“ഉം… എന്താ കാര്യം…?”…
കീഴ്ജാതിക്കാരൻ പൂമുഖത്ത് കയറിയിരിക്കുന്നത് തമ്പുരാട്ടിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല..
അതിന്റെ അനിഷ്ടം തമ്പുരാട്ടിയുടെ ശബ്ദത്തിലും ഭാവത്തിലുമുണ്ടായിരുന്നു..
“” ഒരു കാര്യമുണർത്താനുണ്ടായിരുന്നു തമ്പുരാട്ടീ…
കുമാരേട്ടാ, പറഞ്ഞ് കൊടുക്ക്… “..
ശങ്കരൻ ഉത്തരവിട്ടു…
ഈ കീഴ്ജാതിക്കാരന് എന്താണിത്ര ഗർവ്വ് എന്ന് തമ്പുരാട്ടിക്ക് മനസിലായില്ല..
“അത്…തമ്പുരാട്ടീ…
ഈ ശങ്കരന് തമ്പുരാൻ കുറച്ച് പൈസ കൊടുക്കാനുണ്ട്… “….
വിറച്ച് കൊണ്ട് കുമാരൻ പറഞ്ഞു..
തമ്പുരാട്ടി ഞെട്ടിപ്പോയി..
ഈ കീഴാളനോടും തമ്പുരാൻ കടം വാങ്ങിയെന്നോ… ?..
ഇതിലേറെ നാണക്കേട് വേറെന്തുണ്ട്..
“” ഇനി ഞാൻ പറയാം തമ്പുരാട്ടീ…
മൂന്ന് ലക്ഷം രൂപയാണ് തമ്പുരാൻ എന്നോട് വാങ്ങിയത്….
അതിന് കുമാരൻ സാക്ഷിയാണ്..
മാത്രമല്ല തമ്പുരാൻ മുദ്രപ്പത്രിൽ എഴുതി ഒപ്പിട്ടും തന്നിട്ടുണ്ട്…
ഞാനിപ്പോ ചെറിയ ബിസിനസൊക്കെയായി പോവുകയാ…
കുറച്ച് കാലമായേ തമ്പുരാൻ പൈസ വാങ്ങിയിട്ട്…
ഞാനിപ്പോ എന്താ തമ്പുരാട്ടീ ചെയ്യേണ്ടത്…?””..
ശങ്കരൻ പറഞ്ഞതിനും ചോദിച്ചതിനും തമ്പുരാട്ടിക്ക് മറുപടിയില്ലായിരുന്നു..
ഒരാശ്രയത്തിനായി അവർ കുമാരനെ നോക്കി..
“” ശരിയാ തമ്പുരാട്ടീ…
പണം പറഞ്ഞ അവധിക്ക് കൊടുക്കാൻ പറ്റിയില്ലേൽ ഇല്ലത്തൂന്ന് ശങ്കരന് വേണ്ടതെന്താന്ന് വെച്ചാ എടുക്കാനും ആ പത്രത്തിൽ തമ്പുരാൻ എഴുതിക്കൊടുത്തിട്ടുണ്ട്…””…
തമ്പുരാട്ടി പകച്ച് കൊണ്ട് കുമാരനെ നോക്കി..
എന്നാൽ, തമ്പുരാട്ടിയുടെ പിന്നിൽ നിന്ന നീലാംബരി ആർത്തിയോടെയാണ് കരിവീട്ടിയിൽ കടഞ്ഞെടുത്ത പോലുള്ള ശങ്കരനെ നോക്കിയത്..
ഇല്ലത്തൂന്ന് പുറത്തിറങ്ങാത്ത തമ്പുരാട്ടിമാർക്ക് ആണുങ്ങളെ അടുത്ത് കാണാനുള്ള അവസരമൊന്നും അധികം കിട്ടാറില്ല..
“” അതിന് ഇവിടെയെന്താ കുമാരാ ഇനി ബാക്കിയുള്ളത്… ?.
വില പിടിപ്പുള്ളതെല്ലാം കടക്കാർ എടുത്തോണ്ട് പോയില്ലേ… ?””..
വ്യസനത്തോടെ തമ്പുരാട്ടി ചോദിച്ചു..
“” എന്ന് പറഞ്ഞാലെങ്ങിനാ തമ്പുരാട്ടീ…
എനിക്കെന്റെ പൈസ കിട്ടണ്ടേ… ?.
കുമാരേട്ടാ…
നിങ്ങള് ഇടനിലക്കാരനായി നിന്നല്ലേ എന്നോട് പണം വാങ്ങിയത്… ?.
നിങ്ങള് തന്നെ ഇതിന് തീരുമാനം പറ.”.
കുമാരൻ കരച്ചിലോളമെത്തി..
അയാൾക്കൊന്നും പറയാനില്ലായിരുന്നു, തമ്പുരാട്ടിക്കും..
“തീരുമാനം ഞാൻ പറയാം..
ഇല്ലത്തെ വിലപിടിപ്പുള്ള സാധനമെന്തേലും എടുത്ത് എന്റെ പൈസ മുതലാക്കാനാ തമ്പുരാൻ പറഞ്ഞത്…
അതെടുത്ത് ഞാനെന്റെ പൈസ മുതലാക്കും… “..
ശങ്കരൻ അവന്റെ കാര്യം പറഞ്ഞു..
അതിന് ഇവിടെ എന്തിരുന്നിട്ടാ എന്നാണ് തമ്പുരാട്ടി ചിന്തിച്ചത്..
“”ഇവിടെയതിന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഇനിയില്ല..
എല്ലാം കടക്കാര് കൊണ്ടുപോയി…”..
തമ്പുരാട്ടി നിരാശയോടെ പറഞ്ഞു..
“” ഇല്ല തമ്പുരാട്ടീ…
ഈ ഇല്ലത്തെ ഏറ്റവും വിലപിടിപ്പുള്ളത് ആരും കൊണ്ടുപോയിട്ടില്ല..
അതിവിടെത്തന്നെയുണ്ട്..
അതാണെനിക്ക് വേണ്ടത്… “..
ശങ്കരൻ പറഞ്ഞത് കേട്ട് തമ്പുരാട്ടി അന്തം വിട്ടു..
ഈ ഇല്ലത്ത് ഇനി എന്താണ് ബാക്കിയുള്ളത്..?.
” കാര്യം ഞാൻ പറയാം തമ്പുരാട്ടീ…
ഇവിടെയിനി ഒന്നും ബാക്കിയില്ലെന്ന് എനിക്കറിയാം..
പക്ഷേ, വന്നവരൊന്നും കാണാത്ത ഏറ്റവും വില കൂടിയത് ഞാൻ കണ്ടു..
അത് തമ്പുരാട്ടിയാ…
എനിക്ക് വേണ്ടത് തമ്പുരാട്ടിയേയാ…
കൂടുതലൊന്നും എനിക്ക് പറയാനില്ല…
രാത്രി ഞാൻ വരും..
ഒന്നുകിൽ എന്റെ പൈസ…
അല്ലെങ്കിൽ തമ്പുരാട്ടി…
ഞാൻ പറഞ്ഞത് തമ്പുരാട്ടിക്ക് മനസിലായല്ലോ അല്ലേ… ?””..
വിറച്ച് പോയ തമ്പുരാട്ടി അടുത്ത് നിൽക്കുന്ന നീലാംബരിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു..
എന്താണിവൻ പറഞ്ഞത്..?.
