അമ്മയും മോളും മന്ത്രിയുംഅടിപൊളി  

രാഷ്ട്രീയമായി പ്രശ്നങ്ങൾക്ക് ഒരു തട ഇടാൻ അയാൾ വീണ്ടും തങ്കച്ചനെ സമീപിച്ചു. രാത്രി വീട്ടിൽ സ്വീകരണ മുറിയിൽ അയാളുടെ ഒപ്പം മദ്യപാനം തുടങ്ങി. ഒരു കുപ്പി തീർന്ന് അടുത്തത് എടുക്കാൻ മുറിയിലേക്ക് പോയ തക്കത്തിന് അയാൾ മിക്ച്ചറുമായി വന്ന ജീനയുടെ അരക്ക് കയറിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അനങ്ങാതെ ജീന നിന്നു . പ്രശ്നങ്ങൾക്ക് ഒരു ആശ്വാസം കിട്ടാൻ കുറച്ച നേരം അവളുടെ കരവിരുത് സഹിക്കാൻ അവൾ തയ്യാറായിരുന്നു . അപ്പോഴാണ് മാർക്കോസ് കൈയിൽ കുപ്പിയുമായി സ്വീകരണമുറിയിലേക്ക് വന്നത്. എന്തൊക്കെ വന്നാലും തന്നെയേ കെട്ടു എന്ന് പറഞ്ഞ ആൽവിനെ സ്വപ്നം കണ്ട് മുറിയിൽ കട്ടിലിൽ കിടന്ന ഡെയ്സി വീണുടഞ്ഞ കുപ്പിയുടെയും ആക്രോശങ്ങളുടെയും ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നത് . കരയുന്ന അമ്മയെയും തങ്കച്ചനെ കഴുത്തിന് പിടിച്ചു തള്ളി വാതിൽ അടക്കുന്ന അപ്പച്ചനെയും ആണ് അവൾ കണ്ടത് . അവജ്ഞയോടെ രണ്ടുപേരെയും നോക്കി അവൾ തിരിച്ചു മുറിയിൽ കയറി വാതിൽ അടച്ചു.

പിറ്റേന്ന് രാവിലെ തന്നെ റിസോർട്ടിലെ ജോലിക്കാർ പറഞ്ഞു ഉറപ്പിച്ച വേദനവ്യവസ്ഥ പോരെന്ന് പറഞ്ഞു തങ്കച്ചന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. മണ്ണൊലിപ്പിന്റെ പേരിൽ കുടുംബശ്രീയുടെ സ്വയം സഹായ സംഘത്തിൽ പോലും പോകാൻ കഴിയാതെ ഇരിക്കുക ആയിരുന്നു ജീന. എല്ലാം അവളുടെ അപ്പച്ചന്റെ ശാപമാണെന്നു അവൾ വിശ്വസിച്ചു. അവിടെ തന്നെ ആരും സഹായിക്കില്ലെന്ന് ഉറപ്പിച്ച മാർക്കോസ് ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചു. ദുബായ് കാലത്തെ സുഹൃത്തുക്കൾ ആരെങ്കിലും കണ്ട് റിസോർട്ടിൽ ഷെയർ എടുപ്പിക്കാനും കേന്ദ്രത്തിന്റെ പ്രഷർ കൊണ്ട് പരിസ്ഥിതി വകുപ്പിന്റെ അന്വേഷണം അനുകൂലമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ യാത്ര. മാർക്കോസ് വീട് വിട്ട് പോകുന്നത് പ്രതീക്ഷയോടെയും ഭീതിയോടെയും ജീന നോക്കി നിന്നു .

മൂന്ന് മാസം ജീന ഏകാകിയെപ്പോലെ ആണ് ജീവിച്ചത് . ഡെയ്സി അവളോട് കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. അവൾ കോളേജിൽ പോയി വന്നാൽ ഉടൻ മുറിയിൽ കയറി വാതിൽ അടച്ചു ഇരിക്കും. അവൾ അല്പം ആശ്വാസത്തിനായി ഇച്ചായന്മാരെ വിളിച്ചു നോക്കി . ആരും ഫോൺ പോലും എടുത്തില്ല .നാട്ടിലെ കൂട്ടുകാരികളും അവളോട് മുഖം തിരിച്ചു. ഗൾഫിലെ കൂട്ടുകാരികൾ അവളുടെ പ്രശ്നങ്ങൾ കേട്ട് കഴിഞ്ഞു പിന്നെ വിളിച്ചാൽ ഫോൺ എടുക്കാതെ ആയി.

.എന്തൊക്കെ വന്നാലും മകളുടെ പേരിൽ ഇട്ടിരിക്കുന്ന 30 ലക്ഷത്തിൽ ആയിരുന്നു ജീനയുടെ ആശ്വാസം മുഴുവൻ . ആഴ്ചയിൽ വല്ലപ്പോഴും മാർക്കോസ് വിളിച്ചാൽ ആയി. ആ വിളികളും നിരാശ മാത്രമാണ് സമ്മാനിച്ചത് . ഓരോ വിളിയിലും മാർക്കോസിന്റെ ശബ്ദത്തിലെ വഴുവഴപ്പ് കൂടുന്നത് അവളിലെ ആദി കൂട്ടി. ഒന്നും വേണ്ടായിരുന്നു . അപ്പച്ചന്റെ വാക്ക് കേട്ട് ജീവിച്ചിരുന്നെങ്കിൽ , മാർക്കോസിന്റെ ആഗ്രഹങ്ങൾക്ക് മൗനസമ്മതം കൊടുക്കാതിരുന്നെങ്കിൽ ……ഓരോന്ന് ആലോചിച് അവൾ കാട് കയറി .

ഒരു ശനിയാഴ്ച്ച രാവിലെ പതിവ് പോലെ ബാങ്കിലെ ഉദ്യോഗസ്ഥർ എത്തി . 3 ദിവസത്തിനകം ഇറങ്ങി കൊടുക്കണം. റിസോർട്ടും വീടും അവർ എടുക്കും . അവധികൾ കഴിഞ്ഞു . അവർ പോയപ്പോൾ തല കറങ്ങിവീഴാതെ ഇരിക്കാൻ അവൾ തൂണിൽ ചാരി നിന്നു . ഒന്നും മൈൻഡ് ചെയ്യാതെ ചൂളം അടിച്ചു ഡെയ്സി ചാവി കറക്കി സ്കൂട്ടറിന്റെ അടുത്തേക്ക് ചെന്നു . ദേഷ്യം വന്ന ജീന അവളെ വഴക്ക് പറഞ്ഞു. അവൾ ആൽവിനെ കാണാൻ പോകുകയാണെന്ന് അവൾക്ക് അറിയാമായിരുന്നു. പണ്ടേ അവളുടെ യൂണിറ്റിലെ ചിത്ര അവരുടെ ബന്ധത്തെ പറ്റി അവളെ അറിയിച്ചിരുന്നു .

“നീ ആരെ കാണാൻ പോകുവാന് എനിക്ക് അറിയാം. ഈ പ്രായത്തിൽ ഇങ്ങനെ ഒന്നും എടുത്തു ചാടരുത് ”

“മമ്മി എന്റെ പ്രായത്തിൽ ചെയ്തതൊന്നും ഞാൻ ചെയ്യുന്നില്ല . മമ്മി സ്വന്തം കാര്യം നോക്കിയാൽ മതി . ”

ജീന ഒന്നും മിണ്ടാൻ കഴിയാതെ ജീന നിന്നപ്പോൾ ഡെയ്സി വണ്ടി ഓടിച്ചു പോയി.

ജീന ഫോൺ എടുത്തു . പല തവണ മാർക്കോസിനെ വിളിച്ചിട്ടും കിട്ടിയില്ല. അവസാനം ഒരു വിളി ഫലം കണ്ടു. അവൾ മാർക്കോസിനെ എല്ലാം ധരിപ്പിച്ചു . അയാൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ജീന ഓടിപ്പോയി കട്ടിലിൽ മലന്നു കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും സങ്കടവും കൊണ്ട് അവൾ ഉറങ്ങിപ്പോയി.

വൈകുന്നേരം ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ എണീറ്റത്. മറുതലക്കൽ മാർക്കോസ് ആയിരുന്നു.

” ഞാൻ എനിക്ക് പറ്റാവുന്നത് എല്ലാം ചെയ്തു മോളേ, ഒന്നും ശരിയായില്ല . ആരും സഹായിച്ചില്ല . അവസാനം ഗത്യന്തരം ഇല്ലാതെ ഞാൻ തോമസിനെ വിളിച്ചു മാപ്പ് പറഞ്ഞു. കെഞ്ചി . അവസാനം അവന്മാർ മന്ത്രി റഹിമാൻ സാഹിബിനെക്കൊണ്ട് നമ്മുടെ റിസോർട്ടിൽ ഷെയർ എടുപ്പിക്കാം എന്ന് പറഞ്ഞു. നാളെ അതി രാവിലെ അവന്മാർ രഹസ്യമായി വീട്ടിൽ വരും . നീ അവരുടെ കൂടെപ്പോയി റഹിമാൻ സാഹിബിനെ കാണണം. അവർ പറഞ്ഞത് 60 ശതമാനം ഷെയർ ആണ് . അത് എങ്ങനെയെങ്കിലും 50 ആക്കണം . ബാങ്ക് ഉൾപ്പടെ ഉള്ള എല്ലാ പ്രശ്നങ്ങളും അവർനോക്കിക്കോളാം നോക്കിക്കോളാം എന്നാണ് പറഞ്ഞത് . നീ അവര് പറയുന്നത് പോലെ കേൾക്കണം. അവരെ വെറുപ്പിക്കരുത്. എന്റെ കൈയിൽ നാട്ടിലേക്ക് വരാനുള്ള പൈസ പോലും ഇല്ല. നമ്മൾ ഡേയ്സിയുടെ പേരിൽ ഇട്ട പൈസപോലും ചിലവായിപ്പോയി. അവർ കനിഞ്ഞാലെ നമുക്ക് ഇനി ജീവിതം ഉള്ളു………………..”

