ബ്രോക്ക് : എടാ ബെന്നെ ആർതർ പഠിക്കുന്ന സ്കൂളിൽ നിന്ന് പ്യൂൺ വന്നുനിൽക്കുന്നുണ്ട് പുറത്ത്.
ബെൻ : എന്താടാ, എന്തേലും പ്രശനം , ബെഞ്ചമിൻ വേവലാതിയോടെ ചോദിച്ചു.
ബ്രോക്ക് :അതൊന്നുമറിയില്ല നീ ഏതായാലും അയാളോടൊപ്പം സ്കൂളിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.
ബെഞ്ചമിൻ തന്റെ വണ്ടിയിൽ പ്യൂണിനെയും കൊണ്ട് നേരെ സ്കൂളിലേക്ക് പോയി,
“ആർതറിന്റെ പപ്പയല്ലേ??”
അതുവഴി പോയ ഒരു ടീച്ചർ ബെഞ്ചമിനോട് ചോദിച്ചു.
“അതെ , എന്റെ മോന് എന്താ പറ്റിയെ?”
വേവലാതിയോടെ ബെഞ്ചമിൻ ചോദിച്ചു.
“ഏയ് അവനു കുഴപ്പമൊന്നുമില്ല താങ്കൾ ഓഫീസ് റൂമിലേക്ക് ചെല്ലൂ “.
അതും പറഞ്ഞവർ നടന്നകന്നു. ബെഞ്ചമിൻ ഓഫീസ് റൂമിലേക്ക് നടന്നടുത്തു, റൂമിനുള്ളിൽ ഒരു സ്ത്രീയുടെ
ശബ്ദം ഉറച്ചുകേൾക്കാം, ബെഞ്ചമിൻ ഓഫീസ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.
“എനിക്ക് അകത്തേക്ക് വരാമോ മിസ്റ്റർ ഹിഡ്ഡിൽസൺ?”
അവൻ പ്രിൻസിപ്പലിനോട് ചോദിച്ചു.
“അതെ അകത്തേക്ക് വരൂ മിസ്റ്റർ വില്യംസൺ ”
ബെഞ്ചമിൻ ഉള്ളിലേക്ക് കയറി, അവുടെ നോക്കിയപ്പോൾ ആർതർ ഹിഡ്ഡിൽസണ്ണിന്റെ മുന്പിലത്തെ കസേരയിൽ തലതാഴ്ത്തി ഇരിക്കുന്നുണ്ട്, അവന്റെ തൊട്ടുപുറകിലായി അവനെക്കാൾ ഉയരവും അല്പം തടിയുമുള്ള ചെറുക്കനും , അവന്റെ മൂക്കിന്റെ ഒരുവശത്തെ തുളയിൽ പഞ്ഞിവചടച്ചിരുന്നു അതിനിടയിൽക്കൂടി ചെറുതായി ചോരയും വരുന്നുണ്ട്. അവന്റെ പിന്നിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവും നിൽക്കുന്നുണ്ട്.
“ഓഹ് ഇതാണല്ലേ ഈ കുട്ടിപിശാച്ചിന്റെ തന്ത, എടൊ എന്റെ മോനെന്ത് ചെയ്‌തെന്ന ഈയിരിക്കുന്ന അസത്ത് എന്റെ മോന്റെ മൂക്കിന്റെ പാലമിടിച്ചു പൊളിച്ചത് ” ആ സ്ത്രീ ബെഞ്ചമിനെ നോക്കി ആക്രോഷിച്ചു.
“നിങ്ങളൊന്നു പുറത്തേക്ക് നിൽക്കണം ” പ്രിൻസിപ്പൽ
അവരോടായി പറഞ്ഞു.
ബെഞ്ചമിനെ നോക്കി മുറുമുറുത്ത ശേഷം ആ സ്ത്രീയും അവളുടെ ഭർത്താവും കുട്ടിയും പുറത്തേക്ക് പോയി.
“മിസ്റ്റർ ഹിഡ്ഡിൽസൺ എന്താണ് പ്രശ്നം എനിക്ക്..
എനിക്കൊന്നും മനസ്സിലായില്ല “.
“മിസ്റ്റർ വില്യംസൺ, നിങ്ങളുടെ മകനെ സ്ഥിരമായി ശല്യം ചെയ്യുന്ന കൂട്ടത്തിലെ കുട്ടിയാണവൻ ഹെൻറി ഇന്നും എന്തോ കാര്യത്തിന് ഇവന്റെ മെക്കിട്ടു കേറാൻ നോക്കി,ആർതർ ആ പൈയ്യന്റെ മൂക്കിന്റെ പാലമിടിച്ചുപൊളിച്ചു.” ഗൗരവത്തോടെ പ്രിൻസിപ്പൽ പറഞ്ഞു.
