സുമതി അക്ക – 1
This story is part of the സുമതി അക്ക (കമ്പി നോവൽ) series
Sഉമ്മാമ മരിച്ചതിൽ പിന്നെ വീടും പരിസരവും ഒക്കെ ആകെ അലങ്കോലമായി കിടക്കുകയാണ്. സത്യം പറഞ്ഞാൽ ഒന്നും ചെയ്യാനുള്ള ഒരു മൂഡിൽ അല്ലായിരുന്നു. മുറ്റത്തും പറമ്പിലും ആകെ കാടുപിടിച്ചിരിക്കുന്നു. വല്ല ഇഴ ജന്തുക്കളും വീട്ടിനകത്ത് കയറിക്കൂടാനുള്ള സാധ്യത കൂടുതലാണ്. നാളെത്തന്നെ രണ്ടു പണിക്കാരെ വെച്ച് എല്ലാം വൃത്തിയാക്കണം. ഞങ്ങളുടെ പറമ്പിലെ പണിയൊക്കെ ചെയ്യാൻ പണ്ടു തൊട്ടേ വാസു ഏട്ടനെയാണ് ഏൽപ്പിക്കാറ്. കവലയിൽ വെച്ച് വാസുവേട്ടനെ കണ്ടെങ്കിലും ചേട്ടൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇപ്പോൾ പഴയപോലെ പണിക്കൊന്നും പോകാറില്ലെന്ന് പറഞ്ഞു. എങ്കിൽ വാസുവേട്ടൻ്റെ അറിവിൽ നല്ല ഏതെങ്കിലും പണിക്കാർ ഉണ്ടെങ്കിൽ ഒന്ന് വീട്ടിലേക്ക് പറഞ്ഞയക്കാൻ വാസുവേട്ടനെ തന്നെ ഏൽപ്പിച്ചു. ചേട്ടൻ ആകുമ്പോൾ നല്ല ആൾക്കാരെ മാത്രമേ പറഞ്ഞുവിടുള്ളൂ.
പിറ്റേന്ന് രാവിലെ വാസുവേട്ടൻ പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞു രണ്ടു തമിഴന്മാർ ജോലിക്ക് വന്നു. രണ്ടുപേരും ഭാര്യയും ഭർത്താവുമാണെന്ന് അവര് തന്നെ എന്നോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തോളമായി അവരീ നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതലും വാസു ചേട്ടൻ്റെ കേറോഫിലുള്ള ജോലികളാണ് അവരു ചെയുന്നത്.
ഞാൻ അവർക്ക് മുറ്റത്തും പറമ്പിലും ആയി ചെയ്യാനുള്ള പണികൾ ഓരോന്നും കാണിച്ചുകൊടുത്തു. എല്ലാം കൂടി എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കാൻ പറ്റുമെന്ന് ചോദിച്ചപ്പോൾ പരമാവധി ആറു ദിവസം കൊണ്ട് ചെയ്തുതീർക്കാം എന്ന് അവർ ഉറപ്പു തന്നു. അതൊരു മാന്യമായ കണക്കാണെന്ന് എനിക്കും തോന്നി. ഈ പണികൾ ചെയ്തു തീരും വരെ വേറെ എവിടെയും ജോലി ഏറ്റെടുക്കരുതെന്നും, ഇവിടെ തീർത്തിട്ട് മാത്രമേ മറ്റെങ്ങും പോകാവുള്ളൂ എന്നും അവരുടെ അടുത്ത് നിന്നും ഞാൻ ഉറപ്പു വാങ്ങിച്ചു.
രണ്ടുദിവസം കൊണ്ട് തന്നെ അവരുടെ പെരുമാറ്റവും, ജോലിയിൽ ഉള്ള ആത്മാർത്ഥതയും എനിക്ക് നന്നായി ബോധിച്ചു. അണ്ണൻ്റെ പേര് ‘സെൽവൻ’ എന്നാണ് ഒരു 40 വയസ്സ് പ്രായം കാണും. ഭാര്യയുടെ പേര് ‘സുമതി’, ഒരു 35 വയസ്സ് കാണും. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെ പറഞ്ഞ കൂലിക്ക് പുറമേ രണ്ടുപേർക്കും 200 രൂപ വീതം അധികം വച്ചായിരുന്നു കൂലി കൊടുത്തു കൊണ്ടിരുന്നത്. അതിൽ എനിക്ക് യാതൊരു നഷ്ടവും തോന്നിയില്ല.
