ദിവസങ്ങൾ കൊഴിഞ്ഞു.. രണ്ട് വട്ടം ചെറിയ ഓട്ടത്തിന് മുതലാളി വിളിച്ചു, രവി ചെന്നു. പക്ഷേ അജിതയെ കണ്ടില്ല. മാത്രവുമല്ല, ഇടയ്ക്ക് ഒരു ഓപ്പറേഷൻ പോലും നടത്താൻ മനസ്സ് അനുവദിച്ചില്ല. തന്നിൽനിന്നും, താൻ എന്നും പ്രണയിക്കുന്ന മോഷണം എന്ന കല കൈമോശം വരുന്നുവോ എന്നൊരു ചിന്ത രവിയിൽ ഉടലെടുത്തു.
പിന്നീട്, ഇടയ്ക്ക് പൊന്നമ്മയേയും അമ്പിയേയും രവി കണ്ടെങ്കിലും, മനസ്സിൽ അജിതയായിരുന്നു നിറഞ്ഞ് നിന്നത്. അവരുടെ രണ്ട് മുഖങ്ങൾ ഇരുട്ടിലും വെളിച്ചത്തിലും കണ്ട രവിക്ക്, എന്തോ, അവരെ മറക്കാൻ കഴിഞ്ഞില്ല.
അങ്ങിനെയിരിക്കെ, ഒരു ദിവസം മുതലാളി വിളിപ്പിച്ചിട്ട്, അജിതയെ വീട്ടിൽ കൊണ്ടുചെന്നാക്കണം എന്ന് പറഞ്ഞു. കഴിയുമെങ്കിൽ അടുത്തദിവസം പൊക്കോളൂ എന്ന് അനുമതിയും നൽകി. അങ്ങിനെ, ദുഃഖിതയായ അജിതയേയും കൂട്ടി അവരുടെ വീട്ടിലേക്ക് – വയനാട്ടിലേക്ക് – രവി അംബാസിഡർ എന്ന രഥം വിട്ടു.
ഭർത്താവ് മരിച്ച സ്ത്രീയോട് എന്ത് പറയണം, എങ്ങിനെ തുടങ്ങണം എന്ന ചിന്തയായിരുന്നു രവിയുടെ മനസ്സിൽ. അന്ന്, കൊച്ചുമുതലാളി മരിച്ചിട്ട്, വൈദ്യരുടെ അടുത്ത്നിന്നും വന്നതിന് ശേഷം, അജിതയെ കണ്ടിട്ടില്ല.. സംസാരിച്ചിട്ടില്ല. ഇന്നിപ്പോൾ, അജിതയുടെ മനസ്സിൻ്റെ അവസ്ഥ എന്തായിരിക്കും??
“രവി… വണ്ടി നിർത്ത്…..” ഏകദേശം 10 കിലോമീറ്റർ പിന്നിട്ടപ്പോൾ അജിത പറഞ്ഞു. വണ്ടി നിർത്തിയതും, അജിത ഇറങ്ങി മുൻസീറ്റിൽ ഇരുന്നിട്ട് രവിയെ കെട്ടിപ്പിടിച്ചു. അവരുടെ മുലകൾ രവിയിൽ അമർന്നു.
“അഭിനയിച്ച് മടുത്തു… എനിക്കൊന്ന് റിലാക്സ് ചെയ്യണം രവി..” അജിത പറഞ്ഞു.
“അഭിനയമോ…” രവിക്ക് ഒന്നും മനസ്സിലായില്ല.
“അതെ… അഭിനയം.. ചേട്ടായിയുടെ വേർപാടിന് ശേഷം, കഴിഞ്ഞ നാളുകൾ മുഴുവൻ ദുഃഖം അഭിനയിച്ചും കരഞ്ഞും തീർത്തു. എൻ്റെ മുഖത്ത് അൽപ്പം സന്തോഷം വിടർന്നാൽ അപ്പച്ചൻ്റെ കൂടെ കിടക്കേണ്ടിവരും.. അതൊഴിവാക്കാൻ അഭിനയമായിരുന്നു പോംവഴി ..”
