പക്ഷേ അന്നേ ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ അത് നീ തന്നെ ആയിരിക്കുമെന്ന്..
എത്തിനാണെന്നോ…അവൾ മുഖമുയർത്തി അവനെ നോക്കി…
അല്ല ഇവിടെ എന്തായാലും നിറയെ ചക്കയും,മാവും, തെങ്ങും ഓക്കേ ഉണ്ട്… ഇനീപ്പോ അതൊക്കെ അടർത്താൻ ആളെ തിരഞ്ഞു നടകണ്ടാലോ…
പരിഭവം കൊണ്ട് കുനിഞ്ഞ ആ മുഖം പിടിച്ചുയർത്തി അവൻ മെല്ലെ ആ കാണുകളിൽ ചുംബിച്ചു…
ഞാൻ മോഹിച്ചത് ആഗ്രഹിച്ചതും നിന്റെ ആ കുസൃതിയായിരുന്നു…. ഇന്നെനിക്കു അതു സ്വന്തമായി…അവൻ പ്രണയർദ്രനായി അവളെ നെഞ്ചോട് ചേർത്തു…
പിന്നീടുള്ള ദിവസങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു…
അരുണിന്റെ വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് അവളെ അവിടുത്തെ മകളായി തന്നെയാണ് അരുണിന്റെ അമ്മ സ്നേഹിച്ചത്…
ലീവ് കഴിഞ്ഞ് അരുണിനോടൊപ്പം ബാംഗ്ലൂരിലേക്ക് മടങ്ങുമ്പോൾ അരുണിന്റെ അമ്മ ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ…
അവരുടെ മടിയിൽ താലോലിക്കാൻ ഒരു പേരക്കുട്ടിയെ എത്രയും വേഗം നൽകണമെന്ന് ഉള്ളത്…
അരുണനും അതായിരുന്നു ആഗ്രഹം..
അരുൺ മറ്റു കുട്ടികളെ താലോലിക്കുന്ന കാണുമ്പോഴേ അറിയാം കുട്ടികളെ വളരെ ഇഷ്ടമാണെന്ന്..
പതിയെ അവളും ആ ഇഷ്ടത്തെ ആഗ്രഹിക്കാൻ തുടങ്ങി..
ഓരോ മാസവും പ്രതീക്ഷ തല്ലി കെടുത്തി കടന്നു പോയി…
വിവാഹം കഴിഞ്ഞു രണ്ടു കൊല്ലമായിട്ടും ആ ഒരു ഭാഗ്യം ഞങ്ങളെ തേടിയെത്തിയില്ല…
ക്രമേണ അമ്മയുടെ പ്രതീക്ഷ നിറഞ്ഞ ചോദ്യവും ആകാംഷയും നിലച്ചു..
ചിലപ്പോൾ തോന്നിട്ടുണ്ട് അമ്മയ്ക്കുള്ളിൽ എന്നോട് ഒരു അകൽച്ച വന്നോ യെന്ന്
കുട്ടികളായിലെ എന്ന ചോദ്യം നേരിടാനാകാതെ പുറത്തു പോകാൻ തന്നെ മടിച്ചു…
അരുണിനും ഏറെ നിരാശയുണ്ടെന്ന് തോന്നുന്നു… പക്ഷേ എനിക്ക് വിഷമം ആകാതിരിക്കാൻ എപ്പോഴും എന്നെ സമാധാനിപ്പിക്കാൻ ആണ് പതിവ്..
മറ്റു കുട്ടികൾ കാണുമ്പോഴുള്ള ആ കണ്ണിലെ തിളക്കവും സന്തോഷവും എന്നെ വല്ലാതെ കുത്തിനോവിച്ചു.
എല്ലാവരുടെയും നിർബന്ധം കൊണ്ട് ഒടുവിൽ ഞങ്ങൾ ഒരു ഡോക്ടറെ കാണാൻ പോയി…
ടെക്സ്റ്റിലൊന്നും ഒരു കുഴപ്പവുമില്ല കുട്ടികൾ ഉണ്ടാകുമെന്നുതന്നെ എല്ലാ ഡോക്ടർമാരും ഉറപ്പിച്ചു പറഞ്ഞു…
ഇതിനൊന്നും മനസ്സിന്റെ വേദന ഇല്ലാതാക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ അമ്മയുടെ നിർബന്ധം കാരണം ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സെറ്റിൽ ആവാൻ തീരുമാനിച്ചു..
