അമ്മ കുളിക്കാൻ പോയ നേരത്ത് ശൗരി വേഷം മാറി സോനയുടെ വീട്ടിലേക്ക് ചെന്നു. അവള് ജോലി കഴിഞ്ഞു വന്ന് ഡ്രസ് മാറിയിട്ട് അടുക്കളയിലേക്ക് കയറിയതെ ഉണ്ടായിരുന്നുള്ളൂ..
വാതിലിൽ മുട്ടാനൊന്നും മെനക്കെടാതെ അവൻ നേരെ വീട്ടിലേക്ക് കയറിച്ചെന്നു..
“സോനേച്ചീ..”
സോന തിരിഞ്ഞു നോക്കി. വാതിൽക്കൽ ശൗരി നിൽക്കുന്നു.
“ഹാ… നീയോ.. നിന്നെ ഇന്ന് രാവിലെ കണ്ടില്ലല്ലോ…”
“ഞാനിന്ന് പോയില്ല.. ചെറിയ പനിയുണ്ടായിരുന്നു..”
“ആഹ..എന്നിട്ട് കുറവുണ്ടോ..”
അവൾ അവൻ്റെയരികിലേക്ക് ചെന്നു..
“കുറവുണ്ട്.. ആൽബർട്ട് എന്നാ പറഞ്ഞു ഇന്ന് ചേച്ചിയെ കണ്ടിട്ട്”
“അവൻ എന്നെ കണ്ട് കൺട്രോൾ പോയ പോലെയാണ്..”
സോന ചിരിയോടെ പറഞ്ഞു..
“അവൻ കുറച്ച് മുന്നേ എന്നെക്കാണാൻ വന്നിരുന്നു.”
“ങ്ങേ.. എന്തിന്..”
സോന തിരക്കി.
“അവൻ നല്ല പോലെ മൂത്ത് നില്ക്കുവ.. ചേച്ചിക്ക് വേണ്ടി എന്തും ചെയ്യുമെന്നാ ഇപ്പൊ പറയുന്നത്..”
സോന ചിരിച്ചു.
“അവൻ എന്ത് പറഞ്ഞു നിന്നോട്..”
“അവൻ ചേച്ചിയെ തൊടാൻ വല്ലോം നോക്കിയോ..”
ശൗരി വെറുതെ തിരക്കി.
“ചെറുതായിട്ട് ഒക്കെ നോക്കി.. ബസ് സ്റ്റോപ്പിൽ വെച്ച്. വല്ലവരും കണ്ടാലോന്നുള്ള ചിന്തയൊന്നും അവനില്ല..”
സോന പറഞ്ഞു.
“ആരും കാണാതെ തൊടാൻ ചേച്ചി സമ്മതിക്കുമോ. അവൻ്റെ വീട്ടിൽ ചെന്നാൽ നാല് വളയെങ്കിലും തരാമെന്നാ അവൻ പറയുന്നത്..”
ശൗരി ചെറിയൊരു ചൂണ്ടയിട്ടു നോക്കി.
അത് കേട്ടതും സോനയുടെ ചിരി തെല്ലു മാഞ്ഞു.
“എടാ ഞാൻ എല്ലാം ആലോചിച്ചതാണേലും എനിക്ക് ശരിക്കും പേടിയുണ്ട്..”
അവൾ ഉള്ളിലുള്ളത് മറച്ചു വെച്ചില്ല.
“ചേച്ചിക്ക് പേടിയാണേൽ വേണ്ട..വിട്ടേര്..”
അവൻ നിസ്സാരമട്ടിൽ പറഞ്ഞു..
“അയ്യോ അതല്ലടാ.. എനിക്ക് പേടിയുമുണ്ട് എന്നാ വള വേണമെന്നുമുണ്ട്.. അവൻ്റെ വീട്ടിലോട്ട് പോകുന്നത് ജോയിച്ചയൻ്റെ പരിചയക്കാരാരേലും കണ്ടാൽ..”
അവൾ തെല്ല് മടിച്ചാണെങ്കിലും പറഞ്ഞു.
