നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നോക്കി നടത്തേണ്ടത് ഇനി നീയാണ്.
ഞാൻ : സാർ എന്താണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
കുറുപ്പ് : മോനെ അവർക്ക് ഉണ്ടായ അപകടം അത് മുൻകൂട്ടി തന്നെ മാധവൻ സാർ കണ്ടിരുന്നു.
അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും മോന്റെ പേരിലാണ് എഴുതിയിരിക്കുന്നത്.
ഇനി ഇതെല്ലാം നോക്കി നടത്താൻ ചുമതലപ്പെട്ടതും മോൻ തന്നെയാണ്.
ഞാൻ : വേണ്ട സാർ.
അന്നും ഇന്നും ഞാൻ ഒന്നിനും വേണ്ടി ആഗ്രഹിച്ചിട്ടില്ല.
ഇനിയും ആഗ്രഹിക്കുകയും ഇല്ല.
എനിക്ക് വേണ്ട ഇതൊന്നും 😭
കുറുപ്പ് : പക്ഷെ ദേ ഈ കത്ത് കൂടി വായിച്ചു നോക്ക് എന്നിട്ട് പറ.
ഞാൻ കുറുപ്പ് സാർ നീട്ടിയ കത്ത് വാങ്ങി വായിച്ചു.
എന്റെമേൽ ഇത്രയും വിശ്വാസം ഉള്ള അച്ഛന്റെയും അമ്മയുടെയും അവസാന ആഗ്രഹം അത് ഞാൻ ഇതെല്ലാം നോക്കി നടത്തുക എന്നതാണ്.
പക്ഷെ എങ്ങനെ? ആ ചോദ്യം മാത്രം എന്റെ മുന്നിൽ നിഴലിച്ചു നിന്നു.
“വിച്ചു നീ എന്താ ആലോചിക്കുന്നത്?”
ആഷിക്കിന്റെ ആ ചോദ്യമാണ് കുറച്ചധികം സമയമായി ഞാൻ ആലോചനയിൽ മുഴുകി നിൽക്കുവായിരുന്ന എന്നെ തിരികെ സ്വബോധത്തിലേക്ക് എത്തിച്ചത്.
ഞാൻ : ഒന്നുല്ല എത്ര പെട്ടന്നാ അല്ലെ ഒരാൾ എല്ലാവരും ഉള്ളവൻ ആകുന്നതും ആരും ഇല്ലാതെ ആകുന്നതും.
ഇപ്പോൾ തന്നെ എന്റെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ
ആഷിക് : എടാ സംഭവിച്ചതൊക്കെ അങ്ങനെ മറക്കാൻ പറ്റുന്നതല്ല എന്നറിയാം പക്ഷെ നീ നിന്റെ വികാരങ്ങളെ ഒന്ന് നിയന്ത്രിക്കണം.
ഇപ്പോൾ നിനക്ക് ചെറുതല്ലാത്ത ഒരുപാട് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്.
നിന്നിൽ ഉള്ള വിശ്വാസം ആണ് ഇന്ന് ആ ഉത്തരവാദിത്തങ്ങൾ നിനക്ക് ലഭിക്കാൻ കാരണം അതുകൊണ്ട് തന്നെ അത് നിറവേറ്റുക ആയിരിക്കണം നിന്റെ ഇനിയുള്ള ലക്ഷ്യം.
ഞാൻ : എനിക്ക് മനസ്സിലാവുന്നുണ്ടടാ പക്ഷെ ഞാൻ എങ്ങനെ ആണ് ഇതൊക്കെ?
ആഷിക് : അവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ സീസ് ചെയ്ത കമ്പനി തുറക്കാൻ ഉള്ള പെർമിഷൻ കോർട്ടിൽ നിന്നും ലഭിച്ചു കഴിഞ്ഞു.
എല്ലാം ശെരിയാക്കിയിട്ട് ആണ് കുറുപ്പ് സാർ ഇത് നിന്നെ എൽപ്പിക്കാൻ വന്നത്.
ഞാൻ : എന്നാലും ബാക്കി കാര്യങ്ങളൊക്കെ ഇല്ലേ?
സ്റ്റാഫും മറ്റുമൊക്കെ?
ആഷിക് : അതൊക്കെ ഐഷു നോക്കിക്കോളും.
പഴയ സ്റ്റാഫുകൾ തന്നെ വരും എന്നാ അറിഞ്ഞത്.
ഞാൻ : എടാ അതിനു അവളും ചെറിയച്ഛനും നാട്ടിൽ എത്തണ്ടേ? അവർ വന്നിട്ട് എന്ന് തുടങ്ങാനാ?
ആഷിക് : നിന്നെ സത്യം അറിയാതെ ദ്രോഹിച്ച ഒറ്റ കാര്യം കൊണ്ടാണ് അവർ രണ്ടാളും പുറത്തേക്ക് പോയത്.
എന്നാണോ നിനക്ക് അവരുടെ ആവശ്യം ഉണ്ടെന്ന് അവർ അറിഞ്ഞത് അപ്പോൾ തന്നെ അവർ എത്തി.
ഇപ്പോൾ വീട്ടിലുണ്ട്.
ഞാൻ : അവളെ കുറ്റം പറയാൻ പറ്റില്ലടാ… ആരായാലും വിശേശിച്ചുപോവും അങ്ങനെ അല്ലെ എല്ലാം അവർ ഫ്രെയിം ചെയ്തത്.
എന്തിനു കൂടെ നിഴലുപോലെ നടന്ന നീ പോലും വിശ്വസിച്ചില്ലേ?
ആഷിക് : ഡാ അത്…. നീ അത് വിട് പറ്റിപ്പോയി…
ഞാൻ : ഞാൻ വിട്ടു.
പിന്നെ കൊലയാളിയുടെ കൂട്ടുകാർ എന്നൊരു പേര് വേണ്ടന്ന് കരുതിയാ നിങ്ങളെ ഞൻ അകറ്റി നിറുത്തിയതും.
അല്ല ഹബീബ് എവിടെ?
ആഷിക് : അവൻ കുറുപ്പ് സാറിനെ ആക്കാൻ പോയി.
ഇനി വൈകുന്നേരം ഐഷുവിനെയും മഹാദേവൻ സാറിനെയും കൂട്ടിയെ വരൂ.
ഞാൻ : അവർ അവരെന്തിനാ ഇങ്ങോട്ടേക്കു വരുന്നത്.
വേണ്ടടാ അവര് വന്നിതെല്ലാം കണ്ടാൽ ശെരിയാവില്ല.
ആഷിക് : ഇനി പറഞ്ഞിട്ട് കാര്യമില്ല തീരുമാനം സാറിന്റെയാണ്.
ഞാൻ : ഡാ ഞാൻ.. ഞാൻ എങ്ങനെ ആണ് അവരെ ഫേസ് ചെയ്യുക?
അവളുടെ കണ്മുന്നിൽ പോലും ചെന്നുപോവരുതെന്ന അവൾ അന്ന് പറഞ്ഞത്.
ആഷിക് : ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പറ്റിയതല്ലേ
