റാം വെറുതെ ഒന്ന് റെയിൽവേസ്റ്റേഷനിലേക്ക് കിടക്കുന്ന മേൽപ്പാ ലത്തിലേക്ക് നോക്കി. സ്റ്റേഷനിലേക്കുള്ള ജനസാഗരം പടികളിലൂടെ ഒഴുകിനീങ്ങുന്നു.
‘മച്ചാ. ഒരു കാര്യം ചെയ്യാം. ഞാൻ ഗിണ്ടി റെയിൽവേസ്റ്റേഷന്റെ അടുത്തുകൂടിയാണ് പോകുന്നത്. എൻ്റെ ബൈക്കിൽ വരുന്നുണ്ടേൽ റെയിൽവേസ്റ്റേഷൻ ബസ്സ്റ്റോപ്പിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.’ വെട്രി പറഞ്ഞു.
അവൻ വച്ച ആ ഓഫർ റാം പൂർണ്ണമനസ്സോടെ സ്വീകരിച്ചു. പകരം ഇവൻ ഹൗസ് ബോട്ടും കുട്ടനാടും ഒന്നും ചോദിക്കല്ലേ ദൈവമേ എന്നാ യിരുന്നു അവൻ്റെ മനസ്സിൽ.
പോകുന്ന വഴിക്ക് ഓരോ സ്ഥലത്തിൻ്റെ പേരും ഓരോ കടയുടെ പ്രത്യേകതയുമൊക്കെ വെട്രി അവന് പറഞ്ഞുകൊടുത്തു.
‘വെട്രിയുടെ വീട് ഗിണ്ടിയിലാണോ’ യാത്രയ്ക്കിടയിൽ റാം ചോദിച്ചു.
‘ഏയ്. അല്ലല്ല. ഐ ആം ഫ്രം മധുര’
‘അപ്പോൾ ഇവിടെ.’
‘ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി നിൽക്കുവാ’
‘അപ്പോൾ രേഷ്‌മയോ?’
‘അവളുടെ വീട് ഇവിടെയാണ്.
‘ങേ, അപ്പോ പെങ്ങളെന്നുപറഞ്ഞതോ?’
‘മച്ചാ. ഞങ്ങളുടെ അപ്പ ഒന്ന്. അമ്മ രണ്ട്. ഇപ്പോ അപ്പ അവരുടെ കൂടെയാണ് എന്റെ അമ്മ വേറെ കല്യാണം കഴിച്ച് മധുരയിലും മ മക്തിപരമായ ഒരു വലിയ സംഭവം അവൻ നിസ്സാരമായി പറഞ്ഞത് കേട്ടു റാം വാ പൊളിച്ചു പോയി.
‘മച്ചാ സിനിയിൽ എന്താവാനാണ് ആഗ്രഹം’ ഞ്ഞതു കേട്ട് റാം വാ പൊളിച്ചുപോയി. ബൈക്കോടിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. നല്ലൊരു സ്ക്രിപ്റ്റ് റൈറ്റർ കം ഡയറക്ടറാവണം.’
എനിക്ക് നിനക്കോ വെട്രി
എനിക്ക് ഡയറക്ടർ കം ആക്റ്റർ കം സിനിമാറ്റോഗ്രാഫർ കം
‘ആഹാ അടിപൊളിയാണല്ലോ.’
‘മച്ചാ, അടിപൊളി എന്നുവച്ചാൽ! ‘അടിപൊളി എന്നുവച്ചാൽ സൂപ്പർ എന്ന്.’
അടിപൊളി എന്ന വാക്ക് ഒഴികെ ബാക്കി മൊത്തം വാക്കുകൾ തമിഴിൽ സംസാരിച്ചതിനാൽ തനിക്കും തമിഴ് ഈസിയായി സംസാരി ക്കാൻ കഴിയുമെന്ന ആത്മവിശ്വാസം റാമിനുണ്ടായി.
ഗിണ്ടി സ്റ്റേഷനു മുന്നിലെ ബസ്സ്റ്റോപ്പിൽ അവനെ ഇറക്കുമ്പോൾ വെട്രി ഒന്ന് ചിരിച്ചിട്ട് ഒരു പ്രത്യേക രീതിയിൽ തലകുലുക്കി കാണിച്ചു.
