നീ തമാശ പറയുകയല്ലല്ലോ… ?”..
“ ഞാൻ… പറഞ്ഞത് കേട്ട് നിനക്കിത് തമാശയായി തോന്നിയോ പ്രിയാ…?”..
തേങ്ങലോടെ ജംഷീന ചോദിച്ചു..
അത് സത്യം തന്നെയെന്ന് പ്രിയക്കുറപ്പായി..
“മിനിഞ്ഞാന്നാ ടെസ്റ്റ് ചെയ്ത് നോക്കിയത്… എനിക്കൊരു സംശയമുണ്ടായിരുന്നു…ടെസ്റ്റ് ചെയ്തപ്പോ ഉറപ്പായി… “..
“എന്നാലും എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല ജംഷീ… കെട്ട്യോൻ വരുമ്പോ മാത്രം എനിക്ക് സുഖിച്ചാ മതീന്ന് പറഞ്ഞ നിനക്കെങ്ങിനെയാടീ ഇങ്ങിനെ ഒരബദ്ധം പറ്റിയത്… ?”..
“പറ്റിപ്പോയി പ്രിയാ… പറ്റിപ്പോയി…”..
ജംഷീനക്ക് കരച്ചിലടക്കാൻ സാധിക്കുന്നില്ല..
“എത്ര തവണ നീ ബന്ധപ്പെട്ടു… ?.
ഒന്നോ രണ്ടോ… ?..
അതോ ആദ്യത്തെ പ്രാവശ്യത്തിൽ തന്നെ അടിയിൽ പിടിച്ചോ… ?”..
അതിന് മറുപടിയൊന്നും പറയാതെ ജംഷീന താഴേക്ക് നോക്കി..
പിന്നെ പതിയെ പറഞ്ഞു..
“ കൊറേ തവണ ബന്ധപ്പെട്ടു….”..
പ്രിയ അതിശയിച്ച് പോയി.. മിണ്ടാപൂച്ചയാണ് കലമുടച്ചത്..
“നിനക്ക് ബുദ്ധിയില്ലേ ജംഷീ… ?..
ഇന്നത്തെക്കാലത്ത് എന്തെല്ലാം മാർഗങ്ങളുണ്ട്… അതൊന്നും അറിയില്ലേ നിനക്ക്… ?”..
“പ്രിയാ… ഞാനിനി എന്ത് ചെയ്യണം…?.
ഇതെങ്ങാനും പുറത്തറിഞ്ഞാ ഞാൻ മരിക്കേണ്ടിവരും… നീയെനിക്കൊരു മാർഗം പറഞ്ഞ് താടീ… “..
ജംഷീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“ഉം… ഏതായാലും പറ്റി… ഇനി എന്ത് ചെയ്യാനാ നീ ഉദ്ദേശിക്കുന്നത്… ?”..
“ അബോർഷൻ ചെയ്യണം പ്രിയാ… വേറെ മാർഗമില്ല… അതിന് നീയെന്നെ സഹായിക്കണം… “..
“ ഞാനോ… ഞാനെങ്ങിനെ സഹായിക്കാൻ…?”..
“ അതൊന്നും എനിക്കറിയില്ല… എനിക്കിത് അബോർഷൻ ചെയ്യണം… ഇന്ന് തന്നെ… അല്ലെങ്കിൽ ഞാൻ തൂങ്ങിച്ചാവും…”..
താനെങ്ങിനെ ഇവളെ സഹായിക്കുമെന്ന് പ്രിയക്ക് മനസിലായില്ല.. അബോർഷൻ ചെയ്യണേൽ ഒരു ഡോക്ടറെ കാണണം..പക്ഷേ, ഇത് ഒരു സാധാരണ ഗർഭമല്ല.. അവളുടെയോ, കുഞ്ഞിന്റെയോ സുരക്ഷക്ക് വേണ്ടി അബോർഷൻ ചെയ്യുകയുമല്ല.. ഇവൾ കാമുകന്റെ കള്ളവെടിയിൽ ഗർഭിണിയായതാണ്.. ഒരു മാതിരിപ്പെട്ട ഡോക്ടർമാരൊന്നും ഇതേറ്റെടുക്കില്ല..
“ പ്രിയേ… എന്താടീ ചെയ്യുക…?..
എങ്ങോട്ടാ ഞാൻ പോവേണ്ടത്…?.
നിനക്കേതേലും ഡോക്ടറെ പരിചയമുണ്ടോ… ?”..
പ്രിയ ഇല്ലെന്ന് തലയാട്ടി… ജംഷീന വീണ്ടും കരയാൻ തുടങ്ങി..
“ജംഷീ… ഇതെല്ലാ ഡോക്ടർമാരൊന്നും ചെയ്ത് തരില്ല… ചെയ്യുന്നവരുമുണ്ട്…
പക്ഷേ, അങ്ങനെയുള്ള ഒരു ഡോക്ടറെ നമുക്ക് രണ്ടാൾക്കും പരിചയമില്ല… എന്താപ്പോ ചെയ്യാ…”.
പ്രിയ കുറച്ച് നേരം ആലോചനയിലായി..പെട്ടെന്നവൾ കുസൃതിയോടെ ജംഷീനയെ നോക്കി..
“ അത് പോട്ടെ… ആരാ നിനക്കീ സമ്മാനം തന്ന കാമുകൻ… ?.
അയാൾ വിചാരിച്ചാൽ ഒരു ഡോക്ടറെ കണ്ട് പിടിക്കാൻ കഴിയില്ലേ… ?”..
പറയണോ വേണ്ടേന്ന് ജംഷി കുറച്ച് നേരം ചിന്തിച്ചു..അല്ലെങ്കിലും ഇവളോട് പറയാതിരുന്നിട്ടെന്ത് കാര്യം..?.
അവൾ പ്രവീണിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പ്രിയയോട് പറഞ്ഞു..
“ അവന് തലവേദനക്ക് ഏത് ഡോക്ടറെയാ കാണേണ്ടതെന്നറിയില്ല.. പിന്നെയാ ഇത്… “..
അത്രയും കൂടി പറഞ്ഞാണ് ജംഷി, പ്രവീണിനെ പരിചയപ്പെടുത്തിയത്..
“ കൊച്ചുപയ്യനാണോടീ…?”..
പ്രിയയുടെ ചോദ്യത്തിൽ ഒരു തരം കൊതിയുണ്ടായിരുന്നു..
ജംഷി തലയാട്ടി..
“ എന്നാലും നീയിത് ചെയ്യുമെന്ന് ഞാൻ കരുതിയില്ല… ഞാനിന്നാള് നമുക്കൊരാളെ നോക്കിയാലോന്ന് ചോദിച്ചപ്പോ എന്തായിരുന്നു ബഹളം… എന്നെ ചീത്ത പറഞ്ഞല്ലേടീ നീയിവിടുന്ന് ഇറങ്ങിപ്പോയത്… എന്നിട്ടവള് ഒറ്റക്ക് സുഖിച്ച് വയറും വീർപ്പിച്ച് വന്നിരിക്കുന്നു… “..
ജംഷി ഒറ്റക്ക് സുഖിച്ചതിലുള്ള ഈർഷ്യ ആ സമയത്തും പ്രിയ പ്രകടിപ്പിച്ചു.. അവൾ പറയുന്നതെന്തും കേൾക്കാൻ വിധിക്കപ്പെട്ട ജംഷി മിണ്ടാതിരുന്നു..
