അതുപോലെ നിനക്ക് ഒരാളെ കിട്ടിയാൽ മതിയായിരുന്നു. അമ്മ പറയുന്നത് കേട്ട് ആനി അകത്തേക്ക് നടന്നു.
ഈ സമയം സിസ്റ്റർ പോകാൻ തയ്യാറാവുകയായിരുന്നു അമ്മേ ഞാൻ പോവാ ട്ടോ അത് കേട്ട് അവരെല്ലാവരും അങ്ങോട്ട് ചെന്നു മോളെ ഉച്ചയ്ക്ക് ചോറ് കഴിച്ചിട്ട് പോയാൽ പോരെ അയ്യോ അമ്മേ ചൂടാവുന്നതിനു മുൻപ് പോവുക അല്ലെങ്കിൽ അ വേയിൽ മൊത്തം ഞാൻ കൊള്ളേണ്ടിവരും. അവരെല്ലാം ഒരുമിച്ച് നിന്ന് പ്രാർത്ഥിച്ചിട്ട് സിസ്റ്റർ യാത്ര . പറഞ്ഞു പതുക്കെ ബാഗും തൂക്കി മുന്നോട്ടു നടന്നു. സിസ്റ്റർ കവലയിൽ എത്തിയപ്പോൾ രാജേഷിന്റെ കടയിലേക്ക് ചെന്നു സിസ്റ്റർ വരുന്നത് കണ്ട് രാജേഷ് എഴുന്നേറ്റ്
കടയിൽ വന്ന സിസ്റ്റർ പറഞ്ഞു.മോനെ ഞാൻ പോവാ
ഇന്നലെ മോനോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. എന്നോട് ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചു. അയ്യോ എനിക്ക് ദേഷ്യം ഒന്നുമില്ല ഞാനല്ലേ തെറ്റ് ചെയ്തത് എനിക്കും സംസാരിക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു അതുകൊണ്ട് ഒന്നും ഞാൻ മിണ്ടാതിരുന്നത് എന്നോട് ക്ഷമിക്കണം കേട്ടോ. അതൊന്നും കുഴപ്പമില്ല എന്റെ അനിയത്തി കൊച്ചിന് നല്ലൊരു ജീവിതം കിട്ടിയാൽ മതി. അതും പറഞ്ഞ് സിസ്റ്റർ പോകാൻ ഇറങ്ങിയപ്പോൾ രാജേഷ് ഇപ്പോൾ ബസ് ഒന്നുമില്ല ഇപ്പോൾ ഒരെണ്ണം പോയതേയുള്ളൂ ഇനി അല്പസമയം കഴിയും വരാൻ ആദ്യമായി എന്റെ കടയിൽ വന്നതല്ലേ ഒരു ചായ കുടിച്ചിട്ട് പോകാം. അയ്യോ വേണ്ട ഞാൻ കുറച്ചു മുമ്പ് ചായ കുടിച്ചത് വീട്ടിൽ നിന്ന്. പിന്നൊരു ദിവസം ആകട്ടെ. എങ്കിൽ ഒരു കാര്യം ചെയ്യാം കുറച്ച് പലഹാരങ്ങൾ എല്ലാം പൊതിഞ്ഞ എടുക്കാം അവിടെയുള്ള കൂട്ടുകാരി സിസ്റ്റർമാക്ക് കൊടുക്കാലോ അതും പറഞ്ഞ് അവൻ കുറെ പലഹാരങ്ങളും പൊതിഞ്ഞെടുത്തു. അതുകഴിഞ്ഞ് അവൻ പറഞ്ഞു ഇനി ഇവിടെ നിൽക്കണ്ട ബസ് വരാൻ ഒരുപാട് താമസമുണ്ട് ഞാൻ ടൗൺ വരെ കൊണ്ടുവന്നു വിടാം അതും പറഞ്ഞ് സിസ്റ്ററിനെ കാറിൽ കയറ്റി ടൗണിലേക്ക് യാത്ര തിരിച്ചു.
പോകുന്ന വഴിക്ക് അവൻ ചോദിച്ചു. ഞാനെന്താ വിളിക്കണ്ടേ സിസ്റ്റർഎന്ന് വിളിക്കുനോ ചേച്ചി എന്ന് വിളിക്കണോ. അവൾ ചോദിച്ചു മോനെ ഏതാ ഇഷ്ടം അതുപോലെ വിളിച്ചാൽ മതിയെന്ന് രാജേഷ് പറഞ്ഞ എനിക്ക് ചേച്ചി എന്നു വിളിക്കുന്നതാണ് ഇഷ്ടം. എങ്കിൽ മോൻ അങ്ങനെ വിളിച്ചാൽ മതിയെന്ന് ചേച്ചി പറഞ്ഞു ഞങ്ങളുടെ വീടൊക്കെ ഇഷ്ടമായോ മോന് ചേച്ചി ചോദിച്ചു. ഇഷ്ടമായി എല്ലാവരും നല്ല സ്നേഹമുള്ള ആളുകളാ.. സിസ്റ്റർ ഒന്നും മൂളി. എന്നിട്ട് ആ കാര്യം അവനോട് പറഞ്ഞു
കുറച്ചു കഴിയുമ്പോൾ പതിയെ പതിയെ എല്ലാം മോനും മനസ്സിലാകും അപ്പോൾ മോന് ആരോടും ഒരു വെറുപ്പും പകയോ തോന്നരുത്. അതുകേട്ട് എന്റെ മനസ്സിൽ ചെറിയ ഒരു കൊള്ളിയാൻ മിന്നി.ഞാൻ സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല സിസ്റ്റർ ഒന്നും മിണ്ടിയില്ല. ഞാൻ സിസ്റ്ററിനെ ടൗണിൽ ഇറക്കി വിട്ട് തിരിച്ചു ത്മനസ്സിൽ ഒരു പടക്കത്തിന് തിരി കൊടുത്തിട്ടാണ് അവിടുന്ന് തിരിച്ചത് .തിരിച്ച് കടയിലേക്ക് വന്നു അവിടുന്ന് കുറച്ച് പലഹാരം പൊതിഞ്ഞെടുത്ത് നേരെ വീട്ടിലേക്ക് പോയി.വീട്ടിൽ വന്ന ഞാൻ ആദ്യമായാണ് അപ്പനെയും ജോസിനെയും സ്ഥിര ബോധത്തോടെ കാണുന്നത് മേടിക്കാൻ പൈസ ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു അവർ കുപ്പി ഒന്നും മേടിച്ചതായി കാണുന്നില്ല എന്നെ കണ്ടപ്പോൾ രണ്ടുപേരും ചിരിച്ചു ഞാനും തിരിച്ചു ചിരിച്ചു ഞാൻ ചോദിച്ചു എന്നെ അളിയാ ഒന്നും മേടിച്ചില്ലേ ഇന്ന്. നാളെ വണ്ടിയിൽ പോകണം അതുകാരണം ഇന്ന് കഴിക്കുന്നില്ല എന്ന് പറഞ്ഞു . ഞാൻ അതും കേട്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി. ഞാൻ കയറി ചെല്ലുന്നത് കണ്ടപ്പോൾ സിനി പറഞ്ഞു വാ ചേട്ടായി ചോറുണ്ണാം എന്ന്. അങ്ങനെ ഞാൻ അവിടെ ഇരുന്ന് ചോറൂണ് കഴിഞ്ഞപ്പോൾ അവളോട് ചോദിച്ചു നമുക്ക് എപ്പോഴാ പോകേണ്ടത് എന്ന്.
അപ്പോൾ അവളുടെ മുഖത്ത് ഒരു വിഷമം വന്നു. ഒത്തിരി ആളുകളുടെ ഇടയിൽനിന്ന് ഒറ്റയ്ക്ക് താമസിക്കേണ്ട വരുമ്പോൾ ആർക്കാണെങ്കിലും വിഷമം വരും ഞാനതോർത്തു.
