അപ്പോൾ അലക്സ് “അയ്യോ കള്ളുവേണ്ട. പകല്‍ ഞാന്‍ അങ്ങനെ കുടിക്കാറില്ല”
“ഒന്ന് പോയെ. ഞാനെന്താ ഇവിടെ ബാറ് നടത്തുവാണോ?” ഷേർലി
അങ്ങനെ പറഞ്ഞിട്ട് ഷേർലി പോയി. അവൾ അടുക്കളയിൽ ആയപ്പോൾ ഒരു ദീര്‍ഘനിശ്വാസത്തോടെ സോഫയിലേക്ക് ചാരി അലക്സ് .
ചുവരില്‍ ജീവനും ഷേർലിയും ഒരുമിച്ചുള്ള ചിത്രം. എന്ത് സുന്ദരിയാണ ഷേർലി. ജീവൻ എവിടന്നു തപ്പിയെടുത്തു ഷേർലിയെ? അവന്റെ ഒടുക്കത്തെ യോഗം.
അപ്പോളേക്കും “ഇന്നാ കുടിച്ചു നോക്ക്” നീളമുള്ള ഒരു ഗ്ലാസ് അവന്റെ നേരെ നീട്ടി ഷേർലി പറഞ്ഞു. തെളിഞ്ഞ ഒരു പാനീയമായിരുന്നു അതിന്റെ ഉള്ളില്‍.
അലക്സ് ചുണ്ടോടു ചേര്‍ത്ത് രുചിച്ചു. പുളിയും മധുരവും എരിവും ഉപ്പും ചെറിയ കയ്പ്പും അങ്ങനെ ഒട്ടുമിക്ക രുചികളും അതിനുണ്ടായിരുന്നു. അലക്സ് കുടിക്കുന്നത് നോക്കി ഒരു ചെറു പുഞ്ചിരിയോടെ ഷേർലി അലെക്സിനു എതിരെ ഇരുന്നു.
“ഇതെന്ത് ഷേർലി ? ട്രോപിക്കൽ ഡ്രിങ്കോ?” അലക്സ് ചോദിച്ചു.
നുണക്കുഴികള്‍ വിരിയിച്ച് ഷേർലി കുടുകുടെച്ചിരിച്ചു. നല്ല അഴകായിരുന്നു ആ ചിരി കാണാന്‍.
“പേരില്ലാത്ത സാധനമാ. ഇതിന്റെ സീക്രെട് ഒന്നും പറഞ്ഞു തരാൻ പറ്റില്ല. ഇവിടെ വന്നാൽ ഞാൻ ഉണ്ടാക്കി തരാം. ഇതു കുടിച്ചാൽ കൊഴുപ്പ് കുറയാനും പ്രായം കൂടാതിരിക്കാനും നല്ലതാ ഇത്. ഞാന്‍ എന്നും ഉണ്ടാക്കി കുടിക്കാറുണ്ട്” ഷേർലി പറഞ്ഞു
“അത് ശരി. അപ്പൊ ഇതാണ് ഷേർലിയുടെ സൗന്ദര്യത്തിന്റെയും രഹസ്യം അല്ലെ” ഷേർലിയുടെ മുഖത്തേക്ക് നാണം ഇരച്ചുകയറി.
കുറച്ചു ലജ്ജയോടെ ഷേർലി അലെക്സിനെ നോക്കി ഇങ്ങനെ പറഞ്ഞു:
“പോ അലക്സ് കളിയാക്കാതെ”
കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ അലക്സ് തീരുമാനിച്ചു.
“ഉള്ളതാ ഷേർലി പറഞ്ഞത്. ഷേർലിയെ കണ്ടാല്‍ കല്യാണം കഴിഞ്ഞു എന്ന് ഒരാളും ചിന്തിക്കില്ല. ജീവന്റെ ഭാഗ്യം ഇതു പോലെ ഒരു ഭാര്യയെ കിട്ടിയത്”
ഇതു കേട്ടതും ഷേർലിയുടെ മുഖം നന്നായി തെളിഞ്ഞു . അലക്സിന്റെ പുകഴ്ത്തല്‍ നന്നായി ഏറ്റിട്ടുണ്ട് എന്ന കാര്യത്തില്‍ അവനു സംശയം ഉണ്ടായിരുന്നില്ല.
“കേള്‍ക്കാന്‍ സുഖമുണ്ട്” ഷേർലി ചിരിച്ചു
“ കല്യാണം കഴിഞ്ഞിട്ടും എന്റെ അവസ്ഥ ഇപ്പോളും കല്യാണം കഴിയാത്തത് പോലെ തന്നെ ആണ് അതു അലക്സ് പറഞ്ഞത്എ ശെരി ആണ്. എന്റെയും ജീവന്റെയും കല്യാണം കഴിഞ്ഞിട്ടു ഇപ്പോൾ വർഷം 8 ആകാറായി. പക്ഷെ എനിക്ക് ഒരു കുട്ടിയെ തരാൻ ജീവന് പറ്റിയിട്ടില്ല. പുറത്തു കാണുന്നവർക്കു ഞങ്ങൾ ഭയങ്കര ഹാപ്പി ആണ്. അലെക്സിനു ഒരു കാര്യം അറിയോ എല്ലാവരും പറയുന്നത് ഞാൻ ഓൺലൈൻ അടിക്ട് ആണ് എന്നാണ്. കല്യാണം കഴിഞ്ഞു രണ്ടു മൂന്നു വർഷം കുട്ടികൾ ഇല്ലാണ്ട് ആയപ്പോൾ എനിക്ക് ഡിപ്രെഷൻ ആയി പിന്നെ എനിക്ക് ബിസി ആയിട്ട് ഇരിക്കാൻ വേണ്ടി ആണ് ഈ ഫേസ്ബുക് ഇൻസ്റ്റാ യൂ ട്യൂബ് എല്ലാം തുടങ്ങിയത് ”
ഇതു പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഷേർലി വിതുമ്പുന്നുണ്ടായിരുന്നു.
കണ്ണാടി പോലെ തുടുത്തു മിനുത്ത ആ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകിയിറങ്ങി. ഷേർലിയുടെ അടുത്തേക്ക് ചെന്നിരുന്ന് ആ കണ്ണീര്‍ തുടയ്ക്കാനും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാനും അലക്സ് കൊതിച്ചു.
അലക്സ് സോഫയിൽ നിന്നും എണിറ്റു ഷേർലിയുടെ ആരുകിലേക്ക് നടന്നു “അതൊക്കെ പോട്ടെ ഷേർലി. നമുക്ക ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല അതൊക്കെ ദൈവം തരുന്നതെല്ലേ . ഓരോന്ന് ഓർത്തു ടെന്‍ഷന്‍ അടിക്കാതെ എല്ലാം ദൈവത്തിനു വിടു?” വിഷയം മാറ്റി ഷേർലിയുടെ മാനസിക സമ്മര്‍ദ്ദം കുറക്കാൻ അലക്സ് ശ്രമിച്ചു.
“അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതറിയൂ. തത്വം പറയാന്‍ എളുപ്പമാ” മുഖം വീര്‍പ്പിച്ച് ഷേർലി പറഞ്ഞു.
“ഷേർലി ഈ ലോകത്ത് എല്ലാ വീടുകളിലും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ട്. എല്ലാം പരിഹരിച്ച ശേഷം ജീവിക്കാന്‍ പറ്റില്ല. ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുത്തു എന്നു വരില്ല. അങ്ങനെ ഉള്ളപ്പോൾ നമ്മൾ വേണ്ടത് നമ്മൾ തന്നെ തേടി കണ്ടു പിടിക്കണം അല്ലെങ്കിൽ ദൈവം തരുന്നത് കൊണ്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകണം. അല്ലാതെ നമ്മളെ വിഷമിപോകുന്ന കാര്യങ്ങളെ കുറിച്ച് ഓർക്കാൻ പോകരുത്”
