എതിർവശത്തുള്ള റോഡിലേക്ക് അവൻ നടന്നെത്തിയതും റോഡി ന്റെ ആരംഭത്തിൽ കാണുന്ന എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ട റിൻ്റെ മുന്നിൽ ഒരു കറുത്ത ക്ലാസ്സിക് ബുള്ളറ്റിൽ ചാരിനിൽക്കുന്ന ബിനീഷേട്ടനെ കണ്ടു.
‘ഓയ് ബിനീഷേട്ടാ… അവൻ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.
‘എന്തുവാടാ ഇത്. നാട്ടിലെ നിൻ്റെ സാധനങ്ങൾ മൊത്തം ഇങ്ങ് കൊണ്ടുപോന്നോ. ഇതിപ്പോ ഒരുപാട് ബാഗുകളുണ്ടല്ലോ?’
അവൻ്റെ വലിയ മൂന്ന് ബാഗുകൾ കണ്ടു അയാൾ അമ്പരന്നു.
ഒരു വഴിക്ക് പോകുവല്ലേ. എൻ്റെ ലാക്കി .’ സാധനസാമഗ്രികളെല്ലാം ബാഗിലാക്കി ഇങ്ങെടുത്തേച്ചു’
‘ശരി ശരി സമയം കളയണ്ട. നമുക്ക് ഫ്ലാറ്റിലേക്ക് പോകാം. കുറച്ചു കഴിഞ്ഞാൽ റോഡിലൊക്കെ നല്ല തിരക്കാവും.’
ശ്രീറാം നിലത്തേക്കു വച്ച ബാഗുകളിൽ ഒന്നെടുത്ത് തന്റെ തോളി ലേക്ക് ക്രോസാക്കി ഇട്ടുകൊണ്ട് ബിനീഷേട്ടൻ പറഞ്ഞു. ഒരു പൊട്ട ലോടെ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യപ്പെട്ടു. ബാഗു കൾ താങ്ങിക്കൊണ്ട് റാം ബൈക്കിൻ്റെ പിന്നിലേക്ക് കയറിയിരുന്നു. ആക്‌സിലേറ്റർ കൂട്ടി ഒന്ന് ശബ്ദമുണ്ടാക്കിയശേഷം ഫസ്റ്റ് ഗിയറിൽ ബിനീഷേട്ടൻ ബൈക്ക് മുന്നോട്ടെടുത്തു. ബുള്ളറ്റിൻ്റെ പിൻസീറ്റിലി രുന്ന് അവൻ ചെന്നൈ നഗരത്തെയാകെ നോക്കിക്കണ്ടു.
വണ്ടികൾ തലങ്ങും വിലങ്ങും ഓടിയോടി പൊടിമയമായ അന്ത രീക്ഷം. ലൂണപോലുള്ള വണ്ടികളാണ് ആളുകൾ അധികമായി ഉപ യോഗിക്കുന്നത്. റോഡിൻ്റെ ഇരുവശത്തും ചായക്കടകൾക്കു മുന്നിലി രുന്ന് സ്ത്രീകൾ ഉൾപ്പെടെ പ്രായം ചെന്നവർ ചായ കുടിച്ച് കുശലം പറയുന്നു. മിക്കവരുടെയും കൈയിൽ നാലുമണിപ്പലഹാരംപോലുള്ള സമൂസയോ ചെറിയ വെട്ടുകേക്കോ ഉണ്ട്.
പലരുടെയും അരികിൽ പൂക്കൂടയും ചീരക്കൂടയും കെട്ടിടംപ ണിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമൊക്കെയിരിപ്പുണ്ട്.
