അമ്മ..അറിയാൻ Like

അവന്റെ മുഖത്ത് എന്തോ ഒരു തെളിച്ചം
വന്നു.ലാപിലേക്ക് വിടർന്ന മിഴികളോടെ
നോക്കി അവൻ പറഞ്ഞു,
“അമ്മ അറിയാൻ …..
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ..
അഗ്രഹാരത്തിലെ കഴുതൈ, ഇതൊക്കെ
പുള്ളീടെ സിനിമ ആണെന്നറിയാം
പക്ഷെ ഒന്നും ടിവിയിലൊന്നും വരാത്തതു കൊണ്ട് അറിയില്ല…. യൂ ട്യൂബിൽ ഉണ്ടാ…
എന്നാ ചുമ്മാ നോക്കിക്കേ…. ഇപ്പം ഇങ്ങനത്തെ അവാർഡ് സിനിമ കാണാൻ പറ്റിയ സമയമാ ”

ഞാൻ ലാപ് നീക്കിവെച്ച്
‘അമ്മ അറിയാൻ’ പ്ലേ ചെയ്തു.
……………….. ……………………

”ങ്ങേ!! ഇത് നമ്മുടെ ജോയ് മാത്യു അല്ലേ!
ഷട്ടറിൽ കൂടി ഇഷ്ടപ്പെട്ട ജോയ് മാത്യു .”

സിനിമ കാണുന്നതിനിടയിൽ പതിവ് പോലെ റംനാദ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു… ഞാനും പതിവു പോലെ
തിരിച്ചു മൂളിക്കൊണ്ടിരുന്നു.

“മുടിയും താടിയുമൊക്കെ ഇന്നത്തെ
കുട്ടികൾക്ക് ഫ്രീക്കാവാനുള്ള ഫാഷൻ
ആയിരുന്നെങ്കിൽ അന്നത് വ്യവസ്ഥാപിത ചിന്തകൾക്കെതിരെയുള്ള പ്രതിക്ഷേധമായിരുന്നു. ഇന്ന് നമ്മളത് ബ്യൂട്ടി പാർലറിൽ പോയി സംരക്ഷിക്കുന്നു.
അന്നവരത് കുളിക്കാതെയും നനക്കാതെയും കാറ്റിൽ പറത്തി നടന്നു.!”
……………………………………………………..
†അമ്മയോട് എഴുത്തയക്കാമെന്ന് പറഞ്ഞ്
ആത്മ വിഷാദത്തോടെയുള്ള ആത്മഗതങ്ങളോടെ നീണ്ട യാത്ര തുടങ്ങുന്ന ചെറുപ്പക്കാരൻ
വഴിയിൽ വച്ച് സുഹൃത്ത് ആത്മഹത്യ ചെയ്തത് അറിയാനിടവരുകയും
അത് അവന്റെ അമ്മയെ അറിയിക്കാനുള്ള
അന്നത്തെ സാഹചര്യങ്ങളിലുള്ള യാത്രകളുടെ വിശേഷങ്ങൾ സ്വന്തം
അമ്മയോട് പറയുന്ന രീതിയിൽ
കഥ പുരോഗമിച്ചു……………………….
കേരളത്തിലെ ചില ചരിത്ര പ്രധാന സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും
ബ്ളാക്ക് ആൻഡ് വൈറ്റ് പ്രതലത്തിൽ
അമ്മയോടുള്ള കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ
എനിക്ക് പതിവ് പോലെ ഉറക്കം വന്നെങ്കിലും റംനാദ് ഇമവെട്ടാതെ അതിൽ നോക്കിയിരുന്നു.

വണ്ടിയിലിരുന്ന ചെറുപ്പക്കാരനും റോഡിൽ നിന്നവനും പുസ്തകം വായിക്കുമ്പോൾ
നോക്കിയിരിക്കുന്ന രംഗം വന്നപ്പോൾ
ഞാൻ വല്ലാതെ ഉറങ്ങിപ്പോയി.

ഇടയ്ക്കിടെ തലയാട്ടിക്കൊണ്ട് ഞാൻ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ റംനാദ്
കണ്ണും നട്ടിരിക്കുന്നുണ്ടായിരുന്നു.
അതിലാണ് എന്റെയും പ്രതീക്ഷ.! എല്ലായ്പോഴും അവൻ തന്നെയാണ്
അച്ചന്റെ അഭാവത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ എനിക്ക് തികഞ്ഞ പ്രായോഗിക ബുദ്ധിയുടെ ഭാക്ഷയിൽ മനസിലാക്കിത്തരാറുള്ളത്. അതുകൊണ്ടാണ് അവനെ വിളിച്ചതും.!

