“അച്ചോ അച്ഛൻ എന്നെ വിശ്വസിക്കാം.. ഞാൻ ഇന്നലെ പറഞ്ഞല്ലോ.. എന്റെ വായിൽ നിന്ന് ഒന്നും പുറത്ത് പോകില്ല.. പക്ഷെ…” പത്രോസ് പറഞ്ഞു നിർത്തി. അച്ഛനെ ഒന്ന് നോക്കി എന്നിട്ട് വീണ്ടും തുടർന്നു.
“..പക്ഷെ.. എനിക്ക് ഈ ചന്തപ്പുരയിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഒരാളുടെ പിന്തുണ വേണം.. അതിന് പറ്റിയതിപ്പൊ അച്ഛൻ തന്നെയാണ്.. വെറുതെ വേണ്ടാ .. അതിന്റെ ഗുണം അച്ഛനും ഉണ്ടാവും.. പരസ്പ്പരം ഒരു ധാരണയിൽ നമുക്ക് സഹകരിച്ച് നിന്നാൽ പലതും നമുക്ക് ഇവിടെ നേടാൻ ഉണ്ട്..” പത്രോസ് പറഞ്ഞു നിർത്തി.
“പത്രോസ് എത്തരത്തിലുള്ള സഹകരണമാണ് ഉദ്ദേശിക്കുന്നത്..” ഗബ്രിയേൽ അച്ഛൻ തന്റെ സംശയം മുന്നോട്ട് വെച്ചു.
“അച്ചോ.. ഞാൻ ജൻമനാ ഒരു കള്ളനാണ്.. എന്റെ അച്ഛൻ പീലി ഒരു കള്ളനായിരുന്നു. ‘അമ്മ അന്നമ്മയും പറ്റുന്ന പോലെ കള്ളാ പണിയെടുത്താണ് എന്നെ വളർത്തിയത്.. അത് കൊണ്ട് കളവ് എന്റെ രക്തത്തിൽ ഉള്ളതാണ് അത് മാറ്റാൻ ഒന്നും പറ്റില്ല.. പക്ഷെ.. അച്ഛൻ വിചാരിച്ചാൽ ഈ ചന്തപ്പുരകരുടെ ഇടയിൽ കള്ളനെന്ന ഇമേജ് മാറ്റാൻ പറ്റും.. കളവ് നടന്നാലും എന്നെ സംശയിക്കാത്ത തരത്തിൽ ആളുകൾക്കിടയിൽ എനിക്ക് ജീവിക്കണം..”
ഫാദർ ഗബ്രിയേലിന് എന്ത് പറയണം എന്നറിവുണ്ടായില്ല. സത്യത്തിൽ എന്താണ് പത്രോസ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമായില്ലെങ്കിലും. അവനെ പേടിക്കേണ്ടതില്ല എന്ന ഒരു സമാധാനം അച്ഛൻറെ ഉള്ളിൽ നിറഞ്ഞു.
പള്ളി മുറ്റത്ത് ആളുകൾ താങ്കളെ ശ്രെദ്ധിക്കുന്നുണ്ടെന്ന് തോന്നിയ അച്ഛൻ…” പത്രോസേ ഞാൻ കുറച്ച് കഴിഞ്ഞ് നിന്റെ വീട്ടിലേക്ക് വരാം.. ഇപ്പൊ ആളുകൾ ശ്രദ്ധിക്കുന്നു..” എന്ന് പറഞ്ഞു.
“ശരി അച്ചോ.. ” എന്നും പറഞ്ഞ് പത്രോസ് നടന്നു പോയി.