ഡെയ്സിയുടെ പേരിലിട്ട പണം നഷ്ടമായി എന്ന് കേട്ട ജീനയുടെ കൈയിൽ നിന്നും ഫോൺ അറിയാതെ വീണു. അവൾ അടുത്ത ഒരു കസേരയിൽ തലക്ക് കൈയും കൊടുത്തു ഇരിപ്പായി.

അതും ഇല്ല .

ഈ നശിച്ചവന് ഏതു നേരത്താണോ കാല് അകത്തിക്കൊടുക്കാൻ തോന്നിയത് , എന്നവൾ പരിതപിച്ചു.

പേരുകേട്ട പെണ്ണുപിടിയന്റെ അടുത്തേക്ക് തന്നെ പറഞ്ഞുവിടുന്നതിനുള്ള കാരണം അവൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.

ഇല്ല

വേറെ വഴി ഒന്നും ഇല്ല.

തനിക്കും മകൾക്കും ജീവിക്കാൻ ഇനി ഇതേ ഒരു വഴി ഉള്ളു.

തോറ്റ് കൊടുക്കില്ല.

ഒഴിവാക്കിയ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം. അവൾക്ക് എവിടെനിന്നെന്നറിയാത്ത ഒരു ധൈര്യം വന്നു ചേർന്നു .

കോളേജ് വിട്ടെത്തിയ മകളോട് നാളെ രാവിലെ താൻ റിസോർട്ടിന്റെ കാര്യത്തിന് തിരുവനന്തപുരത്തു പോകുക ആണെന്നും 2 ദിവസം കഴിഞ്ഞേ മടങ്ങി വരൂ എന്നും അവൾ പറഞ്ഞു. അത്രയും ദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയി നിൽക്കാൻ അവളോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി ഡെയ്സി തുണിയും ഫോണും എടുത്ത് ബാഗും തൂക്കി സ്ഥലം വിട്ടു .

രാത്രി മുഴുവൻ ജീന നാളത്തെ ദിവസത്തേക്ക് മാനസികമായി തയ്യാറെടുക്കുകയായിരുന്നു . അന്ന് തന്റെ മുലക്ക് റഹിമാൻ അടിച്ച അടി അവൾ ഓർത്തു. ആണുങ്ങൾ ആദ്യമായല്ല അങ്ങനെ അവളോട് അങ്ങനെ പെരുമാറുന്നത് . മുല കുലച്ച കാലം തൊട്ട് ബസ്സിലും തിരക്കിലും എല്ലാം അവളുടെ മുലകളെ തൊടാൻ ആണുങ്ങൾ ശ്രമിച്ചിട്ടുണ്ട് . അതുകൊണ്ടു അവൾ അത് അന്ന് കണക്കിൽ എടുത്തില്ല . പക്ഷെ അന്നത്തെ തന്റെ രൂപം അയാൾക്ക്‌ ഇഷ്ടപ്പെട്ടു എന്ന് അവൾക്കു തോന്നി . അവൾ അലമാരകൾ പരതി. നീല നിറമുള്ള ട്രാൻസ്‌പെറന്റായ സാരിയും വള്ളി സ്ട്രാപ്പ് ഉള്ള സ്ലീവ്‌ലെസ് ബ്ലൗസും അവൾക്ക് കിട്ടി . ഗൾഫിൽ വച്ച് അവളുടെ ഫ്രണ്ട് വഫ ഒരു തമാശക്ക് വാങ്ങിക്കൊടുത്തതായിരുന്നു അത് . അത് ഇട്ട് മാർക്കോസിനെ ഒന്ന് ത്രസിപ്പിക്കാൻ ഒരു പ്രണയ സന്ദർഭം അവർക്കിടയിൽ പിന്നെ ഉണ്ടായില്ല . അതുകൊണ്ട് അലമാരയുടെ ഒരു ഭാഗത്തു അത് ഇരുന്നു . റഹിമാനെ ഒന്ന് വളക്കാൻ അല്പം മുട്ടിയുരുമി നിൽക്കേണ്ടി വരും അതിനു ഈ വേഷം തന്നെ ആണ് നല്ലത് എന്നവൾ കരുതി .അവൾ എല്ലാം തയ്യാർ ആക്കി അലാറം വച്ച് ഉറങ്ങാൻ കിടന്നു . കഷ്ടപ്പെട്ട് അവൾ ഉറക്കത്തിലേക്കു വീണു.