ഞാൻ അകത്തേക്ക് നടന്നു ചെന്നപ്പോൾ, വെള്ള ഡ്രസ്സിൽ അത്യന്തം ഗാംഭീര്യത്തോടെ ടെന്നീസ് റാക്കറ്റും പിടിച്ച് നിൽക്കുന്ന ദേവനെ കണ്ടു. അവൻ കഴുത്തിലെ വിയർപ്പ് ടവൽ കൊണ്ട് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. കൂടെയുള്ള ഭീമന്മാരായ ബോഡിഗാർഡുകൾ എന്നെത്തന്നെ തറഞ്ഞു നോക്കി നിൽപ്പുണ്ടായിരുന്നു.
അവൻ എന്നെ അല്പം ഗൗരവത്തോടെ നോക്കി:
“എന്താടോ ഈ വെളുപ്പാൻ കാലത്ത്?”
“സർ… എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. നമുക്കൊന്ന് ഒറ്റയ്ക്ക് സംസാരിക്കാമോ?”
ഞാൻ വിനയത്തോടെ ചോദിച്ചു.
അവൻ ചുറ്റും നോക്കി ഒന്നു ചിരിച്ചു:
“ഇവിടെ പ്രൈവറ്റ് തന്നെയാണ് ശ്യാം! നീ പറയുന്ന ഒരു വാക്ക് പോലും എന്റെ ആളുകളുടെ നാവിൽ നിന്ന് പുറത്തു പോകില്ല. വിഷയം എന്താണെന്ന് വെച്ചാൽ പറ…”
ഞാൻ ചുറ്റും ഭയത്തോടെയും വിറയലോടെയും ഒന്ന് നോക്കി. എന്റെ ഉള്ളിലെ ആഗ്രഹം പുറത്തറിയാതെ, വളരെ സങ്കടവും ഭയവും അഭിനയിച്ചുകൊണ്ട് ഞാൻ കാര്യം പറയാൻ തുടങ്ങി.
“സർ… വേദുവിനെ നാളെ സർ എവിടേക്കാണ് മാറ്റാൻ പോകുന്നത്?”
“അത് നീ അറിഞ്ഞിട്ട് ഇപ്പോൾ എന്താ കാര്യം?”
അവന്റെ പുരികങ്ങൾ ചുളിഞ്ഞു.
“സാറിനെ വിശ്വാസമില്ലാഞ്ഞിട്ടല്ല സർ… പക്ഷേ, എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റാത്ത ഒരു വലിയ പ്രശ്നമുണ്ട്,”
ഞാൻ തലതാഴ്ത്തി പറഞ്ഞു.
“അതെന്താടോ?” അവൻ കയ്യിലിരുന്ന
ടവൽ വശത്തേക്ക് എറിഞ്ഞു കൊണ്ട് ചോദിച്ചു.
“സർ… അവളെ ഇവിടുന്ന് കൊണ്ടുപോയാൽ, എന്റെയോ അവളുടെയോ വീട്ടിൽ നിന്ന് വിളിച്ചാൽ ഞാൻ എന്ത് സമാധാനം പറയും? എന്നും വൈകുന്നേരം അവളുടെ അമ്മ ഫോണിൽ വിളിക്കുന്നതാണ്. ഒന്നോ രണ്ടോ ദിവസം എനിക്ക് എന്തെങ്കിലും നുണ പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റിയേക്കും… ബാക്കി ദിവസം ഞാൻ എന്ത് ചെയ്യും? …”
എനിക്കൊരു വലിയ അബദ്ധം പറ്റിയ മട്ടിൽ ഞാൻ സങ്കടത്തോടെ അവന് മുന്നിൽ അഭിനയിച്ചു.
അത് കേട്ട് ദേവൻ താടിക്ക് കൈകൊടുത്ത് ചിന്താകുലനായി:
“അതിന് ഞാൻ ഇപ്പോൾ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്?ഇതൊക്കെ നിന്റെ മാത്രം തലവേദന ആണ്… എന്നേ ബാധിക്കില്ല..”