പതിവ് പോലെ പടം കഴിഞ്ഞ് കണ്ണും തിരുമ്മി കോട്ടു വായിട്ട് ഞാൻ ചോദിച്ചു…,
“ എടാ.. എന്താടാ ഇത് ലാസ്റ്റ്..
അവന്റെ അമ്മയെ അറിയിച്ചോ?!
ഞാൻ ഉറങ്ങിപ്പോയി കോപ്പ്..”

സ്ക്രോൾ ചെയ്ത് കമന്റ് വായിച്ചു കൊണ്ടിരുന്ന എന്നോട് അവൻ പറഞ്ഞു തുടങ്ങി.
“ എടാ ഇത് പ്രതീകാത്മകമായി പറയുന്ന കാര്യങ്ങളല്ലേ…! ;
‘അവന്റെ അമ്മയോട് പറഞ്ഞോ….?’ എന്നൊക്കെയ്യുള്ള കാര്യങ്ങൾ അറിയാനാണെങ്കിൽ നിനക്കു മറ്റ് മുഖ്യധാരാ സിനിമകളും സീരിയലുമൊക്കെ കണ്ടാൽ പോരെ? അവരൊക്കെ നമ്മുടെ ആ ബലഹീനത ചൂഷണം ചെയ്തല്ലേ
പണക്കാരാകുന്നത്…..!
ഇതിൽ നമ്മുടെ നാടിന്റെ അന്നത്തെ പോക്ക് നോക്കിയുള്ള വിഹ്വലതകളാണ്… അമ്മ എന്ന് പറയുന്നത് നമ്മുടെ സ്വന്തം നാടായ അമ്മ ആണ്. ആ അമ്മയോട് ചെറുപ്പക്കാരൻ തന്റെ വിഹ്വലതകളറിയിക്കുന്നതാണ്.
പിന്നെ ഞാനൊരു സാദാ തൊഴിലാളി
ആയി ജീവിക്കുന്നത് കൊണ്ട് എനിക്ക്
ഇതിനെ വിയർക്കുന്ന പട്ടിണി കിടക്കുന്ന വർഗ്ഗത്തിന്റെ ജീവിതസമരങ്ങളുടെ
ഉത്കണ്ടയും പ്രതീക്ഷയും പറയുന്ന
ഒരു കഥയായി തോന്നി ….. അങ്ങനെ പലർക്കും പലതും തോന്നുമായിരിക്കും!?”

അവൻ പറഞ്ഞു കൊണ്ടിരുന്നു…….

ഞാൻ അതിലെ തുച്ചമായ കമന്റുകൾ വായിച്ചു കൊണ്ടിരുന്നു… “കഞ്ചാവടിച്ച്
അന്തവും കുന്തവുമില്ലാതെ ജീവിച്ചവർ
ചെയ്ത കഥ തന്നെ!’ ഒരു സ്ത്രീ
നാമധാരിയുടെ കമന്റ് കണ്ടപ്പോൾ എനിക്കാ പുരോഹിതനെ ഓർമ വന്നു.

ഞാൻ എല്ലാവരെയും പോലെ ചുമ്മാ പറഞ്ഞു.““ഇന്നൊക്കെ പക്ഷെ കാലം മാറിയില്ലേടോ..ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുണ്ടോ?”

““എടാ….,
നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ
നമുക്ക് വെറും കെട്ട് കഥകളാണ്…””
അവൻ എപ്പോഴും പറയാറുള്ള ആടുജീവിതത്തിലെ പ്രശസ്തമായ
വാക്കുകളിലൂടെ തുടങ്ങി. അവൻ
പറഞ്ഞാണ് ഞാനും അത് വായിച്ചത്.
ഗൾഫിൽ ഒരു തൊഴിലാളിയായി ജീവിച്ചത് കൊണ്ടാവാം അവന് ആ നോവൽ ഒരു വികാരം തന്നെയായിരുന്നെങ്കിലും എനിക്ക്
താത്കാലിക അന്തം വിടലിനുള്ള പതിവ്
ദുരന്ത കഥ മാത്രമായിരുന്നു.

