ആതിര 2

മലയാളം കമ്പികഥ – ആതിര

നിളയിലെ പവിത്ര ജലത്തിൽ മുങ്ങി നിവർന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കൽപ്പടവുകളിലിരിയ്ക്കുമ്പോൾ കൺമുന്നിലിപ്പോഴും അച്ഛനാണ്. ആ ഗൌരവം നിറഞ്ഞ പുഞ്ചിരി ! വല്ലപ്പോഴും വിരുന്നുവരുന്ന അതിഥിമാത്രമായിരുന്നു ഞങ്ങൾക്കച്ഛൻ. ജീവിത
പ്രാരാബ്ദങ്ങൾക്കൊണ്ട് കടലുകടക്കേണ്ടി വന്ന… ജിവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തിൽ ജീവിതത്തിൻറെ നിറങ്ങളാസ്വദിയ്ക്കുവാൻ കഴിയാതെ പോയൊരു സാധു മനുഷ്യ ജന്മം. അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പം തണലെന്ന സ്വർഗ്ഗഭവനത്തിലേയ്ക്ക് താമസം മാറുമ്പോഴെനിയ്ക്ക് ഓർമ വെച്ചിട്ടില്ല. ഓർമകളിലേയ്ക്ക് പിച്ച വെച്ച നാളുകളിൽ അച്ഛനെ കണ്ടതുമില്ല. എന്നേം ഉണ്ണ്യട്ടനേം നല്ലപോലെ പഠിപ്പിയ്ക്കാൻ നല്ലപോലെ
വളർത്താനുമൊക്കെയുള്ള സ്വപ്നങ്ങളുമായി മണലാരണ്യത്തിൽ സ്വയം ഉരുകി തീരുകയായിരുന്നച്ഛൻ. അച്ഛനെ കാണാനായി വാശിപിടിച്ച നാളുകളിലമ്മയെടുത്തു തന്ന ഫോട്ടോ നെഞ്ചോട് ചേർത്തുറങ്ങിയപ്പോൾ അച്ഛൻറെ നെഞ്ചിലെ ചൂടേറ്റുറങ്ങിയതുപോലെ…
ലോകത്തിൻറെ രണ്ടുകോണിലുള്ളവരെ വിരൽത്തുമ്പിലൂടെ അടുത്തെത്തിയ്ക്കുന്ന മൊബൈൽഫോൺ
കേട്ടറിഞ്ഞ വസ്തതമാത്രമായിരുന്ന കാലം… അച്ഛൻറെ കത്തും കൊണ്ടുവരുന്ന പോസ്റ്റ്-മാനേയും കാത്തുള്ള വാരാ ന്ത്യങ്ങളിലെ ഉമ്മറപ്പടിയിന്മേലുള്ള കാത്തിരിപ്പ് അക്ഷരത്തെയറിഞ്ഞ നാൾ മുതൽക്ക് തുടങ്ങിയതാണ്. അക്ഷരങ്ങളിലൂടെയാണ് അച്ഛനെ അടുത്തറിഞ്ഞത്. സംവദിച്ചത്. കൂട്ടുകൂടിയത്.

പിണങ്ങിയത്.. ഇണങ്ങിയത്. കൂടെയുള്ളവർ നാട്ടിലേയ്ക്ക് വരുമ്പോൾ അയച്ചുതന്ന ആപ്പിളിൻറെയും
ടോബറിയുടെയും മണമുള്ള പെൻസിലിൻറെയും ചോക്ലേറ്റ് നിറച്ച ഗൾഫ് മിട്ടായിയുടെയും സ്ഥാനത്ത് അച്ഛനൊന്ന് വന്നിരുന്നെങ്കിലെന്നാഗ്രഹിച്ച്
വിദൂരതയിലേയ്ക്ക് കണ്ണുകളയച്ച് കാത്തിരുന്ന നാളുകളുണ്ട്. കാവിലെ ഉത്സവത്തിന് ചുവന്ന പട്ടുപാവടയുടുത്ത് കണ്ണെഴുതി പൊട്ടുംതൊട്ട് അച്ഛൻറെ വലം കയ്യിൽ തൂങ്ങി നടക്കണമെന്നും… തമിഴ് കലർന്ന മലയാളം വിക്കി വിക്കി പറയുന്ന ബലൂൺ ഏട്ടൻറെ കയ്യിൽ നിന്ന് പച്ച പുള്ളികളുള്ള വെളുത്ത ബലൂണും വാങ്ങി കൂട്ടുക്കാരെയൊക്കെ കാണിക്കണമെന്നും ആഗ്രഹിച്ചിട്ടുണ്ട്… വെറുതേയെങ്കിലും സ്വപ്നം കണ്ടിട്ടുണ്ട്. കൂട്ടുക്കാർ അവരുടെ അച്ഛനോടൊപ്പം
പോകുന്നത് കാണുന്ന നേരം. തിരിച്ചുവരാനുള്ള നാളുപറഞ്ഞതുമുതൽ ആ നാളെത്തുംവരെ ആകാംഷയോടെ കാത്തിരുന്നതും. എയർപോർട്ടിൽ | നിന്ന് പുറത്തേയ്ക്കിറങ്ങുന്ന അച്ഛൻറടുക്കലേയ്ക്ക് ഓടിയെത്തുമ്പോൾ ഇരുകയ്യാലെ കോരിയെടുത്തതും… തിരികെ മടങ്ങും വരെ അമ്മയുടെ ശിക്ഷണത്തിൽ നിന്ന് കാത്തുസൂക്ഷിച്ചതും ഞങ്ങളുടെ കുറുമ്പുകളോടൊത്തുകൂടിയതും. അവസാനമാനാളിൽ ചില്ലുവാതിലിനപ്പുറത്തേയ്ക്ക് കടക്കുന്നതിനുമുൻപ് കവിളുകടിച്ചെടുത്തുകൊണ്ടുമ്മ തന്നതും തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിലുടനീളം കരഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെ… മരംകേറി പെണ്ണിൽ നിന്നും

പക്വതയിലേയ്ക്കുള്ള ആ വലിയ മാറ്റം കുഞ്ഞിക്കല്ല്യാണമായാഘോഷിച്ചപ്പോഴും അച്ഛനെത്താൻ കഴിയാതെ പോയി.
കാലചകം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കറങ്ങിക്കൊണ്ടേ ഇരുന്നു. ഒടുവിൽ.. ജന്മനാട്ടിൽ വിശ്രമജീവിതം നയിക്കുവനായി മണലാരണ്യത്തിനോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞത്തിയ നാൾ അച്ഛനാഗ്രഹിച്ചതുപോലെ
സ്വീകരിച്ചു.. ഗൾഫിലേയ്ക്ക് തിരികെ പോകാൻ നേരം ചിണുങ്ങിക്കരഞ്ഞ ഞാൻ സർക്കാർ സ്കൂൾ ടീച്ചർ കീർത്തന മോഹനായും..
പരിഭവം കാണിച്ചകലെ മാറി നിന്ന ഉണ്ണേട്ടൻ എ എസ് പി കാർത്തിക് മോഹൻ
ഐ പി എസ് ആയും … – മണലാരണ്യത്തിലെ ചൂടുപേക്ഷിച്ച് ജന്മനാടിൻറെ കുളിർക്കാറ്റച്ഛനേറ്റത് ഞങ്ങളിരുവർക്കും നല്ലൊരു ജിവിതം സമ്മാനിച്ച ശേഷം മാത്രം… പിന്നീടങ്ങോട്ട് സന്തോഷങ്ങളുടെ നാളായിരുന്നു. ബാല്യത്തിൻറെ ഓരോ യാമങ്ങളിലും കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്നായി പൂവണിഞ്ഞു. ആയിടയ്ക്ക് വിവാഹലോച്ചനുമായി വന്ന ബ്രോക്കറോട് ഗൾഫ്കാരൻ വേണ്ടെന്ന് പറഞ്ഞത് പ്രവാസചൂട് നല്ലപോലെ അറിഞ്ഞതിനാലാകണം. ആകാശത്തിലെ നക്ഷത്രങ്ങൾ വിവാഹങ്ങളോരോന്നോരോന്നായി മുടക്കിയപ്പോഴും സങ്കടത്തേക്കാളേറെ സന്തോഷമായിരുന്നു.. അച്ഛനെ
വിട്ടടുത്തൊന്നും പിരിയേണ്ടല്ലോയെന്ന ആശ്വാസമായിരുന്നു. അച്ഛൻറെ പുന്നാരയായങ്ങനെ കഴിയുന്ന കാലത്താണ് ഉണ്ണേട്ടൻറെ സുഹൃത്തും സഹപ്രവർത്തകനുമായ അഭിഷേക് എന്നെ കാണുന്നതും.. ആലോചനയുമായെത്തുന്നതും… ആകാശഗോളങ്ങൾ വഴിമാറിത്തന്നപ്പോൾ അച്ഛൻ തന്നെയാണ് എല്ലാവരുടെയും അനുഗ്രഹ-ആശീർവാദങ്ങളോടെ അഭിയേട്ടനെന്നെ കൈപ്പിടിച്ചു കൊടുത്തതും.

Leave a Reply

Your email address will not be published. Required fields are marked *