്ല

 

അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി. അകത്തു ചെന്ന് കാബോർഡിൽ നിന്നും കുപ്പിയും എടുത്ത് മുകളിലേക്കും.

 

രണ്ടും അവിടെ തന്നെ നിൽപ്പുണ്ട്.

സഹതാപം കാണും അല്ലേൽ ചിലപ്പോൾ ചെയ്തതിനൊക്കെ കുറ്റബോധവും എന്തായാലും എനിക്ക് ഒരുത്തനെയും ആവശ്യമില്ല.

അല്ലേലും കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ കൂട്ടക്കാത്ത ഇവനൊക്കെ കൂട്ടുകാരാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിനാ.

എല്ലാം നഷ്ടമായവന് കൂട്ടുകാരും നഷ്ടമായാൽ എന്ത്.

പൊട്ടിവളർത്തിയവർ എല്ലാവരും പോയി അവസാനം എല്ലാം ഞാൻ കാരണം അതിനു കൂട്ട് നിൽക്കാൻ ദേ ഇവന്മാരും.

 

 

 

എന്തോ എനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആരുടെയൊക്കെയോ പണകൊതിക്കുമുന്നിൽ ബലിയാടായപ്പോൾ എനിക്ക് നഷ്ടമായത് എന്റെ കുടുംബവും ലഭിച്ചത് കൊലയാളി എന്ന പേരും 😔

എന്നിട്ട് ഇപ്പോൾ കയറി വന്നേക്കുന്നു എല്ലാം തെളിഞ്ഞു കഴിഞ്ഞപ്പോൾ അവന്റെയൊക്കെ ഒരു സഹതാപവും കൊണ്ട്.

 

ഓരോ ഗ്ലാസ്‌ മദ്യവും ഇറക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാവാം അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി.

 

പുറത്തിറങ്ങിയ ആഷിക് ഹബീബിനോട് ചോദിച്ചു.

 

ആഷിക് : വേണ്ടിയിരുന്നില്ല അല്ലെ?

കണ്ടില്ലേ അവൻ തന്നെ അവനെ പഠിപ്പിക്കുന്നത്? അന്ന് നമ്മൾ എങ്കിലും അവൻ പറഞ്ഞതൊക്കെ കേൾക്കണമായിരുന്നു.

 

ഹബീബ് : ശെരിയാണ്.

പക്ഷെ അന്നത്തെ അവസ്ഥയിൽ അത് ആരായാലും വിശ്വസിച്ചു പോവില്ലേ?

 

ആഷിക് : അതെ…. പക്ഷെ വർഷങ്ങൾ കൂടെ നടന്ന കൂട്ടുകാരനെ മാത്രം നമ്മൾക്ക് വിശ്വസിക്കാൻ ആയില്ല.

 

അപ്പോഴാണ് അവിടേക്ക് ഒരു വണ്ടി വന്നു നിന്നത്.

വണ്ടിയിൽ നിന്നും മഹാദേവൻ സാറിന്റെ ജനറൽ സെക്രട്ടറി കുറുപ്പ് സാർ ഇറങ്ങി.

പുറത്ത് നിൽക്കുന്ന അവരെ കണ്ടതും അദ്ദേഹം അവരോട് ചോദിച്ചു.

 

കുറുപ്പ് : അല്ല എന്താ രണ്ടാളും മാത്രം നിൽക്കുന്നത്. വിഷ്ണു എവിടെ???

 

ആഷിക് : അകത്തുണ്ട്.

അവൻ ഇപ്പോഴും ഞങ്ങളോട് ആ വെറുപ്പ് മാറിയിട്ടില്ല.

അല്ല അങ്ങനെ മാറുന്നതല്ലല്ലോ അത്

 

കുറുപ്പ് : സാരല്ല മക്കളെ ശെരിയാവും.

പിന്നെ ആ കുഞ്ഞിനേയും തെറ്റ് പറയാൻ പറ്റത്തില്ലല്ലോ?

അത്രക്ക് അത് അനുഭവിച്ചില്ലേ…..

 

ആഷിക് : മ്മ്…. അല്ല സാർ എന്താ ഇവിടെ?

 

കുറുപ്പ് : ആവശ്യം ഉണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ അയാൾ അനുഭവിച്ചതിനൊക്കെ ഒരു പകരം ആവില്ല എങ്കിലും ഒരു പരിധിവരെ പ്രയാശ്ചിത്തം ചെയ്യാൻ…

 

എന്താണ് അദ്ദേഹം പറയാൻ വരുന്നത് എന്ന് മനസ്സിലാവാത്തത് പോലെ രണ്ടാളും പുള്ളിയെ നോക്കി നിന്നു.

 

കുറുപ്പ് : കഴിഞ്ഞ ദിവസം ആണ് ഈ ഡോക്യൂമെന്റസ് ഞങ്ങളുടെ കയ്യിൽ എത്തുന്നത്.

