അമ്മ..അറിയാൻ

ഇതിൽ കമ്പി പോയിട്ട് കഥ പോലുമില്ല..
ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത
കോവിഡ് കാലത്തെ ഓരോരോ ബോറൻ തോന്നലുകൾ…..!!!!!!!
ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം😀.

അമ്മ അറിയാൻ……………………………..
ഞാൻ മിനോൺ…!

കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ
ഞാനും.
എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ”
സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും ചരിത്രങ്ങളോടും
എന്തോ ഒരു താത്പര്യമുണ്ടായിരുന്നു.

മൊബൈലിലെ ആപ്പുകളുടെ ആവേശ ലോകത്തിൽ അഭിരമിക്കുന്ന
പുതു രക്തം തന്നെയാണ് ഞാനുമെങ്കിലും….എന്തിനും ആവിശ്യത്തിന് സ്വാതന്ത്യം തന്നു വളർത്തിയ ഒരച്ചന്റെ മകനായതു കൊണ്ട് അച്ചന്റെ വായനാലോകത്തിലെ പുസ്തകങ്ങളൊക്കെ ഞാനും വല്ലപ്പോഴുമൊക്കെ മറിച്ചു നോക്കാറുണ്ട്.
അച്ചനെന്നെ ഒരിക്കലും നിർബന്ധിച്ചില്ല എന്നതുകൊണ്ടായിരിക്കാം മാതൃഭൂമിയിലേയും ഭാക്ഷാ പോക്ഷണിയിലേയുമൊക്കെ ലേഖനങ്ങളും പംക്തികളും ഞാനും ചെറുപ്പം മുതൽ മറിച്ചു നോക്കിയിരുന്നു…. പലപ്പോഴും ഒന്നും മനസ്സിലായിരുന്നില്ലെങ്കിലും.!!!!!
യാഥാർത്ഥ്യങ്ങൾ പലപ്പോഴും സങ്കൽപങ്ങളുടെ പൈങ്കിളി സുഖം നൽകാത്തതിനാൽ അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെല്ലോ.!

ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യമെന്ന് ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്നവരാണ് കൂടുതലെങ്കിലും!, അവരുടെ ഇന്നുകൾ പുലരുന്നതിന് പിന്നിൽ ഈ ഇന്നെലെകളുടെ തുടർച്ചയാണെന്നത് നഗ്ന സത്യമാണല്ലോ..!
തോമസ് ആൽവാ എഡിസൻ ചെറുപ്പത്തിൽ വൈക്കോലിന് തീയിട്ടതും മുട്ടയ്ക്ക് അടയിരുന്നതുമൊക്കെ മറ്റുളളവർക്ക് മണ്ടത്തരമായിരുന്നെങ്കിലും
…..അവയൊക്കെ ഇന്നും ഓർക്കപ്പെടുന്നത്,
മനുഷ്യന്റെ ദിനചര്യകളെപ്പോലും മാറ്റിമറിച്ച
പല കണ്ട്പിടുത്തത്തിന്റെയും തുടക്കങ്ങളായിരുന്നുവെന്നതു കൊണ്ടും, എല്ലാ ശാസ്ത്ര മുന്നേറ്റങ്ങൾ പോലും ചരിത്രവുമായി അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നുവെന്നതിനാലുമാണ് …!
അപ്പോൾ യുദ്ധങ്ങളുടെയൊക്കെ കാര്യങ്ങൾ പറയാനുണ്ടോ…!
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളും ജപ്പാനുമൊക്കെ പിന്നീടൊരിക്കലും അതു പോലുള്ള മഹാ അബദ്ധങ്ങളിൽ പോയി പെടാത്തത്… ആ
മഹാവിനാശത്തിന്റെ കഥകളിൽ നിന്നും ഇപ്പോഴും അവര് പലതും പഠിച്ചു കൊണ്ടിരിക്കുന്നു എന്നതിനാലാണ്.. !, ചില പൊട്ടലും ചീറ്റലുമൊക്കെ അപവാദമായി ഉണ്ടെങ്കിലും………….

