അമ്മയുടെ പിരിയായ കുഞ്ഞാറ്റ
Ammayude Piriyatha Kunjatta | Author : Abej
കുഞ്ഞാറ്റ എനിക്ക് പെങ്ങളെ പോലെ ആയിരുന്നു.
അല്ല പെങ്ങളായിരുന്നു എന്ന് പറയുന്നതാകും ശരി.
ഞാൻ അഞ്ചിൽ പഠിക്കുന്ന സമയത്താണ് കുഞ്ഞാറ്റ എന്ന സുന്ദരി വാവ ജനിക്കുന്നത്.
മായന്നൂരിൽ നിന്നും പ്രണയ വിവാഹ ശേഷം സ്ഥലം മാറി ഞങ്ങളുടെ നാടായ ഒറ്റപ്പാലത്തേക്ക് എൻ്റെ വീടിൻ്റെ അയൽവാസിയായി എത്തിയ ശിവൻ ചേട്ടൻ്റയും കുമാരി ചേച്ചിയുടേയും ഒരേ ഒരു മകളാണ് എൻ്റെ കുഞ്ഞാറ്റ.
എൻ്റെ അച്ചൻ മനോഹരനും അമ്മ കൗസല്യ എന്ന കൗസുവുമാണ് ആ കൊച്ചു കുടുംബത്തിന് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുത്തത്.
അവർ ഞങ്ങൾക്ക് വെറും അയൽവാസികളായിരുന്നില്ല.
മറിച്ച് ഞങ്ങളുടെ ബന്ധുക്കളെ പോലെ തന്നെ ആയിരുന്നു.
കുഞ്ഞാറ്റക്ക് വയസ് നാലായപ്പോൾ മുതൽ ശിവൻ ചേട്ടൻ ഡ്രൈവറായും കുമാരി ചേച്ചി തീപ്പെട്ടി കമ്പനിയിലും ജോലിക്ക് പോകാൻ തുടങ്ങി.
ആ സമയമെല്ലാം കുഞ്ഞാറ്റയെ നോക്കിയിരുന്നത് എൻ്റെ അമ്മ കൗസല്യയായിരുന്നു.
അവളെ കുളുപ്പിക്കുന്നതും പെടുപ്പിക്കുന്നതും ചോറ് വാരി കൊടുക്കുന്നത് പോലും എൻ്റെ കൗസമ്മയായിരുന്നു.
അച്ചൻ മനോഹരനാണെങ്കിൽ കുഞ്ഞാറ്റയെ ജീവനായിരുന്നു.
രാവിലെ അവൾ ഒരു പലഹാരത്തിൻ്റെ പേര് പറഞ്ഞാൽ വൈകിട്ട് അതും വാങ്ങിക്കൊണ്ടേ അച്ചൻ വീട്ടിൽ വരത്തുള്ളായിരുന്നു.
ഒരു പക്ഷേ സ്വന്തം മകനായ എന്നേക്കാൾ എൻ്റെ അച്ചനും അമ്മക്കുമിഷ്ടം കുഞ്ഞാറ്റയോടായിരുന്നു.
ഞാൻ ഒറ്റ മകനായത് കൊണ്ടാകാം അവർക്ക് ഒരു മകളെ കിട്ടിയ സ്നേഹം അവളോട് തോന്നിയത്.
സഹോദരങ്ങളില്ലാതെ ഒറ്റപ്പെട്ട് നിന്ന എനിക്കും അവൾ ഒരാശ്വാസമായിരുന്നു.
അവൾ എൻ്റെ കൂടെ കളിച്ചും ചിരിച്ചും എൻ്റെ കുഞ്ഞു പെങ്ങളായി വളർന്നു.
ഡിഗ്രി സെക്കൻ്റിയറിൽ വെച്ച് എനിക്ക് പഠിത്തം നിർത്തേണ്ടി വന്നു.
നന്നായിട്ട് പഠിക്കുന്ന എനിക്ക് പഠിത്തം നിർത്താൻ വേറെ ഒരു വലിയ കാരണം കൂടി ഉണ്ടായിരുന്നു.
എൻ്റെ അച്ചൻ മനോഹരൻ ആ സമയത്ത് മരണപ്പെട്ടിരുന്നു.
സൈലൻ്റ് അറ്റാക്ക് എന്ന് വേണമെങ്കിൽ പറയാം.