രണ്ടുദിവസം കൊണ്ട് തന്നെ ഞാൻ അവരുമായി നന്നായി അടുത്തു. കുട്ടികളൊക്കെ തമിഴ്നാട്ടിൽ പഠിക്കുകയാണെന്നും, അവരുടെ നാട്ടിൽ കൂലി കുറവായത് കാരണം കേരളത്തിലേക്ക് വന്നതാണെന്നും അവർ പറഞ്ഞു. അവർക്ക് രണ്ടുപേർക്കും തിരിച്ച് എന്നോടും നല്ല സ്നേഹമായിരുന്നു. പൊതുവേ ജോലിക്ക് വിളിക്കുന്നവരാരും അവരോട് മാന്യമായി പെരുമാറാറില്ലെന്നും അവർ സങ്കടം പറഞ്ഞു.
ചേച്ചിക്ക് താല്പര്യമാണെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം വീടിൻ്റെ അകമൊക്കെ തൂത്തു തുടച്ച് വൃത്തിയാക്കുവാൻ ഒരാളെ അന്വേഷിക്കുന്നുണ്ടെന്നും, താല്പര്യമെങ്കിൽ ചേച്ചിക്ക് വരാമെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ അവർ രണ്ടുപേരും ഒരുമിച്ച് മാത്രമേ ജോലിക്ക് പോകാറുള്ളൂ എന്ന് അവരെന്നെ അറിയിച്ചു. അതിനുള്ള പ്രധാനകാരണം ആളുകളുടെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം കൊണ്ടാണ്. ചേച്ചിക്ക് അധ്വാനം കുറവുള്ള നല്ല എവിടെയെങ്കിലും ജോലി ശരിയാവുകയാണെങ്കിൽ പോകാൻ താല്പര്യം ഉണ്ടെന്നും സെൽവണ്ണൻ പറഞ്ഞു.
അവരു ചെയ്യുന്ന ജോലിയിൽ എനിക്ക് തൃപ്തിയുള്ളതുകൊണ്ടാണ് വീട്ടിലെ ജോലിക്കു പറ്റിയ ഒരാളെ അന്വേഷിക്കുന്ന കാര്യം അക്കയോട് പറഞ്ഞതെന്ന് ഞാൻ സെൽവണ്ണനോട് പറഞ്ഞു. അവർക്ക് താല്പര്യം ഇല്ലെങ്കിൽ നിർബന്ധിക്കില്ലെന്നും, മറ്റൊരാളെ കണ്ടെത്തുമെന്നും ഞാൻ അവരോട് പറഞ്ഞു. നാലു
ദിവസത്തിനുശേഷം അഞ്ചാമത്തെ ദിവസം സുമതി അക്ക മാത്രമായിരുന്നു അന്ന് ജോലിക്ക് വന്നിരുന്നത്. സെൽവണ്ണനെ കുറിച്ച് ചോദിച്ചപ്പോൾ അണ്ണന് പനിയാണെന്നും, രണ്ടുദിവസം കഴിഞ്ഞേ വരാൻ പറ്റുള്ളൂ എന്നും, പണി തീരുന്നതുവരെ ദിവസവും വന്നുകൊള്ളാമെന്ന വാക്ക് തെറ്റിക്കാതിരിക്കാൻ ആണ് ചേച്ചി വന്നതെന്ന് പറഞ്ഞു. അണ്ണൻ്റെ പനി മാറിയിട്ട് രണ്ടുപേരും ഒരുമിച്ച് ജോലിക്ക് വന്നാൽ മതിയെന്ന് ഞാൻ അക്കയോട് പറഞ്ഞു. ഈ സമയത്ത് അണ്ണൻ്റെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെ അക്കയോടും ഇരിക്കാനും, ജോലി വേറെ ആരെയും ഏൽപ്പിക്കില്ലെന്നും, രണ്ടുമൂന്ന് ദിവസം റസ്റ്റ് എടുത്തു പതുക്കെ വന്നാ മതിയെന്നും പറഞ്ഞു. ഒരു 2000 രൂപയും, അത്യാവശ്യ ചെലവിന് ചേച്ചിയുടെ കയ്യിൽ കൊടുത്ത്, ആവശ്യം വന്നാൽ ചോദിക്കാൻ മടിക്കേണ്ടെന്നും പറഞ്ഞു അക്കയെ വീട്ടിലേക്ക് തന്നെ തിരിച്ചു പറഞ്ഞുവിട്ടു.
