ലളിതമായ ഭാക്ഷയിൽ സങ്കീർണമായ കാര്യങ്ങളുള്ള കഥകൾ മറ്റാരെക്കാളും പാഠപുസ്തകങ്ങളിൽ കണ്ടറിഞ്ഞതു കൊണ്ടാവാം ബഷീർക്കഥകളോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും
ആഴത്തിലുള്ള അനുഭവങ്ങളാകാൻ പ്രായമായിട്ടല്ലല്ലോ.
പക്ഷെ പിന്നീട് അച്ചന്റെ കൂടെ കല്പറ്റ നാരായണന്റെ ആ നിരൂപണം വായിച്ചപ്പോഴാണ് ബഷീർക്കഥകളുടെ മാനം….. മനം നിറഞ്ഞത്.
പൈങ്കിളി പ്രണയത്തിന്റെ അപ്രായോഗികത ,അന്നത്തെ കാലത്ത് തന്നെ സാറാമ്മയുടെയും കേശവൻ നായരുടെയും ഇടപെടലുകളിലൂടെ വിവരിച്ച ‘പ്രേമലേഖനം’ മുതൽ…. ,
ദാരിദ്ര്യത്തെക്കാൾ വലിയ സുവിശേഷമില്ല എന്ന മഹത്തായ സത്യം പറഞ്ഞ
‘പാത്തുമ്മയുടെ ആട്’ വരെ വിശദമായി ഇഴകീറി വിശദമാക്കുന്ന ആ എഴുത്ത് ദാഹത്തോടെ കുടിച്ചു തീർത്തു…..!
ശബ്ദങ്ങളിലെ ‘എഴുത്തുകാരന്റെ’
“ഏത് നാട്ടിലെ സദാചാരമനുസരിച്ചാണ് നിങ്ങൾ വിധിക്കുന്നത്” ചോദ്യത്തിലൂടെ
ബഷീർ നമ്മുടെ കപടസദാചാര ബോധത്തെ അന്ന് തന്നെഎറിഞ്ഞുടച്ചു…
അങ്ങനെയങ്ങനെ ബഷീറിനെക്കുറിച്ച് പറഞ്ഞാൽ അച്ചന് നൂറുനാവായിരുന്നു…………………!
പുതുതലമുറ ‘ടിക് ടോക് ഫ്രീക്കൻ’ മാർക്ക് ഇതിലൊക്കെ എന്ത് കാര്യം എന്ന് തോന്നിയേക്കാം … പക്ഷെ ഇവിടെ പ്രളയം
വന്ന് പലതും ഒഴുക്കിക്കൊണ്ട് പോകുമ്പോൾ ഈ ഫ്രീക്കുകൾ പലരും മുൻപന്തിയിലുണ്ടായിരുന്നു രക്ഷാപ്രവർത്തനത്തിൽ!.
അലുവയും മത്തിക്കറിയും പോലെ തോന്നിപ്പിച്ച ഈ ന്യൂജെൻ സ്വഭാവവിശേഷങ്ങൾ എനിക്ക് അതുപോലെ
വായനയിൽ അനുഭവപ്പെട്ടത് എൺപതുകളിൽ മലയാള യുവത്വത്തെ കൂടെ കൊണ്ട് പോയ ഒരുവ്യക്തിയിലാണ് .
പലപ്പോഴും ആഴ്ചപ്പതിപ്പിൽ ഒരു നിഗൂഢഭാവത്തിൽ വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകൾ വല്ലാത്ത കൗതുകമായി പലപ്പോഴും മനസ്സിൽ …!
ഭൂരിഭാഗം പേർക്കും അദ്ദേഹം സൗഹൃദത്തിന്റെ അവസാന വാക്കുകളുടെ അർത്ഥം പറഞ്ഞു കൊടുത്തവനാണ് ….
കൂടെ അത് പകർന്നു കൊടുത്തവനായിരുന്നു.!
പ്രതിഭയും പ്രതിഭാസവുമായിരുന്നു..
ആ കാലത്തെ ക്ഷുഭിത യൗവനങ്ങളുടെ ഉദാത്ത പ്രതീകമായിരുന്നു………….
സർവോപരി എല്ലാവർക്കും താല്പര്യമുള്ള
സിനിമാക്കാരിൽ ഒരാളുമായിരുന്നു. :
പക്ഷെ ഒരു സിനിമാക്കാരനെക്കാൾ എല്ലാവർക്കും പറയാനുള്ളത്………… ഒരു പ്രവാചകനായും ഭൂതമായും ചിലപ്പോൾ
ശല്യമായുമൊക്കെ പലയിടത്തും പ്രത്യക്ഷപ്പെട്ട് ജീവിതം ആഘോക്ഷിച്ചു തീർത്ത ഒരു ഉൻമാദിയെപ്പറ്റിയാണ്.!!
