മൂടൽ മഞ്ഞ് – 2 12

മൂടൽ മഞ്ഞ് 2

Moodal Manju Part 2 | Author : Luster

[ Previous Part ] [ www.kambi.pw ]


 

ഭാഗം 15:

പ്രഭാതം.!
തണുത്ത കാറ്റും കോടമഞ്ഞും അഭൂതമായ മനോഹാരിത ചാർത്തിയ പ്രകൃതിയിലേക്ക് സ്വർണ്ണ വർണ്ണമുള്ള സൂര്യശോഭ പാളിവീഴുന്നുണ്ട്. ആ ദിനം സ്വർഗ്ഗസമാനമായ ഒരനുഭൂതി പകരുന്ന ദിവസം പോലെ തോന്നി വാഹിദിന്. അവൻ വസ്ത്രം ധരിച്ചു പുറത്തേക്ക് ഇറങ്ങാൻ തയ്യാറായി ശാരീസ് വില്ലയുടെ മുറ്റത്ത് വന്നു നിന്ന് കുന്നിറങ്ങി പോകുന്ന തേയിലത്തോട്ടങ്ങൾക്കപ്പുറം നായനാനന്ദകരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലനിരകളിലേക്ക് മുഖം തിരിച്ചു കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി നിന്നു.

ശാരികയുടെ ബംഗ്ലാവിന്റെ പേരാണ് ശാരീസ് വില്ല. ഇരുനില മാളികയുടെ ഏതോ ഒരു കോണിൽ അവളുണ്ട്, തന്റെ ജീവൻ, തന്റെ ലോകം, തന്റെ ശ്വാസവായു. തന്റെ എല്ലാമെല്ലാം. പ്രണയത്തിനു ഇത്രമാത്രം മനോഹാരിതയും ആസ്വാദ്യതയും ആത്മാവുമുണ്ടെന്ന് താൻ ഇന്നോളം അറിഞ്ഞിരുന്നില്ല.

ഒറ്റയ്ക്ക് പ്രതിസന്ധികളോട് യുദ്ധം ചെയ്തു ജീവിതത്തെ ഒരു വിജിഗീഷുവാക്കി വാർത്തെടുക്കാനുള്ള തത്രപ്പാടിൽ തന്നിലേക്ക് അടുത്ത പെൺകുട്ടികളെ വിദഗ്ദമായി സഹോദരികളാക്കി മാറ്റി താൻ അവരിൽ നിന്ന് തെന്നിനീങ്ങുകകയിരുന്നു. ക്വാറിയിലെ ലോറി ഡ്രൈവർ, കല്ല് ചുമട്ടുകാരൻ, ലോഡിങ് തൊഴിലാളി..

എന്ന് വേണ്ട കണ്ണിൽ കണ്ട ജോലികളൊക്കെ തന്റെ ഉമ്മച്ചി മരിച്ചു കിടന്ന, തന്റെ വാപ്പച്ചി അധ്വാനിച്ച അതെ സ്ഥലത്ത് തന്നെ കിടന്നു നരകിച്ചു ജീവിക്കുന്ന തനിക്കെന്ത് പ്രണയം. ഇതൊക്കെ അറിഞ്ഞാൽ തന്നെ ഏത് പെണ്ണ് കൂടെ നിൽക്കും.

പക്ഷേ ശാരി..
കുളികഴിഞ്ഞു മുടിയുണക്കുകയായിരിക്കും കുരുത്തം കെട്ട കാന്താരി. അവന്റെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി മിന്നി മാഞ്ഞു. എന്തൊരു പെണ്ണാണവൾ. എത്രയോ വലിയ പണക്കാരി, കോടീശ്വരി. സൗന്ദര്യത്തിന്റെ സ്ത്രീ രൂപം. അനാഥയാണ് എന്നൊരു അരക്ഷിതാവസ്ഥ ഒഴികെ, ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത എല്ലാം തികഞ്ഞ പെണ്ണ്. എന്നിട്ടും അവൾ എത്ര ആത്മാർത്ഥമായിട്ടാണ് തന്നെ പ്രണയിക്കുന്നത്.

ഓരോ സംസാരത്തിലും എന്തെങ്കിലും അവൾക്ക് കണ്ണ് നനഞ്ഞു പറയാൻ ഉണ്ടാവും. ഹൃദയം ആർദ്രമായിട്ടല്ലാതെ അവൾക്ക് തന്നോട് കൊഞ്ചാനും അപേക്ഷിക്കാനും വാശിപിടിക്കാനും സാധിക്കുന്നില്ല. ആർജ്ജവവും തന്റേടവും കരുതും ധീരതയും വ്യക്തിത്വത്തിന്റെ ഭാഗമായിരുന്ന താൻ എന്തുമാത്രം പ്രണയാതുരനായിപ്പോയി എന്ന് വാഹിദ് ചിന്തിച്ചു പോയി.

എത്രയോ രാജകുമാരന്മാർ പിന്നാലെ നടന്നിട്ടും, എത്രയോ പണച്ചാക്കുകൾ വശികരിച്ചിട്ടും തന്റെ ആത്മഭിമാനം കൈവിടാത്ത സ്ത്രീ, എന്നിട്ടും അവൾക്ക് തന്നെക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ലാതായിരിക്കുന്നു. അല്ല, അവൾ എനിക്കൊരു കൊച്ചു പെൺകുട്ടിയല്ലേ, സ്ത്രീയല്ലല്ലോ. അതെ, അവന്റെ കാമുകിയാണവൾ, ഒരു സ്ത്രീയല്ല.

ദൂരെയുള്ള തേയില തോട്ടത്തിലെ പാതയിലൂടെ ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങൾ ചിലത് കാണാം. അതിൽ ട്രാക്ടർ ഉണ്ട്, ലോറികളുണ്ട്, ചെറിയ പിക്കപ്പുകൾ ഉണ്ട്. മലമുകളിൽ നിന്ന് കോടമഞ്ഞ് താഴ്‌വരയിലേക്ക് ഇറങ്ങിവരാൻ മടിക്കുന്നത് പോലെ മലമുടികളിൽ സംശയിച്ചു നിൽക്കുന്നു. ആകാശവും ഭൂമിയും ആലിംഗനം ചെയ്യുന്ന സുന്ദരമായ കാഴ്ച്ച.

കുളിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന ശാരിക ഉടുതുണിയില്ലാതെ നിലകണ്ണാടിയുടെ മുന്നിൽ തുടുത്ത മുഖത്തോടെ നിൽക്കുകയായിരുന്നു. മാറിലൂടെ കൈയോടിച്ചപ്പോൾ തുടിച്ചു കൂർത്തു നിൽക്കുന്ന മുലകൾ അൽപ്പം മൃദുലമായിട്ടുണ്ട് എന്നവൾക്ക് തോന്നി. കുരുത്തം കെട്ടവന്റെ കൊതി തീരാത്ത കുറുമ്പുകൾ കൊണ്ട് അവ രണ്ടും കൂടുതൽ സുന്ദരമായിട്ടുണ്ട്, കള്ളൻ. അവൾ ചെറുതായി പുഞ്ചിരിച്ചു.

എവിടെയാണാവോ കുരുത്തം കെട്ടവൻ, എഴുന്നേറ്റ് കാണുമോ ആവോ. ഇന്നലെ എന്തായിരുന്നു കാണിച്ചു കൂട്ടിയത്, ഭ്രാന്തൻ.. Yes, എന്റെ മാത്രം ഭ്രാന്തൻ. എന്നോട് മാത്രം ഭ്രാന്തുള്ള കുരുത്തം കെട്ടവൻ. ഒന്ന് കെട്ടിപ്പിടിച്ചു കവിളിൽ ഒരു കടികൊടുക്കാൻ അവൾ കൊതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *