അവന് ഡിഗ്രി കഴിഞ്ഞു ബാംഗ്ലൂരില്‍ എം. ബി. എ. യ്ക്ക് ചേര്‍ന്നു. അവന്‍റെ അച്ഛന്‍ അവനു താമസിക്കാന്‍ ആയി ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്ടും എടുത്ത് നല്‍കി. ഒരു അറ്റാച്ച്ഡ് ബെഡ് റൂമും, ഹാളും, ഹാളിന്‍റെ ഒരറ്റത്തായി ഒരു ചെറിയ അടുക്കളയും ഉള്ള ഒരു ഫ്ലാറ്റ്. അച്ഛന്‍ അവനു എല്ലാ മാസവും നല്ല ഒരു തുക ചെലവിനായി നല്‍കുന്നുണ്ട്. അച്ഛന്‍ അറിയാതെ അവന്‍റെ അമ്മയും പോക്കറ്റ് മണി നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ അവന്‍റെ അക്കൗണ്ടില്‍ എപ്പോഴും ആവശ്യത്തിനു പണം ഉണ്ടാകുമായിരുന്നു.
എങ്കിലും, അവന്‍ അനാവശ്യമായി പണം ധൂര്‍ത്ത് അടിച്ചു നശിപ്പിക്കുമായിരുന്നില്ല. പിന്നെ സര്‍വ്വ സ്വന്ത്രനായി അടിച്ചുപൊളിച്ചു കഴിയുന്ന അവനു ഇടയ്ക്കു ചില ചുറ്റിക്കളികളുമൊക്കെ ഉണ്ട്. കൂടെ പഠിക്കുന്ന രണ്ടു മൂന്നു മലയാളി പെണ്‍കുട്ടികള്‍ ഇടക്കൊക്കെ അവന് ചൂട് പകരാനായി അവധി ദിവസങ്ങളില്‍ എത്താറുണ്ട്. ആ കഥകളൊക്കെ വഴിയേ പറയാം.
അവന്‍റെ കൂടെ പഠിക്കുന്ന കുട്ടികളില്‍ പകുതിയില്‍ കൂടുതലും മലയാളികള്‍ തന്നെ ആയിരുന്നു. അവന്‍ അവരെല്ലാവരും ആയി നല്ല കമ്പനിയും ആയി. കൂട്ടുകാരുടെ കൂട്ടത്തില്‍ പകുതിയും പെണ്‍കുട്ടികള്‍ ആയിരുന്നു.
അങ്ങനെ ഇരിക്കെ, അവന്‍ ഒരു അവധി ദിവസം നോക്കി വീട്ടിലേക്കു തിരിക്കുന്നു. ഇത്തവണ അവന്‍റെ ചേച്ചിയുടെ പിറന്നാള്‍ പ്രമാണിച്ചുള്ള വരവാണ്. അവന്‍ അവിടെ നിന്ന് തന്നെ ചേച്ചിക്ക് ഒരു പിറന്നാള്‍ സമ്മാനവും വാങ്ങിയാണ് യാത്ര. നല്ല ഒരു അടിപൊളി ചുരിദാറും, പിന്നെയും എന്തൊക്കെയോ വാങ്ങിയിട്ടുണ്ട്. ചേച്ചിക്ക് 25 വയസ്സ് തികയുന്നത് തിങ്കളാഴ്ച ആണ്.
അതുകൊണ്ട് തന്നെ ആ ഒരു ദിവസം കൂടി അവന്‍ അവധി ആയിരിക്കും. പിറന്നാള്‍ ആഘോഷവും കഴിഞ്ഞു അന്ന് വൈകുന്നേരം മടങ്ങി പോകാനാണ് പരിപാടി. അങ്ങനെ, വെള്ളിയാഴ്ച വൈകുന്നേരം അവിടെ നിന്നും തിരിച്ചു, ശനിയാഴ്ച രാവിലെ അവന്‍ വീട്ടില്‍ എത്തി. കളിയും ചിരിയുമൊക്കെയായി രണ്ടു ദിവസം കടന്നു പോയി. ഞായറാഴ്ച വൈകുന്നേരം സാധാരണ പോലെ അവന്‍ മടങ്ങി പോകാതെ വന്നപ്പോള്‍ അച്ഛന്‍ അവനെ ചെറുതായി ഒന്ന് ചൊറിഞ്ഞു. പക്ഷേ, അമ്മ ഇടപെട്ടു ആ രംഗം ശാന്തമാക്കി.
ആ ഞായറാഴ്ച ആയിരുന്നു കൊറോണ ബാധ പ്രമാണിച്ചുള്ള ഒരു ദിവസത്തെ all India ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത്. അതിന്‍റെ പേരിലാണ് അമ്മ അവന് രക്ഷാകവചം തീര്‍ത്തത്.
“ങേ…. നിങ്ങള്‍ എന്താ ഈ പറയുന്നത്? ഇന്ന് ലോക്ക്ഡൌണ്‍ ആയിട്ട് വണ്ടിയൊന്നും ഇല്ലെന്നു നിങ്ങള്‍ക്ക് അറിയില്ലേ?”
“ആറു മണി കഴിഞ്ഞാല്‍ വണ്ടിയൊക്കെ ഓടും. അവനു പോകാവുന്നതേ ഉള്ളു.”
“ഓ….. ആ ഒരു ദിവസത്തെ ക്ലാസ്സ് പോയെന്നു വച്ച് ഒന്നും സംഭവിക്കില്ല. പിന്നെ, നാളെ അവന്‍റെ ചേച്ചിയുടെ പിറന്നാള്‍ അല്ലേ…. നമ്മള്‍ എല്ലാം കൂടി ഇവിടെ അത് ആഘോഷിക്കുമ്പോള്‍ അവനും അതില്‍ പങ്കെടുക്കാന്‍ ഒക്കെ ആഗ്രഹം കാണില്ലേ…….. അതും കഴിഞ്ഞു നാളെ വൈകുന്നേരം അവന്‍ പൊക്കോളും.”
“നീയാ ഇവനെ വഷളാക്കുന്നത്. “
“ഓ….. ഒരു ദിവസം ക്ലാസ്സ് പോയെന്നും പറഞ്ഞു ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. അവന്‍ പഠിച്ചോളും.”
അതോടെ അച്ഛന്‍ പത്തി മടക്കി.
അടുത്ത ദിവസം രാവിലെ അവര്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയി. ചേച്ചിയാണെങ്കിൽ ജന്മദിനമായതിനാൽ പുത്തൻ സെറ്റ് സാരിയൊക്കെ ഉടുത്ത് നന്നായി അണിഞ്ഞൊരുങ്ങിയിട്ടുമുണ്ട്. വഴിയിൽ കാണുന്ന എല്ലാ അവന്മാരുടേയും കണ്ണുകൾ തന്‍റെ ചേച്ചിയുടെ ശരീരത്തിലെ ഉയർച്ച താഴ്ച്ചകളെ തഴുകിക്കൊണ്ടാണ് കടന്നു പോകുന്നതെന്ന് തിരിച്ചറിഞ്ഞതും അവന് അവരോടെല്ലാം ഈർഷ്യ തോന്നി. ഇവന്മാർക്കാർക്കും അമ്മയും പെങ്ങൻമാരുമില്ലേ..?
അമ്പലത്തിൽ നിന്ന് തിരിച്ച് വരുന്ന വഴി പരിചയക്കാർക്കെല്ലാം അമ്മയോട് ചോദിക്കാനുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു.
“ഇവളുടെ കല്ല്യാണക്കാര്യമൊന്നും ഇതുവരെ ശരിയായില്ലേ സുമതീ..”
“അതൊക്കെ അതിന്‍റെ മുറക്ക് നടക്കും.. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ.” അമ്മ ഒഴുക്കൻ മട്ടിൽ പറഞ്ഞൊഴിഞ്ഞു. അച്ഛനാണെങ്കിൽ അത്തരം ചോദ്യങ്ങൾ പിടിക്കുന്നേയില്ലായിരുന്നു.