എന്തോ നടക്കാൻ പോകുന്നതൊക്കെ മനസ്സിലായിരുന്നു എന്നപോലെ മാധവൻ സാർ രഹസ്യമായി തന്നെ എഴുതിയ വില്പത്രം ആണ് ഇത്.

ഒപ്പം തന്നെ ദേ ഈ കുറിപ്പും…

 

 

 

*കുറിപ്പ് *

 

മോനെ വിച്ചു ഈ കത്ത് നിനക്ക് ലഭിക്കുവാണേൽ അതിന്റെ അർത്ഥം ഇന്ന് ഞങ്ങൾ ജീവനോടെ ഇല്ല എന്ന് തന്നെ ആണ്.

അത് ചിലപ്പോൾ ഇത് കിട്ടും മുന്നേ നീ അറിഞ്ഞെന്നിരിക്കാം. അറിഞ്ഞില്ലെന്നും വരാം.

എന്താണ് ഇതിനു കാരണം എന്ന് മോൻ അറിഞ്ഞിരിക്കണം എന്ന് അച്ഛന് തോന്നി.

 

മോനെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ വിശ്വസിച്ചു എൽപ്പിക്കാൻ ഇന്ന് ഞങ്ങൾക്ക് നീ മാത്രമേ ഉള്ളു.

ഇതൊക്കെ നീ നോക്കും എന്നെക്കാൾ നന്നായി എന്ന് തന്നെ അച്ഛന് ഉറപ്പുണ്ട്.

പല ആൾക്കാർക്കും നമ്മുടെ സ്ഥാപനങ്ങളുടെ മുകളിൽ കണ്ണുണ്ട്.

അത് തട്ടിയെടുക്കാൻ അവർ ചിലപ്പോൾ എന്നെത്തന്നെ വകവരുത്തി എന്നും വരാം.

അതുകൊണ്ട് ഈ കത്തിനൊപ്പം ഉള്ള നമ്മുടെ എല്ലാത്തിനും നീ മാത്രമാണ് അവകാശി.

ഇതിപ്പോൾ വേറെ ആരൊക്കെ വന്നാലും ഒരു തുണ്ട് കഷ്ണം പോലും ആർക്കും വിട്ടുകൊടുക്കാതെ തന്നെ മോൻ ഇതൊക്കെ സംരക്ഷിക്കണം.

ഈ അച്ഛനും അമ്മയുടെയും അവസാനത്തെ ആഗ്രഹം അത് മാത്രമാണ്.

 

 

 

End……

 

 

 

കത്ത് വായിച്ച ആഷിക്കിനും ഹബീബിനും തങ്ങൾക്ക് പറ്റിയ തെറ്റ് എത്രമാത്രം വലുതാണ് എന്ന് വീണ്ടും ബോധ്യപ്പെട്ടു.

അവർ പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും പറയാൻ പോലും കഴിയാത്തവിധം വിഷണ്ണരായി

കഴിഞ്ഞിരുന്നു.

 

അല്പസമയത്തിന് ശേഷം ആഷിക് കുറുപ്പ് സാറിനോട് പറഞ്ഞു തുടങ്ങി.

 

ആഷിക് : സാർ ഇത്…. ഇത് കുറച്ചുകൂടി നേരത്തെ ലഭിച്ചിരുന്നു എങ്കിൽ ഒരിക്കലും അവൻ ഇന്ന് ഈ കാണുന്ന അവസ്ഥയിൽ ആവില്ലായിരുന്നു.

ചെയ്യാത്ത കുറ്റം ആ പാവം ഒറ്റക്ക് തെളിയിച്ചു കഴിഞ്ഞിട്ടല്ലേ ഇത് കിട്ടിയത് 😔

 

കുറുപ്പ് : അറിയാം മോനെ പക്ഷെ ഇത് എന്റെ കയ്യിൽ പോലും അല്ലായിരുന്നു.

അദ്ദേഹം മറ്റൊരാളുടെ കയ്യിൽ എല്പിച്ചിരിക്കുക ആയിരുന്നു.

അയാൾ ഇന്ന് രാവിലെ ആണ് എന്നെ വന്നു കണ്ട് ഇതെനിക്ക് തന്നത്.

 

ആഷിക് : ആരാ അത്?

 

കുറുപ്പ് : അത് എനിക്ക് പുറത്ത് പറയാൻ കഴിയില്ല.

ഇതിന്റെ ഒപ്പം എനിക്കും ഒരു കത്തുണ്ടായിരുന്നു

ഇതെല്ലാം വിഷ്ണു കുഞ്ഞിനെ ഏല്പിക്കണം എന്നും അവന്റെ കൂടെ എന്നും ഉണ്ടാവണം എന്നും ആയിരുന്നു അതിൽ.

അതിന്റെ ഒപ്പം തന്നെ ഇത് കൊണ്ടുവരുന്ന ആളെ പുറമെ വെളിപ്പെടുത്തരുത് എന്നും പറഞ്ഞിരുന്നു.