ഒളിയമ്പ് – 1 1

മലയാളം കമ്പികഥ – ഒളിയമ്പ് – 1

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോവുകയാണ് എ.എസ്.പി കൃഷ്ണദാസ്.അതിന് കാരണം മറ്റൊന്നുമല്ല ഈയിടക്ക് നടന്ന ഒരു രാഷ്ട്രീയ കൊലപാതക കേസ് ദാസ് ഏറ്റെടുക്കും എന്ന അവസ്ഥ വന്നപ്പോഴാണ് പല രാഷ്ട്രീയ പടത്തലവന്മാരും ഒത്തു ചേര്‍ന്ന് ദാസിന് ഇങ്ങനെ ഒരു സമ്മാനം നല്‍കിയത്.അവര്‍ ദാസിനെ ഭയപെട്ടിരുന്നു എന്ന് പറയുന്നതാകും ഉചിതം,ദാസ് ഒരു കേസ്ഏറ്റെടുത്താല്‍ അത് ഏതു വിധേനയും തെളിയിക്കും എന്നും അവര്‍ക്ക് ഉറപ്പായിരുന്നു.ചെയ്യുന്ന ജോലി അങ്ങേ അറ്റം സത്യസന്ധതയോടെയും കൃത്യനിഷ്ടതയോടെയും ചെയ്യുന്ന ആളാണ്‌ ദാസ്,ആയതിനാല്‍ തന്നെ ദാസിന് മിത്രങ്ങളെക്കാള്‍ ശത്രുക്കള്‍ ആയിരുന്നു കൂടുതല്‍ സ്വന്തം ഡിപ്പാര്‍ട്ടുമെന്റ്റില്‍ പോലും.സത്യത്തിന്‍റെ പക്ഷം നിലകൊണ്ടിരുന്നതിനാല്‍ ദാസിന്‍റെ മൂന്ന് വര്‍ഷത്തെ സര്‍വീസിനുള്ളില്‍ പത്താമത്തെ ട്രാന്‍സ്ഫര്‍ ആണ് ഇത്.ആ കൊലപാതക കേസ് ഏറ്റെടുക്കാന്‍ പറ്റിയില്ലെല്ലോ എന്ന സങ്കടം ദാസിന് ഉണ്ടായിരുന്നു എങ്കില്‍ പോലും ഇനി കുറച്ച് നാളെങ്കിലും അമ്മയോടൊപ്പം തറവാട്ടില്‍ താമസിക്കാമെല്ലോ എന്ന സന്തോഷവും ദാസിന് ഉണ്ട് .

എറണാകുളത്ത് ഒരു നായര്‍ തറവാട്ടില്‍ ആണ് ദാസ് ജനിച്ചത്‌,ദാസിന് മൂന്ന് വയസ് ഉള്ളപ്പോള്‍ ഒരു കാര്‍ അപകടത്തില്‍ സ്വന്തം അച്ഛനെ നഷ്ടമായി.പിന്നീടങ്ങോട്ട് നന്ദിനി എന്ന അവന്‍റെ അമ്മയാണ് അവന് അച്ഛനും അമ്മയും എല്ലാം ആയത്.അവനെ വളര്‍ത്തി വലുതാക്കി അവന്‍റെ അച്ഛന്‍റെ ആഗ്രഹം പോലെ പോലീസ് ജോലി ലഭിക്കുന്നത് വരെ അവന്‍റെ എല്ല ഇഷ്ടങ്ങളും അവര്‍ സാധിച്ച് കൊടുത്തു.അടിക്കടിയുള്ള ട്രാന്‍സ്ഫര്‍ കാരണം ദാസിന് അമ്മയുടെ കൂടെ ചിലവഴിക്കാന്‍ കിട്ടുന്ന ദിനങ്ങളും കുറവായിരുന്നു.മൂന്ന് വര്‍ഷം മുന്‍പാണ് മൊസ്സൂര്‍ ഐ.പി.എസ് അക്കാഡമിയില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി ദാസ് ജോലിയില്‍ പ്രവേശിച്ചത്‌ .അന്ന് മുതല്‍ ഇന്നോളം പല സ്ഥലങ്ങളിലും ദാസ് ജോലി ചെയ്തിരിക്കുന്നു,ഇപ്പോള്‍ അവസാനമായി സ്വന്തം നാട്ടിലേക്കും …………..