റാമും അതനുകരിച്ച് തിരികെ തലകുലുക്കി.
വെട്രി പോയശേഷം അയ്യപ്പൻതാങ്കൽ പോകാൻ ഏത് ബസ്സിലാണ് കയറേണ്ടതെന്നറിയാൻ റാം ഒരു പോലീസുകാരനോട് ചോദിച്ചപ്പോൾ 54-49 149…154… എന്നിങ്ങനെ നാല് നമ്പരുകൾ അയാൾ പറഞ്ഞു
കൊടുത്തു.
‘ഇത് എന്ത് പരിപാടിയാണ്. ഓരോ സ്ഥലത്തേക്ക് ഓരോ നമ്പറോ. ഈ നമ്പറൊക്കെ എങ്ങനെ കാണാതെ പഠിച്ചുവയ്ക്കും?’ റാം സ്വയം
അങ്ങനെ അതുമാലോചിച്ച് നിൽക്കുമ്പോൾ 54 എന്നെഴുതിയ ബസ്സ് വന്നുനിന്നു. അതിൽ ആകെ മൊത്തം തിക്കും തിരക്കുമായി രുന്നു.
ബസ്സിനകത്തുള്ളതിനെക്കാൾ ആളുകൾ കയറാനായിട്ട് പുറത്തു
ണ്ടെന്ന് മനസ്സിലാക്കി അവൻ വീണ്ടും അവിടെത്തന്നെ അടുത്ത ബസ്സി
നായി കാത്തുനിന്നു. സമയമപ്പോൾ നാലുമണികഴിഞ്ഞിരുന്നു. സ്‌കൂളുകൾ വിട്ടതിനാൽ റോഡിലെ തിരക്കും വർദ്ധിച്ചു.
ഇരുപത് മിനിട്ടോളം കഴിഞ്ഞപ്പോൾ അതേ റൂട്ടിലോടുന്ന മറ്റൊരു ബസ്സ് വന്നു. അതിലും മുൻപത്തെ അതേ അവസ്ഥ. ഒടുവിൽ ആ ബസ്സിലേക്ക് ആളുകൾക്കൊപ്പം റാമും ഇടിച്ചുകയറി. ഡോറിൽ നിൽ അരുതെന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, റാം ഉൾ പ്പടെ മൂന്നുനാലുപേർ ഡോറിൽ തൂങ്ങിയാണ് നിന്നിരുന്നത്.
പെട്ടെന്ന് എയർ കംപ്രസ്സർ മുഖേന അടയുന്ന ഡോർ തനിയേ അട 7. യുവാൻ തുടങ്ങി. അവർ നാലുപേരും ആ ഡോറിലായി അമർത്തി തള്ളിപ്പിടിച്ചുകൊണ്ട് ഉറക്കെ വിളിച്ചുകൂവി. ബസ്സ് പെട്ടെന്ന് സഡൻ 1 ബ്രേക്കിട്ട് നിന്നു.
‘ഞാൻ എത്രതവണ പറഞ്ഞു. കയറി നിൽക്കാൻ. കണ്ടക്ടർ ദേഷ്യ
ത്തിൽ വാതിലിൽക്കൂടി തല പുറത്തേക്കിട്ടുകൊണ്ട് വിളിച്ചുപറഞ്ഞു. ‘ഡോറിൽ നിൽക്കുന്നവർ ഇറങ്ങ്. താഴെയിറങ്ങ്. അയാൾ വീണ്ടും പറഞ്ഞു.
ആ സമയത്ത് റാം തിരക്കിനിടയിൽ നുഴഞ്ഞുകയറി ബസ്സിനുള്ളി ലേക്ക് കയറിപ്പറ്റി. ഡോറിൽ നിന്നിരുന്ന ബാക്കി മൂന്നുപേർ എന്തൊ ക്കെയോ ചീത്തയും പറഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങിപ്പോയി.
ബസ്സ് വീണ്ടും മുന്നോട്ടെടുത്തു.
