ഈ വിവരം അറിഞ്ഞശേഷം ജീനയോടുള്ള അയാളുടെ സമീപനത്തിലും മാറ്റം വന്നിരുന്നു. ഒരു അകൽച്ച അവരുടെ ബന്ധത്തിൽ ഉണ്ടായി . ഒരുപക്ഷെ അപ്പച്ചന്റെ സ്വത്ത് കിട്ടിയാൽ ആ അകൽച്ച മാറും എന്നവൾ പ്രതീക്ഷിച്ചു. സാമ്പത്തിക പ്രശ്നവും കേസും മാനസികപിരിമുറുക്കവും കാരണം ജീനയുടെ അപ്പച്ചൻ ആശുപത്രിയിൽ ആയി. അയാളെ ആശുപത്രിയിൽ പോയി കാണാൻ മാർക്കോസ് സമ്മതിച്ചില്ല . ജീനയും ഡെയ്സിയും കേണപേക്ഷിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ല . ഏക മകളെയും കൊച്ചുമകളെയും കാണാൻ കഴിയാതെ ജീനയുടെ അപ്പച്ചൻ മരിച്ചു. ചടങ്ങുകൾക്ക് എത്തിയ ജീനയോടും മകളോടും തണുപ്പൻ നയമാണ് വീട്ടുകാർ സ്വീകരിച്ചത് . വീടിന്റെ പരിസരത്തോടെ അലസമായി അങ്ങോട്ടും ഇങ്ങോട്ടും നടന്ന് , ഉള്ളിൽ ചിരിച്ചു മാർക്കോസ് സമയം കൊന്നു .
കോടതി വിധി അനുകൂലമാവുകയും കൂടി ചെയ്തതോടെ കുടുംബക്കാർ പൂർണമായും അവരെ ഒഴിവാക്കി. കുടുംബത്തിന്റെ ഒരു പൊതു ചടങ്ങിനും ഇച്ചായന്മാർ ജീനയെയും മാർക്കോസിനെയും വിളിക്കാതെ ആയി. അത് ജീനയെ വളരെ അധികം വിഷമിപ്പിച്ചു. അപ്പച്ചനെ കൊല്ലിച്ചവൾ എന്ന് നാട്ടിലെ പെണ്ണുങ്ങൾ അവളെക്കുറിച്ച അടക്കം പറയുന്നത് അവളെ വീടിന് വെളിയിൽ ഇറങ്ങാൻ അനുവദിച്ചില്ല . ഇത് മനസ്സിലായ മാർക്കോസ് കോട്ടയത്തേക്കാൾ നല്ലത് വയനാട്ടിലെ പുൽമേനി ഗ്രാമം ആണ് എന്ന് തീരുമാനിച്ചു. അവന്റെ സ്വപ്ന പദ്ധതി ആയ ഫൈവ് സ്റ്റാർ റിസോർട് അവിടെയാണ്. താമസം അങ്ങോട്ട് മാറ്റുന്നത് ജീനക്കും ഡെയ്സിക്കും നല്ലതാകും. ഡെയ്സി പഠനത്തിൽ വളരെ പിന്നിൽ ആയതുകൊണ്ട് അവിടുത്തെ ചെറിയ കോളേജിൽ പഠിച്ചാലും വലിയ വ്യത്യാസം ഒന്നും വരാനില്ല . അവൾക്ക് ഒരു സ്കൂട്ടർ എടുത്തു കൊടുത്താൽ അവൾ തന്നെ പോവുകയും വരുകയും ചെയ്തോളും. അങ്ങനെ എല്ലാം സെറ്റ് .