“എങ്കിൽ ഞാനൊരു പ്ലാൻ പറയാം.. ആരും വരാത്ത ഒരു സ്ഥലത്ത് നമ്മൾ മൂന്നാളും കൂടി പോകുന്നു.. കാര്യം നടത്തുന്നു.. ചേച്ചിക്ക് വള മേടിച്ചു തരുന്നു.. പോരേ..”
സോന അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു..
“അതിനു അങ്ങിനെ ഒരു സ്ഥലമുണ്ടോ ആരും വരാത്ത..”
“അതൊക്കെയുണ്ട്.. ചേച്ചി അരുവിക്കാട്ടെ പള്ളിയിൽ പെരുന്നാളിന് പോകുന്നുണ്ടോ..”
അവൻ തിരക്കി.
“ഒറ്റയ്ക്ക് ഞാനെങ്ങനെ പോകാനാ..”
“ഒറ്റയ്ക്ക് പോകണ്ട.. നമുക്ക് വൈകിട്ട് റാസായുടെ അന്ന് അങ്ങോട്ട് പോകാം.. തിരിച്ചു വരുന്ന വഴി ഓടപ്പാലത്തെ അടഞ്ഞു കിടക്കുന്ന അംഗണവാടിയിൽ കേറാം.. അവിടാകുമ്പോൾ പേടിക്കണ്ട.. അത് പ്രേതബാധയുള്ള പറമ്പാണെന്നും പറഞ്ഞു ഒരുത്തനും രാത്രി അങ്ങോട്ട് വരില്ല.”
“കർത്താവേ.. എനിക്ക് പേടിയാ..”
സോന തല വെട്ടിച്ചു.
“എന്തിന് പേടിക്കാൻ…അവിടെ പ്രേതവും മണ്ണാങ്കട്ടയും ഒന്നുമില്ല..”
സോന ആലോചനയോടെ നഖം കടിച്ചു.
“എന്നാ റാസായുള്ളത്..”
അവൾ തിരക്കി..
“വരുന്ന ശനിയാഴ്ച..”
“ഇയ്യോ..”
സോനയ്ക്ക് ടെൻഷനായി.
“ഇതൊക്കെ വെച്ച് താമസിപ്പിച്ചാ ചിലപ്പോ വള കിട്ടത്തില്ല.. കാര്യം വേഗം നടത്തി സാധനം മേടിച്ചെടുക്കാൻ നോക്കണം..”
ശൗരി ഓർമ്മിപ്പിച്ചു
“അവൻ ഒടുക്കം പറ്റിക്കത്തിലല്ലോ അല്ലേ..”
സോന സംശയം മറച്ചു വെച്ചില്ല.
“അതൊന്നുമോർത്ത് ചേച്ചി പേടിക്കേണ്ട.. കുറഞ്ഞത് നാലു വള ഞാൻ വാങ്ങിച്ചു തരാം..”
സോന തലയാട്ടി.. കാശിനു വേണ്ടിയുള്ള ആഗ്രഹം അവളെ എന്തിനും തയ്യാറാക്കി കഴിഞ്ഞിരുന്നു.
“പിന്നേ..ഒരു കാര്യം കൂടി..”
“എന്താടാ..”
അവളവൻ്റെ മുഖത്തേക്ക് നോക്കി.
“അവൻ കുറച്ച് ആക്രാന്തം കാണിച്ചെന്നു വരും.. ചേച്ചി ദേഷ്യപ്പെട്ടേക്കരുത് ട്ടോ..”
സോന തലകുലുക്കി.
“ഇത്തിരി സഹകരിച്ച് നിന്നാൽ നാലോ അഞ്ചോ വള നമുക്ക് ഒപ്പിക്കാം..”
ശൗരി അവളെ ഓർമ്മിപ്പിച്ചു.
“നിനക്ക് കാര്യങ്ങളൊക്കെ അറിയാമോ..”
സോനയുടെ ചോദ്യം കേട്ട് അവനവളെ മനസിലാകാത്ത രീതിയിൽ നോക്കി..
“എന്ത് കാര്യമാ ചേച്ചീ..”