ഇതെല്ലാം കേട്ട ബെഞ്ചമിൻ ആർതറിനെ അടുത്തേക്ക് വിളിച്ചു.
ബെഞ്ചമിൻ :”മോനെ, എന്താണിത് എന്താണ് പറ്റിയെ നീ പറ.”
ആർതർ : പപ്പാ, ഞാനൊന്നിനും പോയിട്ടില്ല. ക്ലാസ്സിലേക്ക് പോകുന്നവഴി ആ ഹെൻറി എന്നെ കാലുകൊണ്ട് തട്ടിയിട്ടു, എന്നിട്ടും ഞാൻ ഒന്നും ചെയ്യാതെ തിരിച്ചുനടന്നപ്പോ അവനെന്റെ ബാഗ് വലിച്ചൂരി ദൂരേക്കേറിഞ്ഞു. അപ്പഴാ, ആ ദേഷ്യത്തിലാ ഞാൻ അവനെ ഇടിച്ചേ.
ഇതെല്ലാം കേട്ടുകഴിഞ്ഞശേഷം പ്രിൻസിപ്പൽ ഹെൻറിയുടെ മാതാപിതാക്കളെ വിളിച്ചു അവൻ ചെയ്ത കാര്യത്തിന് അവനെ ശകാരിച്ചു , ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ നോക്കാൻ താക്കീതും ചെയ്തു.
സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങിയ ബെഞ്ചമിനും ആർതറും തിരികെ വണ്ടിയിലേക്ക് കയറാൻ പോയപ്പോളാണ് അവരെയും കാത്തു ഹെൻറിയുടെ അച്ഛനും അമ്മയുമവിടെ നിന്നത് തന്റെ മകനെ ഒരു പീക്കിരി ചെറുക്കൻ അടിച്ചത് ഒരാപമാനമായാണ് അവർക്ക് തോന്നിയത്.പുറകിൽ നിന്നും ഒരു കൈ മേലേക്ക് പതിഞ്ഞതറിഞ്ഞ ബെഞ്ചമിൻ തിരിഞ്ഞുനോക്കി.അപ്പോഴേക്കും അവിടേക്ക് സ്കൂൾകുട്ടികളും ടീച്ചർമാരടക്കം ആളുകൾ ചുറ്റും കൂടി.
“ഒന്നു നിന്നെ നീയൊക്കെ അങ്ങനെയങ്ങു പോയാലോ, എന്റെ മോന്റെ മൂക്കും ഇടിച്ചുപൊളിച്ചിട്ട് എല്ലാ കുറ്റവും അവന്റെ തലയിലിട്ടിട്ട് അങ്ങനെ ഞെളിഞ്ഞു പോകണ്ട നീയൊക്കെ കാശിന്റെ കഴപ്പ് വച് എന്റെ കൊച്ചിന്റെ മേത്തു നെഗളിപ്പ് കാണിക്കാൻ വന്നാലുണ്ടല്ലോ “.അയാൾ ബെഞ്ചമിന്റെ കോളറിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഇതൊന്നും വലിയ കാര്യമാക്കാതെ സമാധാനത്തോടെ ബെഞ്ചമിൻ പറഞ്ഞു.
” ഞങ്ങൾ ഒരു പ്രേശ്നത്തിന് തയ്യാറാല്ല, എന്റെ
മകന്റെ ഭാഗത്തല്ല തെറ്റ്, എന്നിരുന്നാലും ഞാൻ ക്ഷമ
ചോദിക്കുന്നു ദേഹത്തൂന്ന് കൈയ്യെടുക്ക് “.
കോളറിൽ നിന്ന് കൈ വിടുവിച്ചുകൊണ്ട് ഇത്രേം
പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു, നടന്നതെല്ലാം
ഭയപ്പാടോടെ നോക്കിനിന്ന ആർതർ ചോദിച്ചു.
“പപ്പാ കുഴപ്പമൊന്നുമില്ലല്ലോ “.
“ഒന്നുമില്ല മോനെ മോൻ വണ്ടിയിൽ കയറ്.
വണ്ടിയിലേക്ക് കയറാൻ പോയ ബെഞ്ചമിനെ നോക്കി
അയാളുടെ ഭാര്യ പറഞ്ഞു
“നിങ്ങളൊക്കെ ഒരാണാണോ നോക്കിനിക്കാതെ
അവന്റെ മുഖം നോക്കി ഒന്ന് കൊടുക്ക് എന്നാലേ
എനിക്ക് സമാധാനമാകൂ “.
അത് കേട്ടയുടനെ ബെഞ്ചമിന്റെ നേർക്ക് അടുത്ത
അയാൾ പറഞ്ഞു.
“ഏതോ ഒരുത്തിക്ക് പിഴച്ചുപ്പെറ്റുണ്ടായ
ഇവനെങ്ങനാടാ നിന്റെ കൊച്ചാവുന്നേ ”
അത് പറയേണ്ട താമസമെ ഉണ്ടായിരുന്നുള്ളൂ,
പൊടുന്നനെ അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി
ബെഞ്ചമിൻ ആഞ്ഞോരിടി കൊടുത്തു, ആ ഇടിയുടെ
ശക്തിയിൽ വായിൽ നിന്നും ചോരത്തെറിച്ച അയാൾ
ബോധം കെട്ടു നിലത്തുവീണു, ഇതെല്ലാം
കണ്ടുകൊണ്ടിരുന്ന അയാളുടെ ഭാര്യ നിലവിളിയോടെ
അയാൾക്കരികിലേക്കടുത്തു. കണ്ടുനിന്നവർ പോലും
പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്. ബെഞ്ചമിൻ
കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ
അയാളുടെ ഭാര്യയെ നോക്കികൊണ്ട് പറഞ്ഞു.
“ഇനി, ഇനിമേലാൽ നിന്റെ മകൻ എന്റെ മകനെ
ശല്യംചെയ്‌തെന്നുവല്ലതും അറിഞ്ഞാൽ നീയൊക്കെ
നേരത്തെ പറഞ്ഞില്ലേ, കാശിന്റെ കഴപ്പാണെന്ന് അതേ
കഴപ്പ് വച് നിന്റെയും നിന്റെ കുടുംബത്തെയും ഞാൻ
തീർത്തുകളയും “.അതുപറയുമ്പോൾ അവന്റെ കണ്ണുകൾ ചോരപോലെ ചുവന്നിരുന്നു.
അത്രയും പറഞ്ഞു അവൻ വണ്ടിയിലേക്ക് കയറി ,
തന്റെ പപ്പയുടെ ഈ ഒരുപെരുമാറ്റം കണ്ട ആർതർ
ഭയത്തോടെ ബെന്നിനെ നോക്കി, ബെൻ ഒന്നും
നടന്നിട്ടില്ലാത്ത മട്ടിൽ വണ്ടിയിൽ കേറി മുന്നോട്ട്
കുതിച്ചു.
രാത്രി അത്താഴം കഴിഞ്ഞ കിടക്കാൻ നേരം മുറിയിലേക്ക് പോയ ബെഞ്ചമിൻ ആ മുറിയിലെങ്ങും ആർതറിനെ കണ്ടില്ല. പരിഭ്രാന്തനായ
അവൻ വീടാകെ അവനെ തിരക്കി , അപ്പോളാണ് പുറത്തെ മുറ്റത്തെ മരത്തണലിലെ വെള്ളാരങ്കല്ലുകളാൽ നിർമിച്ച തിട്ടയിലിരുന്ന് മാനത്തു നോക്കുന്ന ആർതറിനെ കണ്ടത് ബെഞ്ചമിൻ ഉടൻ തന്നെ താഴെക്കിറങ്ങി ആർതരിന്റെ അടുത്തേക്ക് നടന്നു.
“ആർതർ ” ബെൻ പതിയെ അവനെ വിളിച്ചു.
മാനത്തുനിന്നും കണ്ണെടുത്ത അവന്റെ പൂച്ചക്കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നകണ്ട ബെഞ്ചമിൻ ആവലാതിയോടെ ചോദിച്ചു.
“മോനെ എന്തുപറ്റി എന്തിനാ നീ കരയുന്നെ ”
ആർതർ വിതുമ്പിക്കൊണ്ട്: “ഞാൻ കാ കാരണമല്ലേ പപ്പാ ഇന്ന് സ്കൂൾ ളിൽ പ്രേശ്നമുണ്ടായേ, ഞാൻ കാരണം.. അയാൾ മമ്മയെ പറ്റി.. പറഞ്ഞെ, അതോണ്ടല്ലേ പപ്പ അയാളെ അടിച്ചേ ഞാൻ…..ഞാൻ……. സോറി പപ്പാ…..