ഒരു ഈർക്കിൽ കുത്താൻപോലും ഇടമില്ലാത്തത്ര തിരക്കായി രുന്നു ബസ്സിനുള്ളിൽ. പോരാത്തതിന് ട്രാഫിക് ബ്ലോക്കും.
ബ്ലോക്കിനനുസരിച്ച് ഡ്രൈവർ ആക്‌സിലേറ്ററിലും ബ്രേക്കിലും തുട രെത്തുടരെ കാൽ അമർത്തുന്നതിനാൽ യാത്രക്കാർ മുന്നിലേക്കും പിന്നിലേക്കും നിരന്തരം ആടിയുലഞ്ഞുകൊണ്ടിരുന്നു. റാമാണെങ്കിൽ രണ്ട് കൈയും മുകളിലത്തെ കമ്പിയിൽ അമർത്തിപ്പിടിച്ച് തൂങ്ങിയുള്ള ഒരു സാഹസികയാത്രയിലായിരുന്നു.
ഓരോ ബ്രേക്കിലും ജീൻസിനുള്ളിൽ ഇൻ ചെയ്‌തുവച്ചിരുന്ന അവ ന്റെ ഷർട്ട് വെളിയിലേക്ക് വന്നുകൊണ്ടിരുന്നു. ഒടുവിൽ എക്‌സിക്യൂ ട്ടീവ് സ്റ്റൈലിൽനിന്നും സാധാരണക്കാരനായി മാറുകയും ചെയ്‌തു. അവൻ നിർവികാരതയോടെ സീറ്റിൽ ഇരിക്കുന്നവരെ നോക്കി.
ഇരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അതും മിക്ക വരും ഹെഡ്സെറ്റ് വച്ച് ഓൺലൈനായി സീരിയൽ കാണുകയും പാട്ടു കേൾക്കുകയുമൊക്കെ ചെയ്‌തുകൊണ്ടിരുന്നു.
പോരൂർ എന്ന സ്ഥലത്തെ ഒരു ചെറുതടാകവും താണ്ടി ബസ്സ് അങ്ങനെ ആടിയുലഞ്ഞ് പോകുന്നതിനിടയിൽ റാമിൻ്റെ ജീൻസിന്റെ മുൻഭാഗത്തായി എന്തോ ഒരു സ്‌പർശംപോലെ തോന്നി. നോക്കു മ്പോൾ ഒരു അമ്മാവൻ സൈഡ് ബാഗ് തൂക്കി, അത് തോളിൽനിന്നും ഊർന്ന് വീണുപോകാതിരിക്കുവാനായി അതിൽ പിടിച്ചിരിക്കുന്നത്. കണ്ടു.
തികച്ചും സ്വാഭാവികം എന്നോർത്ത് നിൽക്കുമ്പോൾ വീണ്ടും ഒരു മാതിരി തലോടൽപോലെ ഒരു അനുഭവം തോന്നി. അവൻ നോക്ക മ്പോൾ അയാൾ അതുപോലെതന്നെ അവൻ്റെ മുന്നിലായി ചരിഞ്ഞ നിൽപ്പുണ്ട്.
പിന്നെ റാം അതീവ ശ്രദ്ധയോടെ നിന്നു. നോക്കുമ്പോൾ ആ കള്ളക്കിളവൻ കൈകൊണ്ട് ഇടയ്ക്കിടെ അവൻ്റെ സിബ്ബിൻ്റെ ഭാഗത്ത മനഃപൂർവ്വം ഉരയ്ക്കുകയാണ്. അത്രയും തിരക്കിനിടയിലും ഇയാൾക്ക് ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്നോർത്ത് കൊണ്ട് അവൻ ഷൂ കൊണ്ട് അയാളുടെ കാൽവിരലുകളിൽ അമർത്തിയൊരു ചവിട്ടു കൊടുത്തു.
കിളവൻ വേദന കടിച് അമർത്തുന്നത് കണ്ടപ്പോൾ റാമിന് ചിരി വന്നു.
കമ്പി പ്രതീക്ഷിക്കുന്നു എന്ന് എനിക്കറിയാം അടുത്ത ഭാഗത്തിൽ തീർച്ചയായും ഉൾപെടുത്താൻ ശ്രെമിക്കാം. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. വിത്ത് ലവ് ആയിഷ
തുടരും…