26 വയസുള്ള ഒരു ചെറുപ്പക്കാരന്‍ ആണ് ദാസ് ,6 അടി പൊക്കവും വിരിഞ്ഞ നെഞ്ചും വെളുത്ത നിറവും ഉള്ള ദാസ് കാണാന്‍ സുന്ദരനും ആയിരുന്നു.കട്ടിയുള്ള മീശയും അരിവാളിന്‍റെ തുമ്പ് പോലെ കൂര്‍പിച്ചു വെച്ച മീശയുടെ അഗ്രങ്ങളും ആ മുഖത്ത് പൌരുഷം വിളിച്ചോതുന്നവയായിരുന്നു.ഈ വരവിന് ദാസിനോട് ഒരു കല്യാണം കഴിക്കണം എന്ന് പറയാനായി നന്ദിനിയമ്മ കാത്തിരിക്കുകയായിരുന്നു.പക്ഷെ ആ കാര്യം പറഞ്ഞു ചെന്നാല്‍ ദാസ് പെട്ടന്ന് ചൂടാകും എന്നും നന്ദിനിയമ്മയ്ക്ക് അറിയാം.ഇങ്ങനെ പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തില്‍ ആണെങ്കിലും നന്ദിനി പറഞ്ഞാല്‍ അവന്‍ അനുസരിക്കാതിരിക്കില്ല എന്നും അവര്‍ക്ക് അറിയാം.ഈ ദേഷ്യം കാരണം ഡിപ്പാര്‍ട്ടുമെന്റില്‍ ചൂടന്‍ ദാസ് എന്ന ഒരു വട്ടപ്പേര് കൂടി ഉണ്ട് ദാസിന്.പക്ഷെ ആരും മുഖത്ത് നോക്കി അങ്ങനെ വിളിക്കില്ല,കാരണം പറയണ്ടെല്ലോ……………..

രാവിലെ എസ്.പി ഓഫീസില്‍ നിന്നും ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വാങ്ങി എറണാകുളത്തേക്ക് തിരിച്ചതാണ് ദാസ്.ഏകദേശം 6 മണിക്കൂര്‍ യാത്ര ഉണ്ട് തിരുവനന്തപുരത്ത് നിന്നും ദാസിന്‍റെ തറവാട്ടിലേക്ക്,രാവിലെ തിരിച്ചാല്‍ വയ്കുന്നേരം ആകുമ്പോഴേക്കും അങ്ങ് എത്തിച്ചേരാന്‍ പറ്റു.മകന്‍റെ വരവും കാത്ത് ഇരിക്കുകയാണ് നന്ദിനിയമ്മ.3 മാസം മുന്‍പാണ് അവനെ അവസാനമായി കണ്ടത്,പക്ഷെ എന്നും ദാസ് അമ്മയെ ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു.

വയ്കുന്നേരം ദാസിന്‍റെ കാര്‍ വരുന്ന ശബ്ദം കേട്ട് നന്ദിനിയമ്മ അടുക്കളയില്‍ നിന്നും ആ നാലുകെട്ട് വീടിന്‍റെ ഉമ്മറത്തേക്ക് ഓടി വന്നു .റെഡ് സ്കൊര്പിഒ കാറില്‍ നിന്നും ദാസ് പുറത്തിറങ്ങി .മുറ്റത്ത്‌ നന്ദിനിയമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ദാസ് മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവരുടെ അടുത്തേക്ക് നടന്നടുത്തു .അവനെ കണ്ടപ്പോള്‍ അവരുടെ മുഖത്തിനും തെളിച്ചം വന്നു.

Leave a Reply

Your email address will not be published. Required fields are marked *