തുണ്ട് കഥകള്‍ – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 4
ജോളി എന്നെ ബലമായി കട്ടിലിൽ പിടിച്ച് ഇരുത്തിയിട്ട് കടുപ്പിച്ച് പറഞ്ഞു:
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
“ഇച്ചേയിയെന്ത് വേണേലുമ്പറഞ്ഞോ! പക്ഷേയതിന് മുന്നേ എനിക്കു പറയാനൊള്ളത് കേട്ടേ പറ്റൂ!”
ഇനിയിപ്പോൾ എന്ത് പറയാൻ! എന്ത് കേൾക്കാൻ!
ഞാൻ വെറുപ്പിലും ദേഷ്യത്തിലും ഇരുണ്ട് വീർത്ത മുഖത്തോടെ അമ്മച്ചിയുടെ കട്ടിലിൽ ഇരുന്നു.
പിന്നിലേയ്ക് മാറി വാതിലിൽ ചാരി നിന്ന ജോളി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ് തുടങ്ങി….
സാബൂച്ചായനും അമ്മച്ചീം വന്ന് കണ്ട് ഞായറാഴ്ച മനഃസമ്മതം എന്ന് തീരുമാനിച്ച് ഉറപ്പിച്ച് പിറ്റേന്ന് ഞങ്ങൾ ഇച്ചായന്റെ വീട് കാണാൻ പോയില്ലേ?
കാപ്പികുടി ഒക്കെ കഴിഞ്ഞ് അമ്മച്ചിമാരും സവിതേച്ചിയും മാത്തുക്കുട്ടിച്ചായനും കൂടി ലോകകാര്യങ്ങളും തമാശയുമൊക്കെ പറഞ്ഞ് പൊട്ടിച്ചിരികളോടെ ഇരിയ്കുമ്പോൾ സാബൂച്ചായൻ മറ്റാരും കാണാതെ തലകൊണ്ട് ആംഗ്യം കാട്ടി എന്നെ പുറത്തേയ്ക് വിളിച്ചു!
അമ്പരന്ന ഞാൻ മുറ്റത്തേയ്ക് ഇറങ്ങി ചെന്നപ്പോൾ മുഖവുര ഒന്നുമില്ലാതെ സാബൂച്ചായൻ പറഞ്ഞു:
“ഞായറാഴ്ച തന്നെ മനഃസമ്മതം നടത്താം പക്ഷേ പെണ്ണ് നീയാകണം!”
ഞാൻ നടുങ്ങിപ്പോയി!
ഞെട്ടലിൽ ഇടിവെട്ടേറ്റ പോലെ നിന്ന എന്റെ കാതിൽ തീക്കാറ്റ് പോലെ വീണ്ടും സാബൂച്ചായന്റെ ശബ്ദം വന്ന് പതിച്ചു!
“ഞാനിന്നലെ കണ്ടിഷ്ടപ്പെട്ടതും കല്യാണത്തിന് സമ്മതിച്ചതും നിന്നെയാ!
അതു പറയാനാ നീ ഇന്നിങ്ങോട്ടു വരാമ്പറഞ്ഞേ..”
ഞാൻ പൊട്ടിക്കരഞ്ഞു:
അതുനടക്കില്ലിച്ചായാ!
ഇച്ചേച്ചി നിക്കുമ്പ എന്റെ കെട്ട്!
അവളുവല്ലാതങ്ങ് മോഹിച്ചുപോയി ഈ കല്യാണന്നടക്കുവെന്ന്!
ഞാനിച്ചായന്റെ കാലുപിടിക്കാം ആരുവില്ലാത്ത ഞങ്ങളെ ഉപേക്ഷിക്കല്ലേ!
അതുവൊരു പാവമ്പെണ്ണിനെ ചുമ്മാ പറഞ്ഞുമോഹിപ്പിച്ചിട്ട്!
സാബൂച്ചായൻ ചുരുങ്ങിയ കണ്ണുകളോടെ ഒരു വഷളൻ ചിരി ചിരിച്ചു:
“ഓക്കെയോക്കെ!
ഞാൻ റോസിയെ മിന്നുകെട്ടാം! നിന്റെ വീട്ടിലെ കാര്യങ്ങൾ മുഴുവനും നോക്കി രണ്ടോ മൂന്നോ വർഷം കഴിഞ്ഞു കൊള്ളാവന്നൊരുത്തന്റെ കൂടെ നിന്നെ കെട്ടിച്ചുംവിടാം!
പക്ഷേ അതുവരെ നാട്ടാരറിയാത്ത എന്റെ ഭാര്യയാകണം നീ!”
ഞാൻ ഇടിവെട്ടേറ്റത് പോലെ മരവിച്ച് നിൽക്കുമ്പോൾ ഇച്ചായൻ വീണ്ടും ആ വഷളൻ ചിരിയോടെ തുടർന്നു!
“ശരിക്കാലോചിച്ച് നിനക്കു സമ്മതമാണേ മതിയെന്നേ!
സമ്മതമല്ലേ നാളെ സവിതവരുമ്പോ ഞങ്ങക്കീ കല്യാണത്തിന് താൽപ്പര്യമില്ലെന്നങ്ങു പറഞ്ഞ് വിട്ടാമതി!
അതല്ല നിനക്കുകൊഴപ്പവില്ലേ മറ്റന്നാ പതിനൊന്നുമണിയാകുമ്പ നീയവടന്ന് ആ മെയിൻ റോഡി കേറുന്നിടത്തെ വെയിറ്റിംഗ് ഷെഡ്ഡി നില്ല് ഞാൻ സ്കൂട്ടറുമായി വന്ന് നിന്നേങ്കൊണ്ടുപോയി മൊതലാളിടേന്ന് മനഃസമ്മതത്തിന്റെ ചെലവിനൊള്ള പൈസേം വാങ്ങിത്തന്ന് തിരിച്ചുകൊണ്ടെ വിടാം!”
ഞാൻ സ്തബ്ദയായി നിൽക്കുമ്പോൾ സാബൂച്ചായൻ കൂളായി നടന്ന് നീങ്ങി!
മുഖവും കഴുകിത്തുടച്ച് ഞാൻ അകത്തേയ്ക് ചെന്നപ്പോൾ അമ്മച്ചിയും യാത്രപറഞ്ഞ് തിരികെ പോരാനായി ഇറങ്ങി!
തിരിച്ചുള്ള യാത്രയിൽ
എന്ത് പറ്റി നിന്റെ മുഖമെന്താ വല്ലാണ്ടെന്നുള്ള അമ്മച്ചീടെ ചോദ്യത്തിന് ഞാൻ ചിരിച്ച് കണ്ണിലെന്തോ കരട് പോതാണ് അമ്മച്ചിയ്ക് തോന്നുന്നതാണ് എന്ന് മറുപടി നൽകി!
തിരികെ വന്ന് നിന്നോട് കാര്യങ്ങൾ പറയാം എന്ന് ഉറപ്പിച്ച് വന്ന ഞാൻ വാതിൽക്കൽ ഒരുപാട് കാലങ്ങളായി നിന്റെ മുഖത്ത് നിന്ന് മാഞ്ഞ് പോയിരുന്ന ആ ഭംഗിയാർന്ന പഴയ ചിരിയുമായി നീ നിൽക്കുന്നത് കണ്ടപ്പോൾ എനിയ്ക് നിന്നോടത് പറയാനും മനസ്സ് വന്നില്ല!
ഞാൻ നീയെന്റെ മാനസികാവസ്ഥ മനസ്സിലാക്കാതിരിയ്കാനായി പ്രസരിപ്പ് അഭിനയിച്ച് സാബൂച്ചായന്റെ വീടിനേയും ആൾക്കാരെയും ഒക്കെപ്പറ്റി വാതോരാതെ സംസാരിച്ചു!
ഞാൻ പെട്ടന്ന് തീരുമാനം മാറ്റി!
“എന്റെയിച്ചേയീടെ സന്തോഷം ഞാനായി ഇല്ലാതാക്കില്ല എന്ന്…!”
അടച്ച് കുറ്റിയിട്ട വാതിലിൽ ചാരി നിന്ന് കണ്ണുകളുമടച്ച് മേൽപ്പോട്ട് നോക്കിനിന്ന് പതിഞ്ഞ ശബ്ദത്തിൽ ഇത്രയും പറഞ്ഞ് ജോളി കണ്ണുകൾ തുറന്നു!