‘അതാണവരുടെയൊക്കെ ബ്രേക്‌ഫാസ്റ്റ്’ റാം അവരെ സൂക്ഷ്‌മ
മായി നിരീക്ഷിക്കുന്നത് മിററിൽക്കൂടി കണ്ട ബിനീഷേട്ടൻ പിന്നിലേക്ക്
തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു. അവൻ ഒന്ന് മൂളിയശേഷം വീണ്ടും ചുറ്റുപാടുകളിലേക്ക് കണ്ണുപായിച്ചു. ഏകദേശം അരമണിക്കൂറെടുത്തു ബിനീഷേട്ടൻറെ താമസസ്ഥല മായ അയ്യപ്പൻതാങ്കലിലെത്താൻ. സാമാന്യം തിരക്കുള്ള ഒരു തെരു വിലായിരുന്നു ബിനീഷേട്ടൻ്റെ ഫ്ലാറ്റ്. നടുവിൽക്കൂടി ചവിട്ടുപടികൾ മുകളിലേക്ക് പോകുന്ന തരത്തിലുള്ള രണ്ടുനില കെട്ടിടം. രണ്ട് നിലക ളിലായി അന്യോന്യം അഭിമുഖീകരിക്കുന്ന തരത്തിൽ നാല് ഫ്ലാറ്റുകൾ. മുകളിലത്തെ നിലയിൽ വലതുഭാഗത്തായിരുന്നു അവരുടെ ഫ്ലാറ്റ്.
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ ട്രെയിനി ലേക്ക് കാലെടുത്തുവച്ചപ്പോൾ തനിക്കുണ്ടായ അതേ മനോവിഷമം റാമിന് വീണ്ടുമുണ്ടായി. ചെറുപ്പംമുതൽ വീട്ടിൽനിന്നും അധികമായി അവനങ്ങനെ മാറിനിന്നിട്ടില്ല. ബാഗിൻ്റെ സൈഡിലെ നെറ്റുകൊണ്ടുള്ള അറയിൽനിന്നും ഒരു ബോട്ടിൽ ഊരിയെടുത്ത് അവശേഷിച്ചിരുന്ന ഇളം ചുവപ്പ് നിറമുള്ള വെള്ളം ശ്രീറാം വായിലേക്ക് കമിഴ്ത്തി.
‘ദാഹിക്കുന്നേൽ ഫ്രിഡ്‌ജിൽ തണുത്ത വെള്ളമിരിപ്പുണ്ടെടാ അവൻ ആക്രാന്തത്തോടെ വെള്ളം കുടിക്കുന്നത് കണ്ടതും അയാൾ പറഞ്ഞു.
ഇത് പണ്ടുതൊട്ടേയുള്ള ഒരു ശീലമാണ് ചേട്ടാ. എപ്പോഴേലും മാറിനിൽക്കേണ്ടിവന്നാൽ അമ്മ കരിങ്ങാലിയിട്ട് തിളപ്പി ച്ചുവച്ചേക്കുന്ന ഒന്നോ രണ്ടോ കുപ്പി വെള്ളം കൈയിൽ കരുതും എന്നിട്ട് വീടോ വീട്ടുകാരെയോ മിസ്സ് ചെയ്യുമ്പോൾ ഒരിറക്ക് വെള്ളമങ്ങ് കുടിക്കും. അതോടെ എന്റെ ഹോം താൽക്കാലിക ശമനമുണ്ടാവും.’ വീട്ടിൽനിന്നും അതിൽനിന്നും സിക്ക്‌നസിന്
അവൻ പറയുന്നതൊക്കെ കേട്ട് എന്തോ സംശയം തോന്നിയ ബിനീ തുറന്നുനോക്കി. അതിനുള്ളിൽ ഒരുലിറ്റർ അളവിലുള്ള പത്തോളം കുപ്പികളിൽ ഇളം ചുവപ്പ് നിറത്തിലുള്ള കരിങ്ങാലിവെള്ളം നിറച്ചു വച്ചിരിക്കുന്നതു കണ്ട് അയാളുടെ കണ്ണുതള്ളിപ്പോയി.
‘ ദൈവമേ പത്ത് ബോട്ടിലോ. കരിങ്ങാലിവെള്ളവും തൂക്കി ചെന്നൈ യ്ക്ക് വരാൻ നിനക്കെന്താടാ പ്രാന്താണാ’
