ഉണ്ണി ഫോൺ വെച്ചു. രേവതി ഇരുട്ടിൽ ആ കട്ടിലിൽ മുട്ടുകുത്തി ഇരുന്നു സുരേട്ടനെ ഓർത്ത് വല്ലാതെ പേടിച്ചു കരയാൻ തുടങ്ങി.
തലയിലൂടെ ആരെങ്കിലും വെള്ളം കോരി ഒഴിക്കുന്നത് പോലെ തോന്നിയപ്പോഴാണ് സുരേഷ് ഞെട്ടിപ്പിടഞ്ഞു ഉണർന്നത്. തലയൊന്നു കുടഞ്ഞു മുകളിലേക്ക് നോക്കിയപ്പോഴല്ലേ സംഗതിയുടെ കിടപ്പ് പുള്ളിക്ക് മനസ്സിലായത്! പുറത്ത് അങ്ങു പെരുമഴ! ശരിക്കും പറഞ്ഞാൽ ആകാശം അങ്ങ് പൊട്ടിപ്പൊളിയുകയാണ്. കൂടെ നല്ല ഇടിമിന്നലും. സൺറൂഫ് തുറന്നിട്ടതുകൊണ്ട് ഡ്രൈവർ സീറ്റാകെ അങ്ങ് വെള്ളത്തിലായി. അവൻ വേഗം റൂഫ് അങ്ങ് ക്ലോസ് ചെയ്തു. പക്ഷേ വണ്ടി അപ്പോഴും സ്റ്റാർട്ട് ആകുന്നില്ല. കള്ളിന്റെ ലഹരി അപ്പോഴും വണ്ടിയിലെ സെൻസറുകളെ വെട്ടിക്കാനുള്ള അത്രയും അങ്ങു കുറഞ്ഞിട്ടില്ല.
സുരേഷ് വെപ്രാളത്തോടെ തന്റെ ഫോൺ എടുത്തു നോക്കി. മയിര്! ബാറ്ററി തീർന്നു ഫോൺ അങ്ങു ഓഫ് ആയിപ്പോയി. വേഗം ബാഗ് നോക്കിയപ്പോഴാണ് അവൻ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്—അവൻ പവർ ബാങ്ക് വെച്ച തന്റെ ബാഗ് ഉച്ചയ്ക്ക് ഫ്ലാറ്റിൽ പോയപ്പോൾ അവിടെ അങ്ങ് മറന്നു വെച്ചു!
പണി പാലും വെള്ളത്തിൽ കിട്ടി എന്ന് സുരേഷിന് അപ്പോൾ ഉറപ്പായി. അവൾ ഇതിനിടെ എത്ര തവണ തന്നെ വിളിച്ചു കാണും? അവർക്ക് തന്നെ സംശയം തോന്നി കാണുമോ? തീർച്ചയായും തോന്നി കാണും. ഇനി അവരെ എങ്ങനെ പോയി ഫേസ് ചെയ്യും? അന്ന് ഉച്ചയ്ക്ക് തന്നെ അവരെ കയ്യോടെ പിടിച്ചിരുന്നെങ്കിൽ എല്ലാം സുരേഷിന്റെ കയ്യിലായേനെ. ഇതിപ്പോ ഒളിച്ചോടി വന്ന ഒരു നാണം കെട്ടവനെപ്പോലെ… അവന് വല്ലാത്തൊരു അപമാനം തോന്നി.
അവൻ പതുക്കെ ഷാപ്പിലേക്ക് നടന്നു. പവർ പോയതുകൊണ്ട് അവിടെയും കൂരിരുട്ടാണ്. അവൻ അവിടെയുള്ള കുറച്ചുപേരോട് ഫോൺ ചോദിച്ചു. മിക്കവരും ഒന്ന് മടിച്ചെങ്കിലും, അവിടെയുള്ള ഒരു ‘നല്ലവനായ മദ്യപാനി’ തന്റെ ഫോൺ സുരേഷിന് നൽകി. “അവളെ വിളിച്ച് നീ സേഫ് ആണെന്ന് പറയെടാ… അവൾക്ക് എങ്ങനെയുണ്ടെന്ന് ഒന്ന് ചോദിക്കൂ” എന്ന് പുള്ളി പറഞ്ഞു. സുരേഷ് സന്തോഷത്തോടെ രേവതിയുടെ നമ്പർ ഡയൽ ചെയ്തു. പക്ഷേ കാൾ ബട്ടൺ അമർത്താൻ പോയപ്പോൾ പുള്ളിയുടെ കൈ അങ്ങ് വിറച്ചു. എന്തോ ഒരു മടി.