അടൂരിനെയും അരവിന്ദനെയും കെ .ജി .
ജോർജിനേയും തുടങ്ങി ഭരതനെയും പത്മരാജനെയും വരെ അവരുടെ സിനിമാ
സംഭാവനകളെ പറ്റി പുകഴ്ത്തുമ്പോൾ
പക്ഷെ..,ജീവിതം പോലെ തന്നെ അവ്യക്തമായ ഒരു പ്രകാശം പോലെത്തന്നെയാണ് ആ സിനിമകളെക്കുറിച്ചും പലരും പറഞ്ഞത്.
ലഹരി നുരയുന്ന സൗഹൃദസദസ്സുകളിൽ അദ്ദേഹം ആവേശത്തോടെ വിവരിച്ചതിന്റെ നൂറിലൊന്ന് പോലും…., ചിത്രീകരിക്കാൻ ആവേശം കാണിച്ചിരുന്നില്ല.., എന്ന് വേദനയോടെ പറയുന്നവരെയും കണ്ടു.
റാങ്കും സ്വർണമെഡലുമൊക്കെയായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്ത് വന്ന ചെറുപ്പക്കാരൻ….. പണച്ചാക്കുകളുടെ പുറകേ പോവാതെ സാധാരണജനങ്ങളിൽ നിന്ന് പണം പിരിച്ച് എടുത്ത് നിർമിച്ച് സൗജന്യമായി കൊണ്ട് നടന്ന് പ്രദർശിപ്പിച്ച ജനകീയ സിനിമാക്കാരനായിരുന്നുവെന്നറിയുമ്പോൾ
……….!!!!!!.”
അവസാനമൊരിക്കൽ ആഴ്ചപതിപ്പിലെ
ഏതാണ്ട് മുഴുവൻ പേജുകളും അയാളെ ക്കുറിച്ചുള്ള ഓർമക്കുറിപ്പുകളും ലേഖനങ്ങളുമായി വന്നു ചേർന്നപ്പോൾ
അച്ചനുമായി തുറന്ന് ചോദിക്കാൻ തീരുമാനിച്ചു…. രണ്ടാഴ്ചയ്ക്ക് ശേഷം
ആഴ്ചപ്പതിപ്പിലെ വായനക്കാരുടെ കത്തുകൾ മുഴുവൻ അയാളുടെ കഥകൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള
ഓർമ്മകുറിപ്പുകളായിരുന്നു…, ഒരെണ്ണം ഒഴിച്ച് !. അന്നത്തെ ഫ്രീക്കൻ നിഷേധികളുടെ രാജാവായ അയാളെക്കുറിച്ചുള്ള ഓർമകളെ വളർത്തി പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പ് പുതുതലമുറയെ വഴി തെറ്റിക്കുമെന്നായിരുന്നു
ഒരു ‘പുരോഹിതന്റെ’ കത്ത്!.
കള്ളും കഞ്ചാവുമായി ഒരു അരാജകവാദിയായി ജീവിച്ചു മരിച്ച അയാളെ എന്തിനാണിങ്ങനെ വീണ്ടും ഓർമപ്പെടുത്തുന്നതെന്ന ആ പുരോഹിതന്റെ കത്ത് വായിച്ചപ്പോൾ
ഞാൻ അതിലെ ഒരു ലേഖനത്തിലെ
തലക്കെട്ട് തന്നെ ഉച്ചരിച്ച് അച്ചന്റെ അടുത്തേക്ക് ചെന്നു…..,
ആഴ്ചപതിപ്പിലെ നീണ്ട ലേഖനങ്ങൾ,
അനുഭവക്കുറിപ്പുകൾ, ഒക്കെ വായിച്ച്
ദീർഘനിശ്വാസം വിട്ടു കൊണ്ട് …………..,
“ആരായിരുന്നു …. ജോൺ??
അച്ചാ …
എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്?
അച്ചനോട് സംവദിക്കാനായി ചെന്നപ്പോൾ
കുളിയ്ക്കാൻ എണ്ണ തേച്ചു കൊണ്ട്
ചെറുചിരിയോടെ ചോദിച്ചു..
““നീ ദിവസവും കയറിയിറങ്ങുന്ന നിന്റെ ഫോണിലെ ഉൾവലയിൽ അയാളേക്കുറിച്ച് നീ പരതി നോക്കിലേ?”
ഓ … അച്ചൻ ചെറിയൊരു കളിയാക്കലോടെ പറഞ്ഞതാണെങ്കിലും ;
സംഭവം ഇതുവരെ ഞാൻ ഇന്റർനെറ്റിൽ
പരതീട്ടില്ല!…. എന്തും വിക്കിപ്പീഡിയയിലുണ്ടല്ലോ…
അല്ലെങ്കിൽ വേണ്ട, സിനിമാക്കാരനല്ലെ …
യൂടുബിൽ നോക്കാം:……..
പക്ഷേ വിരലുകൾ യു ട്യൂബിൽ ജോണിൽ തുടങ്ങിയപ്പോൾ മുതൽ ഹിന്ദി സിനിമാ നടൻ ജോൺ എബ്രഹാം മസിലും പെരുപ്പിച്ച് വന്നു കൊണ്ടിരുന്നു…!
ധൂം മച്ചാലെ ഇംഗ്ളീഷ് വേർഷൻ കുറച്ച് നേരം ‘പ്ളേ’ ചെയ്തു.
ബിപാക്ഷ ബസുവുമായിട്ടുള്ള ജിസത്തിലെ
പാട്ട് ഒന്ന് കൂടി കണ്ട് നോക്കി ….എന്തോ
പഴയ ‘ചൂട്’ ഒന്നും ഇപ്പോൾ തോന്നുന്നില്ല!.
അച്ചൻ റേഷൻ കടയിലേക്ക് പോവുന്നു.!
പുറത്തിറങ്ങാൻ അവസരം കിട്ടിയ അച്ചനെ കൊതിയോടെ നോക്കി.
ബോറടി തല പെരുപ്പിക്കുമ്പോൾ
അവസാനം കറങ്ങി കറങ്ങി അവിടെയെത്തി….. ‘ചങ്ക് ഫ്രണ്ട്’ റംനാദ്.
അവനെ വിളിക്കാം.. പത്ത് വരെ പഠിച്ച്
പലയിടത്തും കൂലിപ്പണി ചെയ്ത് കറങ്ങി നടക്കുന്ന നടത്തപ്രിയനായ അവൻ., കോവിഡ് പോലീസ് കാണാതെ ഊടുവഴികളിലൂടെ ഇവിടെയെത്തും…
‘അക്കാദമിക്കായി’ ഒരുപാട് അകലമുണ്ടെങ്കിലും
ഗൾഫിലൊക്കെ പോയി പൊരിവെയിലത്ത് ജോലി ചെയ്തിട്ടുള്ള അവന്, എനിക്കില്ലാത്ത പൊതുവായ പല കാര്യങ്ങളിലുമുള്ള പ്രായോഗിക അറിവാണ് ഞങ്ങളെ ചങ്ങാതിമാരാക്കിയത്.
അല്ലെങ്കിലും എന്തിനോ വേണ്ടി തിളയ്ക്കുന്ന ഒരു പാട് ‘അക്കാദമിക്കുകൾ’!!
കള്ളനെപ്പോലെ പിന്നാമ്പുറഗേറ്റ് തുറന്നു വന്ന അവന്റടുത്തേക്ക് എന്റെ ചോദ്യം,
“എന്താടാ വീട്ടിൽ പറഞ്ഞത്..?”
“ഓ….നിന്റെടുത്തേക്കാന്ന് പറഞ്ഞാ
പിന്നെ ഒരു ചോദ്യമില്ലല്ലോ”
അകത്തിരുത്തി ഫ്രിഡ്ജിൽ നിന്നും
ജ്യൂസ് കൊടുത്തു കൊണ്ട് വീണ്ടും
ഞാൻ ചോദിച്ചു…..
“എടാ അന്ന് റയിൽവേ സ്റ്റേഷനിൽ വച്ച്
കണ്ട ഒരു താടിക്കാരനെ നോക്കി
നീ പറഞ്ഞല്ലേ.. ജോൺ എബ്രഹാമിനെപ്പോലെയുണ്ട് എന്ന്.
ഞാൻ പുള്ളിയെ കുറിച്ച് വായിച്ചപ്പോൾ.
അച്ചനോട് ചോദിച്ചു… അപ്പോൾ അച്ചൻ
’നിന്റെ നെറ്റ് എന്താ പറഞ്ഞേ’ എന്ന് ചോദിച്ചിട്ട് പോയി. സാധാരണ അച്ചൻ
അങ്ങനെയല്ല എന്ന് നിനക്കറിയാമല്ലോ..
പക്ഷെ പുള്ളിയുടെ സിനിമ സേർച്ച് ചെയ്തപ്പോൾ നിന്നെ ഓർമ വന്നു.
നീ കണ്ടിട്ടുണ്ടോ എന്തെങ്കിലും?”