ഉണരുന്ന ഇരുളം 6അടിപൊളി 

ശ്രുതി അത് കേട്ട് മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിലേക്ക് പോയി, ഞാൻ എണീച്ച് ഹാളിലെ ബാത്‌റൂമിലേക്കും.

മൂത്രമൊഴിച്ച് കുണ്ണയും കഴുകി ഞാൻ തിരിച്ചു ഇറങ്ങിയപ്പോൾ ഒരു കൈയിൽ ചോറും മറുകൈയ്യിൽ കറിയും പിടിച്ച് തോളിൽ ഇരിക്കുന്ന ഫോണിൽ തലച്ചരിച്ച് പിടിച്ച് സംസാരിച്ചു കൊണ്ട് വയറും തള്ളി ഹാളിലേക്ക് വരുന്ന ശ്രുതിയെ കണ്ട് ആംഗ്യ ഭാഷയിൽ ആരാ എന്ന് ഞാൻ ചോദിച്ചു.

കണ്ണുകൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചിട്ട് അവൾ മേശയിൽ ആഹാരം കൊണ്ട് വെച്ചു. ഞാൻ ഒരു കസേര നീക്കി അവിടെ ഇരുന്നു. ഉടനെ ഫോൺ കട്ട്‌ ആക്കി അവൾ എനിക്ക് ചോറ് വിളമ്പി തന്നു, കൂടെ അവളും വിളമ്പി എടുത്ത് കഴിക്കാൻ ഇരുന്നു.

“ആരെടി, വിളിച്ചോണ്ട് ഇരുന്നത്?” ഞാൻ ഒരു പിടി ചോറ് വാരി വായിൽ വെച്ചുകൊണ്ട് ചോദിച്ചു.
“ഏട്ടൻ വിളിച്ചത്, നാളെ രാവിലെ ആണ് ട്രെയിൻ, ഇന്ന് അരുൺ ചേട്ടന്റെ വീട്ടിൽ പോണു, അവിടെ ആരുമില്ലാത്ത കൊണ്ട് അവർ ഫ്രണ്ട്‌സ് എല്ലാം അരുണേട്ടന്റെ വീട്ടിൽ കൂടിയിട്ട് അവിടെന്ന് രാവിലെ ഒരുമിച്ചു എല്ലാരും കൂടി ഡ്യൂട്ടിക്ക് പോകുമെന്ന്.”
“നീ ഇവിടെത്തെ കാര്യം പറഞ്ഞില്ലേ..?” ഞാൻ സംശയത്തോടെ ചോദിച്ചു.
“അച്ഛന് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയി, ഇവിടെ താഴത്തെ ഫാസില ഉണ്ടെന്ന് പറഞ്ഞ്.”
“അപ്പോ ഞാൻ ഇവിടെ ഉള്ളത് പറഞ്ഞില്ലേ…?”
“നീ ഉണ്ടായിരുന്നു, ഫാസില വന്നപ്പോൾ പോയി എന്ന് പറഞ്ഞ്.”
“ഹാ… ആകെ ആഹാരം കഴിക്കാനും കള്ളം പറയാനും മാത്രം വായ തുറക്കുന്നത് കൊണ്ട് നിനക്ക് കള്ളം പറയാൻ പ്രത്യേകിച്ച് വിക്കൽ ഒന്നും കാണില്ലല്ലോ.”
“ഓ…, സാറിനു ഇഷ്ടപ്പെട്ടില്ലായിരിക്കും… വെള്ളം പോയപ്പോൾ കുറ്റബോധം വന്നായിരിക്കും അല്ലേ, വേദവാക്യം ഒക്കെ വായിൽ വരുന്നുണ്ടല്ലോ.”
“എനിക്ക് എന്ത് മൈര്, നിന്റെ ആന്റി എങ്ങാനും വരുമ്പോൾ ഞാൻ ഇവിടെ ഉള്ളത് കണ്ടിട്ട് വിശാഖേട്ടനോട് എങ്ങാനും പറഞ്ഞാൽ നിനക്ക് തന്നെ പ്രശ്നം, അതുകൊണ്ട് പറഞ്ഞതാ…”
“ആന്റിയെ ഏട്ടന് കണ്ടുടാ, അതുകൊണ്ട് അവർ തമ്മിൽ മിണ്ടാറുമില്ല, നീ അതോർത്ത് ടെൻഷൻ അടിക്കണ്ട.”

“ഓ..” ഞാൻ ഒന്ന് മൂളിയ ശേഷം ആഹാരം കഴിച്ച് കൊണ്ടിരുന്നു.

കഴിച്ച് കഴിഞ്ഞ പാത്രവുമായി അവൾ അടുക്കളയിലേക്ക് പോയി, ഞാൻ കൈ കഴുകി കഴിഞ്ഞ് സോഫയിൽ വന്ന് ഇരുന്നതും ചെറുതായി മഴ പൊടിഞ്ഞു തുടങ്ങി.

“ടീ… മഴ പെയ്യണ്‌, എന്റെ വണ്ടി നനഞ്ഞാൽ കുഴപ്പം ആണ്, അതിന്റെ പെട്രോൾ ടാങ്കിൽ വെള്ളം കേറും.” ഞാൻ പറഞ്ഞു.
“നീ ആ സൈഡിലോട്ട് കേറ്റി വെയ്, കണ്ണൻ അവിടെയാ അവന്റെ ബൈക്ക് വെയ്ക്കുന്നത്.”

അത് കേട്ട് ഞാൻ പുറത്തിറങ്ങി എന്റെ ബൈക്ക് പതിയെ തള്ളി വീടിന് സൈഡിൽ ചെറിയൊരു ടർപ്പോ കെട്ടിയിരിക്കുന്നതിന്റെ അടിയിലേക്ക് കേറ്റി വെച്ചു.

മഴ കുറച്ച് കൂടി പൊടിഞ്ഞു നനയുന്ന രീതിയിൽ ആയി. ഞാൻ തലയൊന്ന് കുടഞ്ഞിട്ട് അകത്തേക്ക് കേറി. വീണ്ടും ശ്രുതി ആരെയോ ഫോണിൽ സംസാരിച്ചു കൊണ്ട് സോഫയിൽ ഇരിക്കുന്നു.

“ഓ… അപ്പോ അമ്മു അങ്ങ് പോകുമോ…?”
അവൾ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആരാ ഈ അമ്മു, അവൾ എവിടെ പോകുന്നു. വെറുതെ ഞാൻ ആലോചിച്ചു.

“അതുകുഴപ്പമില്ല, ഇവിടെ ഏട്ടൻ ഉണ്ടല്ലോ, നാളെ രാവിലെ പോകുമ്പോൾ താഴത്തെ ഫാസിലാടെ ഉമ്മയെ വിളിക്കാം.”

ശ്രുതി ഒരു മടിയും കൂടാതെ വീണ്ടും കള്ളം പറയുന്നത് കേട്ട് ഞാൻ ഞെട്ടി, ഇങ്ങനെയും മനുഷ്യരോ, ചറപറാ കള്ളം, അതും വലിയ രീതിയിൽ ഉള്ളത് ഒക്കെയും, പിന്നെ പറഞ്ഞിട്ട് കാര്യമില്ല, ഇത് അവളുടെ ജന്മസിദ്ധമാണ്. നിഷ്കളങ്ക മുഖവും ഉണ്ടക്കണ്ണും, കുസൃതി സ്വഭാവം കണ്ട് ആളുകൾ ഇവളെ ഒരു കുട്ടിത്തം മാറാത്ത സുന്ദരി എന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത് ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി എന്ത് രീതിയിലും ആർക്ക് ഉപദ്രവം ഉണ്ടാക്കുന്ന രീതിയിലും ഇവൾ കള്ളം പറയും. എനിക്ക് നല്ല അനുഭവം ഉണ്ടല്ലോ… ഞാൻ സ്വയം മനസ്സിൽ പറഞ്ഞു.

“എന്നാ ശരി, അമ്മയോട് ഞാൻ പറയാം.” അവൾ ഫോൺ വെച്ചു.

“എന്താടി…?” ഞാൻ ചോദിച്ചു.
“കുഞ്ഞാന്റിക്ക് വരാൻ പറ്റില്ല, അമ്മൂന് മെഡിക്കൽ എടുക്കാൻ അവർ എറണാകുളത്ത് പോകാൻ പോണെന്ന്. അമ്മേ വിളിച്ചിട്ട് അവിടെ റേഞ്ച് ഇല്ല എന്ന് പറയുന്നു എന്ന്.”
“പിന്നെ നീ എന്തിനാണ് ഇവിടെ വിശാഖേട്ടൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്?”
“പിന്നല്ലാതെ നിന്നെ ഇവിടെ പിടിച്ചിരുത്തിയേക്കുന്നു എന്ന് പറയണോ…? എന്നിട്ട് വേണം അവർക്ക് ചർച്ച നടത്താൻ ഓരോന്ന്… അവരെ മോള് മാത്രം കുലസ്ത്രീ എന്നാണ് അവരുടെ വിചാരം. എന്നിട്ട് മോള് ആണെങ്കിൽ സ്കൂളിൽ കഞ്ഞിപേരെടെ ബാക്കിൽ ആ സനലും ആയിട്ട് പിടിയും വലിയും ആയിരുന്നു. ബാക്കി ഉള്ളവരുടെ മക്കളെ കുറ്റം പറയാൻ അവർക്ക് നൂറ് നക്കാണ്, സ്വന്തം മോളുടെ കാര്യം മാത്രം അറിയൂല.”

1 Comment

Add a Comment
  1. ഈ കഥ remove ചെയ്യുമോ… ഞാൻ ഇതിൻ്റെ author ആണ്.

Leave a Reply

Your email address will not be published. Required fields are marked *