ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര 41

ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര

ഫോൺ ബെൽ അടിക്കുന്നു. റീന കിച്ചണിൽ നിന്നു വേഗം വന്നു. ‘ സുനിൽ കുളിക്കുകയാണെന്നു തോന്നുന്നു, അര മണിക്കൂർ കഴിഞ്ഞാൽ ഓഫീസിലേക്കു പോവേണ്ടതല്ലേ? അച്ഛനാണ്. ഇത്ര രാവിലെ വിളിക്കാറു പതിവില്ലല്ലോ? എന്തെങ്കിലും പ്രശ്‌നം ആവുമോ?’

“എന്താണച്ഛാ, രാവിലെ തന്നെ വിളിച്ചത്?”

“പേടിക്കേണ്ട, രേഖയെ കാണാൻ ഒരു കൂട്ടർ വരുന്നു. അവൾക്കു നിർബന്ധം ആ സമയത്തു നീ കൂടി വേണമെന്ന്”.

“എപ്പോഴാണച്ഛാ, അവർ വരാമെന്നു പറഞ്ഞിരിക്കുന്നത്?”

“നാളെ വൈകുന്നേരം അഞ്ചു മണിക്ക്. നിനക്കു ഇന്നു രാത്രി പുറപ്പെടാൻ പറ്റുമോ? നിനക്കു അറിയാമല്ലോ അവളുടെ സ്വഭാവം. നീ പറഞ്ഞാലെ അവൾ അനുസരിക്കൂ.”

ശരിയാണ്, രേഖക്കു എന്തിനും താൻ വേണം. താനും കൂടി യെസ് മൂളിയാലേ അവൾ കല്യാണത്തിനു സമ്മതിക്കുകയുള്ളൂ.

“സുനിൽ കുളിക്കുകയാണ്. ഞാൻ ചോദിക്കട്ടെ. ഇനി ഈ ബാംഗ്ളൂരിൽ നിന്നു ബസ്സിൽ വരേണ്ടി വരും. സുനിലിനു വരാൻ പറ്റുന്ന കാര്യം സംശയമാണ്. കമ്പനിയുടെ എംഡി വന്നിട്ടുണ്ട്. സുനിലിനോടു ചോദിച്ചിട്ടു ഞാൻ വിളിക്കാം..”

അച്ഛൻ ഫോൺ വെച്ചതും സുനിൽ ബാത്റൂമിൽ നിന്നു ഇറങ്ങി വന്നു.

“ആരായിരുന്നു റീനേ, ഫോണിൽ?”

“അച്ഛൻ. രേഖയെ പെണ്ണു കാണാൻ ആരോ നാളെ വരുന്നു. ഞാൻ ഉണ്ടാവണമെന്നു അവൾക്കു വാശി. എന്തു ചെയ്യും?”

“എനിക്കു വരാനേ പറ്റുകയില്ല. രണ്ടു ദിവസം കൂടി എംഡി ഇവിടെ ഉണ്ടാവും. ലീവ് എടുക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ല. ഞാൻ ഈവനിങ്ങ് ബസിൽ ടിക്കറ്റ് ശരിയാക്കാം, ആ ശശിയോടു പറഞ്ഞിട്ടുണ്ട്. പേടിക്കാനൊന്നുമില്ല, രാവിലെ ഏറണാകുളത്തു എത്തുമല്ലോ. പിന്നെ ഉദയമ്പേരൂറിനു പോകാൻ വിഷമം ഇല്ലല്ലോ. നിനക്ക് പോവാതിരിക്കാൻ പറ്റില്ലല്ലോ. ടിക്കറ്റ് ശരിയാക്കിയിട്ടു ഞാൻ വിളിക്കാം. എന്നിട്ടു അച്ഛനെ വിളിച്ചു പറയൂ..”

“എന്നാലും ഒരു പേടി. സാരമില്ല. ബസ് നിറയെ ആൾക്കാർ ഉണ്ടാവുമല്ലോ..”