മറുനാട്ടിൽ വന്നു കുടുംബ ബിസിനസിലെ ശ്രദ്ധതിരിച്ചു.
വിരസമായ പകലുകൾ എന്റെ ദുഃഖത്തിൽ ആഴം കൂട്ടി
അതൃപ്തി പുറമേ കാണിക്കുന്നില്ലെങ്കിലും അമ്മയുടെ ഉള്ളിൽ ആ പഴയ സ്നേഹം കുറഞ്ഞോ എന്ന് എനിക്ക് വിഷമമായി…
നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം പേടിച്ച് പുറത്തേക്കിറങ്ങാൻ തന്നെ പേടിയായി..
ചോദ്യത്തിന് ഉപരി പലരുടെയും സഹതാപം നിറഞ്ഞ നോട്ടമായിരുന്നു സഹിക്കാൻ വയ്യാത്തത്…
ഒരു ദിവസം അമ്മയുടെ അനിയത്തി അവരുടെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ട് ക്ഷണിക്കാൻ വന്നു…
അവർ വന്നപ്പോൾ മുതൽ എനിക്കുള്ള പാര പണിയായിരുന്നു
വീടായാൽ ഒരു കുട്ടികൾ വേണം അത് ഇല്ലാത്ത വീട് എന്തിന് കൊള്ളാം..
ഒന്നും മിണ്ടാതെ അവർക്ക് മുന്നിൽ ചായ കൊണ്ട് വെച്ച് തിരികെ അവൾ അടുക്കളയിലേക്ക് പോയി..
എത്ര നല്ല കല്യാണം വന്നതാ ചെക്കനു അവസാനം അവനു കിട്ടിയതോ…
പ്രസവിക്കാൻ കഴിവില്ലാത്ത ഒന്നിനെ…
ഇങ്ങനെ സഹിക്കേണ്ട കാര്യം ഉണ്ടോ ചേച്ചി
നാട്ടിൽ വേറെ പെൺപിള്ളേരില്ലേ…
കേട്ട് സഹിക്കാൻ വയ്യാതെ മുറിയിലേക്ക് പോയി…
അതിലുപരി വിഷമിപിച്ചതു അമ്മയുടെ ആ മൗനമായിരുന്നു
രാത്രി എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുക എന്ന് നിർബന്ധിച്ചപ്പോൾ എന്നെ ആ നെഞ്ചോട് ചേർത്തു പിടിച്ചു പറഞ്ഞു
ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ.. ആ വാക്കിനു മുൻപിൽ മറ്റെല്ലാം മറന്നു പോയി…
പിറ്റേ ദിവസം ആയിരുന്നു ആ ചടങ്ങ്..
കുഞ്ഞിന്റെ നൂലുകെട്ട്..
കുഞ്ഞിന് കൊടുക്കാനുള്ള ഗിഫ്റ്റ് നേരത്തെ വാങ്ങി വെച്ചിരുന്നു…
എനിക്ക് പോകാൻ ഒട്ടും താല്പര്യം തോന്നിയില്ല.. പക്ഷേ പോകാതെ പറ്റില്ലല്ലോ..
ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും നിറയെ ആളുകളായിരുന്നു..
നൂലുകെട്ടും പേരിടിലും കഴിഞ്ഞപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു സ്വർണ്ണമാല തന്നു കുഞ്ഞിനെ കഴുത്തിലിടാൻ പറഞ്ഞു… ഞാനതാ കുഞ്ഞി കഴുത്തിൽ ഇട്ടു കൊടുത്തു
എല്ലാവരും ആഹാരം കഴിക്കാൻ പോയപ്പോൾ ആ കുഞ്ഞിനെ ഒന്ന് എടുക്കണം എന്ന് എനിക്ക് തോന്നി..