പലപ്പോഴും പലതരം ആടുജീവിതങ്ങൾ പറഞ്ഞ് എന്നെ അന്തംവിടുവിക്കാറുളള
അവൻ തുടർന്നു….
“കാലം മാറണമല്ലോ… പക്ഷെ എല്ലാക്കാലത്തും വലുപ്പച്ചെറുപ്പമോടെ
ഈ കാര്യങ്ങൾ നടക്കുന്നു.
നീയിപ്പോൾ ഈ കോവിഡ് കാലത്തെ
ദുബായ് കഥ തന്നെ കേട്ടിരുന്നോ
ടി .വി . വാർത്തയിൽ?
അവിടെ കോവിഡ് കാരണം വൈറ്റ് കോളർ ജോലിക്കാരൊക്കെ വീട്ടിലിരുന്ന്
കുടുംബത്തോടൊപ്പം ചിരിച്ച് കളിച്ച് കമ്പ്യൂട്ടറിലൊക്കെ ‘തൊഴിൽ’ ചെയ്യുന്ന വീഡിയോയൊക്കെ നീ കണ്ടു കാണും …. അതേസമയം അവശ്യ സർവീസ് അല്ലാതിരുന്നിട്ട് കൂടി സ്വകാര്യ
നിർമാണ കമ്പനികളിലെ തൊഴിലാളികൾ
പൊരി വെയിലത്ത് പണിയെടുക്കണം!.
കാരണം ആധുനിക അടിമകളായ അവരെ
ഉപയോഗിച്ചില്ലെങ്കിൽ നഷ്ടക്കച്ചവടമാകുമെന്ന് ഉടമകൾക്കും സർക്കാറിനും അറിയാം……
ഒരു കണക്കിന്ആ അസംഘടിത തൊഴിലാളികൾക്കും നല്ലതാണ്….! അല്ലെങ്കിൽ അവർക്ക് ചിലപ്പോ ഭക്ഷണത്തിനുള്ള പൈസ പോലും കിട്ടാൻ
സാധ്യതയില്ല.!!!!
അങ്ങനെ വിയർക്കുന്ന അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട പലരും ലോകത്തിൽ ഇങ്ങനെയൊക്കെയാണ്… ജീവിച്ചു തീർക്കുന്നത്….
അതുപോലെ വർഗ വ്യത്യാസങ്ങൾ
പലരീതിയിൽ തുടർന്നു കൊണ്ടിരിക്കുന്നു”.

റംനാദ് തുടർന്നു……..,

“നിനക്ക് മനസിലാവാൻ
ഞാനാരു ചെറിയ കാര്യം കൂടി പറയാം….;
ഒരു കർഷകത്തൊഴിലാളിക്ക് പെണ്ണ് കൊടുക്കാൻ ഇന്ന് എത്ര മാതാപിതാക്കൾ തയ്യാറാവും…!
എന്തിന്…., ഒരു കർഷകനാണെന്ന് പറഞ്ഞാൽ തന്നെ എന്തായിരിക്കും മനോഭാവം .?.
അതേസമയം നീ തിരിച്ച് ചിന്തിക്ക്..
ഒരു ഐ.ടി. പ്രഫഷനിലിസ്റ്റ് ആണെങ്കിൽ
ജാതിയും മതവും വർഗവുമൊന്നുമില്ലാതെ ഇതൊക്കെ നടക്കില്ലേ.!
ദിവസത്തിൽ ഭൂരിഭാഗം സമയവും അനശ്വര പ്രണയത്തിന്റെ ‘തേങ്ങാക്കുലകൾ’ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സാപ്പ് ഗ്രൂപ്പിലുമൊക്കെ വാരിവിതറുന്ന
നിനക്ക് ചുറ്റുമുള്ള ഗേൾഫ്രണ്ട്സിൽ
എത്ര പേർ അതിനൊക്കെ തയ്യാറാവും…
ഒരു ത്യാഗം പോലെ അവരതിന് മുതിർന്നാൽ തന്നെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ……?”””
അവനങ്ങനെ പറഞ്ഞ് പറഞ്ഞ് കാടും മലയുമൊക്കെ പിന്നിട്ടു.
ശരിയാണ്…….! ..ഇപ്പോൾ ഒരു ഐ.ടി.ക്കാരനായപ്പോൾ നിരവധി പെൺപിള്ളേർ എനിക്ക് ചുറ്റുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *