കാമാനുരാഗം
Kaamanuraagam | Author : Spluber
വണ്ടി പാലത്തിലേക്ക് കയറ്റുമ്പോൾ അവിടെയുള്ള ബോർഡ് സനൂപ് ഒന്ന് വായിച്ചു ‘ വടപുറം പാലം’.
പാലമിറങ്ങി എത്തുന്നത് പ്രശസ്മായ നിലമ്പൂർ തേക്കിൻ കാട്ടിലേക്കാണ്.
കൊടുംചൂടിൽ നാട് ചുട്ടുപൊള്ളുമ്പോഴും ഇവിടെ സുഖകരമായ തണുപ്പാണ്. ഭീമാകാരം പൂണ്ട തേക്കിൻ തടികൾ ഇടതൂർന്ന് വളർന്ന ഇരുണ്ട കാട്. കിലോമീറ്ററോളം അതങ്ങിനെ നീണ്ട് കിടക്കുകയാണ്. കാടിൻ്റെ വന്യമായ സൗന്ദര്യം.
ആ സൗന്ദര്യത്തെ ഒട്ടും മാനിക്കാതെ, റോഡിൻ്റെ വലത് വശം മുഴുവൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ വൃത്തിയില്ലാത്ത കടകൾ. അതീ പ്രദേശത്തിൻ്റെ എല്ലാ സൗന്ദര്യവും കെടുത്തുന്നു. ഇതൊന്നും ചോദിക്കാൻ ഇവിടെ ആളില്ലേ എന്ന് സനൂപ് ചിന്തിച്ചു.
അവിടെ ഒരാൾ കച്ചവടം തുടങ്ങുമ്പോൾ മുനിസിപ്പാലിറ്റി ഒരു ഡിസൈൻ കൊടുക്കണം. ഈ കാടിൻ്റെ സൗന്ദര്യത്തിന് ചേർന്ന ഡിസൈൻ. അല്ലെങ്കിൽ മുനിസിപ്പാലി തന്നെ ആസൂത്രണത്തോടെ, സൗന്ദര്യത്തോടെ കടമുറികൾ പണിത് വാടകക്ക് കൊടുക്കണം
(പിയ അഡ്മിൻ, ഇതൊന്നും കമ്പിക്കുട്ടനിൽ പറയേണ്ടതല്ലെന്നറിയാം. പക്ഷേചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ കഴിയില്ല… ഇനിയും ഇത്തരം ചില പരാമർശങ്ങൾ ഉണ്ടായേക്കാം… ഇങ്ങള്ക്ഷമിച്ചാളി..)
അൽപം മുന്നോട്ട് പോയാൽ…, ഇടത് വശത്ത് ,നാടിൻ്റെ അഭിമാനമായി മാറേണ്ടിയിരുന്ന.. പിടിവാശി കൊണ്ടും.. കെടുകാര്യസ്ഥതകൊണ്ടും പൂട്ടിപ്പോയ വുഡ് കോംപ്ലക്സ്. നൂറ് കണക്കിന് ആൾക്കാർക്ക് തൊഴിൽനൽകിയിരുന്ന ഈ സ്ഥാപനത്തിൻ്റെ അടച്ചിട്ട ഗേറ്റിൽ ഇപ്പോൾ ഏതാനും രാഷ്ട്രീയ പാർട്ടകളുടെ കൊടി മാത്രമുണ്ട്.
അതിന് തൊട്ടടുത്താണ് ലോക പ്രശസ്തമായ കനോലി പ്ലോട്ട്. ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ തേക്ക് മരം ഉള്ളത് ഇവിടെയാണ്. പക്ഷേ അങ്ങോട്ട് വണ്ടി പോവില്ല. കുറച്ച് ദൂരം നടന്ന് , ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കയറി വേണം അങ്ങോട്ടെത്താൻ.
അടുത്തിരിക്കുന്ന നിഷയെ അവനൊന്ന് നോക്കി. അവളിപ്പഴും നല്ല ഉറക്കത്തിൽ തന്നെ. അവളെ ഉണർത്താതെ
പ്രകൃതിയുടെ തണുപ്പാസ്വദിച്ച് മെല്ലെ വണ്ടിഓടിച്ചു. വലത് വശത്ത് കാണുന്ന മിൽമയുടെ പ്ലാൻ്റ് വരെയാണ് ഇടതൂർന്ന വനമുള്ളത്. ഇനി നിലമ്പൂർ ടൗൺ തുടങ്ങുകയാണ്. ഒട്ടും പ്ലാനിംഗില്ലാതെ, ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പ്മുട്ടുന്ന ഒരു ചെറിയ ടൗൺ. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ചന്തക്കുന്നിലേക്ക് വണ്ടിയോടിയെത്താൻ അരമണിക്കൂറെടുത്തു. നിലമ്പൂർ ടൗണിലൂടെ പോകാതെ, ചന്തക്കുന്നും കഴിഞ്ഞ് വെളിയം തോട് വരെയെത്തുന്ന ഒരു ബൈപാസ് പണി തുടങ്ങിയിട്ട് പന്ത്രണ്ട് വർഷമായി. ഇനിയൊരു പന്ത്രണ്ട് വർഷം കൂടി കഴിഞ്ഞാലും അത് തീരുമെന്ന് തോന്നുന്നില്ല. ബൈപാസ് പണി തീർന്നാൽ പൊതുജനത്തിന് സൗകര്യമാകുമല്ലോ… അത് പാടില്ല…
ചന്തക്കുന്ന് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോൾ വലതു വശത്ത് മനോഹരമായ ഒരു മതിൽ.
ഗ്രാനേറ്റ് പതിച്ച മതിലിൽ സ്റ്റീലിൻ്റെ വലിയഅക്ഷരത്തിൽ എഴുതിയിരിക്കുന്നു.
‘ തേക്ക് മ്യൂസിയം’
ലോകത്തിലെത്തന്നെ ആദ്യത്തെ തേക്ക് മ്യൂസിയമാണ് ഇത്.
ഇനിയങ്ങോട്ട് വഴിക്കടവ് വരെ റോഡിൽ വലിയ തിരക്കില്ല. സനൂപ് ഇന്നോവ ക്രിസ്റ്റ കത്തിച്ചു വിട്ടു. വഴിക്കടവെത്തി അവൻ വണ്ടി ഒരു കടയുടെ മുൻപിൽ ഒതുക്കി. പുറത്തിറങ്ങി, മിനറൽ വാട്ടറിൻ്റെ നാലഞ്ച് ബോട്ടിലും, കുറച്ച് ലൈസും , മിഠായികളുമൊക്കെ വാങ്ങി. വണ്ടിക്കടുത്തെത്തിയപ്പോൾ നിഷ ഉറക്കമുണർന്ന് ചുറ്റും നോക്കുന്നു.
“ സനൂ… നമ്മൾ എവിടെ എത്തിയെടാ…”
“ വഴിക്കടവ് എത്തി… അതെങ്ങിനാ.. കയറിയപ്പോ തൊട്ട് ഉറക്കമല്ലേ… മതി ഉറങ്ങിയത്. ഇനി ചുരം തുടങ്ങുകയാ… കാഴ്ചയൊക്കെ കണ്ട് പതിയെ പോകാം..”
സനൂപ് വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി. പിന്നെ നിഷയെ നോക്കി ചോദിച്ചു.
“ പോയാലോ…”
അവൾ ഒന്നും മിണ്ടാതെ അവൻ്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി. ആ നോട്ടം നേരിടാനാവാതെ അവൻ ഗ്ലാസിലൂടെ മുന്നോട്ട് നോക്കി വണ്ടിയെടുത്തു.
“ സനൂ,… ഇനി കുറേ ദൂരമുണ്ടോടാ…”
“ ആ… കുറച്ച് ദൂരം കൂടി പോകാനുണ്ട്..
എന്തേ ഇരുന്ന്മടുത്തോ…”
അതിനുത്തരം പറയാതെ നിഷ അവനെ ആർത്തിയോടെയൊന്ന് നോക്കി.
വണ്ടി പതിയെ ചുരം കയറിത്തുടങ്ങി. റോഡിനിരുവശത്തുമുള്ള മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിച്ച്, കളിതമാശകൾ പറഞ്ഞ്, ഓരോന്നെടുത്ത് കൊറിച്ച് കൊണ്ട് അവർ യാത്ര തുടർന്നു.
കു
റേ ദൂരം ചുരം കയറി വന്നപ്പോൾ റോഡിന് കുറുകെ ഉയരത്തിൽ സ്ഥാപിച്ച ഒരു ബോർഡ്.
‘ Welcome to tamilnadu.’
ബോർഡിൻ്റെ അടിയിലൂടെ ഇന്നോവ ക്രിസ്റ്റമെല്ലെ തമിഴ് മണ്ണിലേക്ക് കയറി.
കുറച്ച് മുന്നോട്ട് പോയപ്പോൾ വാഹനങ്ങൾ നിര നിരയായി നിർത്തിയിട്ടിരിക്കുന്നു.
ടോൾ ബൂത്താണ്. കുറച്ച് സമയം കാത്തിരുന്ന് തൻ്റെ ഊഴം വന്നപ്പോൾ ടോളടച്ച് സനൂപ് വണ്ടിയെടുത്തു.
ഇപ്പോൾ കുറേശെ തണുപ്പ് വരുന്നുണ്ട്. അവൻ വണ്ടിയിലെ AC ഓഫാക്കി സൈഡിലെ വിൻഡോ ഗ്ലാസുകൾ താഴ്തിയിട്ടു. നല്ല തണുത്ത കാറ്റ് വണ്ടിക്കുള്ളിലേക്ക് അടിച്ചു കയറി.
“ ശൂ… ഉഫ്..”
നിഷ സീൽക്കാരം പോലൊരു ശബ്ദമുണ്ടാക്കി. അത് തണുത്തിട്ട് തന്നെയാണോ എന്ന് സനൂപിന് സംശയമായി.
“ എന്ത് പറ്റി തണുക്കുന്നോ..”
അവൻ ചോദിച്ചു.
“ ചെറുതായിട്ട്…”
കൈകൾ കൂട്ടിത്തിരുമ്മി നിഷ പറഞ്ഞു.
“ ഇനി അങ്ങോട്ട് നല്ലതണുപ്പായിരിക്കും…
അപ്പോ എന്ത് ചെയ്യും…”
“ എൻ്റെ തണുപ്പ് മാറ്റാൻ നീയില്ലേ..”
നിഷ നനഞ്ഞ് മലർന്ന ചുണ്ട് പിളുത്തി
പതിയെ പറഞ്ഞു.
സനൂപ് ചുവന്ന് നനഞ്ഞ ആ പവിഴച്ചുണ്ടിലേക്ക് കൊതിയോടെ നോക്കി. അത് കണ്ടവൾ കീഴ്ചുണ്ടൊന്ന് കടിച്ച് വിട്ടു.
നിഷ… സനൂപിൻ്റെ അമ്മയുടെ ചേച്ചിയുടെ മകൻ സുധീഷിൻ്റെഭാര്യയാണ്.
ഖത്തറിലെ പ്രശസ്തമായ എണ്ണക്കമ്പനിയിൽ കനത്ത ശമ്പളം വാങ്ങുന്നൊരു എഞ്ചിനീയറാണ് സുധീഷ്.സുധീഷിന് മുപ്പത് വയസും,
നിഷക്ക് ഇരുപത്തിയെട്ടും ,സനൂപിന് ഇരുപത്തി ആറുമാണ് പ്രായം. സനൂപിൻ്റെ അമ്മയുടെ അച്ചന് രണ്ട് പെൺമക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. മക്കളുടെ വിവാഹ പ്രായമായപ്പോഴേക്കും , നാട്ടിലെ വലിയ പണക്കാരനായ അയാൾ തൻ്റെ വീട്ടുവളപ്പിൽ തന്നെ രണ്ട് വലിയ വീടുകൾ പണി കഴിപ്പിച്ചു. തൻ്റെ മക്കളെ വിവാഹം കഴിക്കുന്നവർ അവരോടൊപ്പം തൻ്റെ കൺമുമ്പിൽ തന്നെ ജീവിക്കണമെന്ന് അയാൾ ആഗ്രഹിച്ചു. സനൂപിൻ്റെ അമ്മയെ ആനാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു വില്ലേജ് ഓഫീസറും, അമ്മയുടെ ചേച്ചിയെ ബാങ്ക് മാനേജറും വിവാഹം കഴിച്ചു. അവർ ആ പുതിയ വീട്ടിൽ ജീവിതം തുടങ്ങി. സനൂപിൻ്റെ അമ്മക്ക് രണ്ട് മക്കളും ‘വല്യമ്മക്ക് മൂന്ന് മക്കളുമുണ്ടായി.
സനൂപും, അവനൊരു ചേച്ചിയും. മായ ‘അവളിപ്പോൾ ഭർത്താവിൻ്റെ കൂടെ കുവൈത്തിലാണ്.
സുധീഷും, ഒരു ചേട്ടനും, ഒരനിയത്തിയും.
ചേട്ടനും ഫാമിലിയും സൗദിയിലും, അനിയത്തിയും ഭർത്താവും ബാംഗ്ലൂരിലും.