അതുകൊണ്ട് തിരിഞ്ഞു നോക്കൽ എന്നത് വെറും സമയം കൊല്ലിയല്ല , മുന്നോട്ട് പോകാനുള്ള വഴി തുറക്കുന്ന മെഴുകുതിരികൾ തന്നെയാണ്.

അങ്ങനെ വല്ലപ്പോഴും വായിച്ചിരുന്ന
ആ കുട്ടിക്കാലത്ത്…….. എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തിയ കഥയെഴുതിയ ബി.ഹരികുമാർ, ഈയടുത്ത് മരിച്ചപ്പോൾ
“അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ”
എനിക്കോർമ വന്നു……..

വള്ളുവനാട്ടിലെ എം ടി
മാധവിക്കുട്ടിക്കഥകളിലൂടെയൊക്കെ നമ്മുക്ക് പരിചിതമായ… ശോഷിച്ച ഒരു തറവാട്ടിലെ തങ്ങൾക്കനുവദിച്ച ഒരു കോണിൽ ദാരിദ്‌ര്യം ചുവയ്ക്കുന്ന കറുകപ്പുല്ല് തോരനും മുളകൂഷ്യമൊക്കെ കഴിച്ച് വിശപ്പടക്കുന്ന അരുന്ധതിയെന്ന കൗമാരക്കാരി, അവരിൽ പെട്ട പലരെയും പോലെ ദുരഭിമാനം കൈവിടാതെ ‘ജീവിത മാസ്വദിക്കുന്നതാണ്’ കഥാതന്തു.
നഗരത്തിൽ നിന്നും ഒഴിവുകാലം ചെലവിടാൻ വരുന്ന സമ്പന്നനായ ബന്ധുവീട്ടിലെ പയ്യനുമായി പൊലിപ്പിച്ച ഗ്രാമീണ കഥകൾ പങ്കിട്ട് അടുപ്പത്തിലായ
അരുന്ധതി, നീളൻ പാവാടയും ബ്ലൗസുമിട്ട് ആ പയ്യന്റെ മനസിലും കൂടെ എന്റെ വായനാമനസിലും കയറിക്കൂടി…

കാണൻ ഒടിമറിയുന്നത് തൊട്ടുള്ള കടംങ്കഥകളിൽ തുടങ്ങി തറവാടിത്ത ഘോക്ഷമടക്കമുള്ള ദുരഭിമാനക്കഥകൾ വരെ നിരത്തി ….. കൂടെ, അവളുടെ സ്വതസിദ്ധമായ പൈങ്കിളിക്കഥകളും പറഞ്ഞു കൊണ്ട് ആ പയ്യനെയും…. കൂടെ എന്നെയും അരുന്ധതി വശീകരിച്ച് വീഴ്ത്തി….,
അവസാനം നരിച്ചീറുകളുറങ്ങുന്ന മച്ചിൻ പുറത്തെ മങ്ങിയ വെളിച്ചത്തിലെ കറുകപ്പുല്ലിന്റെ രുചിയുള്ള ചുടുചുംബനത്തിലവസാനിച്ച ‘അരുന്ധതിയുടെ പൈങ്കിളിക്കവിതകളായിരുന്നു’ അന്ന് ഒരു പാട് കാലം സ്വപ്നങ്ങളിൽ…[നമ്മുടെ സ്വന്തം ഭാക്ഷയിൽ പറഞ്ഞാൽ അന്നത്തെ കൗമാരക്കാരന്റെ രാത്രികളെ സുഖ സുഷുപ്തിയിലാക്കിയ നിരവധി ‘വാണറാണി’മാരിലൊരാളായി അരുന്ധതി മാറി!]

വെറും ഉപരിപ്ളവമായ പ്രണയം മാത്രം
വർണിച്ചെഴുതുന്ന മലയാളത്തിലെ മറ്റ് ‘മ’
പ്രസിദ്ധീകരണങ്ങളിൽ വരുന്ന സാങ്കൽപിക കഥകളെക്കാൾ ഇത്തരം കഥകളിൽ അനുഭവങ്ങളുടെ ചൂടും ചൂരും
നനവുമുണ്ടായിരുന്നു.

അങ്ങനെ കാലങ്ങൾ ഋതുഭേദങ്ങളായി
കൊഴിഞ്ഞു തീരുമ്പോഴുള്ള മാറ്റങ്ങൾ ശരീരത്തിലും മനസിലും വന്നു….
സാഹചര്യങ്ങൾ അനുഭവങ്ങളിലൂടെ
ജീവിതത്തിലെ പരുപരുത്ത മുഖങ്ങൾ
പഠിപ്പിച്ചു കൊണ്ടിരുന്നു… അത് ആ വായനയെ കൂടുതൽ ഇഷ്ടമുള്ളതാക്കി.

പക്ഷെ ന്യൂ ജനറേഷൻ മത്സരങ്ങൾക്കിടയിൽ പലപ്പോഴും
മറന്നു പോവാറുള്ള അതിലേക്കെത്തിയത്
പിന്നീട് ഇതുപോലെ അനങ്ങാതിരിക്കാൻ നിർബന്ധിക്കപ്പെട്ട
അവസരങ്ങളിലായെന്ന് മാത്രം.

പുതിയ കലാലയവും പഴയ കലാലയവും
തമ്മിലുള്ള ഒരു ചർച്ചയും അങ്ങനെ വായിച്ചതിൽ പെടും. …… ‘ഞങ്ങളന്ന് മഹാരാജാസിൽ കൂടെപ്പഠിച്ചവർ നാൽപത്പേർ ഒരുമിച്ചു” എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോൾ , ‘ഞങ്ങള് നാല്പത് പേരും പിരിഞ്ഞു…’ എന്ന് തിരിച്ച് പറഞ്ഞ FM അവതാരക.., പുതിയ കുട്ടികളുടെ ആകാശം തുറന്നിട്ടു……

സ്വീഡനിലെ ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പലുമായി ചേർന്ന് നടക്കാനിറങ്ങിയപ്പോൾ
ഒരു ക്ളാസിൽ മദാമ്മ പെൺകുട്ടി ചെറുക്കന്റെ മടിയിൽ കിടന്ന് ചൊടിയിലെ പ്രണയരസം നുകരുന്നതിനിടയിൽ ഇടയ്ക്ക് തല പൊക്കി നോക്കി, നടന്നു പോകുന്ന പ്രിൻസിപ്പലിനെ നോക്കി ‘ഹായ് സാർ….’ അഭിസംബോധന ചെയ്തതും…, അതിന് തിരിച്ച് ‘മറുപടി ഹായ്’ പറഞ്ഞ് കൈ വീശി ക്കാണിച്ച് നടന്നു പോകുന്ന പ്രിൻസിപ്പളിനെ നോക്കി വാപൊളിച്ച് അന്തംവിട്ട് കൊണ്ട്…,
‘എനിക്കിവിടെ പഠിക്കാൻ കഴിഞ്ഞില്ലല്ലോ’
എന്ന് പറഞ്ഞ…….. അദ്ദേഹം നമ്മുടെയെല്ലാം
ഇന്ത്യൻ മനസിന്റെ പ്രതിനിധിയാണ്.!!.
നമ്മുടെ കാപട്യം പകൽ വെട്ടത്തിൽ നെറ്റിചുളിക്കുന്ന ആ അനുഭവം….
ഈ സ്മാർട്ട്ഫോൺ യുഗത്തിലും അവരുടെയൊക്കെ മുന്നിൽ സാംസ്കാരികമായി നമ്മളെവിടെയെത്തി നിൽക്കുന്നു….എന്ന ചോദ്യചിഹ്നമാകുന്നു. ….???

പിന്നീടും അങ്ങനെ അച്ചന്റെ വായനാലോകത്തിലേയ്ക്ക് വല്ലപ്പോഴും പോയ് വരുമ്പോൾ എനിക്ക് കിട്ടിയ പല തിരിച്ചറിവുകളിലൊന്നായിരുന്നു…….,
ബഷീറിനെക്കുറിച്ച് കല്പറ്റ നാരായണൻ എഴുതിയ നിരൂപണം……,!

Leave a Reply

Your email address will not be published. Required fields are marked *