എന്റെ ആഗ്രഹം മനസ്സിലാക്കി അമ്മ കുഞ്ഞിന് എന്റെ കയ്യിൽ വെച്ചു തന്നു..
ഞാൻ കുഞ്ഞിന്റെ ആ റോസാ ദളം പോലെ മൃദുലമായ മുഖത്തും കാലിലും കൈയ്യിലും മുഖം ഉരസി…
കുഞ്ഞ് നല്ല ഉറക്കമായിരുന്നു
അറിയാതെ എന്നിലെ അമ്മ ഉണർന്നു
നെഞ്ചിൽ എന്തോ ഒരു തരിപ്പ്..
ഞാൻ ആ കുഞ്ഞു നെറ്റിയിൽ മെല്ലെ ഉമ്മ വച്ചു..
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആ കുഞ്ഞു നെറ്റിയിൽ വീണു…
പെട്ടന്ന് ഞെട്ടിയിട്ടു എന്ന പോലെ കുഞ്ഞ് അലറി കരയുവാൻ തുടങ്ങി…
അതുകേട്ട് വന്ന് ചെറിയമ്മ ആകെ കലി കൊണ്ടു…
ഇവളുടെ കയ്യിൽ കുഞ്ഞിന് കൊടുക്കാൻ ആരാണ് പറഞ്ഞത്..
ഇവർക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് അറിയില്ലേ …
ഇങ്ങനെയുള്ളവരുടെ ദൃഷ്ടിദോഷം ഏറ്റാൽ കുഞ്ഞിന് ആപത്താണ്..
അവർ തട്ടിപ്പറിക്കും പോലെ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി..
എല്ലാവരുടെയും സഹതാപ കണ്ണുകൾ അവളുടെ നേർക്കായി
ആ നിമിഷം ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി…
സീത ദേവിയെ പോലെ ഭൂമി പിളർന്നു ആ നിമിഷം അപ്രത്യക്ഷമാകാൻ മനസ്സ് വല്ലാതെ കൊതിച്ചു..
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ… പിന്നെ ഒന്നും ഓർമ്മയില്ല..
മുഖത്ത് ശക്തമായി വെള്ളം വീണപ്പോഴാണ് പിന്നെ കണ്ണുതുറന്നത്…
അപമാനഭാരം കൊണ്ടു ആരുടെയും മുഖത്ത് നോക്കാൻ ശക്തിയില്ലായിരുന്നു..
അരുൺ എന്നെ കോരിയെടുത്ത് കാറിനരികിലേക്ക് നടന്നു…
പിന്നാലെ അമ്മയും അച്ഛനും..
ഒന്നും കഴിക്കാൻ നില്ക്കാതെ ഞങ്ങൾ ആ വീടിന്റെ പടിയിറങ്ങി…
വീട്ടിലെത്തി എന്നെ മുറിയിൽ ആക്കിയ ശേഷം എനിക്ക് മുഖം തരാതെ അരുൺ കാറുമെടുത്ത് പുറത്തേക്ക് പോയി..
എപ്പോഴോ കരഞ്ഞു തളർന്നു മയങ്ങി പോയി.
കണ്ണു തുറന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു…
നല്ല വിശപ്പ്… ശരീരം തളരുന്ന പോലെ.
എഴുന്നേറ്റ് ..താഴേക്കു പോകാൻ തുടങ്ങിയപ്പോൾ തല ചുറ്റുന്നു പോലെ…
ഒരുവിധം അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തി..
മോൾ എഴുന്നേറ്റോ ഇതാ..ചായ…
ആ മുഖത്തു നോക്കാൻ ശക്തി ഇല്ലായിരുന്നു.
അപ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്…
ആരാ നോക്കു ലക്ഷ്മി… വേണ്ട മാധവേട്ട അതു അവളാ എന്റെ പ്രിയപ്പെട്ട അനിയത്തി..
കുറച്ചു നേരമായി വിളിക്കുന്നു ഞാൻ കോൾ എടുക്കാതെ ഇരിക്കുവാ…