പ്രാതൽ കഴിഞ്ഞ് ഫാദർ ഗബ്രിയേൽ ഒരു കാലൻ കുടയും ചൂടി പത്രോസിന്റെ വീട്ടിലേക്ക് നടന്നു. ആ നടത്തത്തിൽ അയാളുടെ ഉള്ളിൽ പല പദ്ധതികൾ രൂപം കൊള്ളുന്നുണ്ടായിരുന്നു. ചന്തപ്പുരയിലേക്കുള്ള തന്റെ ആഗമന ഉദ്ദേശ്യം സഫലമാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അതിന് പറ്റിയ ഒരാളെ തേടുമ്പോഴാണ് വർഗീസിനെ കിട്ടിയത്. പക്ഷെ വർഗീസിനെ അതിന് കൊള്ളില്ല എന്ന് തോന്നിയത് കൊണ്ടു അയാളോട് ഒന്നും പറഞ്ഞില്ല. അയാൾക്ക് രതിയുടെ അപ്പുറത്തേക്ക് ഒന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് അങ്ങിനെ ചെയ്തത്. റോസിയുമായുള്ള തന്റെ കളികളാണ് അയാളുടെ വലിയ രഹസ്യം. അത് തന്നെയാണ് തന്റെകൂടെ അയാളെ നിർത്താനുള്ള തുറുപ്പ് ചീട്ടും. എന്നാൽ റോസി അങ്ങിനെയല്ല, അവൾക്ക് തന്നോട് പ്രേമമാണ്. പ്രേമം നഷ്ട്ടപെട്ട പെണ്ണ് അപകടകാരിയാണ്. പത്രോസ് അവളെ ആവശ്യപ്പെട്ട നിമിഷം മുതൽ റോസിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചായിരുന്നു ആലോചന.
ഇങ്ങനെ പല ആലോചനകളാലാണ് ഫാദർ ഗബ്രിയേൽ കുന്നിറങ്ങിയത്. പത്രോസും അന്നമ്മയും അച്ഛനെ കാത്തിരിക്കുകയായിരുന്നു. തന്റെ മകൻ പലതും മനസിൽ പദ്ധതികൾ രൂപകല്പന ചെയ്യുന്നുണ്ടെന്ന് അന്നമ്മക്ക് തോന്നിയിരുന്നു. എന്ത് തന്നെയായാലും താൻ അവന്റെ കൂടെ നിൽക്കും എന്നത് അന്നമ്മ മുമ്പേ തീരുമാനിച്ചതാണ്.
പത്രോസിന്റെ വീട്ടിലേക്ക് ഫാദർ ഗബ്രിയേൽ കേറിയതും തന്റെ ളോഹയൂരി കസേരയിലേക്കിട്ടു. എന്നിട്ട് സോഫയിലേക്കിരുന്നു. അന്നമ്മയോ പത്രോസോ സ്തുതി പറഞ്ഞില്ല. അത് കൊണ്ട് അച്ഛൻ മടക്കേണ്ടിയും വന്നില്ല.
“അന്നമ്മോ… പത്രോസ് വന്ന് കുമ്പസാരിച്ചാർന്നു..” അച്ഛൻ അന്നമ്മയെ അർഥം വെച്ച നോട്ടത്തിൽ ഒന്ന് പറഞ്ഞു.
“അവിടെ കണ്ടത് അവൻ ഇവിടെ വന്നും കുമ്പസാരിച്ചാർന്നു ..” അന്നമ്മ അതെ തട്ടിൽ തന്നെ മറുപടി പറഞ്ഞു.
“ഇനി നമുക്ക് ഒരു ധാരണയിൽ അങ് പോകാം.. അതല്യോ നല്ലത്.. ഞാൻ അത്ര പുണ്യാളൻ ഒന്നും അല്ലന്നേ.. ഇത്തിരി കൊണസ്റ്റ് പരിപാടികളും ഹറാം പിറപ്പുകൾ ഒക്കെ ഉണ്ടെന്നേ..” അച്ഛൻ വളരെ ലാഘവത്തിൽ പറഞ്ഞു.
“കുറച്ച് തെമ്മാടിത്തരം ഒന്നും ഇല്ലേൽ പിന്നെ മനുഷ്യനെ എന്തിന് കൊള്ളാം..” അന്നമ്മ പറഞ്ഞു.

എത്രയും പെട്ടെന്നു സിന്ധു പോലീസിൽ ജോയിൻ ചെയ്ത് പത്രോസിനെ ബലാത്സംഘകൂട്ടത്തിന് അറസ്റ്റ് ചെയ്യണം,എന്നിട്ടു ലോക്കപ്പിൽ വച്ചു ഭർത്താവെന്ന പരിഗണന കാട്ടാതെ പോലീസുകാരിയുടെ രീതിയിൽ ക്രൂരമായ ശിക്ഷകൾ കൊടുത്തു നല്ലവനാക്കണം