“സാറേ… എനിക്കൊരു റിക്വസ്റ്റ് ഉണ്ട്! സർ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്നു നിന്നൂടെ? അവിടെയാണെങ്കിൽ ഒരു പ്രശ്നത്തിനും ആരും വരില്ല. സാറിന് വേണ്ട എല്ലാ സൗകര്യങ്ങളും, പ്രൈവസിയും ഞാൻ ഉണ്ടാക്കിത്തരാം! അതല്ലെങ്കിൽ… എന്നെക്കൂടി സാറിന്റെ കൂടെ കൊണ്ടുപോകണം. അവളെ എന്റെ കൺവെട്ടത്തു നിന്നും വിട്ടുനിർത്തുന്നത് എനിക്ക് വലിയ റിസ്ക് ആണ് …”
എന്റെ വാക്കുകൾ കേട്ട് ദേവൻ എന്നെ ആഴത്തിൽ ഒന്നു നോക്കി. അവൻ അല്പസമയം ഒന്നും മിണ്ടാതെ നിന്നു.. എന്റെ നെഞ്ചിടിക്കുകയായിരുന്നു. എന്റെ ഈ പ്ലാൻ വർക്ക് ഔട്ട് ആകുമോ എന്ന ഭയം എന്നെ വിറപ്പിച്ചു.
ഒടുവിൽ അവൻ എന്നെയൊന്നു നോക്കി…
“ശരി… നിന്റെ വീട്ടിലേക്ക് വരാൻ ഞാൻ തയ്യാറാണ്,”
അവൻ പറഞ്ഞു.
എന്റെ ഉള്ളിൽ വലിയൊരു ആശ്വാസവും സന്തോഷവും ഇരച്ചുകയറി. പക്ഷേ… അവൻ പെട്ടെന്ന് അവന്റെ മീശ പിരിച്ച് പൈശാചികമായി ഒന്ന് ചിരിച്ചു!
“പക്ഷേ ശ്യാം… എനിക്കൊരു കണ്ടീഷൻ ഉണ്ട്!”
“എന്ത് കണ്ടീഷൻ ആയാലും ചെയ്യാം സർ!” ഞാൻ ആവേശത്തോടെ പറഞ്ഞു.
“നമ്മൾ തമ്മിൽ ഒരു കരാറുണ്ട്… ഒരാഴ്ച നിന്റെ ഭാര്യ എന്റെ ഭാര്യയെപ്പോലെ ആയിരിക്കണം എന്ന്. ഓർമ്മയുണ്ടോ നിനക്ക്?”
അവൻ എന്റെ കണ്ണ് തള്ളിപ്പോകുന്ന മട്ടിൽ ചോദിച്ചു.
ഞാൻ ഉള്ളിൽ അല്പം ഞെട്ടൽ അഭിനയിച്ചുകൊണ്ട് തലയാട്ടി:
“ഉ… ഉണ്ട് സർ…”
“എന്നാൽ അതിൽ ചെറിയൊരു മാറ്റം വേണം! ഭാര്യയെപ്പോലെയല്ല… ഭാര്യ തന്നെ ആകണം അവൾ എനിക്ക്!”
അവന്റെ വാക്കുകൾ കേട്ട് ഞാൻ അന്തം വിട്ട് നിൽക്കുമ്പോൾ, അവൻ എന്റെ തോളിൽ കൈവെച്ച് ക്രൂരമായി ചിരിച്ചു:
“മനസ്സിലായില്ല അല്ലേ? തെളിച്ചു പറയാം! നാളെ ഏതെങ്കിലും ഒരു അമ്പലത്തിൽ വെച്ച് നീ നിന്റെ കൈകൊണ്ട് അവളെ എനിക്ക് കെട്ടിച്ചു തരണം! നിയമപരമായിട്ടല്ല… പക്ഷേ, നിന്റെ ഭാര്യയ്ക്ക് രണ്ടാം ഭർത്താവായി ഞാൻ മാറണം..! അവളുടെ കഴുത്തിൽ എന്റെ താലി വീഴണം!”
