പിറ്റേന്ന് പതിവിലും നേരത്തെ സിദ്ധാർത്ഥ് ഒരുങ്ങി. ബസ് സ്റ്റോപ്പിൽ അവളെ കാണുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചു. പക്ഷേ അവിടെ അവളെ കണ്ടില്ല. നിരാശയോടെ അവൻ കോളേജ് ബസ്സിൽ കയറി.
കോളേജിലെത്തി ഫ്രണ്ട്സിനോടൊപ്പം വർത്തമാനം പറഞ്ഞു നിൽക്കുമ്പോഴും അവന്റെ മനസ്സ് ആ ‘നീലച്ചുരിതാരി’ന് ചുറ്റും തന്നെയായിരുന്നു. ആദ്യത്തെ ബെല്ലടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക് കയറി. സിദ്ധാർത്ഥും തന്റെ സീറ്റിലിരുന്ന് ജനാലയിലൂടെ പുറത്തെ വാകമരത്തിലേക്ക് നോക്കി.
പെട്ടെന്നാണ് ക്ലാസ്സിൽ ഒരു നിശബ്ദത പടർന്നത്. ആരോ ക്ലാസ്സിലേക്ക് വരുന്നുണ്ട്. സിദ്ധാർത്ഥ് മെല്ലെ തല തിരിച്ചു നോക്കി.മീര ചേച്ചിയായിരുന്നു അത്. ചുവന്ന സാരിയിൽ മീരയെ കണ്ടപ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിലായി. ആ ചുവന്ന സാരിക്കിടയിലൂടെ കാണുന്ന വെളുത്ത വയറും, അതിൽ പൊക്കിളിന് അരികിലായുള്ള കറുത്ത മറുകും അവന്റെ ശ്രദ്ധ ആകർഷിച്ചു. പൊക്കിളിൽ നിന്ന് ഒരു നൂൽപോലെ ഒഴുകിയിറങ്ങിയ ആ മനോഹാരിത അവളുടെ സാരിക്കുള്ളിലേക്ക് മറഞ്ഞുപോയപ്പോൾ, അവന്റെ ഉള്ളിൽ ഒരു വികാരം ഉടലെടുക്കുകയായിരുന്നു.
അവൻ അറിയാതെ തന്നെ ശ്വാസം അടക്കിപ്പിടിച്ചു പോയി. വർഷങ്ങൾക്ക് മുമ്പ് താൻ കണ്ട ആ കുസൃതിക്കാരി പെൺകുട്ടിയാണോ ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്? അവളുടെ നോട്ടത്തിലും പെരുമാറ്റത്തിലും പക്വതയുടെ ഒരു തിളക്കം അവൻ കണ്ടു.
അവൾ ക്ലാസ് മുറിയിലേക്ക് നടന്നു കയറുമ്പോൾ അവളുടെ സാരിത്തുമ്പ് കാറ്റിൽ പാറി. ആ കാഴ്ചയിൽ സിദ്ധാർത്ഥ് പൂർണ്ണമായും ലയിച്ചുപോയി. മീര അധ്യാപകനോട് സംസാരിക്കുന്നതിനിടയിൽ, അപ്രതീക്ഷിതമായി അവളുടെ കണ്ണുകൾ സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് നീണ്ടു.
അവൾ ഡയസിനടുത്ത് നിന്ന് കയ്യിലിരുന്ന ബുക്കുകൾ മേശപ്പുറത്ത് വെച്ചു. എന്നിട്ട് മെല്ലെ തലയുയർത്തി സിദ്ധാർത്ഥിന്റെ അവന്റെ നെഞ്ചിടിപ്പ് ആ നിമിഷം ഇരട്ടിയായി. തന്റെ മീര ചേച്ചി സുന്ദരിയായ ഒരു ടീച്ചറായി മാറുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഗുഡ് മോർണിംഗ്…ഞാൻ മീര. ഇന്ന് മുതൽ നിങ്ങൾക്ക് ഇംഗ്ലീഷ് എടുക്കുന്നത് ഞാനായിരിക്കും.”
സിദ്ധാർത്ഥിന്റെ തലയിൽ വണ്ടിക്കൂട് ഇളകിയതുപോലെ തോന്നി. തന്റെ കള്ളികുട്ടുകാരി മീര ചേച്ചി താൻ ബസ്സിൽ വെച്ച് നോക്കി നിന്ന ആ സുന്ദരി… അവൾ തന്റെ ടീച്ചറാണെന്ന സത്യം അവനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞു.കോളേജ് വിട്ട ഉടൻ തന്നെ മീര ചേച്ചി എന്റെ ഇംഗ്ലീഷ് അധ്യാപികയാണെന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞു. അത് കേട്ടപ്പോൾ അമ്മ പറഞ്ഞു, “നിനക്ക് ഇംഗ്ലീഷിന് മാർക്ക് കുറവാണല്ലോ, അതുകൊണ്ട് അവളോട് നിനക്ക് ട്യൂഷൻ എടുക്കാൻ ഞാൻ പറയാം.”
അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ സന്തോഷവും ചെറിയൊരു പേടിയും ഒരേസമയം തോന്നി. മീര ചേച്ചി എന്റെ അധ്യാപികയായി വരുന്നത് ഒരു വശത്ത് വലിയൊരു ആശ്വാസമാണെങ്കിലും, മറ്റൊരു വശത്ത് അവൾക്ക് മുന്നിൽ ഇംഗ്ലീഷ് പഠിക്കാൻ ഇരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആ നാണം എന്നെ അലോസരപ്പെടുത്തി.
“അമ്മേ, അതൊന്നും വേണ്ട, ഞാൻ തനിയെ പഠിച്ചോളാം,” എന്ന് ഞാൻ പറയാൻ ശ്രമിച്ചെങ്കിലും അമ്മ അത് ഗൗനിച്ചില്ല. അന്ന് വൈകുന്നേരം തന്നെ അമ്മ മീര ചേച്ചിയോട് സംസാരിച്ചു. മീര ചേച്ചി അത് വളരെ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.
പിറ്റേന്ന് വൈകുന്നേരം ട്യൂഷനായി മീര ചേച്ചി വീട്ടിലേക്ക് വരുമ്പോൾ എന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അവൾ മുറിയിലേക്ക് കടന്നുവരുമ്പോൾ ആ ചുവന്ന സാരിയുടെ ഗന്ധം വീണ്ടും എന്റെ ചുറ്റും നിറഞ്ഞു. എന്റെ ഇംഗ്ലീഷ് പുസ്തകത്തിലേക്ക് നോക്കാൻ പോലും കഴിയാതെ ഞാൻ ഒരു വശത്തേക്ക് മാറി നിന്നു.
മീര ചേച്ചി പതിയെ എന്റെ അടുത്തേക്ക് വന്ന് പുസ്തകം തുറന്നു വെച്ചു. “എന്താ സിദ്ധാർത്ഥ്, എന്തോ ഒരു ആകുലത പോലെ?” അവൾ ചോദിച്ചു. അവളുടെ ശബ്ദത്തിലെ ആ മൃദുത്വം എന്നെ കൂടുതൽ വല്ലാതെയാക്കി. ഞാൻ ഒരക്ഷരം മിണ്ടാൻ കഴിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
