രാംദീർ: (വിനയത്തോടെ കുനിഞ്ഞ്) “നമസ്കാരം സാർ. ജോൺ സാറിനെക്കാൾ ഉപരിയായി ഇപ്പോൾ നിമ്മി മാഡത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനാണ് എനിക്ക് താല്പര്യം.”
തോമസ് ഒരു ക്രൂരമായ ചിരിയോടെ നിമ്മിയെ നോക്കി. ആ നോട്ടത്തിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരുന്നു.
തോമസ്: ! രാംദീർ, ഇന്ന് മുതൽ നീ ഈ കമ്പനിയിൽ വെറുമൊരു ജീവനക്കാരനല്ല. നിമ്മിയുടെയും എന്റെയും നേരിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമേ നീ കേൾക്കാവൂ. ജോൺ കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ, അതുവരെ നീ വേണം കാര്യങ്ങൾ നിയന്ത്രിക്കാൻ.”
അകലെ അതിഥികൾക്ക് വെള്ളം നൽകിക്കൊണ്ടിരുന്ന ജോൺ ഈ കാഴ്ച കണ്ടു. തന്റെ ഏറ്റവും അടുത്ത ജീവനക്കാരൻ തന്റെ അച്ഛനുമായും ഭാര്യയുമായും ഇത്ര വേഗത്തിൽ അടുക്കുന്നത് കണ്ട് അവൻ സന്തോഷിച്ചു.
പാർട്ടി കൊഴുക്കുന്തോറും നിമ്മിയും തോമസും രാംദീറും ഒരു മൂലയിലേക്ക് മാറി സംസാരിക്കാൻ തുടങ്ങി. അനിതാമ്മയുടെ മുറിയുടെ വാതിൽ പാതി തുറന്നു കിടക്കുകയായിരുന്നു.
നിമ്മി രാംദീറിനെ മാറ്റി നിർത്തി തോളിൽ തട്ടി പറഞ്ഞു, “രാംദീർ, ഇന്ന് രാത്രി നീ ഇവിടെ തന്നെ കാണണം. പാർട്ടിക്കാർ പോയിക്കഴിഞ്ഞാൽ നമുക്ക് ജോണിന് ഒരു ചെറിയ ‘ട്രെയിനിംഗ്’ കൊടുക്കാനുണ്ട്.”
പാർട്ടിയുടെ ബഹളങ്ങളെല്ലാം ഒഴിഞ്ഞു. അതിഥികൾ ഓരോരുത്തരായി യാത്ര പറഞ്ഞു പോയി.
മുകളിലത്തെ ബാൽക്കണിയിൽ ഇരുട്ടിലേക്ക് നോക്കി തോമസ് ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. കയ്യിലുള്ള വിസ്കി ഗ്ലാസിലെ ഐസ് കട്ടകൾ തമ്മിൽ മുട്ടുന്ന ശബ്ദം മാത്രം അവിടെ കേട്ടു.
തോമസ് ഗ്ലാസിൽ നിന്ന് ഒരു കടുപ്പമേറിയ സിപ്പ് എടുത്തു. പെട്ടെന്ന്, പിന്നിൽ നിന്ന് രണ്ട് മൃദുവായ കൈകൾ അദ്ദേഹത്തിന്റെ വിരിഞ്ഞ നെഞ്ചിലൂടെ പടർന്നു.
തിരിഞ്ഞു നോക്കാതെ തന്നെ അത് നിമ്മിയാണെന്ന് തോമസിന് മനസ്സിലായി.
അവൾ തന്റെ മുഖം അദ്ദേഹത്തിന്റെ ഉറച്ച തോളിൽ അമർത്തി പതുക്കെ കെട്ടിപ്പിടിച്ചു.
”അങ്കിൾ… എന്താണ് ഇവിടെ ഒറ്റയ്ക്ക്? ജോണിന്റെ അച്ഛൻ എന്ന നിലയിൽ സന്തോഷിക്കേണ്ട ദിവസമല്ലേ ഇന്ന്?” നിമ്മി കുസൃതി കലർന്ന സ്വരത്തിൽ ചോദിച്ചു.
തോമസ് അവളുടെ കൈകളിൽ മുറുക്കി പിടിച്ചു.
പക്ഷേ അത് നീ വിചാരിക്കുന്നത് പോലെയല്ല നിമ്മി. മുകളിലെ മുറിയിൽ ഒരു വിഡ്ഢി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുമ്പോൾ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു.”
നിമ്മി അദ്ദേഹത്തിന്റെ കഴുത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു, “സഹതാപം വേണ്ട അങ്കിൾ. ആ മുറിയിൽ പൂക്കൾ വിരിക്കാൻ മാത്രമേ അവനെക്കൊണ്ട് കഴിയൂ. എനിക്ക് വേണ്ട ആൺകരുത്ത് എവിടെയാണെന്ന് എനിക്ക് നന്നായി അറിയാം.”
അതേസമയം, മുകളിലത്തെ നിലയിലെ മനോഹരമായി അലങ്കരിച്ച കിടപ്പറയിൽ ജോൺ തിരക്കിലായിരുന്നു.
ആ മുറി മുഴുവൻ മുല്ലപ്പൂക്കളുടെയും റോസാപ്പൂക്കളുടെയും ഗന്ധം നിറഞ്ഞു നിന്നു. കട്ടിലിൽ മനോഹരമായ പട്ടുവിരികൾ അവൻ സ്വയം വിരിച്ചു.
പാൽഗ്ലാസും പഴങ്ങളും ടേബിളിൽ ഒരുക്കി വെച്ചു.
ഓരോ പൂവും വെക്കുമ്പോൾ ജോണിന്റെ ഉള്ളിൽ നിമ്മിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
തന്റെ ജീവിതത്തിലേക്ക് ദൈവമായി വന്ന പെണ്ണാണ് അവളെന്ന് അവൻ കരുതി.
പള്ളിയിൽ വെച്ച് താലി കെട്ടിയ ആ നിമിഷം അവൻ വീണ്ടും വീണ്ടും ഓർത്തു. അവൾക്ക് നൽകാൻ വേണ്ടി വാങ്ങിയ സ്വർണ്ണമാല അവൻ തലയണയ്ക്കടിയിൽ ഭദ്രമായി വെച്ചു.
അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയാണ് വരാൻ പോകുന്നതെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
ബാൽക്കണിയിൽ തോമസ് നിമ്മിയെ തന്റെ അടുത്തേക്ക് വലിച്ചെടുത്തു. നിമ്മിയുടെ വെള്ള ഗൗൺ തോമസിന്റെ കൈലിയോട് ചേർന്നുനിന്നു.
കേൾക്കുന്നുണ്ടോ നിമ്മി? ജോൺ അവിടെ നിനക്കായി മണിയറ ഒരുക്കുകയാണ്. തോമസ് പരിഹാസത്തോടെ പറഞ്ഞു.
നിമ്മി തോമസിന്റെ കണ്ണുകളിലേക്ക് നോക്കി. “പാവം ജോൺ! അവൻ ഒരുക്കുന്നത് മണിയറ അല്ല, അവന്റെ തന്നെ തടവറയാണെന്ന് അവൻ അറിയുന്നില്ല.
നിമ്മി മനസ്സിൽ പറഞ്ഞു
