രണ്ടാം വർഷം ഞാൻ യൂണിയൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എനിക്കെതിരെ നിന്നത് സ്നേഹയായിരുന്നു.
അവൾ മോഡേണും അതിലുപരി വലിയ സമ്പന്നയുമായിരുന്നു.
എന്റെ ഈ അഹങ്കാരം തകർക്കാൻ വേണ്ടി രാഹുൽ ആണ് അവളെ മത്സരിക്കാൻ പ്രേരിപ്പിച്ചത്.
ക്യാമ്പസിൽ ഞങ്ങൾ തമ്മിൽ പലതവണ ഏറ്റുമുട്ടി.
ഇലക്ഷനിൽ ഞാൻ തോൽക്കുമെന്ന് ഉറപ്പായ നിമിഷം, എന്റെ പൗരുഷം മുറിവേറ്റു. ആ പകയിൽ ഞാൻ ചെയ്തത് ഏറ്റവും ക്രൂരമായ കാര്യമായിരുന്നു.
AI ഉപയോഗിച്ച് സ്നേഹയുടെ വ്യാജവും അശ്ലീലവുമായ ചിത്രങ്ങൾ ഞാൻ നിർമ്മിച്ചു.
ആ ചിത്രങ്ങൾ കോളേജ് മുഴുവൻ പ്രദർശിപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മുന്നിൽ ഞാൻ അവളെ അപമാനിച്ചു.
അവൾ സ്റ്റേജിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിപ്പോയപ്പോൾ, ആ പൗരുഷത്തിന്റെ വിജയം ഞാൻ ആഘോഷിച്ചു.
പക്ഷേ, അവൾ ഒഴുക്കിയ ഓരോ തുള്ളി കണ്ണീരും ഇന്ന് എനിക്കായി ഒരുക്കിയ കെണിയാണെന്ന് ഞാൻ അറിഞ്ഞില്ല
ആ ഇലക്ഷന് ഞാൻ ജയിച്ചു അതിനിടയിൽ അപമാനം മൂലം സ്നേഹ ആത്‍മഹത്യക്കു ശ്രെമിച്ചു എന്ന് ഞാൻ അറിഞ്ഞെങ്കിലും ഞാൻ ഒന്നു തിരിഞ്ഞുപോലും നോക്കിയില്ല….
ഈ സംഭവത്തിന് പിന്നാലെ ക്യാമ്പസിൽ വലിയ പ്രതിഷേധങ്ങൾ നടന്നു.
പക്ഷേ, ഞാൻ കുലുങ്ങിയില്ല.
”അവൾ ചെയ്ത തെറ്റിന് അവൾക്ക് കിട്ടിയ കൂലിയാണ്. ഇങ്ങനെയുള്ളവർ ക്യാമ്പസിൽ വേണ്ട,” എന്നായിരുന്നു എന്റെ പരസ്യമായ നിലപാട്.
അവളുടെ സങ്കടം കാണാൻ ഞാൻ പോയില്ല, ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ല.
അവൾ ആ വർഷം പഠനം നിർത്തി പോയി.
അതോടെ സ്നേഹ എന്ന അധ്യായം എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുവെന്ന് ഞാൻ കരുതി.
പക്ഷേ, ഇന്ന് ഇതാ… ഒരു വർഷത്തിന് ശേഷം അവൾ എന്റെ മുന്നിൽ നിൽക്കുന്നു.
പണ്ട് ഞാൻ കണ്ട ആ തകർന്ന പെൺകുട്ടിയല്ല അവൾ. കണ്ണുകളിൽ പകയുടെ അഗ്നി പടർത്തുന്ന ഒരു പോരാളിയായി അവൾ മാറിയിരിക്കുന്നു.
”നിന്റെ കിരീടം ഇന്ന് എന്റെ കാലിനടിയിലാണ് നന്ദാ… അല്ല നന്ദിതാ!” സ്നേഹ അടുത്തേക്ക് വന്ന് എന്റെ പിങ്ക് ഫ്രില്ലി ഡ്രസ്സിലെ ലെയ്‌സിൽ പതുക്കെ തഴുകി.
“അന്ന് നീ ഇലക്ഷൻ ജയിച്ചു, പക്ഷേ നിന്റെ ആത്മാവിനെ നീ തോൽപ്പിച്ചു. ഇന്ന് ഞാൻ ജയിക്കുകയാണ്.”
പക്ഷെ എല്ലാം പെർഫെക്ട് ആയി ചെയ്ത നിനക്ക് എവിടെയാ പിഴച്ചതെന്ന് മനസ്സിലായോ
ഞാൻ ഇല്ല എന്ന് പറഞ്ഞു തലയാട്ടി….
അപ്പോൾ അവൾ എന്റെ മുഖം അടച്ചു ഒരു അടി തന്നിട്ട്
കവിളിൽ സ്നേഹയുടെ കൈപ്പത്തി പതിഞ്ഞപ്പോൾ എന്റെ തലയൊന്നു കറങ്ങി.
വേദന കൊണ്ട് ഞാൻ അറിയാതെ കണ്ണുകൾ അടച്ചുപോയി.
പണ്ട് ഞാൻ ഭരിച്ച ആ ക്യാമ്പസിലെ കിരീടം വെച്ച രാജാവല്ല ഞാനിപ്പോൾ എന്ന് ആ ഒരൊറ്റ അടി എന്നെ ഓർമ്മിപ്പിച്ചു.
പെട്ടെന്ന് അവൾ എന്റെ താടിയിൽ മുറുകെ പിടിച്ചു മുഖം ഉയർത്തി. “തലയാട്ടുകയല്ല വേണ്ടത്! ഇനി മുതൽ ഈ വീടിനുള്ളിൽ നീ സംസാരിക്കുമ്പോൾ നിയമങ്ങൾ പാലിക്കണം. ‘യെസ് മിസ്ട്രസ്’ അല്ലെങ്കിൽ ‘നോ മിസ്ട്രസ്’… ഇത് മാത്രമേ നിന്റെ വായീന്ന് വരാൻ പാടുള്ളൂ. മനസ്സിലായോടി?”
ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു, “യെസ്… മിസ്ട്രസ്.”
സ്നേഹയുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു.
“നീ എന്നെ നാണം കെടുത്തി പുറത്താക്കിയതിന് ശേഷം ഒരു മാസം ഞാൻ ഹോസ്പിറ്റലിലായിരുന്നു.
ഡിസ്ചാർജ് ആകുന്ന ദിവസം എന്റെ അമ്മയ്ക്കൊപ്പം നിന്റെ അമ്മ ഗായത്രി ആന്റിയെ കണ്ടു.
അവർ പഴയ സുഹൃത്തുക്കളായിരുന്നു. എന്നെ കണ്ടപ്പോൾ എന്റെ തകർച്ചയ്ക്ക് കാരണം സ്വന്തം മകനാണെന്ന് ആന്റി അറിഞ്ഞു.”
അവൾ എന്റെ പിങ്ക് ഡ്രസ്സിലെ ലെയ്‌സിൽ പതുക്കെ വലിച്ചു.
“സ്വന്തം മകൻ ഒരു ക്രിമിനലിനെപ്പോലെ പെരുമാറുന്നത് തിരിച്ചറിയാൻ വൈകിപ്പോയതിന്റെ കുറ്റബോധം ആന്റിയെ തകർത്തു കളഞ്ഞു.