ആ മദ്യപാനി ചോദിച്ചു, “എന്താടാ പറ്റിയത്? നമ്പർ മറന്നു പോയോ?” സുരേഷ് ഒന്ന് ചിരിക്കാൻ നോക്കി, പക്ഷെ പുള്ളിക്ക് വാക്കുകൾ കിട്ടിയില്ല. അവൻ പതുക്കെ ഫോൺ തിരിച്ചു കൊടുത്തു ഒന്നുമില്ലെന്ന് പറഞ്ഞ് തന്റെ വണ്ടിയിലേക്ക് നടന്നു. ഡ്രൈവിംഗ് സീറ്റിൽ വീണ്ടും തളർന്നിരുന്നപ്പോഴാണ് ആരോ വണ്ടിയുടെ ഗ്ലാസിൽ ആഞ്ഞു മുട്ടുന്നത് കേട്ടത്.
ഒരു ചേട്ടൻ പതുക്കെ ഗ്ലാസിൽ തട്ടി പറഞ്ഞു, “എടാ മോനേ… ഈ പാടത്തെ വെള്ളം അങ്ങ് പൊങ്ങുകയാണ്. വണ്ടി വേഗം അവിടുന്ന് മാറ്റിക്കോ.” സുരേഷ് നോക്കിയപ്പോൾ വണ്ടിയുടെ ഫൂട്ട് റെസ്റ്റ് വരെ വെള്ളം എത്തിക്കഴിഞ്ഞു! പക്ഷേ വണ്ടി സ്റ്റാർട്ട് ചെയ്യാൻ സെൻസറുകൾ സമ്മതിക്കുന്നില്ല. അവൻ അവിടെയുള്ളവരോട് ചോദിച്ചു, “ഡ്രൈവിംഗ് അറിയാവുന്ന, മദ്യപിക്കാത്ത ആരെങ്കിലും ഇവിടെയുണ്ടോ?”
കള്ളുഷാപ്പിൽ മദ്യപിക്കാത്ത ഒരാളെ കിട്ടുക എന്നത് വൻ ടാസ്ക് ആണ്. പക്ഷേ എങ്ങനെയൊക്കെയോ അല്പം കുടിച്ചെങ്കിലും വണ്ടിയിലെ സെൻസറുകൾക്ക് വാണിംഗ് നൽകാത്ത ലെവലിൽ ഉള്ള ഒരു പാവം ചേട്ടനെ സുരേഷിന് കിട്ടി. “എന്നെ വീട്ടിൽ എത്തിക്കാൻ ഒന്ന് സഹായിച്ചാൽ ആയിരം രൂപ തരാം” എന്ന് സുരേഷ് ഓഫർ വെച്ചു. ആ ചേട്ടൻ സമ്മതിച്ചു. പതുക്കെ ആ വോൾവോ വെള്ളത്തിൽ നിന്നും കയറി കൊച്ചിയുടെ ആ പെരുമഴയത്തുകൂടി സുരേഷിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി.
ഫ്ലാറ്റിനുള്ളിലെ ഇരുട്ടിൽ രേവതി അങ്ങ് വല്ലാതെ വിയർത്തു കുളിച്ചിരിക്കുകയായിരുന്നു. കറന്റ് ഇതുവരെ വന്നിട്ടില്ല. പുറത്തെ കാറ്റും മഴയും അവളുടെ ഉള്ളിലെ ഭയം കൂട്ടിക്കൊണ്ടേയിരുന്നു. വിയർപ്പും ഉണ്ണിയുമായുള്ള ആവേശത്തിന്റെ ബാക്കിപത്രങ്ങളും അവളുടെ ശരീരത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
