അമ്മു മറുപടിയൊന്നും പറഞ്ഞില്ല, അവളുടെ തേങ്ങൽ ഫോണിലൂടെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത അവനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.
എന്റെ വാക്കുകൾ അമ്മു വളരെ ഗൗരവമായി തന്നെ എടുത്തു. സ്നേഹിച്ച പുരുഷൻ തന്നെ ഇത്രയും തരംതാണ രീതിയിൽ ചതിച്ചു എന്ന തിരിച്ചറിവ് അവളെ വല്ലാതെ തളർത്തിയിരുന്നെങ്കിലും, എന്റെ കൂടെയുള്ള സംഭാഷണങ്ങൾ അവൾക്ക് പുതിയൊരു കരുത്ത് നൽകി.
അവൾ പതിയെ ആ അഫയറിൽ നിന്ന് പുറത്തു കടക്കാൻ തുടങ്ങി. ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവൾക്ക് പ്രയാസകരമായിരുന്നു. ഇടയ്ക്കൊക്കെ സംസാരിക്കുമ്പോൾ അവളുടെ ശബ്ദം ഇടറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എങ്കിലും പഴയ കാര്യങ്ങളെക്കുറിച്ച് ചോദിച്ച് അവളെ ഞാൻ ബുദ്ധിമുട്ടിച്ചില്ല. പകരം, അവളുടെ ശ്രദ്ധ മാറ്റാൻ എന്റെ ജോലി വിശേഷങ്ങളും കുവൈറ്റിലെ കാഴ്ചകളും ഞാൻ അവളോട് പങ്കുവെച്ചു.
അവൾ എന്നോട് പറഞ്ഞു:
അമ്മു: “മഹിയേട്ടാ… ഞാൻ അവന്റെ എല്ലാ കോണ്ടാക്റ്റും ഡിലീറ്റ് ചെയ്തു. ഇനി എനിക്ക് അവനെ കാണണ്ട. പക്ഷേ… ഇത്രയും കാലം ഞാൻ വെറുതെ കളഞ്ഞല്ലോ എന്നോർക്കുമ്പോൾ സങ്കടം വരുന്നു.”
ഞാൻ: “സാരമില്ല അമ്മൂ… ചില പാഠങ്ങൾ പഠിക്കാൻ നമ്മൾ അല്പം വില കൊടുക്കേണ്ടി വരും. അതുകൊണ്ട് നീ തകർന്നു പോകരുത്. നിന്റെ കൂടെ ഞാനുണ്ട്. ഏത് പാതിരാത്രിയിലും നിനക്ക് എന്നെ വിളിക്കാം.”
പതിയെ പതിയെ അവൾ പഴയതുപോലെ ചിരിക്കാൻ തുടങ്ങി. അവളുടെ സംസാരത്തിൽ ആത്മവിശ്വാസം തിരിച്ചുവന്നു. നാട്ടിലെ ഓരോ ചെറിയ കാര്യങ്ങളും അവൾ എന്നോട് പങ്കുവെക്കും. വീട്ടിലെ വിശേഷങ്ങൾ, അവളുടെ പഠനം, കൂട്ടുകാർ… അങ്ങനെ എല്ലാം. എന്റെ അവധി ദിവസങ്ങൾ അവൾക്ക് വേണ്ടിയുള്ളതായി മാറി.
കിലോമീറ്ററുകൾക്ക് അപ്പുറം മണലാരണ്യത്തിൽ ഇരിക്കുമ്പോഴും, എന്റെ അനിയത്തിയുടെ മനസ്സ് ശാന്തമായത് അറിഞ്ഞപ്പോൾ എനിക്ക് വലിയൊരു ആശ്വാസം തോന്നി.
അമ്മുവിനെ സംബന്ധിച്ചിടത്തോളം ഞാൻ അവളുടെ വെറുമൊരു ‘ഏട്ടൻ’ മാത്രമായിരുന്നില്ല, മറിച്ച് ലോകത്ത് അവൾക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഏക തണലായി ഞാൻ മാറുകയായിരുന്നു. ഞങ്ങളുടെ ബന്ധം അത്രമേൽ ദൃഢമായി.
എന്റെ സഹായത്താൽ ആ ഇരുണ്ട കാലഘട്ടത്തിൽ നിന്നും അവൾ പൂർണ്ണമായും പുറത്തു വന്നു കഴിഞ്ഞിരുന്നു.
അവളുടെ ജീവിതം വീണ്ടും വർണ്ണാഭമാകുന്നതിൽ എനിക്ക് അഭിമാനം തോന്നി. എങ്കിലും, ഈ കരുതലിനും സ്നേഹത്തിനും അപ്പുറം വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നില്ല.
ബന്ധങ്ങൾ എത്ര ദൃഢമായാലും കാലം ചില മാറ്റങ്ങൾ വരുത്തും . മാറുന്ന പ്രകൃതിയും പെണ്ണിന്റെ മനസ്സും ഒന്ന് തന്നെ
ഒരു വർഷത്തിനുശേഷം .
അമ്മുവും ഞാനുമുള്ള ബന്ധം സാധാരണ ഗതിയിലേക്ക് മാറി. ഓൺലൈനിൽ നിന്ന് പരിചയപ്പെട്ട ഒരു ആങ്ങളയും പെങ്ങളും ആണെന്ന് ചിന്ത രണ്ടുപേരിൽ നിന്നും ഇല്ലാതായിരുന്നു. ദിവസം മൂന്നുനേരമുള്ള ഫോൺവിളികൾ പതിയെ രണ്ടുദിവസം കൂടുമ്പോൾ ഒരു തവണ എന്നപോലെ മാറിയിരുന്നു . അതിന് ഞാനും ഒരു കാരണക്കാരൻ ആണ്.
കൊറോണക്ക് ശേഷം എനിക്ക് ജോലിത്തിരക്ക് അത്രയേറെ കൂടിയിരുന്നു. എങ്കിലും വിളിക്കുന്ന സമയം ഞങ്ങളുടെ സംഭാഷണം ആ പഴയ മഹേഷവും അമ്മുവും പോലെ തന്നെയാണ് എല്ലാ കാര്യവും തുറന്നു പറയുന്ന സുഹൃത്തുക്കൾ പോലെ.
അമ്മുവിന്റെ സ്വഭാവ ഗുണങ്ങളും ശരീരപ്രകൃതിയും അല്പം മാറിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോരുത്തരെയും ചിത്രീകരിച്ച് അവൾ എനിക്ക് അയച്ചു തരും. കൂടാതെ 100 കണക്കിന് ഫോട്ടോസും.
അതിൽ കോമഡി ഹോംലി മുതൽ ഔട്ട്ഡോർ ഫോട്ടോസ് വരെ ഉണ്ടാവും.
പെണ്ണ് ഇപ്പോൾ പണ്ടത്തെപ്പോലെ എല്ലിൽ അല്പം ഇറച്ചി എന്ന പോലെയല്ല. അത്യാവശ്യം കുറച്ച് തടിയൊക്കെ വച്ചിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ആരും നോക്കി പോകുന്ന ഒരു യഥാർത്ഥ പെണ്ണ്. ഞാൻ പോലും ചില സമയം അവളുടെ ഓരോ ഫോട്ടോസ് കാണുമ്പോൾ അറിയാതെ വഴി മാറി പോയിട്ടുണ്ട് പക്ഷേ മനസ്സ് സ്വയം പിടിച്ചുനിർത്തുന്നതാണ്.