അമ്പടി കള്ളി…. രവി മനസ്സിൽ പറഞ്ഞു.
“അന്ന്, രവിക്ക് ഞാൻ വാക്ക് തന്നില്ലേ – വെളുപ്പിന് വരുമെന്ന്. അത് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല. രവിയിൽനിന്നും ഇനിയൊരു സുഖം അനുഭവിച്ചിട്ടേ അപ്പച്ചന് ഞാൻ വഴങ്ങൂ എന്ന് അന്നേ ഞാൻ തീരുമാനിച്ചിരുന്നു..” അജിതയുടെ ധൈര്യംകണ്ട് രവി, കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി ഊറി ചിരിച്ചു.
“ഭർത്താവ് മരിച്ചിട്ട് സങ്കടം ഒന്നുമില്ലേ….” രവി വണ്ടി മുന്നോട്ടെടുത്തു.
“ആർക്ക് സങ്കടം… എന്തിന് സങ്കടം… താലികെട്ടി കൊണ്ടുവന്ന്, കട്ടിലിൽ ചുമ്മാ കൂട്ടുകിടക്കുന്ന ആളോട് എന്ത് വികാരം? രവിക്ക് കേൾക്കണോ? കെട്ടിൻ്റെ മൂന്നാം നാൾ എൻ്റെ സീൽ പൊട്ടിച്ചത് കെട്ടിയോൻ്റെ സാക്ഷാൽ അപ്പൻ!!! അപ്പോൾ ആര് ചത്താലാണ് ഞാൻ ശരിക്കും കരയേണ്ടത്…
രവി പറ…” കാറ്റിൽ സാരി മാറിയപ്പോൾ, അജിതയുടെ വെളുത്ത മുലയിടുക്കിൽ രവിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. കണ്ണ് തെല്ലൊന്ന് താഴ്‌ത്തിയപ്പോൾ രണ്ട് മടക്കിൽ മനോഹരമായ വെളുത്ത വയർ കാണായി.
“തനിക്കും കൂടി സ്വന്തമായ പൂമേനി…” രവി ഉള്ളിൽ പറഞ്ഞു.
വണ്ടി നഗരവും നാടും കടന്ന് പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഊണും പിന്നെ ചായയും കഴിച്ച്, ഇരുവരും ചുരം കയറി. ഏകദേശം എട്ടുമണിയോടെ അവർ വയനാട്ടിലെ ഒരു ചെറു ഗ്രാമത്തിൽ എത്തി. വണ്ടി ഒതുക്കിയിട്ട്, ഡോർ പൂട്ടി, ബാഗുമായി ഇരുവരും പുറത്തിറങ്ങി.
“നല്ല തണുപ്പ്…അല്ലെ…” രവി പറഞ്ഞു.
“ഇതാണ് ഞങ്ങളുടെ ഊട്ടി… പുതച്ച് മൂടി കിടന്നുറങ്ങാൻ കൊതിക്കുന്നവർക്ക് ഇത് സ്വർഗ്ഗം…” അജിത മൊഴിഞ്ഞു.
“സ്വന്തമായി പുതപ്പ് ഇല്ലാത്തവരോ…?” രവി ചോദ്യം എറിഞ്ഞു.
“കണ്ടെത്തണം… സ്വന്തമാക്കണം… ” അജിത ചിരിച്ചു. കൊലുസ്സിൻ്റെ ശബ്ദംപോലെ.
കഷ്ടിച്ച് പത്ത് മിനിറ്റ് കയറ്റം കയറി ഒരു ഓടിട്ട വീടിൻ്റെ മുൻപിൽ അവർ നിന്നു.
“അമ്മച്ചീ…..” അജിത വിളിച്ചതും, അവരുടെ ചേച്ചിയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ മുന്നിൽ.
“വാ മോളെ… ഇത് രവിയല്ലേ…. അകത്തേക്ക് വായോ…” അവർ ക്ഷണിച്ചു.