അവർ ആരോടും പറയാതെ രായ്ക്കുരാമാനം വയനാട്ടിൽ എത്തി. പ്രധാന സമ്മേളങ്ങളും മറ്റും നടക്കുന്ന കവലയുടെ മുകളിലേക്കുള്ള കുത്തനായ കയറ്റം കയറി വേണം വീട്ടിൽ എത്താൻ . മൊട്ടക്കുന്നിന്റെ നിറുകയിൽ ആണ് വീട്. വളരെ വിശാലമായ വീട് . കയറുന്ന വഴിയിൽ കുറച്ചു പാവപ്പെട്ട ആളുകളുടെ കുടിലുകൾ ഒഴിച്ചാൽ വേറെ വീടൊന്നും പരിസരത്തു ഇല്ല. ആ കുന്നിന്റെ രാജാവും രാജ്‌ഞിയും ആയി അവർ അവിടെ താമസം തുടങ്ങി . ഞായറാഴ്ചകളിലെ പള്ളിപ്പോക്കു വഴി അവിടുത്തെ നാട്ടുകാരുമായി ജീന വളരെ വേഗം സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ ഏറ്റവും വലിയ റിസോർട് കെട്ടി പൊക്കുന്ന ആളുകളുമായി കൂട്ടുകൂടാൻ നാട്ടുകാർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.അവളുടെയും മകളുടെയും സൗന്ദര്യം പള്ളിയിൽ പോകുന്ന വഴി ഒരുപാട് ആരാധകരെ അവർക്ക് സമ്മാനിച്ചു. റിസോർട്ടിന്റെ പണിയുടെ ടെൻഷനിൽ നടക്കുന്ന മാർക്കോസ് അവളെ ലൈംഗികമായി അത്രയൊന്നും പരിഗണിച്ചിരുന്നില്ല . അതുകൊണ്ടു തന്നെ ആരാധകരുടെ കമന്റടികളും ചൂളം വിളികളും അവൾക്ക് ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം നൽകി.ഇറുകിയ വെള്ളഷർട്ടും കുഞ്ഞു സ്കർട്ടും ഇട്ട് കാലും തുടയും കാണിച്ചു വെള്ള സ്കൂട്ടറിൽ കോളേജിൽ പോയിരുന്ന ഡെയ്സിക്കും സ്വന്തമായി ഒരു ആരാധക സംഘം ഉണ്ടായിരുന്നു. അവളുടെ സ്കർട്ട് കാറ്റടിച്ചു മാറുന്ന കാഴ്ച്ച കാണാൻ അവർ മൊബൈൽ ക്യാമറയുമായി കാത്തു നിന്നു .
വീട്ടിൽ നിന്നും 5 കിലോമീറ്റര് അകലെ ആയിരുന്നു റിസോർട്ടിന്റെ സ്ഥലം. പള്ളിപോക്കുകാരുമായി ഉണ്ടായ കൂട്ട് പ്രദേശത്തെ മറ്റ് സ്ത്രീകളുമായുള്ള പരിചയത്തിലേക്കും സ്ത്രീ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിലേക്കും ജീനയെ എത്തിച്ചു . റിസോർട്ടും ഒപ്പം നദിക്കരയിലെ മറ്റ് പ്രൊജെക്ടുകളിലും ഒരുപാടു പേർക്ക് ജോലി ജീനയും മാർക്കോസും വാഗ്‌ദാനം ചെയ്തിരുന്നു. ഉള്ള സമ്പാദ്യം മുഴുവൻ പദ്ധതിക്ക് തികയാതെ വന്നപ്പോൾ അവർ വീടും റിസോർട്ടിന്റെ സ്ഥലവും പണയം വച്ച് ലോൺ എടുത്തു. അതിനൊക്കെ അവരെ അന്ന് സഹായിച്ചത് തോമസ് പള്ളിക്കലും അയാളുടെ സഹായി മാത്തൻ പെരുമ്പാടിയും ആയിരുന്നു. അവരുമൊത്തു മിക്ക രാത്രിയും കുടിച്ചു പൂസായാണ് മാർക്കോസ് വീട്ടിൽ എത്തിയിരുന്നത്. വീടിന് താഴത്തെ കവലയിലെ പ്രസംഗമണ്ഡപത്തിൽ ഇരുന്ന് വെള്ളം അടിക്കുന്ന മൂവർക്കും രാത്രി ആരും വരാത്ത ആ റോഡിൽ പൂര്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു .പല തവണ ജീനയും ഡെയ്‌സിയും വഴക്ക് ഉണ്ടാക്കിയെങ്കിലും അതൊന്നും അയാൾ കാര്യമാക്കിയില്ല. അങ്ങനെ ഇരിക്കെ കടുത്ത ഇടതുപക്ഷക്കാരായ രണ്ടു പേർക്ക് മാർക്കോസ് ജോലി കൊടുത്തത് തോമസും മാത്തനുമായി ചില മുറുമുറുപ്പ് ഉണ്ടാക്കി. വെള്ളപ്പുറത്ത് ആ മുറുമുറുപ്പ് വഴക്കിലേക്കും തല്ലിലേക്കും എത്തി. കണ്ടാൽ സാജൻ പി ദേവിനെപ്പോലെ ഇരിക്കുന്ന മാത്തന്റെയും സി ജി രവിയെപ്പോലെ ഇരിക്കുന്ന തോമസിന്റെയും ഒപ്പം അധികനേരം തല്ലുപിടിക്കാൻ എലുമ്പനായ മാർക്കോസിന് കഴിഞ്ഞില്ല. അടികൊണ്ട് നിലത്തുവീണ മാർക്കോസ് എണീറ്റ് മുണ്ടിലെ പൊടിയും തട്ടിക്കളഞ്ഞു അവരെ പുലഭ്യം പറഞ്ഞുകൊണ്ട് കവലയിൽ നിന്ന് കയറ്റം കയറി വേഗത്തിൽ വീട്ടിലേക്ക് നടന്ന് പോയി.
