ശ്യാമയും സുധിയും – 1 10

 

അയാൾ ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് മിന്നായം പോലെയേ അയാളുടെ കണ്ണുകൾ മാത്രം കണ്ടിരുന്നുള്ളൂ.. അവിടെ കൂടിയ ആരൊക്കെയോ എടുത്ത് അയാളെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു. അയാൾക്ക് ഒന്നും പറ്റി കാണരുതേ അതിന്റെ പാപം തന്റെ തലയിൽ ആകരുതേ ശ്യാമ മനസുരുകി പ്രാർത്ഥിച്ചു.

 

അവൾ ഹോസ്പിറ്റലിൽ എത്തി അന്വേഷിച്ചു. വലതു കൈക്ക് പൊട്ടൽ ഉണ്ടെന്നും ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരുമെന്നും കുറേ നാൾ റസ്റ്റ്‌ എടുക്കേണ്ടി വരും എന്നും അറിഞ്ഞു. അതുപോലെ കാലിനും പരിക്കുണ്ട് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ് എന്നുകൂടെ അറിഞ്ഞു.

 

ശ്യാമയ്ക്ക് അത് വലിയ സങ്കടം ആയി. കാരണം ഇത് പോലീസ് കേസ് ആയിരിക്കുകയാണ്. ആ സമയം അത് കണ്ടവർ ആരെങ്കിലും തന്റെ പേര് പറഞ്ഞാൽ താനും കുടുങ്ങും. ഒന്നുമില്ലെങ്കിലും പോലിസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരും. ഈ അവസ്ഥയിൽ ഇനി അതിന് കൂടെ വയ്യ. ഇപ്പോൾ ജോലി കൂടെ നഷ്ട്ടപ്പെടും എന്ന അവസ്ഥയിൽ ആണ്.

 

പുതുതായി വരുന്ന ആളെ കണ്ട് സങ്കടം പറഞ്ഞു . അയാളോട് ജോലി വേണ്ടന്ന് പറഞ്ഞു തിരിച്ചു പോകാൻ അപേക്ഷിച്ചു നോക്കാം എന്ന് ചിന്തിച്ചിരിക്കുകയാണ്. അതിനിടയിൽ ആണ് ഇങ്ങനെ ഒരു കാര്യം കൂടെ.

 

ശ്യാമ അയാളെ കാണാനായി നടന്നു. ജനറൽ വാർഡിൽ ആണ് അയാൾ കിടക്കുന്നത് എന്നാണ് അറിഞ്ഞത്. അങ്ങനെ അവിടെയുള്ള ഒരു സിസ്റ്ററോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു.

 

“നിങ്ങൾ അയാളുടെ ആരാണ്. ഭാര്യ ആണോ? ആരൊക്കെയോ ചേർന്ന് ഇവിടെ കൊണ്ട് ചെന്നാക്കിയ ശേഷം കടന്നു കളഞ്ഞു..”

 

“അയ്യോ അല്ല ഞാൻ അയാളുടെ ആരും അല്ല. അപകടം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് അന്വേഷിച്ചു വന്നതാ..”

 

” നിങ്ങൾ അയാളെ അന്വേഷിച്ചു വന്ന സ്ഥിതിക്ക് ഓപ്പറേഷൻ നടത്താൻ ഉള്ള സമ്മത പത്രത്തിൽ ഒപ്പ് ഇട്ട് തന്നിട്ട് പോയാൽ മതി. പിന്നെ ഇത് പോലീസ് കേസ് ആയിട്ടുണ്ട്. ഇവിടെ ആര് അന്വേഷിച്ചു വന്നാലും പോലീസിൽ അറിയിക്കണം എന്ന് പറഞ്ഞാണ് അവർ പോയത്. അതുകൊണ്ട് ഞങ്ങൾക്ക് ഇത് പോലീസിൽ അറിയിക്കാതെ വേറെ വഴിയില്ല. നിങ്ങളുടെ പേരും അഡ്രസ്സും മറ്റു ഡീറ്റെയിൽസും എല്ലാം എഴുതി തരണം.”

 

അന്വേഷിച്ചു പോകാൻ തോന്നിയ സമയത്തെ ശ്യാമ ശപിച്ചു.

 

ഏത് നശിച്ച നേരത്ത് ആണാവോ ഇങ്ങോട്ട് വരാൻ തോന്നിയത്. ഇന്ന് ആരെ കണി കണ്ടാണ് എഴുന്നേറ്റത്.

 

സിസ്റ്റർ കൊടുത്ത പേപ്പറിൽ ശ്യാമ പേരും അഡ്ഡ്രസും എഴുതി കൊടുത്തു. അതോടൊപ്പം അവർ കൊടുത്ത മറ്റൊരു പേപ്പറിൽ അവൾ പേര് എഴുതി ഒപ്പ് ഇട്ടു. അത് എന്താണെന്ന് ശ്യാമ നോക്കിയത് പോലും ഇല്ല. ആ സമയം ഉണ്ടായ ദേഷ്യത്തിലും സങ്കടത്തിലും ടെൻഷനിലും അവൾ ഒന്നും നോക്കാതെ ഒപ്പ് ഇട്ട് കൊടുത്തു പോയതാണ്.

 

ഓപറേഷൻ സമ്മത പത്രത്തിൽ ഭാര്യയുടെ കോളത്തിൽ ആണ് ശ്യാമ ഒപ്പ് ഇട്ടത്. ആ പേപ്പറിലെ അയാളുടെ പേര് അവൾ നോക്കിയിരുന്നു. അവൾ ഒന്ന് ഞെട്ടി. ‘സുധി’ അതായിരുന്നു അയാളുടെ പേര്. ആ പേര് കണ്ടപ്പോൾ പിന്നെ ഒന്നും വായിക്കാൻ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു മൂടിയിരുന്നു.

 

ശ്യാമ അവിടെ നിന്നും ഇറങ്ങി നടന്നു. ബസ് സ്റ്റോപ്പിൽ എത്തിയതും ബസ്സിൽ കയറിയതും ടിക്കറ്റ് എടുത്തതും ഇറങ്ങി നടന്നു വീട്ടിൽ എത്തിയതും.. ഒന്നും തന്റെ അറിവോടെ അല്ല എന്ന പോലെ ആണ് ശ്യാമയിൽ ആ സമയം ഉണ്ടായിരുന്നത്.

 

വീട്ടിൽ എത്തി വാതിൽ തുറന്നു അകത്തു കയറി വാതിൽ ചാരുക പോലും ചെയ്യാതെ അകത്തു കിടക്കുന്ന അമ്മയെ നോക്കാതെ അവൾ നടന്നു പോയത് നേരെ ബെഡ്‌റൂമിൽ ഉള്ള ബാത്‌റൂമിൽ ആയിരുന്നു. ബാത്‌റൂമിന്റെ വാതിൽ പോലും ശരിക്കും ചാരാതെ ഉടുത്തിരുന്ന സാരി അഴിച്ചു നിലത്ത് ഇട്ട് അവൾ ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു.

 

കുറേ സമയം അങ്ങനെ നിന്നപ്പോഴാണ് ശ്യാമയ്ക്ക് സുബോധം ഉണ്ടായത്. അവൾ ഷവർ പൂട്ടിയ ശേഷം വാതിലിലേക്ക് നോക്കി. വാതിൽ തുറന്നു കിടക്കുന്നു. അവൾ ഓടി ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു. സ്വന്തം ശരീരത്തിലേക്ക് നോക്കി. സാരിയും ബ്ലൗസും പാവാടയും ഇല്ലാതെ വെറും ഷഡ്ഢിയും ബ്രായും മാത്രമിട്ടാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *