അനിയത്തീസംഗമം – 1 3

തുണ്ട് കഥകള്‍  – അനിയത്തീസംഗമം – 1

വളാഞ്ചേരിയിൽ നിന്ന് തിരിച്ച മയിൽവാഹനം വലിയകുന്ന കഴിഞ്ഞ തിരുവേഗപ്പുറപാലത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. കുത്തിക്കയറുന്ന വെയിലിന്റെ കാഠിന്യം കാരണം താഴ്ത്തിയിട്ടിരുന്ന ഷട്ടർ തുറന്ന് ഉഷ പുറത്തേക്ക് നോക്കി.

വൃദ്ധയെപ്പോലെ നിളാനദിയുടെ (ഭാരതപ്പുഴ) കൈവഴിയായ തൂതപ്പുഴ ദീർഘശ്വാസം വലിച്ച് കിടക്കുന്നു. വൃദ്ധയുടെ തെളിഞ്ഞ നിൽക്കുന്ന എല്ലുകൾപോലെ മണൽപരപ്പുകൾ തെളിഞ്ഞ ! !. അങ്ങിങ്ങായി ചെറിയ ചാലുകൾപോലെ ആ മണൽപ്പരപ്പിലുടെ ഒഴുകുന്ന ചെറുതോടുകൾ പുഴയ്ക്ക് അന്ത്യശ്വാസം വലിക്കാൻ ഇനി അധികനാളില്ലെന്ന് ഓർമ്മപ്പെടുത്തുന്നു!!.

പാലം കഴിയുന്നതിന് മുൻപ്തന്നെ ഉഷ കുട്ടികളെയും കൂട്ടി എഴുന്നേറ്റു. ബസ്സിൽ നിന്നും പുറത്തിറങ്ങുമ്പോൾ കത്തിക്കാളുന്ന തീയിൽ കാലെടുത്ത് വച്ചത് പോലെ ടാറിട്ട റോഡിൽ നിന്നുയരുന്ന ചൂട്, വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിന് ഒരു ശമനം വന്നപ്പോൾ ഉഷ, കുട്ടികളെയും കൂട്ടി റോഡ് മുറിച്ചു കടന്ന് മറുവശത്തെത്തി.

അവിടെ സെയിതാലിക്ക മാമുക്കോയയുടെതപോലുള്ള പല്ലുകൾ കാണിച്ച ചിരിച്ച് കൊണ്ട് നിൽക്കുന്നു. ഇപ്പോൾ കെ ആർ പോയിട്ടേയുള്ള, ഇങ്ങള് കേറിക്കോളിന്നു. ഞാൻ അങ്ങടേയ്ക്ക് ഉഷ കുട്ടികളെയും കൂട്ടി മർഹബയെന്ന സെയിതാലിക്കയുടെ ആട്ടോയിലേക്ക് കയറി.

എന്തൊക്കെയാണ് കുട്ടെ’്യ വിശേഷങ്ങൾ?

അമ്മക്ക് വല്ലാണ്ടായിരിക്കുണു……. ആസ്മയുടെ അസഹ്യത ഇപ്പോൾ കൂടി . . . . . . എന്താ ചെയ്ക?”

“അപ്പുമാഷെ സമ്മതിക്കണം.ട്ടോ. എന്തൊക്കെ ചികിത്സയാ കൂട്ടിടമ്മയ്ക്ക് ചെയ്തിരിക്കണെ. ഹൈദ്രാബാദ് വരെ കൊണ്ടോയി മീൻ വിഴുങ്ങിയിട്ട് എന്തായി? ഒരാളു തുണയില്ല്യാ. എല്ലാത്തിനും മാഷ തനിച്ചല്ലേയുള്ളൂ. ”

അൽപ്പം വിഷമത്തോടെ ഒന്ന് ദീർഘശ്വാസം വിട്ടു.

“കുട്ട്യോൾക്ക് സ്കൂളടച്ചുലോ, കുറച്ചിസം. ഇണ്ടാവും ഇല്ലേ?”

ആഹ് ഉഷയൊന്ന് മൂളി. ടാർ റോഡിൽ നിന്നും കുണ്ടും കുഴിയും നിറഞ്ഞ വെട്ടുവഴിയിലേക്ക് ആട്ടോ കയറി . വണ്ടി നിയന്ത്രിക്കുന്നതിനിടയിൽ സെയ്താലിക്ക പിന്നെയും തുടർന്നു. അമ്മള റോഡ് മാത്രേ ഉള്ളു. ഇങ്ങനെ. എന്താ ആ ചാത്തുട്ടിയോട് ഒന്ന് പറയാർന്നില്ലേ.
ഓഹ് ഓനോട് പറഞ്ഞിട്ടും വലിയ കഥയൊന്നുല്ല്യാ. ഒക്കെ കണക്ക് തന്നെ..കുട്ട്യോളുടെ അച്ഛൻ വന്നില്ല അല്ലെ…?

“ഇല്ല….. ഏട്ടന് ലീവ് കിട്ടില്ല്യാ. ആൾക്ക് പിടിപ്പത് പണിണ്ടെ.”

” ഇപ്പോൾ എവിടെയാ?”

പുത്തനത്താണി. അപ്പോഴേക്കും ആട്ടോ ഉഷസ് എന്ന ഉഷയുടെ വീടിന് മുന്നിൽ എത്തി.

ഉഷ ബാഗിൽ നിന്ന് 100 രൂപ എടുത്ത് നീട്ടി.

“എന്റെ കുട്ട്യേ . ചില്ലറയില്ല്യാലോ. ഇങ്ങള് പിന്നെ തന്നാ മതീന്നു. അതു വേണ്ട ഞാൻ സൈതാലിക്ക വിളിച്ചാൽ ആട്ടോയിൽ
കയറാത്തത്തെ ഇതാ. ഇങ്ങള് പൈസ വാങ്ങില്ല.”

“അതാ നല്ല കഥയായെ. അപ്പു മാഷ്ടെ കുട്ട്യടെ കയ്യിന്ന് പൈസ വാങ്ങിയില്ലാന്ന് വച്ചു അതിലൊരു കുഴപ്പവും ഇല്ല .” സെയ്താലിക്ക പഴംപുരാണം കെട്ടഴിക്കാൻ തുടങ്ങിയതും ഉഷ മകളോടായി പറഞ്ഞു.

“എന്റെ കുട്ടി മുത്തശ്ഛന്റെ കയ്യിൽ നിന്ന് പെസ് വാങ്ങിയിട്ട് വായോ.”
ആട്ടോയുടെ ശബ്ദം കേട്ടിട്ടാകണം ഉഷയുടെ അച്ഛൻ ഉമറത്തേക്ക് വന്നു. ഓടി വന്ന പേരക്കുട്ടികളെ രണ്ട് വശത്തായി ചേർത്ത് പിടിച്ച് അവർക്ക് നെറുകയിൽ മുത്തം നൽകി, കാശൈടുത്ത് വരാൻ അവരെ അകത്തേക്ക് വിട്ടിട്ട് ആട്ടോയുടെ അടുത്തേക്ക് ചെന്നു.

“അല്ലാ ആരാ ഇത് സൈതാലിയോ. അന്നെ ഇപ്പോൾ ഒന്ന് കാണാൻ കൂടി കിട്ടുന്നില്ലല്ലോ. സൈതാലി ഭവ്യതയൊടേ ആട്ടോയിൽ നിന്നിറങ്ങി നിന്നു. പാത്തുമ്മയ്ക്ക് എന്താടോ പറ്റീത്?”

“ഓള് ഒന്ന് മണ്ടി പാഞ്ഞ് വീണിരിക്കുണു.. ആ കരുണയില് കൊണ്ടോയി കാട്ടിപ്പോ കയ്യുടെ എല്ല് പൊട്ടിർക്കണു. പത്തായിരം
ഉറുപ്പിക അങ്ങട തീർന്ന് കിട്ടി.”

“ആങ് ഹാ .അതാപ്പോ നന്നായേ…അതെന്താപ്പൊ അത്രയും ഒരു സംഖ്യ”

“ഓൾക്ക് പ്രെശറും ശുഗറും ഒക്കെ ഉണ്ടെന്നെ. ഓല് പിടിച്ച അഞ്ചിസം കിടത്തി. ഇപ്പോൾ പുരേലുണ്ട്(വീട്ടിൽ).”

Leave a Reply

Your email address will not be published. Required fields are marked *