ഓഫീസിൽ നിന്നു സുനിൽ പത്തു മണി കഴിഞ്ഞപ്പോൾ വിളിച്ചു. സീസൺ ആയതു കൊണ്ടു ബുക്കിങ്ങ് ഒക്കെ ക്ലോസ് ചെയ്തെന്നും പിന്നെ ശശി ഇടപെട്ടു ഒരു ബസ്സിൽ ഒരു സീറ്റ് ശരിയാക്കിയിട്ടുണ്ടെന്ന്. രാത്രി 9 മണിക്ക് ബസ് പുറപ്പെടും രാവിലെ ഏഴരക്കു എറണാകുളത്തു എത്തുമെന്നും പറഞ്ഞു. സുനിൽ ഏഴു മണിക്ക് ഓഫീസിൽ നിന്നു വന്നു. ഏട്ടു മണിക്ക് കലാശിപ്പാളയത്തിനു പുറപ്പെട്ടു. എന്തൊരു തിരക്ക്. മനുഷ്യർ നല്ല ഒരു സമയം യാത്രയിൽ ചിലവഴിക്കുന്നു. അവിടെ ചെന്നപ്പോഴാണു അറിയുന്നതു ബസ് ഒരു മണിക്കൂർ ലേറ്റ്, വെയിറ്റ് ചെയ്യൽ ശരിക്കും ബോറടി അടുത്തു കണ്ട ചെറിയ റെസ്‌റ്റൊറൻ്റിൽ കയറി അവിടെയും മുടിഞ്ഞ തിരക്ക്. ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നു.

“ഇവിടെ ഇരുന്നോട്ടെ?”, സുനിൽ ചോദിച്ചു.

“പിന്നെന്താ. ഇരിക്കൂ.”

നല്ല സുമുഖനായ ചെറുപ്പക്കാരൻ. മൂപ്പതിൽ താഴെ, തീർച്ച.

“ഞാൻ ജയേഷ്. എറണാകുളത്തിനു പോകാൻ വന്നതാണ്. ബസ് പത്തിനേ ഉള്ളു. നിങ്ങൾ എങ്ങോട്ടേക്കാ?”, അയാൾ സംഭാഷണം തുടങ്ങി

ഞാൻ വൈഫിനെ എറണാകുളത്തേക്കു കയറ്റി വിടാൻ വന്നതാണ്. ഇതു എൻ്റെ വൈഫ് റീന.”, ജയേഷ് റീനയെ നോക്കി ചിരിച്ചു. നല്ല ചിരി ആരും ഇഷ്‌ടപ്പെട്ടു പോകുന്ന രീതികൾ.

“ഒറ്റക്കു പോകുന്നതു കൊണ്ടു റീനക്കു ഒരു വിഷമം. ആദ്യമായാണു ഇങ്ങനെ”, സുനിൽ പറഞ്ഞു.

“ഒന്നു കൊണ്ടും വിഷമിക്കേണ്ട. ഞങ്ങൾ ഒക്കെ ഇല്ലേ?”, ജയേഷ് റീനയെ നോക്കിപ്പറഞ്ഞു.

“ജയേഷ് ഒരു കാര്യം ചെയ്യുമോ? എറണാകുളത്തു എത്തുമ്പോൾ ഉദയമ്പേരൂരിനു ഒരു ബസ്സിൽ കയറ്റി റീനയെ ഒന്നു വിടാമോ?”

ജയേഷ് റീനയെ നോക്കി. എന്തു സൗന്ദര്യം. നല്ല കണ്ണുകൾ, തുടുത്ത കവിളുകൾ, സ്വൽപ്പം തടിച്ച ചുണ്ടുകൾ. തുറിച്ചു നോൽക്കുന്നതു ശരിയല്ലല്ലോ.. സാരിക്കുള്ളിൽ നല്ല ഷേപ്പ് എന്നു തീർച്ച.

“അതൊക്കെ ഞാൻ ഏറ്റു. ഏതാണു റീനയുടെ സീറ്റ് നമ്പർ?”

“പതിനെട്ട്. ബുക്ക് ചെയ്യാൻ ലേറ്റ് ആയി കുറച്ചു പുറകിൽ ആണ്.”

“എൻ്റെ സീറ്റ് ആറ്. ബസ്സിൽ കയറിയിട്ടു നോക്കാം. എൻ്റെ അടുത്ത സീറ്റിലുള്ള ആളുമായി ഒന്നു അഡ്‌ജസ്‌റ്റ് ചെയ്തു റീനയെ അടുത്തു ഇരുത്താമോ എന്ന്. ഒറ്റക്കു ആകണ്ടല്ലോ..”

Leave a Reply

Your email address will not be published. Required fields are marked *