ഏണിപ്പടികൾ
Enipadikal | Author : Lohithan
ബ്രോസ്സ്.. 1970കളിൽ ആണ് ഈ കഥയുടെ കാലഘട്ടം.. സണ്ണിയാണ് നായകനും വില്ലനും.. ഒരാളുടെ ജീവിതത്തിൽ സാഹചര്യങ്ങൾ ചെലുത്തുന്ന സ്വാധീനം ആണ് കഥയുടെ പ്രയാണത്തിന് ഹേതു വാകുന്നത്.. വായിച്ചിട്ട് കമന്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ ലോഹിതൻ.. «»«»«»«»«»«»«»«»«»«»«»
കോട മഞ്ഞിൽ കുളിച്ചു നിൽക്കുകയാ ണ് കുട്ടിക്കാനം…ഇടക്കിടക്ക് ഓരോ വാഹനങ്ങൾ പോകുന്നുണ്ട്…
തണുപ്പിന്റെ കാഠിന്യം കുറക്കാൻ മിക്കവരും വണ്ടി ഒതുക്കി കട്ടൻ കാപ്പി കുടിക്കാൻ കാപ്പിക്കടയിൽ കയറുന്നു.
സണ്ണി കൈകൾ കൂട്ടി തിരുമി.. വിരലുകൾ മരച്ചതുപോലെ തോന്നി അവന്.. ശ്ശോ എന്തൊരു തണുപ്പാണ്.. എല്ലാവരും സ്വെറ്ററും ഷാളും ഒക്കെ പുതച്ചിട്ടുണ്ട്…
തന്റെ കൈയിൽ ഒന്നുമില്ല.. ഉടുത്തിരിക്കുന്ന കൈലിയും ഷർട്ടും മാത്രം… അവൻ പോക്കറ്റിൽ തപ്പിനോക്കി.. ഏതാനും ചില്ലറ തുട്ടുകൾ ഉണ്ട്…
കട്ടൻ കാപ്പിക്ക് പത്തു പൈസ ആയിരിക്കും… ങ്ഹോ തണുപ്പ് കാരണം താടിയെല്ലുകൾ കൂട്ടിയിടിക്കുന്നു..
തമിഴൻ നടത്തുന്ന ചെറിയ ചായക്കടയിൽ കയറി കാപ്പി പറഞ്ഞു..
കാപ്പി കുടിക്കുമ്പോൾ അവിടെ കണ്ട ഒരാളോട് ചോദിച്ചു.. ചേട്ടാ കട്ടപ്പനക്ക് ഇവിടുന്ന് വണ്ടി വല്ലതും കിട്ടുമോ..
ബസ്സ് ഒന്നും ഇനി ഉണ്ടാവില്ലടാ ഊവേ.. വല്ല ജീപ്പോ ലോറിയോ വന്നാൽ കേറി പോകാം..
അപ്പോൾ അവിടെ ഇരുന്ന ഒരാൾ പറഞ്ഞു… പിലിപ്പ് ചേട്ടൻ ജീപ്പുമായി മുറിഞ്ഞ പുഴയ്ക്ക് പോയിട്ടുണ്ട് ഇപ്പോൾ വരാൻ നേരമായി..
അപ്പോൾ മറ്റൊരാൾ.. അതിനു പിലിപ്പ് ചേട്ടൻ ഏലപ്പാറ വരെയല്ലേ ഒള്ളു..
ആഹ്.. ദേ വരുന്നു..പിലിപ്പ് ചേട്ടന് നൂറാ ആയുസ്സ്.. പറഞ്ഞു തീരുന്നതിന് മുൻപ് വന്നു കഴിഞ്ഞല്ലോ…
അവിടെ നിന്ന ഒരാൾ പിലിപ്പിന്റെ ജീപ്പി ന് കൈ കാണിച്ചു നിർത്തി..
പിലിപ്പ് ചേട്ടോ.. ദേ ഈ ചെറുക്കനെ കൂടി കൊണ്ട് പോ.. കട്ടപ്പനക്കാണെന്നാ പറഞ്ഞത്.. ഇവിടെ നിന്നാൽ ഇനി വണ്ടിയും വള്ളോമൊന്നും കിട്ടില്ല..
എടാ ഊവേ അതിന് ഞാൻ കട്ടപ്പനക്ക് പോകുന്നില്ല.. അതെനിക്കറിയാം ചേട്ടാ.. ഇവൻ എലപ്പാറയിൽ ഇറങ്ങിക്കോളും..
പിലിപ്പ് സണ്ണിയെ ഒന്നു നോക്കിയിട്ട് ങ്ഹാ.. കയറ്..
ജീപ്പിന്റെ ബാക്കിൽ നിറയെ വഴക്കുല കൾ ആണ്.. മുൻപിൽ തന്നെ സണ്ണി കയറി ഇരുന്നു..
സമയം വൈകുന്നേരം ആറ് കഴിഞ്ഞിട്ടേ ഒള്ളു… കോട കാരണം മഞ്ഞ ലൈറ്റ് ഇട്ടാണ് വണ്ടികൾ എല്ലാം പോകുന്നത്…
ജീപ്പ് മുൻപോട്ട് എടുത്തിട്ട് പിലിപ്പ് ചോദിച്ചു…
എന്താ തന്റെ പേര്…?
സണ്ണി..
കട്ടപ്പനയാണോ വീട്..?
അല്ല.. പാലായിൽ…
പാലായിൽ എവിടെ..
മുത്തോലി..
കട്ടപ്പനക്ക് എന്തിന് പോകുവാ..
എന്തെങ്കിലും ജോലി കിട്ടുവോന്നറി യാൻ പോകുവാ..
അത് കേട്ട് പിലിപ്പ് അവനെയൊന്ന് ആകമാനം നോക്കി.. നിനക്ക് എത്ര വയസായി..
ഇരുപത്…
പണി വല്ലതും ചെയ്തു ശീലമുണ്ടോ..
ആഹ്.. പണിക്കൊക്കെ പോയിട്ടുണ്ട്..
വീട്ടിൽ ആരൊക്കെയുണ്ട്…
അമ്മയില്ല… മരിച്ചുപോയി..
അപ്പൻ വേറെ കെട്ടി.. അതിൽ രണ്ട് മക്കളുമുണ്ട്..
ങ്ങും.. ഞാൻ ഏലപ്പറ വരയെയുള്ളു.. അവിടുന്ന് എങ്ങിനെ പോകും…
അറിയില്ല.. ഇതുപോലെ ഏതെങ്കിലും വണ്ടി കിട്ടുമായിരിക്കും…
കട്ടപ്പനെ ചെന്നാലും എന്തെങ്കിലും ജോലി കിട്ടുന്നടം വരെ എവിടെ തങ്ങും.. ഇത് ഹൈറേഞ്ചാ.. രാത്രിയിൽ നല്ല തണുപ്പ് ആയിരിക്കും.. നിന്റെ കൈയിൽ പുതപ്പോ ഷാളോ ഒന്നും കാണുന്നില്ലല്ലോ…
എനിക്ക് അറിയില്ലായിരുന്നു ഇത്രയും തണുപ്പ് ഉണ്ടാകുമെന്ന്…
ങ്ങും.. ഏതായാലും പണി അന്വേഷിച്ച് ഇറങ്ങിയതല്ലേ.. ഞാൻ പണി തന്നാൽ ചെയ്യാമോ..
ങ്ങും.. ചെയ്യാം…
ജീപ്പ് മഞ്ഞിനെ കീറി മുറിച്ച് മുൻപോട്ട് പോയ്കൊണ്ടിരുന്നു…
സണ്ണി പിലിപ്പിനെ ശ്രദ്ധിച്ചു നോക്കി…
അൻപതിനടുത്ത് പ്രായം വരും… നര കയറിയിട്ടുണ്ട്.. മെലിഞ്ഞ ശരീര പ്രകൃതി…
നീ എന്താ ആലോചിക്കുന്നത്..?
ഒന്നുമില്ല ചേട്ടാ..!
ഞങ്ങൾ ചങ്ങനാശേരിക്കാരാ.. കൃത്ത്യമായി പറഞ്ഞാൽ പുളിംകുന്ന്.. അപ്പനായിട്ട് വന്നതാ.. ഞാനൊക്കെ ഹൈ റേഞ്ചിൽ വന്നശേഷം ജനിച്ചതാ..
ഏലപ്പറ സിറ്റയിൽ എനിക്കൊരു ഹോട്ടലും ചായക്കടയും ഒക്കെയായി ഒരു സെറ്റപ്പ് ഉണ്ട്..
താഴെ മുറിഞ്ഞ പുഴയിൽ കുറച്ചു സ്ഥലമുണ്ട്.. അവിടെ നേന്ത്രവാഴ കൃഷിയുണ്ട്.. മൂത്തത് നോക്കി പത്തിരുപതു കുല വെട്ടി.. പുറത്ത് കൊടുത്താൽ കാര്യമായ വിലയില്ല നമ്മുടെ കടയിൽ തന്നെ പുഴുങ്ങിയും പൊരിച്ചും പഴമായും ഒക്കെ വിറ്റു പോകും…
വർത്തമാനം പറഞ്ഞ് സ്ഥലം എത്തി..
ജീപ്പിൽ നിന്നിറങ്ങി സണ്ണി ചുറ്റും നോക്കി… ഓടു മേഞ്ഞ ഒരു പീടിക.. ചില്ലളമാരിയിൽ പരുപ്പ് വട ബോണ്ട തുടങ്ങിയ പലഹാരങ്ങൾ.. തൊട്ടപ്പുറത്തു സിനിമാ കോട്ടക.. സുന്ദരം ടാകീസ് ഏലപ്പറ എന്ന വലിയ ബോർഡിന് കീഴെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട് പോസ്റ്ററിൽ പരസ്പരം വിരൽ ചൂണ്ടി നിൽക്കുന്ന നസീറും സോമനും.. പടം തോൽക്കാൻ എനിക്ക് മനസില്ല…
ഈ പടം പാലായിൽ യൂണിവേഴ്സലി ൽ വന്നതാണല്ലോ.. അവൻ ഓർത്തു..
പിലിപ്പ് പറയാതെ തന്നെ ജീപ്പിലെ വഴക്കുലയെല്ലാം ഇറക്കി കടയുടെ വരാന്തയിൽ വെയ്ക്കാൻ സണ്ണിയും കൂടി…
കടക്കുള്ളിൽ മൂന്നു നാല് പേർ ചായകുടിക്കുന്നുണ്ട്… അണ്ണാച്ചി ദേ ഇവനൊരു ചായ കൊടുക്ക്.. ആഹ് എനിക്കും ഒന്നെടുത്തോ..
അണ്ണാച്ചി തന്ന ചൂടുചായ ഊതി കുടിക്കുമ്പോൾ തണുപ്പിന് ഒരാശ്വാസം
നിനക്ക് വല്ലതും കടിക്കാൻ വേണമെങ്കിൽ അലമാരിയിൽ നിന്നും എടുത്തോ..
ആഹ്.. അണ്ണാച്ചി ഇത് സണ്ണി.. ഇനി ഇവിടെ ഉണ്ടാകും.. അണ്ണാച്ചിക്ക് ഒരു സഹായം ആകട്ടെ…
സണ്ണീ.. അണ്ണാച്ചിയാണ് ഇവിടുത്തെ എല്ലാ കാര്യവും നോക്കുന്നത്.. പിന്നെ ഞാനും ഉണ്ടാകും..
കടയുടെ പിന്നിൽ മൂന്നാലു മുറിയുണ്ട്.. അതാണ് പിലിപ് ചേട്ടന്റെ വീട്..
ചായകുടി കഴിഞ്ഞ് സണ്ണിയെയും കൂട്ടി പിലിപ്പ് കടക്കു പുറകിലെ വീട്ടിലേക്ക് കയറി…
ആലീസെ.. എടീ അലീസേ..പെട്ടന്ന് ഒരു തല വാതിലിൽ പ്രത്യക്ഷപ്പെട്ടു… അമ്മ ആടിന് വെള്ളം കൊടുക്കുകയാ ചാച്ചാ…
സണ്ണി.. ഇതെന്റെ മോളാ… പത്താം ക്ലാസ്സിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കിയാ… പുറകിൽ നിന്നുമാണ് എണ്ണണ്ടത് കേട്ടോ.. ഒന്നു പോ.. ചാച്ചാ.. കളിയാക്കണ്ട ഞാൻ അടുത്ത തവണ എഴുതി ജയിക്കും.. അപരിചിതന്റെ മുന്നിൽ വെച്ച് അപ്പൻ കളിയാക്കിയതിന്റെ ചമ്മൽ അവളുടെ മുഖത്തുണ്ട്…
നിമ്മി.. നിമ്മി പിലിപ്പ്.. ഇതാണ് കക്ഷിയുടെ പേര്… അല്പം കാന്തരിയാ..
ഇനിയൊരാൾ കൂടിയുണ്ട്.. ജോസ് മോൻ.. പീരുമേട് സർക്കാർ സ്കൂളിൽ എട്ടിൽ പഠിക്കുന്നു…
ജോസ് മോൻ എപ്പോഴും സുന്ദരം ടാക്കീസിലാണ്..പ്രോജക്ടർ റൂമിൽ പോയി ഇരിക്കും.. ഓരോ പടവും മാറുന്നത് വരെ കാണും.. പൈസാ ചിലവില്ലല്ലോ.. ടാക്കീസിലെ എല്ലാവർ ക്കും പറ്റുപടി പിലിപ്പിന്റെ അൽഫോൻ സാ ഹോട്ടലിലാ…