പല ചിന്തകൾ അവളുടെ മനസിൽ ഓടിയെത്തി.
അവൾ റൂമിനു വെളിയിൽ ഇറങ്ങി ഒരു ഏകാന്തത.. ഒറ്റയ്ക്ക് ആയത് പോലെ, അവൾ ചുറ്റിനും നോക്കി കാട്ടിൽ വഴി തെറ്റിയ അവസ്ഥാ. എങ്ങും മൂകത.എങ്ങനെയോ അവൾ റൂമിൽ എത്തി ഫോൺ എടുത്തു കൃഷ്ണയെ വിളിച്ചു…
ആ പറ ടീച്ചറെ…
ഹലോ…
ഹലോ…
എന്ത് പറ്റി….
അവിടുന്ന് റെസ്പോണ്സ്സ് ഇല്ലാത്തതു കൊണ്ട് കൃഷ്ണയും പേടിച്ചു. ഫോൺ താഴെ വീണ് സൗണ്ട് കേട്ടു.
കൃഷ്ണ ഓടുക ആയിരുന്നു. അവന്റെ ഓട്ടം കണ്ട് കല്യാണി ടീച്ചർ എന്തൊക്കയോ വിളിച്ചു ചോദിച്ചു പുറകെ പാഞ്ഞു.
കൃഷ്ണ തുളസിയുടെ മുറിയിൽ കേറി…
കട്ടിലിനു താഴെ നിറകണ്ണുകളോടെ തുളസി. അവളുടെ ഫോൺ താഴെ വീണ് കിടപ്പുണ്ട്…
എന്തോ പന്തികേട് തോന്നി കൃഷ്ണ അവളുടെ അരികിൽ ഇരുന്നു. തോളിൽ കൈ വെച്ചു. തുളസി തലഉയർത്തി ഒന്ന് നോക്കി അവനെ വട്ടം ചുറ്റിപിടിച്ചു മുള ചീന്തുന്നത് പോലെ അലറി കരഞ്ഞു. ഈ സമയം കൊണ്ട് കല്യാണി ടീച്ചറും ഓടി വന്നിരുന്നു. വന്നു കാണുന്നത് കൃഷ്ണയുടെ നെഞ്ചിൽ വീണ് കരയുന്ന തുളസി.
എന്താ കണ്ണാ. എന്താ പ്രെശ്നം. എന്തിനാ മോള് കരയുന്നത്.
അറിയില്ല അമ്മേ…..
എന്താ മോളെ എന്ത് പറ്റി.
അവളെ പിടിച്ചു നേരെ ഇരുത്താൻ ശ്രെമിച്ചതും കൂടുതൽ ശക്തിയോടെ കൃഷ്ണയെ വരിഞ്ഞു മുറുക്കി. ആകെ ഉള്ള അശ്രയം പോലെ,
അവൾ ഉറക്കെ നിലവിളിച്ചു കരഞ്ഞു.
കണ്ണാ എന്റെ അമ്മ പോയി…. എന്നും പറഞ്ഞു..
ഇതു കേട്ടു കല്യാണി ടീച്ചറും, കൃഷ്ണയും ഞെട്ടി.
കല്യാണി ചാടി എണിറ്റു റൂമിനു വെളിയിലേക്ക് ഓടി……….. .
അവൾ