അച്ചൻ്റെ മരണ ശേഷം കുടുംബത്തിൻ്റെ ഉത്തരവാദിത്വങ്ങൾ മുഴുവനും അമ്മക്കായി മാറി.
ഞങ്ങൾക്ക് പാലക്കാട് ജില്ലയിൽ അമ്മക്കും അച്ചനും ഒത്തിരി കുടുംബക്കാർ ഉണ്ടെങ്കിലും അവർക്കെല്ലാം അവരുടെ കാര്യമായി ജീവിക്കാനായിരുന്നു താൽപര്യം.
അച്ചൻ്റെ ആവശ്യങ്ങൾക്കെല്ലാം വന്ന അവർ പിന്നെ പിന്നെ വീട്ടിലേക്ക് വരാതായി മാറി.
ചുരുക്കി പറഞ്ഞാൽ കുടുംബക്കാർ ഉള്ളതും ഇല്ലാത്തതും കണക്കായിരുന്നു എന്ന് സാരം.
ആകെ ഒരു സഹായി ആയിട്ട് ഉണ്ടായിരുന്നത് കുഞ്ഞാറ്റയുടെ അച്ചനും അമ്മയുമായ ശിവേട്ടനും കുമാരി ചേച്ചിയുമായിരുന്നു.
അവർ നാട് വിട്ട് വന്നപ്പോൾ അങ്ങൾ സഹായിച്ചതിൻ്റെ ഇരട്ടിയായി ഒരു കൂടപ്പിറപ്പിനെ പോലെ നിന്നു കൊണ്ട് പല കാര്യങ്ങളിലും അവർ ഞങ്ങളെ സഹായിച്ചു,
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ക്ലീനിങ് ജോലി ചെയ്തായിരുന്നു എൻ്റെ അമ്മ കുടുംബം നോക്കിയിരുന്നത്.
എന്നോട് തുടർന്ന് പഠിക്കാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു.
മുപ്പത്തി ഒമ്പതിന് അടുത്ത് പ്രായം ചെന്ന അമ്മയെ ജോലിക്ക് വിടാൻ തന്നെ എനിക്ക് നാണക്കേടായിരുന്നു.
ഞാൻ പതിയെ പഠിത്തം നിർത്തി ജോലിക്കിറങ്ങി.
വർക്ക് ഷോപ്പ് പണി പതിയെ പതിയെ ഞാൻ പഠിച്ചെടുത്തു.
കുറച്ച് കഴിഞ്ഞ് പണി പഠിച്ച് കഴിഞ്ഞതും ഞാൻ ഒരു കടമുറി വാടകക്കെടുത്ത് ഒരു ചെറിയ വർക് ഷോപ്പ് അങ് തുടങ്ങി.
അങ്ങനെ മൂന്ന് ജോലിക്കാരുമൊക്കെയായി ഞാൻ ഒരു വർക്ക്ഷോപ്പ് ഓണറായി മാറിയിരുന്നു.
കയ്യിൽ ക്യാഷ് വന്ന് തുടങ്ങിയത് മുതൽ ചെറിയ രീതിയിൽ ഞാൻ മദ്യപാനം തുടങ്ങി.
ടെൻഷൻ കാരണമൊന്നുമല്ലട്ടോ.
ചെറിയ ഒരു എൻ്റെർടെയ്മിന് തുടങ്ങിയ സംഭവം പതിയെ പതിയെ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
ഡെയ്ലി ഒരു രണ്ടെണ്ണം കഴിക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.
അതു കൊണ്ട് തന്നെ എൻ്റെ ജീവിതം മുന്നോട്ട് പോകുന്നതും മറ്റും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
എന്നാലും വർക് ഷോപ്പും ജോലിയും എൻ്റെ ഒരു പാഷനായിരുന്നു.
പക്ഷേ മദ്യപാനം അത് അതിലും വലിയ ഒരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു എനിക്ക്.
ഡാ മനു നീ എന്താട ഇങ്ങനെ ആയത് എന്ന് അമ്മ ചോദിക്കുമ്പോൾ വീട്ടിലെ കാര്യങ്ങളെല്ലാം മുറക്ക് നടക്കുന്നില്ലെ എന്നായിരുന്നു എൻ്റെ മറുപടി.
“ഡാ മനു,,,, എനിക്ക് പ്രായം എന്തായെന്ന് വല്ല നിശ്ചയമുണ്ടോ നിനക്ക്??”
“ആവോ എനിക്കെങ്ങനെ അറിയാനാ???”
“ആ നീ ഒന്നുമറിയണ്ട,. വയസ് നാൽപത്തി ഏഴ് ആയി എനിക്ക് ഈ ആഗസ്റ്റ്‌റ്റിൽ.”
“അതിന് ഞാൻ എന്താ വേണ്ടേ എൻ്റെ പൊന്ന് കൗസു…??”
“നീ ഒരു പെണ്ണ് കെട്ടണം … വന്ന് വന്ന് എൻ്റെ മുട്ട് കാല് അനക്കാൻ വയ്യാതായി.”
“അതിന് ഞാൻ ഡോക്ടറെ കാണിച്ചില്ലെ..?? കുഴപ്പം ഒന്നുമില്ലാ പ്രായത്തിൻ്റെ പ്രശ്നമാണെന്നാലോ ഡോക്ടറ് പറഞ്ഞത്.”
“അത് തന്നെയാട കഴുതെ ഞാനീ പറഞ്ഞ് വന്നത്. എനിക്ക് പ്രായമായി വരുവാ. നിനക്കും എനിക്കും താങ്ങായി ഒരു പെങ്കൊച്ചിക്ക കയറി വരണോന്ന്….”
“അതിന് എനിക്ക് അത്രക്ക് പ്രായമായോ കൗസമ്മേ,,?? വെറും ഇരുപത്തിയെട്ട് അല്ലെ ആയുള്ളൂ…. കണ്ടാൽ പതിനെട്ടേ തോന്നിക്കൂന്ന് എല്ലാരും പറയണൊണ്ട്.”
“ദേ എന്നേക്കൊണ്ട് നല്ലത് പറയിപ്പിക്കരുത്. താ ടീം മീശേം വളർന്ന് ചെക്കൻ കേശവ മാമനെ പോലെ മുതുക്കനായി. കുഞ്ഞാറ്റക്ക് ആയി പതിനെട്ട്.
അവളെ ശിവൻ എഞ്ചിനിയറിങ് പഠിക്കാൻ വിടാൻ പോണു. അവൻ്റെയൊരു പതിനെട്ട്.”
“ങ്ങേ കുഞ്ഞാറ്റക്ക് പതിനെട്ട് വയസായോ?? അവളെ കണ്ടാൽ പഠിക്കുന്ന കൊച്ചു പെൺകുട്ടിയെ പോലെയെ തോന്നത്തുള്ളല്ലോ,??”
“ആ അതിന് പതിനെട്ട് തികഞ്ഞു.
ഇപ്പോഴത്തെ ചില പെൺകുട്ടികൾ അങ്ങനെയാ.. ഇരുപത്തി അഞ്ചായാലും പത്താം ക്ലാസിൽ പഠിക്കുന്ന വളർച്ചയൊക്കെയെ കാണൂ,,.”
“കുഞ്ഞാറ്റക്ക് പതിനെട്ടായെങ്കിൽ ഞാൻ ഇനി വൈകിക്കണില്ല. കല്യാണം ഉടനെ നടത്താം..പക്ഷേ എനിക്കാര് പെണ്ണ് തരും???”
ഒരു കള്ള ചിരിയോടെ ഞാൻ അമ്മയെ ഇടക്കണ്ണിട്ട് നോക്കി.
“ആ പെണ്ണ് കിട്ടണോങ്കിലെ നിൻ്റെ ഒടുക്കലത്തെ കുടി നിർത്തണം.”
“ആ നിർത്തിക്കോളാം എൻ്റെ കൗസല്യമോളെ,,,”
“നിർത്തിയാൽ നിനക്ക് കൊള്ളാം,.”
പിറ്റേന്ന് രാവിലെ ജോലിക്ക് പോകാനായി മുടി ചീവിക്കൊണ്ട് ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നതും കൗസമ്മേ എന്ന് ഒരു വിളി.
അത് കുഞ്ഞാറ്റയായിരുന്നു.
പച്ച ബനിയനും മുട്ടിന് അൽപം മുകളിലായി വരുന്ന കറുത്ത കുട്ടിപാവാടയുമാണ് അവളുടെ വേഷം.
ഹൊ കുഞ്ഞാറ്റയെന്ന ശിൽപ മോൾക്ക് വയസ് പതിനെട്ട് തികഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.
കുഞ്ഞാറ്റയെന്ന് ചെറുപ്പത്തിൽ അവൾക്ക് എൻ്റെ അച്ചനിട്ട പേരാണ്.